പത്തനാപുരം മാക്കുളം പാലം അപകടാവസ്ഥയില്‍

KLM-PALAMപത്തനാപുരം :പത്തനാപുരം നടുക്കുന്ന് കമുകുംചേരി പാതയിലെ മാക്കുളം പാലം കാലപഴക്കം കാരണം തകര്‍ച്ചയില്‍.
1930 ല്‍ ബ്രീട്ടിഷ് സാങ്കേതികവിദ്യയിലൂടെയാണ് പാലത്തിന്റെ നിര്‍മാണം.വലിയ ഒറ്റ പാറയില്‍,സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്.തിരുവിതാംകൂര്‍ രാജമുദ്രയും പതിച്ചിട്ടുണ്ട്.1992 ലെ വെള്ളപ്പൊക്കത്തില്‍ അവശേഷിച്ച ഏകപാലവും മാക്കുളത്തേതാണ്. കടയ്ക്കാമണ്‍ പാലം തകര്‍ന്നപ്പോള്‍ പുനലൂര്‍ മൂവാറ്റുപുഴ പാതയിലെ ഗതാഗതവും ഇത് വഴിയാണ് ക്രമീകരിച്ചിരുന്നത്.

സമീപത്തെ കശുവണ്ടി ഫാക്ടറികളിലേക്ക് അടക്കമുള്ള ചരക്ക് ലോറികളും ഇത് വഴിയാണ് കടന്നു പോകുന്നത്.
ഇതിനിടെയില്‍ പാലത്തിന്റെ തൂണുകള്‍ക്കടിയില്‍ നിന്നും മണല്‍ വാരല്‍ ആരംഭിച്ചതോടെ നിലനില്‍പ്പ ്ഭീഷണിയിലായി. ലോറി ഇടിച്ചതിനെതുടര്‍ന്ന് കൈവരികള്‍ തകര്‍ന്നെങ്കിലും പുനര്‍നിര്‍മ്മിക്കാന്‍ ആരും ശ്രമിച്ചില്ല. കമുകുംചേരി, എലിക്കാട്ടൂര്‍, കാര്യറഎന്നിവിടങ്ങളിലേക്കുള്ള നിരവധിയാളുകള്‍ പാലത്തെആശ്രയിക്കുന്നുണ്ട്.നിലവില്‍ കാലപഴക്കം കാരണം കൈവരികളുംസംരക്ഷണഭിത്തികളുംപൂര്‍ണമായും തകര്‍ന്നു.

പാലത്തിന്റെ തൂണുകളിലും വശങ്ങളിലും പാഴ്‌ചെടികള്‍ വളര്‍ന്ന് സുര്‍ക്കി മിശ്രിതം കൂടുതലുംനശിച്ചുപോയി. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന് കുലുക്കവും അനുഭവപ്പെടാറുണ്ട്. 2014 ല്‍ പുതിയപാലം നിര്‍മിക്കാനായി സര്‍വേ നടപടികള്‍ പൂര്‍ത്തിയാ ക്കിയിരുന്നു.എന്നാല്‍തുടര്‍പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയില്ല എന്നതാണ് സത്യാവസ്ഥ. നിരവധി തവണ പാലം പുതുക്കി നിര്‍മിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടും ഫലമുണ്ടായില്ല.

Related posts