16കാരനെ ലൈംഗികമായി പീഡിപ്പിച്ചു ! ട്രാന്‍സ് ജെന്‍ഡര്‍ ‘സഞ്ജു സാംസണ്’ ഏഴുവര്‍ഷം തടവ്…

കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി.

ചിറയിന്‍കീഴ് ആനത്തലവട്ടം എല്‍പിഎസിന് സമീപം സഞ്ജു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.

കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസില്‍ ട്രാന്‍സ്‌ജെന്‍ഡറെ ശിക്ഷിക്കുന്നത്. 2016 ഫെബ്രുവരി 23നാണ് സംഭവം. ചിറയിന്‍കീഴ് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന 16കാരനെ പ്രതി പരിചയപ്പെടുകയായിരുന്നു.

തുടര്‍ന്ന് തമ്പാനൂര്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ട് പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കുകയായിരുന്നു.
പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല.

വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും പോകാന്‍ തയാറായില്ല. ഫോണിലൂടെ നിരന്തരം മെസേജുകള്‍ അയച്ചതും കുട്ടി പലപ്പോഴും ഫോണില്‍ സംസാരിക്കുന്നതില്‍ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു.

കുട്ടി ഫോണ്‍ ബ്ലോക്ക് ചെയതപ്പോള്‍ പ്രതി ഫേസ്ബുക്ക് മെസഞ്ചറിലൂടെ മെസേജുകള്‍ അയച്ചു. മെസേജുകള്‍ കണ്ട അമ്മ പ്രതിക്ക് മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡനത്തിന്റെ വിവരം അറിയുന്നത്.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോലീസ് നിര്‍ദേശ പ്രകാരം പ്രതിക്ക് മെസേജുകള്‍ അയച്ച് തമ്പാനൂര്‍ വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവ സമയം പ്രതി ട്രാന്‍സ്‌മെന്‍ ആയിരുന്നു. വിചാരണ വേളയില്‍ പ്രതി വനിതാ ട്രാന്‍സ് വുമണായി മാറി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. ജഡ്ജി ആജ് സുദര്‍ശന്റേതാണ് വിധി.

Related posts

Leave a Comment