റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു

B-RESERVBANKമുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. ഇതോടെ റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുള്‍ കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശ നിരക്ക് 6.25 ശതമാനത്തില്‍ എത്തി. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഊര്‍ജിത് പട്ടേല്‍ ഏറ്റെടുത്ത ശേഷവും പണനയ കമ്മിറ്റി (എംപിസി) രൂപം കൊണ്ടശേഷവും ഉള്ള ആദ്യത്തെ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്.

റിപ്പോ നിരക്കില്‍ കുറവ് വരുത്തിയതോടെ ഭവന, വാഹന വായ്പകളുടെയും വ്യക്തിഗത വായ്പകളുടെയും പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

ആദ്യമായാണ് പണനയ കമ്മിറ്റി (എംപിസി) ചേര്‍ന്ന് വായ്പ നയം തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നു ധനശാസ്ത്രജ്ഞരും റിസര്‍വ് ബാങ്കില്‍ നിന്നു ഗവര്‍ണര്‍ അടക്കം മൂന്നു പേരും അടങ്ങിയതാണ് കമ്മിറ്റി. തിങ്കളാഴ്ച സമിതി ആദ്യ യോഗം ചേര്‍ന്നിരുന്നു.

Related posts