തളിപ്പറമ്പ്: വിഗ്രഹ മോഷ്്ടാവിനെ അടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പിലെ പച്ചക്കറി വ്യാപാരികളായ മുയ്യം വരഡൂരിലെ കെ.പി. ആഷിഫ് (24), ഫാറൂഖ് നഗറിലെ കൊടിയില്‍ മുസ്തഫ (35) എന്നിവരെയണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാള്‍ കൂടി കൊലപാതകത്തില്‍ പങ്കാളിയാണെന്നു ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
കുവേരിയിലെ കാനാമഠത്തില്‍ പ്രഭാകരന്‍ (56) നായിരുന്നു മര്‍ദനമേറ്റു മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28 നാണ് സംസ്ഥാനപാതയില്‍ ആലക്കോട് റോഡില്‍ സയ്യിദ് നഗറിലെ മരമില്ലിന് സമീപം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മരണം കൊലപാതകമാണെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും പരാതിപ്പെടാന്‍ ബന്ധുക്കള്‍ തയാറാകാത്തതിനെ തുടര്‍ന്ന് അന്വേഷണം മരവിച്ച നിലയിലായിരുന്നു.
അന്നു തളിപ്പറമ്പ് സിഐ ആയിരുന്ന കെ.വിനോദ്കുമാറിനായിരുന്നു അന്വേഷണ ചുമതല. അദ്ദേഹം സ്ഥലം മാറിയതിന് ശേഷം അന്വേഷണം ഏറ്റെടുത്ത സിഐ കെ.ഇ. പ്രേമചന്ദ്രന്റെ പഴുതടച്ചുള്ള സമര്‍ഥമായ അന്വേഷണമാണ് തുമ്പില്ലാതെ പോകുമായിരുന്ന കേസിലെ പ്രതികളെ കുടുക്കിയത്. സംഭവത്തെ കുറിച്ചു പോലീസ് പറയുന്നതിങ്ങനെ. തളിപ്പറമ്പ് മാര്‍ക്കറ്റില്‍ നിന്നും പ്രഭാകരന്‍ പച്ചക്കറി മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികളായ മൂവരും ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ പ്രഭാകരന്‍ മരിച്ചു.
ഇതേ തുടര്‍ന്നു മൃതദേഹം മൂവരും ചേര്‍ന്നു വാഹനത്തില്‍ കയറ്റി സയ്യിദ് നഗറിലെ മരമില്ലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. നിരവധി മോഷണകേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. പിന്നീട് മാനസിക നില തകര്‍ന്ന നിലയില്‍ നഗരത്തില്‍ അലഞ്ഞു തിരിയുകയായിരുന്നു. നാട്ടില്‍ നടന്ന ഒരു വിഗ്രഹമോഷണക്കേസിലായിരുന്നു പ്രഭാകരന്‍ ആദ്യം അറസ്റ്റിലായത്.