പുഴയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ പ്രതികള്‍ പിടിയില്‍

alp-malinyamarrestഅറക്കുളം: പുഴയിലേയ്ക്ക് കക്കൂസ് മാലിന്യം തളളിയ പ്രതികള്‍ പോലീസ് പിടിയില്‍. മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവര്‍ ചേര്‍ത്തല വാരനാട് മിഥുന്‍ നിവാസില്‍ മിഥുന്‍ (26) സഹായികളായ ചേര്‍ത്തല കൊല്ലേച്ചുവീട്ടില്‍കരി  അമല്‍ മോഹന്‍ (20), ചേര്‍ത്തല പാണാപ്പളളില്‍, അനന്ദകൃഷ്ണന്‍ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 30 തിനാണ് പന്നിമറ്റം കള്ളുഷാപ്പിനു സമീപം കുറുവാക്കയം പുഴയിലേയ്ക്കു കക്കൂസ് മാലിന്യം തളളിയത്. രാത്രിയില്‍ വാഹനത്തില്‍ കൊണ്ടുവന്നാണ് മാലിന്യം തളളിയത്. പാലായിലുളള മുമ്പാറക് സെപ്റ്റിക് ടാങ്ക് ക്ലീനിംഗിലെ ജോലിക്കാരാണ് ഇവര്‍.

ഉടമ അറിയാതെയാണ് ഇവര്‍ ടാങ്കര്‍ ലോറിയുമായി വന്നതെന്ന് ലോറി ഉടമ പറഞ്ഞു. വെളളിയാമറ്റം പഞ്ചായത്ത് സെക്രട്ടറി ഓമനക്കുട്ടന്റെ പരാതിയുടെ അടിസ്ഥാനത്തില്‍  കാഞ്ഞാര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ഇവരുടെ മൊബൈല്‍ നമ്പര്‍ ലഭിക്കുകയും, ഇവരെ സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. വാഹനവുമായി  വരുന്ന വഴി തൊടുപുഴ മാരിയില്‍ കലുങ്കിന് സമീപത്തുവച്ച് കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ച് വാഹനം അപകടത്തില്‍ പെടുകയായിരുന്നു.

സാരമായി പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ കാഞ്ഞര്‍ പോലീസ് പ്രതികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന സമയം നോക്കി അറസ്റ്റു ചെയ്യുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിച്ച പ്രതികളെ കക്കൂസ് മാലിന്യം കോരിച്ച വീട്ടുടമ തിരിച്ചറിഞ്ഞു. കാഞ്ഞാര്‍ എസ്‌ഐ കെ.ആര്‍. ബിജു, അഡീഷണല്‍ എസ്‌ഐ നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

Related posts