വ്യാജ സ്വര്‍ണം പണയം വച്ച് തട്ടിപ്പ്: യുവതി റിമാന്‍ഡില്‍

tvm-thattippuഅമരവിള: വ്യാജ സ്വര്‍ണം പണയം വച്ച് പണം തട്ടുന്ന യുവതി മാരായമുട്ടം പോലീസിന്റെ പടിയിലായി. പെരുങ്കടവിള ആങ്കോട്, പനങ്കോട്ടുകോണം വിശാഖം വീട്ടില്‍ വിജയലക്ഷ്മി(28)യാണ് പിടയിലായത്.   ചൊവ്വാഴ്ച മാരായമുട്ടം അരുവിയോടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വ്യാജ സ്വര്‍ണം പണയം വച്ച് ഒരു ലക്ഷത്തി ഇരുപത്തി എണ്ണായിരം രൂപ തട്ടിയ ശേഷം ഉച്ച തിരിഞ്ഞ് വീണ്ടും കൂടുതല്‍ തുകയ്ക്ക് പണയം വയ്ക്കാനെത്തിയപ്പോഴായിരുന്നു പോലീസ് പിടിയിലായത്. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ പരിശോധന നടത്തി ലഭിച്ച രേഖകളുമായി പോലീസ് തമിഴ്‌നാട് കണ്ണുവാമൂടുള്ള സ്വകാര്യ ബാങ്കിന്റെ ശാഖയില്‍ പരിശോധന നടത്തിയപ്പോഴാണ് വലിയ തട്ടിപ്പ് പുറത്തായത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്ണുവാമൂട് മുത്തൂറ്റ് ശാഖയില്‍ ഇടപാടുകള്‍ നടത്തി സ്ഥാപനത്തിന്റെ വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ് . 10 അക്കൗണ്ടുകളിലായി ഏഴ് ഇടപാടുകള്‍ക്ക് ഒര്‍ജിനല്‍ സ്വര്‍ണം നല്‍കിയ ശേഷം കഴിഞ്ഞ ആറു മാസത്തിനിടയില്‍ നടത്തിയ മൂന്ന് ഇടപാടുകളില്‍ വ്യാജ സ്വര്‍ണം നല്‍കി പണം തട്ടുകയായിരുന്നു. കണ്ണുവാമൂട് ശാഖയില്‍ നിന്ന് മാത്രം 7.78 ലക്ഷം രൂപ പ്രതി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. മൂന്നു മാസം  മുമ്പ് പളുകിലില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ 1.52 ലക്ഷം രൂപയുടെ തട്ടിപ്പ് പ്രതി നടത്തിയെങ്കിലും പുറത്തറിഞ്ഞതോടെ പണം തിരികെ നല്‍കി കേസ് ഒതുക്കി തീര്‍ത്തിരുന്നു.

പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പിനായി വാങ്ങി വച്ചിരുന്ന 237 ഗ്രം വ്യാജ സ്വര്‍ണവും ഒരു ലക്ഷം രൂപയും  പോലീസ് കണ്ടെടുത്തു.  പാറശാലയിലെ വണ്‍ ഗ്രാം സ്വര്‍ണം വില്‍ക്കുന്ന കടയില്‍ നിന്ന് മാത്രം ഒരു ലക്ഷം രൂപയിലധികം വ്യാജ സ്വര്‍ണം വാങ്ങിയതായി പോലിസ് കണ്ടെത്തിയിട്ടുണ്ട് . മാരായമുട്ടം എസ് ഐ ഹരിലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ

Related posts