വ്രതാനുഷ്ഠാനം മുടക്കാതെ പന്ത്രണ്ടാം വര്‍ഷവും കാര്‍ത്തു

TCR-KARTHUപാവറട്ടി: പുണ്യങ്ങളുടെ പൂക്കാലമായ റമസാന്‍ രാവുകളില്‍ പന്ത്രണ്ടാം  വര്‍ഷവും വ്രതാനുഷ്ഠാനത്തിലാണ് കാര്‍ത്തു. ചാവക്കാട് തെക്കന്‍ഞ്ചേരിയില്‍ ഓവാട്ട് കറുപ്പുണ്ണി ഭാര്യ കാര്‍ത്തു വ്രതാനുഷ്ഠാനത്തിനു മതമില്ലെന്നു വിശ്വസിക്കുന്നു. അയല്‍വാസികളായ മുസ്‌ലിം സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ 12 വര്‍ഷമായി മുടക്കമില്ലാതെ റംസാന്‍ വ്രതം അനുഷ്ഠിക്കുകയാണ് കാര്‍ത്തു. നിര്‍മാണ തൊഴിലാളിയായിരുന്ന കാര്‍ത്തുവിന് ശ്വാസംമുട്ട് വന്നതിനെ തുടര്‍ന്ന് ജോലിക്കുപോകാന്‍ കഴിയാതാവുകയായിരുന്നു. റംസാന്റെ പുണ്യം മനസിലാക്കിയ ഇവര്‍ രോഗശാന്തിക്കായാണ് വ്രതാനുഷ്ഠാനം ആരംഭിച്ചത്.  വ്രതം അനുഷ്ഠിക്കുന്നതിലൂടെ രോഗത്തിനു ശമനം വരികയും മനസമാധാനം ലഭിക്കുകയും ചെയ്തതായി പാവറട്ടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ശുചീകരണ ജോലി വര്‍ഷങ്ങളായി ചെയ്തുവരുന്ന കാര്‍ത്തു പറഞ്ഞു.

Related posts