മണ്ണാര്‍ക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി: നേതൃത്വം വലയുന്നു

pkd-LDFമണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ നേതൃത്വം വലയുന്നു. പുറത്തുനിന്നുള്ളവര്‍ വേണമോ തദ്ദേശീയര്‍ വേണോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശങ്കയുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിംലീഗിലെ അഡ്വ. എന്‍.ഷംസുദീനെ നേരത്തെ പ്രഖ്യാപിച്ചതനു—സരിച്ച് അവര്‍ തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി.  കഴിഞ്ഞ 19ന് സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ഘടകം പ്രഖ്യാപിച്ചിരുന്നു.

മുന്‍ എംഎല്‍എയായിരുന്ന ജോസ് ബേബിയേയും കെ.ഇ.ഇസ്മയിലിനെയും ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജിന്റെയും മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്റെയും പേരുകളാണ് ഉയര്‍ന്നുകേട്ടിരുന്നത്.മണ്ഡലം കമ്മിറ്റിക്കുപോലും കൃത്യമായ നിര്‍ദേശം നല്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.  സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ആശങ്കയില്ലെന്നാണ് സിപിഐ നേതൃത്വത്തിന്റെ കാഴ്ചപ്പാട്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രാഥമികചര്‍ച്ചപോലും നടന്നിട്ടില്ലെന്നു സിപിഐ പ്രവര്‍ത്തകര്‍ പറയുന്നു. 25ന് ചേരുന്ന സിപിഐ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയാണത്രേ സ്ഥാനാര്‍ഥി ലിസ്റ്റ് തയാറാക്കുക.

Related posts