ബസുകള്‍ കട്ടപ്പുറത്ത് ;യാത്രക്കാര്‍ ദുരിതത്തില്‍

tvm-ksrtckattapuramവിഴിഞ്ഞം: വിഴിഞ്ഞം കെഎസ് ആര്‍ടിസി ഡിപ്പോയില്‍ ബസുകള്‍ കട്ടപ്പുറത്ത്, യാത്രക്കാര്‍ ദുരിതത്തിലായിട്ടും അധികൃതര്‍ നടപടി എടുക്കിന്നില്ലെന്ന് ആക്ഷേപം.ആകെ 74 ഷെഡ്യൂളുകളാണ് വിഴിഞ്ഞം ഡിപ്പോയില്‍ നിന്നുള്ളത്. ഈ ഷെഡ്യൂള്‍ ഓടിക്കാനുള്ളത് 70 വണ്ടികളും. എന്നാല്‍ ദിവസം ശരാശരി 52 മുതല്‍ 57 ബസുകള്‍ മാത്രമാണു നിരത്തിലിറക്കാന്‍ കഴിയുന്നത്.

ബസുകള്‍ സ്ഥിരമായി പണിമുടക്കുന്ന വിഴിഞ്ഞം ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പിന്റെ നവീകരണം ഇതുവരെ നടന്നിട്ടില്ല. പഴയ ഉപകരണങ്ങളും യന്ത്രങ്ങളും വച്ച് മുന്നോട്ടുപോകുന്ന രീതിയാണ് ഇവിടെയുള്ളത്. സ്‌പെയര്‍ പാര്‍ട്‌സ് കിട്ടാനേയില്ല. ഗ്യാരേജ് പരിസരത്തെ റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങളായി. കുണ്ടും കുഴിയുമായി കിടക്കുന്ന ഈ റോഡിലാണ് ബസുകളുടെ ബ്രേക്കും മറ്റു പരിശോധനകളും നടത്തേണ്ടത്. ദൈനംദിന സര്‍വീസ് സുഗമമായി നടക്കാന്‍ ഡിപ്പോയില്‍ 30 െ്രെഡവര്‍മാരെങ്കിലും കൂടുതലായി വേണം. പതിനഞ്ചോളം കണ്ടക്ടര്‍മാരുടെ കുറവും ഡിപ്പോയിലുണെ്ടന്ന് അധികൃതര്‍ പറയുന്നു. ഡിപ്പോയിലെ പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ കാലപ്പഴക്കം ചെന്നതാണ്. പലയിടത്തും പൊട്ടിപ്പൊളിഞ്ഞും സിമന്റ് അടര്‍ന്നുതൂങ്ങിയുമാണുള്ളത്.

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ ചുമതലപ്പെട്ട സിവില്‍ വിങ്ങില്‍ പലതവണ പരാതി സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നു.40 ലക്ഷം രൂപ ചെലവാക്കി പണിതീര്‍ത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനകത്തെ വനിതാ വിശ്രമകേന്ദ്രം ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്റ്റാന്‍ഡിലെ വിശ്രമകേന്ദ്രം അശാസ്ത്രീയമാണ് നിര്‍മിച്ചിട്ടുള്ളതെന്ന ആരോപണവുമുണ്ട്. ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം ബസ് സ്റ്റാന്‍ഡിലില്ല. ഇപ്പൊഴുള്ള ടോയ്‌ലറ്റ് വൃത്തിയാക്കി പേ ആന്‍ഡ് യൂസ് ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായമുയരുന്നുണ്ട്.

56 ലക്ഷം രൂപ വരെ പ്രതിദിന കളക്ഷന്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ നാലരഅഞ്ച് ലക്ഷമായി കുറഞ്ഞുവെന്ന് അധികൃതര്‍ പറയുന്നു. സമാന്തര സര്‍വീസുകള്‍ ചില റൂട്ടുകളില്‍ ഇപ്പൊഴും കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്.വിഴിഞ്ഞം-ഉച്ചക്കട-ബാലരാമപുരം റൂട്ടില്‍ കാലങ്ങളായി സമാന്തര സര്‍വീസുകാരുടെ കൊയ്ത്ത് ഈ റൂട്ടിലെ ബസുകളുടെ കളക്ഷനെ സ്ഥിരമായി ബാധിക്കുന്നുണ്ട്. വിഴിഞ്ഞം-കോവളം-കിഴക്കേകോട്ട റൂട്ടിലും സമാന്തര സര്‍വീസ് വാഹനങ്ങള്‍ കെഎസ്ആര്‍ടിസിയുടെ വ രുമാനത്തിനു ഭീഷണിയായിട്ടുണ്ട്.

Related posts