ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

alp-ARRESTപാലക്കാട്: മധ്യവയ്‌സകനെ തടങ്കലില്‍ വെച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശിയെ മങ്കര മണ്ണൂര്‍ ചോലക്കുന്ന് വാടകവീട്ടില്‍ തട്ടികൊണ്ട് പോയി  കെട്ടിയിട്ട് പണം തട്ടിയ കേസിലാണ് മണ്ണൂര്‍ വെസ്റ്റ് ചേറുമ്പാല പുലാക്കല്‍ വീട്ടില്‍ കൃഷ്ണദാസ്(34), കൊട്ടക്കുന്ന് കാരപ്പറമ്പില്‍ വീട്ടില്‍ അബ്ദുറഹ് മാന്‍(33) എന്നിവരെ കോങ്ങാട്ടിലുള്ള  ഒളിത്താവളത്തില്‍ വെച്ച് ടൗണ്‍ നോര്‍ത്ത് പോലീസ് സി ഐ കെ ആര്‍ ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മലപ്പുറം സ്വദേശിയെ സ്ത്രീകളെ ഉപയോഗിച്ച് നിരന്തരം ഫോണ്‍ ചെയ്ത് പ്രലോഭിപ്പിച്ച് മണ്ണൂരിലുള്ള വാടകവീട്ടിലേക്ക് കൂട്ടികൊണ്ട് വരികയും തത്സമയം പത്തോളം വരുന്ന സംഘം ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ച് വസ്ത്രങ്ങള്‍ ഊരി വാങ്ങുകയും സംഘത്തിലുള്ള സ്ത്രീയെ വിവസ്ത്രയാക്കി മധ്യവയ്‌സകനൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ഫോട്ടോ സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 20ലക്ഷം രൂപ ആവശ്യപ്പെടുകയും അത്രയും രൂപയില്ലെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ലക്ഷം രൂപ തന്നാല്‍ വിടാമെന്ന് പറഞ്ഞത് പ്രകാരം ഉടന്‍ തന്നെ രണ്ട് ലക്ഷം രൂപ പ്രതികള്‍ക്ക് വീട്ടില്‍ നിന്ന് വരുത്തി നല്‍കി.

ബാക്കി മൂന്ന് ലക്ഷം പ്രതികളിലൊരാള്‍ കടമായി നല്‍കി ആഴ്ചക്ക് മുപ്പതിനായിരം രുപ പലിശ നല്‍കണമെന്ന വ്യവസ്ഥയില്‍ മധ്യവയ്‌സകനെ മോചിപ്പിക്കുകയായിരുന്നു. തടവില്‍ നിന്ന് രക്ഷപ്പെട്ട് മങ്കര പോലീസില്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. പ്രതികളിലൊരളായ ഒളിവിലായിരുന്ന മുണ്ടുര്‍ സ്വദേശി പപ്പാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കി വന്ന പ്രതികള്‍ മൊബൈല്‍ സിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു.

തുടര്‍ന്ന് നോര്‍ത്ത് ക്രൈം സക്വാഡ് നടത്തിയ അന്വേഷണത്തില്‍ കോങ്ങാട് ഒളിത്താവളത്തില്‍ നിന്നും സാഹസികമായി പ്രതികളെ പിടി കൂടുകയായിരന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബാക്കിപ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.പാലക്കാട് ഡി വൈ എസ് പി  എം സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ ടൗണ്‍ നോര്‍ത്ത് സി ഐ കെ ആര്‍ ബിജു, മങ്കര എസ് ഐ അനില്‍കുമാര്‍ , എ എസ് ഐ ഷേണു, ക്രൈം സക്വാഡ് അംഗങ്ങളായ നന്ദകുമാര്‍, ആര്‍ കിഷോര്‍, സുനില്‍, കെ അഹമ്മദ് കബീര്‍, ആര്‍ റിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts