സ്കൂള്‍ ഭക്ഷണം വിഭവസമൃദ്ധം;സര്‍ക്കാര്‍ വിഹിതം ആറു രൂപ !

EKM-KANJIകോട്ടയം: ഒരു അധ്യയന വര്‍ഷത്തിനുകൂടി ഇന്നു തുടക്കം കുറിക്കുമ്പോള്‍ ആശങ്കയിലും അങ്കലാപ്പിലുമാണ് പ്രഥമാധ്യാപകര്‍. സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള ഫണ്ട് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നല്‍കുന്നത് ജൂലൈ മാസത്തിലാണ്. അതുവരെയുള്ള ഉച്ചഭക്ഷണത്തിന്റെ ഭാരിച്ച ചെലവുകള്‍ സ്കൂളിലെ പ്രഥമാധ്യപകന്‍തന്നെ വഹിക്കണം. പല സ്കൂളുകളിലും അരിയും മറ്റു സാധനങ്ങളും സ്റ്റോക്കില്ല.

സ്‌റ്റോക്കുള്ള സ്കൂളുകളില്‍നിന്നും മറ്റു സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികള്‍ എത്തിക്കുകയാണ് പതിവ്. ഇതിനുള്ള വണ്ടിക്കൂലിയും കയറ്റിറക്കു കൂലിയും പ്രഥമാധ്യാപകന്‍തന്നെ വഹിക്കണം.കൂടാതെ പാചകത്തിനു ഗ്യാസ് ഉപയോഗിക്കണമെന്നാണ് നിയമം. ഇതിനുള്ള പണവും പ്രഥമാധ്യാപകന്‍ കണെ്ടത്തണം. ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും പാലും ഉള്‍പ്പെടെയുള്ളവ ഉച്ചഭക്ഷണത്തോടൊപ്പം നല്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നും ഒരു കുട്ടിക്ക് അനുവദിക്കുന്നത് ആറു രൂപയാണ്. കഴിഞ്ഞ സര്‍ക്കാര്‍ അത് എട്ടു രൂപയായി ഉയര്‍ത്തിയെങ്കിലും ഉത്തരവിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി അധികാരികളില്‍ നിന്നും സ്കൂള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്നൊരു കടമ്പയുണ്ട്. അതിനു സര്‍ക്കാര്‍ സ്കൂള്‍ മെയിന്റനന്‍സ് ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാന്റ് തുക വര്‍ധിപ്പിച്ചു. എന്നാല്‍ അതിനു ശേഷം ജില്ലയിലെ സ്കൂളുകള്‍ക്ക് ഗ്രാന്റ് തുക ലഭിച്ചിട്ടില്ല. സ്കൂളുകള്‍ക്കുള്ള മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അതതു പഞ്ചായത്തും നഗരസഭയുമാണ്.ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂളുകള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നാണ് തുക അനുവദിക്കുന്നത്. പഴയ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ പഞ്ചായത്തിലെയോ നഗരസഭയിലെയോ അസിസ്റ്റന്‍ന്റ് എന്‍ജിനിയറും പുതിയ ബില്‍ഡിംഗാണെങ്കില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറും നോക്കി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് നിയമം. നിലവില്‍ സ്കൂള്‍ മെയിന്റനന്‍സിനുള്ള ചെലവ് വഹിക്കുന്നത് പ്രഥമാധ്യാപകനും മാനേജുമെന്റുമാണ്.

സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കു ഫണ്ട് അനുവദിക്കുന്നതിലുണ്ടാകുന്ന കാലതാമസവും സ്കൂള്‍ അധികൃതരെ വല്ലാത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിവിധ ഇനങ്ങളിലായി മുപ്പതോളം സ്‌കോളര്‍ഷിപ്പുകളാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്നത്. ബാങ്കു വഴിയാണ് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക കൈമാറുന്നത്. മിക്കപ്പോഴും സീറോ ബാലന്‍സിലാണ്് വിദ്യാര്‍ഥികള്‍ ബാങ്ക് അക്കൗണ്ടുകളെടുക്കുന്നത്. ആറു മാസത്തിനിടയില്‍ സീറോ ബാലന്‍സ് അക്കൗണ്ടില്‍ ക്രയവിക്രയങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അക്കൗണ്ട് ഇല്ലാതാകു

Related posts