ആറുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് കടുത്ത ശിക്ഷ വിധിച്ച് കോടതി. 62 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുള്‍ഹക്കീമിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയില്‍ വെച്ച് ആറു വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയന്നായിരുന്നു കേസ്.
Read MoreDay: November 30, 2022
കെഎസ്ആർടിസി ബസിനെ വിലങ്ങി ബൈക്കോടിച്ചത് അതേ ഡിപ്പോയിലെ ഡ്രൈവർ! ബസ് കടത്തിവിടാതെ ബൈക്കോടിച്ചത് മൂന്നു കിലോമീറ്ററോളം
പാലക്കാട്: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ ബൈക്കോടിച്ച് അതേ ഡിപ്പോയിലെ മറ്റൊരു ഡ്രൈവർ. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറായ ശശികുമാറാണ് സൈഡ് കൊടുക്കാതെ ബൈക്കോടിച്ചത്. കെഎസ്ആർടിസി ബസ് കടത്തിവിടാതെ മൂന്നു കിലോമീറ്ററോളമാണ് ഇയാൾ ബൈക്കോടിച്ചത്. ഇതേ തുടർന്ന് ബസിന് പിന്നിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. പിന്നീട് നാട്ടുകാരാണ് ഇയാളെ തടഞ്ഞു നിർത്തിയത്. സംഭവത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിറ്റിഒ അറിയിച്ചു.
Read Moreദിവ്യ! കൂലിപ്പണികാരനായ ജയചന്ദ്രന്റെയും രാധയുടയും മൂത്തമകള്‍; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ദിവ്യ പലതവണ ആവശ്യപ്പെട്ടിട്ടും മാഹിന്‍കണ്ണ് ഒഴിഞ്ഞുമാറി; കാരണം…
കാട്ടാക്കട: അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പൂവാർ സ്വദേശി മാഹീൻ കണ്ണ്, ഭാര്യ റുക്കിയ എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. പൂവച്ചൽ വേങ്ങവിളയിൽ നിന്നും ഊരുട്ടമ്പലം വെള്ളൂർകോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യ(വിദ്യ)യെയും മകളെയും കൊലപ്പെടുത്തിയ കേസിലാണ് 11 വർഷത്തിനു ശേഷം പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദിവ്യയേയും മകളെയും 2011 ഓഗസ്റ്റ് 11മുതലാണ് കാണാതായത്. ഇരുവരെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് മാഹിൻകണ്ണ് പോലീസിനോട് സമ്മതിച്ചു. ദിവ്യയെയും മകൾ ഗൗരിയെയും മാഹിൻകണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതാവുകയായിരുന്നു. 2011 ഓഗസ്റ്റ് 18 നാണ് ഇരുവരെയും പ്രതി കൊലപ്പെടുത്തിത്. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പോലീസ് കണ്ടെത്തി. ദിവ്യയെയും കുഞ്ഞിനെയും പിറകിൽ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പോലീസിനു നൽകിയ മൊഴി. കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്തമകളായിരുന്നു ദിവ്യ. പൂവാർ സ്വദേശി മാഹിൻ കണ്ണുമായുള്ള ദിവ്യയുടെ പ്രണയത്തെ…
Read Moreരോഗം ഭേദമാകുന്നില്ല ! സാമന്ത ദക്ഷിണകൊറിയയിലേക്ക്
മയോസൈറ്റിസ് രോഗം ഭേദമാകാത്തതിനെത്തുടര്‍ന്ന് നടി സാമന്ത റൂത്ത് പ്രഭു ദക്ഷിണകൊറിയയിലേക്ക്. രോഗ ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് താന്‍ മയോസൈറ്റിസ് രോഗബാധിതയാണെന്ന കാര്യം സാമന്ത വെളിപ്പെടുത്തിയത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടിയാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്. നേരത്തെ ഹൈദരാബാദില്‍ തന്നെ ഇതിനായി ആയുര്‍വേദ ചികിത്സ നടത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഉടന്‍ ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും ഏതാനും മാസങ്ങള്‍ താരം അവിടെ ചികിത്സയ്ക്കായി തുടരേണ്ടി വരുമെന്നുമാണ് പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചികിത്സയ്ക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ‘ഖുഷി’യുടെ ചിത്രീകരണം പുനാരാരംഭിക്കും. രോഗപ്രതിരോധ സംവിധാനം ശരീരത്തിലെ പേശികളെ ആക്രമിക്കുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്. പേശികളുടെ ബലക്കുറവും എല്ലുകള്‍ക്ക് വേദനയുമാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക എന്നിവയും ഇവയുടെ ലക്ഷണങ്ങളാണ്.
Read Moreമൈക്കിന് പകരം പാമ്പിനെ ചുണ്ടില്‍ ചേര്‍ത്ത് വച്ച് സംസാരിച്ചു, അതും ശാസ്ത്രീയ പാമ്പു പിടിത്ത മാര്‍ഗനിര്‍ദേശ സെമിനാറിനിടയില്‍ ! വാവ സുരേഷിന് മുട്ടന്‍പണി
കോഴിക്കോട്: മെഡിക്കൽ കോളജിലെ പ്രഭാഷണ വേദിയിൽ സുരക്ഷിതമില്ലാതെ പാന്പിനെ പ്രദർശിപ്പിച്ച വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസാണ് സുരേഷിനെതിരേ നടപടിയെടുത്തത്. ചൊവ്വാഴ്ച മെഡിക്കൽ കോളജിലെ നഴ്സിംഗ് വകുപ്പ് നടത്തിയ ശാസ്ത്രീയ പാന്പ് പിടിത്ത മാർഗനിർദേശ സെമിനാറിനിടയിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിഷപ്പാന്പുകളെ സുരക്ഷിതമല്ലാത്ത രീതിയിൽ വേദിയിൽ പ്രദർശിപ്പിച്ച സുരേഷ്, മൈക്കിന് പകരം പാന്പിനെ ചുണ്ടിൽ ചേർത്ത് വച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ പാന്പുകളെ പ്രദർശിപ്പിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാന്പ് പിടിത്തം നടത്തുന്നതമടക്കുമുള്ള നിരവധി ആരോപണങ്ങൾ നേരിടുന്ന വേളയിലാണ് സുരേഷിനെതിരായ പുതിയ കേസ്.
Read Moreകാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ! പോലീസിന്റെ സംശയം ഇങ്ങനെ…
മലപ്പുറം: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വിഷം കഴിച്ച് അവശനിലയിലായ കാമുകൻ ചികിത്സയിൽ തുടരുന്നു. കൊണ്ടോട്ടി വലിയപറമ്പിൽ സൗജത്ത് ആണ് മരിച്ചത്. കാമുകനായ ബഷീർ, സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. 2018-ലാണ് ഇരുവരും ചേർന്ന് സൗജത്തിന്റെ ഭർത്താവായ സവാദിനെ തലയ്ക്കടിച്ചും കഴുത്ത് മുറിച്ചും കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീറിനെ ഏറെ നാളുകൾക്ക് ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Read More11 ദിവസം..! എണ്ണക്കപ്പലിൽ അള്ളിപ്പിടിച്ചിരുന്ന് 5,000 കിലോമീറ്റർ യാത്ര! മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരം
ലാസ് പാമാസ് (സ്പെയിൻ): നൈജീരിയയിൽനിന്ന് സ്പെയിനിലെ കാനറി ഐലന്റ്സിലേക്ക് എണ്ണക്കപ്പലിനു താഴെ അള്ളിപ്പിടിച്ചിരുന്നു യാത്ര ചെയ്തെത്തിയ മൂന്നു കുടിയേറ്റക്കാരെ സ്പാനിഷ് കോസ്റ്റ് ഗാർഡ് ആശുപത്രിയിലാക്കി. മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.എണ്ണക്കപ്പലിനു പുറത്ത് റഡറിന്റെ മുകളിലിരുന്നായിരുന്നു ഇവരുടെ യാത്ര. 11 ദിവസം നീണ്ട കടൽയാത്രയിൽ 2700 നോട്ടിക്കൽ മൈൽ (ഏകദേശം 5,000 കിലോമീറ്റർ) ആണ് അതിസാഹസികമായി ഇവർ സഞ്ചരിച്ചത്. പ്രൊപ്പല്ലറിന്റെ മുകളിൽ വെള്ളത്തിൽ തൊട്ടുള്ള ഭാഗമാണു റഡർ. നൈജീരിയൻ സ്വദേശികൾ ഇവിടെയിരിന്നു യാത്ര ചെയ്യുന്നതിന്റെ ചിത്രം കോസ്റ്റ് ഗാർഡ് ആണു പുറത്തുവിട്ടത്. ആശുപത്രി വിട്ടാലുടൻ ഇവരെ മാതൃരാജ്യത്തേക്കു തിരിച്ചയയ്ക്കുമെന്ന് സ്പാനിഷ് അധികൃതർ.
Read Moreഎസ്എൻഡിപി യോഗം ഭാരവാഹിയായിരുന്ന മഹേശന്റെ മരണം: വെള്ളാപ്പള്ളിയേയും തുഷാറിനേയും പ്രതിപ്പട്ടികയിൽ ചേർക്കാൻ നിർദേശം
ആലപ്പുഴ: എസ്എൻഡിപി യോഗം ഭാരവാഹിയായിരുന്ന കെ.കെ. മഹേശന്റെ മരണവുമായ ബന്ധപ്പെട്ട കേസിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ.എൽ. അശോകൻ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ കോടതി നിർദേശം നൽകി. മഹേശന്റെ കുടുംബം നൽകിയ ഹർജി പരിഗണിച്ച ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. 2020 ജൂൺ 24-നാണ് എസ്എൻഡിപി യോഗത്തിന്റെ കണിച്ചുകുളങ്ങര ഓഫീസിൽ മഹേശനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് മഹേശൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ മൂവരുടെയും പേരുകൾ പരാമർശിച്ചിരുന്നു. മഹേശനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് ഇവരാണെന്നാണ് അദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. മൂന്ന് പേരുടെയും മൊഴി പോലീസ് നേരത്തെ എടുത്തിരുന്നു.
Read Moreകണ്ണൂർ കേളകത്ത് യുവാവിന്റെ മരണത്തിൽ ദുരൂഹത! സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ ആക്രമിച്ചിരുന്നുവെന്നും മർദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നും കുടുംബം
കേളകം: അടയ്ക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി യഥാർഥ വസ്തുത പുറത്തു കൊണ്ടുവരണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുവീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ സന്തോഷിനെ തൂങ്ങി മരിച്ചനിലയിൽ കാണുന്നത്. ദേഹമാസകലം പരിക്കേറ്റ പാടുകളും കാലിലെ ചെരിപ്പ് അഴിഞ്ഞുപോകാത്തതും പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ താഴെ വീഴാത്തതും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നതായി സന്തോഷിന്റെ ഭാര്യയും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. വെള്ളിയാഴ്ച രാത്രി കാടുവെട്ടൽ യന്ത്രം നന്നാക്കി കേളകത്തുനിന്ന് അടയ്ക്കാത്തോട്ടിലെ വീട്ടിലേക്ക് വരുന്ന വഴി പാറത്തോട്ടിൽ വച്ച് ഒരു സംഘമാളുകൾ തന്നെ മർദിച്ചതായി സന്തോഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോബിൻസടക്കം അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നും സന്തോഷ് പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി. പോലീസിൽ പരാതിപ്പെടരുതെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ആക്രമണത്തിൽ സന്തോഷിന്റെ കണ്ണിന് സാരമായ പരിക്കേറ്റിരുന്നു. ശനിയാഴ്ച രാവിലെ മരുന്ന് വാങ്ങാനായി…
Read MoreWhat Is So Superb About Iceland Girl?
Britannica is the ultimate word pupil useful resource for key faculty topics like historical past, authorities, literature, and extra. Jón Jónsson (IR #499253), spouse Jóhanna Ebenesersdóttir (IR #513138) and son Ebeneser, six years old, (IR #651466) resolve to to migrate to Canada in search of a higher life. If you like serving to others then you’ll have the power to use for a digital job with Crowdchat. How it actually works – Connect with individuals who need your training and tutoring abilities by method of prompt chat, e-mail, or utilizing…
Read More