മലയം ചൂഴാറ്റുകോട്ട തോട് മാലിന്യവാഹിനിയാകുന്നു; നടപടിയെടുക്കാതെ അധികൃതര്‍

TVM-THODUകാട്ടാക്കട: മലയം  ചൂഴാറ്റുകോട്ട തോട് മലിനമാക്കുന്നു .പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യത ഉണ്ടായിട്ടും നടപടിയെടുക്കാതെ അധികൃതര്‍ മൗനം പാലിക്കുന്നു.വിളവൂര്‍ക്കല്‍ മലയിന്‍കീഴ്  പള്ളിച്ചല്‍ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളുടെ ആശ്രയമായ  തോട് മാലിന്യങ്ങളും വിസര്‍ജ്യങ്ങളും കൊണ്ട് നിറഞ്ഞു രോഗവാഹിനിയായി മാറിയിരിക്കുകയാണ് .   മലയം മാര്‍ക്കറ്റിനു സമീപം   വീടുകളിലെ വിസര്‍ജ്യ മാലിന്യങ്ങള്‍ ,ഹോട്ടല്‍ മാലിന്യങ്ങള്‍, അറവു ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം  ഇവിടെയാണ് തള്ളുന്നത്.

സമീപത്തെ ചില ഹോട്ടലുകളില്‍ നിന്നും ഇവിടെ മാലിന്യം  തള്ളുക പതിവാണെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു.ദൂര സ്ഥലങ്ങളില്‍ നിന്നു പോലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പടെ  തള്ളുന്നതുകാരണം ജലം  ഒഴുക്ക് തടസപ്പെടുകയും മലിനജലം കെട്ടി നിന്ന്  കൂത്താടി പെരുകി കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരി ക്കുകയാണ്. മാലിന്യങ്ങളില്‍ നിന്നും  ദുര്‍ഗന്ധം വമിക്കുന്നതുകാരണം ഇതുവഴിയുള്ള സഞ്ചാരം പോലും ദുരിതപൂര്‍ണമാണ് .ഇതില്‍ ഏറെ ദുരിതം പേറുന്നത് സമീപ താമസക്കാരാണ് .

ത്വക്ക് രോഗങ്ങളും പകര്‍ച്ചവ്യാധികളും പിടിപെടാനുള്ള സാധ്യതയും പ്രദേശത്തുണ്ട്. ജില്ലയില്‍ ജലക്ഷാമം നേരിടുന്ന വിളവൂര്‍ക്കല്‍ മലയിന്‍കീഴ്  പള്ളിച്ചല്‍ പഞ്ചായത്തില്‍ പരിഹാര മായാണ് നിരന്തര പോരാട്ടങ്ങള്‍ക്കൊ ടുവില്‍ കരമനയാറ്റിലെ ജലം ശുദ്ധീകരിച്ച് ജലദൗര്‍ലഭ്യം ഇല്ലാതാക്കുന്ന പദ്ധതിയുടെ ഭാഗമായി  ചൂഴാറ്റുകോട്ട കേന്ദ്രമായി ജല സംഭരണി സാധ്യമാക്കിയത് .നെയ്യാറില്‍ നിന്ന് ഉത്ഭവിച്ച്  ഏകദേശം ഇരുപത്തഞ്ചോളം കിലോമീറ്ററുകള്‍ സഞ്ചരിച്ച് പാപ്പനംകോടിനടുത്ത് ചൂഴാറ്റുകോട്ട   കരമനയാറില്‍ ആണ് ഈ തോട്  അവസാനിക്കുന്നത് .

തിരുവനന്തപുരം ജില്ലയുടെ പ്രധാന ജലസംഭരണിയായ ഇവിടെ നിന്നും കൃഷിക്ക് പോലും ജലം ശേഖരി ക്കാനാകില്ല എന്നാണു പ്രദേശവാസികള്‍ പറയുന്നത് . കേരളത്തെ വരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത്  ജലസ്രോ തസുകളെ  മലിനപ്പെടു ത്തുകയും നശിപ്പിക്കുകയും  ചെയ്യുന്ന വര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയും മാലിന്യ നിര്‍മാര്‍ജനം നടത്തി ജലസ്രോതസ ുകളെ സംരക്ഷിക്കുകയും ചെയ്യാന്‍ അധികാരികള്‍ അടിയന്തി രമായി ഇടപെടണ മെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Related posts