റേഷനരിയും മണ്ണെണ്ണയും പൂഴ്ത്തിവച്ച സംഭവം: ഗോഡൗണ്‍ ഉടമയ്‌ക്കെതിരേ കേസെടുത്തു

ktm-rationചങ്ങനാശേരി: കരിഞ്ചയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന റേഷനരിയും മണ്ണെണ്ണയും പിടിച്ചെടുത്ത സംഭവത്തില്‍ ഗോഡൗണ്‍ ഉടമയ്‌ക്കെതിരേ അവശ്യ സാധനം പൂഴ്ത്തിവച്ചത് സംബന്ധിച്ച് കേസെടുത്തു. പിടിച്ചെടുത്ത അരിയും മണ്ണെണ്ണയും നഗരത്തിലെ അംഗീകൃത ഹോള്‍സെയില്‍ കേന്ദ്രത്തിലേക്കു മാറ്റി.   അരിയുമായി പിടികൂടിയ ഒരു ടെമ്പോ, പിക്കപ് വാനുകള്‍ പോലീസ് സ്‌റ്റേഷനുകളിലേക്കു മാറ്റി.ഇന്നലെയാണ് ചങ്ങനാശേരി ബൈപാസിലുള്ള ഗോഡൗണിനടുത്ത് രണ്ട് വാഹനങ്ങളിലായി കയറ്റിയ നിലയില്‍ അരി കണ്ടെത്തിയത്. 143 ചാക്ക് പുഴുക്കലരിയും 84 ചാക്ക് പച്ചരിയും ഉള്‍പ്പെടെ 11350 കിലോ അരിയാണ് പിടിച്ചെടുത്തത്.

നാലു വീപ്പകളിലായി 800 ലിറ്റര്‍ മണ്ണെണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. ചങ്ങനാശേരിയിലുള്ള സുപ്രീം ട്രേഡേഴ്‌സ് ഉടമയ്‌ക്കെതിരേയാണ് കേസെടുത്തത്. ജില്ലാ കളക്ടറുടെ റേഷന്‍ പരിശോധന സ്ക്വാഡ് ലീഡറും ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസറുമായ എസ്.കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് അരിയും മണ്ണെണ്ണയും പിടിച്ചെടുത്തത്.  സംഭവത്തെത്തുടര്‍ന്ന് താലൂക്കിലെ മുഴുവന്‍ റേഷന്‍ കടകളിലും റേഷന്‍ ഹോള്‍സെയില്‍ സ്ഥാപനങ്ങളിലും പരിശോധന നടത്തിവരികയാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.

Related posts