സ്‌പെഷല്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവിന് വീട് ഇനിയും സ്വപ്‌നം

knr-olympicsകൂത്തുപറമ്പ്: മുഹമ്മദ് അജ്മ ലിനും കുടുംബത്തിനും വീടെന്ന സ്വപ്നം ഇനി കൈ യെത്തും ദൂരത്ത്. കായിക പ്രേമികളാരും മറന്നു കാണില്ല, വേങ്ങാട് ഊര്‍പ്പള്ളിയിലെ മുഹമ്മദ് അജ്മലിനെ. 2015ല്‍ ലോസ് ആഞ്ചലസില്‍ നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ അജ്മല്‍ വെള്ളി മെഡല്‍ ജേതാവായപ്പോള്‍ രാജ്യ ത്തിനൊപ്പം ഈ നാടിന്റെയും യശസ് വാനോളമുയര്‍ന്നു. സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹാന്‍ഡ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു അജ്മല്‍. എന്നാല്‍ അജ്മലിനും കുടും ബത്തിനും സ്വസ്ഥമായി കിട ന്നുറങ്ങാനൊരു വീടില്ലെന്നുള്ള കാര്യം നാടിന്റേയും നൊമ്പരമായി മാറി.

ഒടുവിലിതാ സുമന സുകളുടെ കൂട്ടായ്മയില്‍ അജ്മലിനും കുടുംബത്തിനുമുള്ള സ്വപ്ന വീടിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങി. വേങ്ങാട് ഇ.കെ. നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റാണ് സ്‌നേഹവീട് പദ്ധ തിയിലുള്‍ െപ്പടുത്തി അജ്മലിന്റെ വീട് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തി രിക്കുന്നത്. അജ്മലും സഹോദരി ആബിദയും ജന്മനാ ശാരീരിക മാനസിക വെല്ലുവിളി നേരിട്ട ഭിന്നശേഷിക്കാരായിരുന്നു. ഉപ്പ മരണപ്പെടുന്ന സമയത്ത് ഇവര്‍ക്കാകെ ഉണ്ടായിരുന്നത് അഞ്ചരക്കണ്ടി വെണ്‍മണലില്‍ മൂന്നു സെന്റ് സ്ഥലവും അതില്‍ ചെറിയൊരും കൂരയും മാത്രമാ യിരുന്നു.

അജ്മലിന്റെ മൂത്ത സഹോദരന്‍ അബ്ദുള്‍ ജുനൈദ് ബംഗളൂരുവില്‍ കൂലിവേല ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗം. ഇതിനിടെ വെണ്‍മ ണലി ലെ കിടപ്പാടം വിറ്റുകിട്ടിയ പണം കൊണ്ട് അജ്മലിന്റെ ഉമ്മ ആയിഷ ഊര്‍പ്പള്ളിയില്‍ വാ ങ്ങിയ നാലുസെന്റ് സ്ഥലത്താണ് ഇപ്പോള്‍ ഇവര്‍ക്കായുള്ള സ്വപ്ന വീട് ഉയരുന്നത്. തറ നിര്‍ മാണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍എസ്എസ് വോ ളണ്ടി യര്‍മാര്‍ക്കൊപ്പം പ്രവൃത്തിയില്‍ അജ്മലും വീട്ടുകാരും സഹായത്തിനുണ്ട്.

വീടിന്റെ മറ്റ് നിര്‍മാണ പ്രവൃത്തികള്‍ ശ്രമദാനമായി ഏറ്റെടുക്കാന്‍ പലരും മുന്നോട്ടു വന്നിട്ടുണ്ട്. കൂടാതെ ഇതിനായി രാഷ്ട്രീയ-സാമൂ ഹ്യ-സാം സ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയോടെ വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത ചെയര്‍മാനായും പി. ബാലന്‍ രക്ഷാധികാരിയായും സഹായസമിതിയും രൂപീകരിച്ചിട്ടുണ്ട്. അഞ്ചുമാസം കൊണ്ട് വീടുനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

Related posts