കൊച്ചി: പഠനത്തിനായി താമസിക്കാനാണ് ഹോസ്റ്റലുകളെന്നും ഇവ അടിസ്ഥാനപരമായി ഹോട്ടലുകളിൽ നിന്ന് വ്യത്യസ്തമാണെന്നും ആരോഗ്യ സർവകലാശാല. ഭക്ഷണ വിതരണം, വൈദ്യുതി ഉപയോഗം, സന്ദർശന സമയം, പ്രവേശന സമയം തുടങ്ങിയവയിലൊക്കെ നിയന്ത്രണമുണ്ട്. നൈറ്റ് ലൈഫ് ആസ്വദിക്കാനല്ല ഹോ സ്റ്റലിൽ കഴിയുന്നത്. 18 വയസിലെ സമ്പൂർണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണമാകുകയുള്ളൂവെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർവകലാശാല പറയുന്നു. രാവിലെ എട്ടു മുതൽ രാത്രി ഒൻപതര വരെയാണ് മെഡിക്കൽ കോളജുകളിൽ അക്കാദമിക് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനുശേഷം വിദ്യാർഥികൾക്ക് മ തിയായ വിശ്രമം ആവശ്യമാണ്. ആവശ്യത്തിന് ഉറക്കവും ലഭിക്കണം. 18 വയസു പൂർത്തിയായതുകൊണ്ട് മാനസികമായി പൂർണ വളർച്ചയെത്തിയെന്നു പ റയാനാവില്ല. അതിന് 25 വയസാകണം. 18 വയസു പൂർത്തിയായതുകൊണ്ട് പൂർണ സ്വാതന്ത്ര്യം വേണമെന്ന വാദം അംഗീകരിക്കാനാവില്ല. വീട്ടിൽ പോലും ലഭിക്കാത്ത സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ല. എൻജിനീയറിംഗ്…
Read MoreDay: December 20, 2022
സ്കൂൾ വിദ്യാർഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; പ്ലസ്ടു വിദ്യാർഥി പിടിയിൽ
കണ്ണൂർ: സ്കൂൾ വിദ്യാർഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. കണ്ണൂർ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമമനുസരിച്ച് വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സ്വർണമാലയടക്കം അറസ്റ്റിലായ കുട്ടി കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കൂടുതൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ, പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറുമാസം പീഡിപ്പിച്ചു! മൂന്ന് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ അറസ്റ്റില്‍
കരൂര്‍: തമിഴ്നാട്ടിലെ കരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഏകദേശം ആറു മാസത്തോളം കുട്ടി പീഡനത്തിനിരയായി. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കരൂര്‍ ഓള് വുമണ്‍ പൊലീസ് സ്റ്റേഷനിലാണ് പീഡനം സംബന്ധിച്ച പരാതിയെത്തിയത്. പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് പുരുഷന്മാരെയും ബ്രോക്കര്‍മാരായി ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളെയും ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ ശിശു സംരക്ഷണ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാന്തി (42), മേഘല (42), മായ (45), കാര്‍ത്തി (28), കാര്ത്തികേയന് (27), സന്തോഷ് (30), സമുദ്രപാണ്ടി (27), ഗൗതം (30) എന്നിവരാണ് പിടിയിലായത്. ഇതില്‍ കാര്ത്തികേയന്,കാര്‍ത്തി, സന്തോഷ്, സമുദ്രപാണ്ടി, ഗൗതം എന്നിവര്‍ മാസങ്ങളോളം കുട്ടിയെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Read MoreA purposeful cheap essay writing service is observed as being a gold coins mine for college learners wishing to acquire their market place analyze mission a single stage even further
How you can discover our possess Cheapest Essay Writing Service If you are from the marketplace for an essay writing service, you have occur for the accurate destination. There are certainly several website pages that guarantee to provide superior work on time at an affordable charge. Though, you ought to be mindful so as to create a wonderful final choice. A very powerful detail to keep in mind is the fact that cheap is not the greatest. When it relates to seeking out psychology essay writing service, you can prefer…
Read Moreകോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി ഭക്ഷിച്ച പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം
മിഷിഗണ്‍: 25 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയശേഷം തലകീഴായി കെട്ടിതൂക്കി ശരീരത്തിലെ സ്വകാര്യഅവയവങ്ങള്‍ ഭക്ഷിച്ച പ്രതിയെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബര്‍ 15ന് വ്യാഴാഴ്ചയായിരുന്നു കോടതി വിധി. കെവിന് ബേക്കന്‍(25) എന്ന വിദ്യാര്‍ത്ഥിയെയാണ് മാര്‍ക്ക് ലാറ്റന്‍സ്ക്കി(52) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെന്നിംഗ്ടണ്‍ ടൗണ്‍ഷിപ്പില്‍ 2019 ഡിസംബര്‍ 24നായിരുന്നു സംഭവം. ഡിസംബര്‍ 28നായിരുന്നു വികൃതമാക്കപ്പെട്ട ശരീരം കണ്ടെത്തിയത്. സെപ്റ്റംബര്‍ മാസം പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. മിഷിഗണ്‍ യൂണിവേഴ്സിറ്റി ഹെയര്‍ സ്റ്റയലിസ്റ്റ് വിദ്യാര്‍ത്ഥിയായിരുന്ന ബേക്കന്‍ ഗെ ആപ്പിലൂടെയാണ് പ്രതിയുമായി ബന്ധപ്പെടുന്നത്. 2019 ലെ ക്രിസ്മസ് ബ്രേക്ക് ഫാസ്റ്റിന് കാണാതിരുന്നതിനെ തുടര്‍ന്ന് ബേക്കനെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ബേക്കന്റെ റൂം മേയ്റ്റ് പറഞ്ഞതനുസരിച്ച് ആപ്പിലൂടെ പരിചയപ്പെട്ട ഒരാളെ കാണുവാനാണ് ബേക്കന്‍ പോയതെന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. അന്വേഷണോദ്യോഗസ്ഥരുടെ മുമ്പില്‍ പ്രതി കുറ്റം സമ്മതിക്കുകയും…
Read Moreരണ്ട് വയസുകാരിക്ക് വാങ്ങിയ ഓംലെറ്റില്‍ പാറ്റ! രാജധാനി എക്സ്പ്രസിലെ കുക്കിനെതിരെ നടപടി
രാജധാനി എക്സ്പ്രസില്‍ നിന്ന് രണ്ട് വയസുകാരിയായ മകള്‍ക്ക് വേണ്ടി വാങ്ങിയ ഓംലെറ്റില്‍ നിന്ന് പാറ്റയെ കിട്ടിയതായി യാത്രക്കാരന്. റെയില്‍വേ ഭക്ഷണം മെച്ചപ്പെട്ടതായി മന്ത്രിമാരടക്കം അഭിപ്രായപ്പെടുമ്പോഴാണ് തെളിവടക്കം നിരത്തി യാത്രക്കാരന്റെ ഗുരുതര ആരോപണം. റെയില്‍വേ, റെയില്‍വേ മന്ത്രി, പിയൂഷ് ഗോയല്‍ എന്നിവരെ അടക്കം ടാഗ് ചെയ്താണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചിരിക്കുന്നത്. ഡിസംബര്‍ 16 ന് ദില്ലിയില്‍ നിന്ന് രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്ത യോഗേശ് എന്ന യാത്രക്കാരനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. രണ്ടര വയസുകാരിയായ മകള്‍ക്കായി വാങ്ങിയ ഓംലെറ്റില്‍ നിന്ന് പാറ്റയെ കിട്ടിയെന്നും മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിയെന്നും യോഗേശ് ചോദിക്കുന്നു. യാത്രക്കാരന്റെ പിഎന്‍ആറും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ട റെയില്‍വേ യാത്രക്കാരന് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദവും പ്രകടപ്പിച്ചിട്ടുണ്ട്. പാറ്റയെ കണ്ട ഓംലൈറ്റുണ്ടാക്കിയ കുക്കിന്റെ ലൈസന്‍സ് മരവിപ്പിച്ചതായും സര്‍വ്വീസ് പ്രൊവഡര്‍ക്ക് 11 ലക്ഷം രൂപ പിഴയിട്ടതായും റെയില്‍വേ വ്യക്തമാക്കി.…
Read Moreഅവനെ പിടിച്ചൊരു പെണ്ണു കെട്ടിക്ക്, ഈ കളിയൊക്കെ മാറിക്കോളും..! മെസി മലയാളിയാകാഞ്ഞത് ഭാഗ്യം
ലോകം മുഴുവന്‍ അര്‍ജന്റീനയുടെ കിരീട നേടത്തില്‍ അര്ത്തിരമ്പുകയാണ്. മെസിയെ വാഴ്ത്തിയുള്ള പുകഴ്ത്തുലുകള്‍ സോഷ്യല്‍ മീഡിയയെ പ്രകടമ്പനം കൊള്ളിക്കുകയാണ്. ഇതിനിടെ ഒരു രസകരമായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മെസി മലയാളിയായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചാ കാലത്ത് നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികള്‍ എന്തെല്ലാമെന്ന് പറയുകയാണ് എഴുത്തുകാരനായ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. കുറിപ്പ് ഇങ്ങനെ.. മെസ്സി മലയാളിയായിരുന്നെങ്കില്‍ നാലു വയസില്‍ ഫുട്ബോള്‍ ക്ലബ്ബില്‍ ചേര്‍ക്കുമ്പൊ :‘ ശോ ആ ഇച്ചിരെയില്ലാത്ത കൊച്ചിന്റത്രേം വല്യ പന്തുമായിട്ട് കളിക്കാന്‍ വിട്ടിരിക്കുന്നു ‘പിന്നെ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവിനെക്കുറിച്ച് അറിയുന്നു. ‘ എനിക്ക് അന്നേ തോന്നിയതാ. . .ഇച്ചിരെയില്ലാത്ത അതിനെ കളിക്കാന്‍ വിട്ടപ്പഴേ എന്തേലും തട്ടുകേട് പറ്റുമെന്ന് ‘ എന്നിട്ടും കളി തുടരുന്നു. ‘ ആ തള്ളയ്ക്കും തന്തയ്ക്കും ഇതെന്തിന്റെ സൂക്കേടാണോ, എണീറ്റ് നിക്കാന്‍ ആവതില്ലാത്ത അതിനെ കളിക്കാന്‍ വിട്ടേക്കുന്നു ‘ സ്കൂളില്‍ ചേര്‍ക്കാറാവുമ്പൊ ‘ നാലക്ഷരം പഠിക്കാന്‍…
Read Moreഎസ്എഫ്ഐ പട്ടിക നൽകി, പരീക്ഷ ജയിക്കാത്തവർ പോലും ഡോക്ടറായി!ആയുർവേദ ഡോക്ടറായ ഏഴുപേർ പരീക്ഷ ജയിക്കാത്തവർ
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ ഡോക്ടർ ബിരുദ സമർപ്പണ ചടങ്ങിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്ടുകൾ. ആയുർവേദ കോളജിൽ ഈ മാസം 15ന് ആയുർവേദ ഡോക്ടർ ബിരുദം (ബിഎഎംഎസ്- BAMS) സ്വീകരിച്ചവരിൽ പലരും പരീക്ഷ പോലും പാസ്സാകാത്തവർ. ബിരുദം സ്വീകരിച്ച 64 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ബിരുദ സമർപ്പണത്തിലെ ക്രമക്കേടിന് എതിരെ ചില വിദ്യാർഥികൾ രംഗത്തെത്തിയതോടെയാണു സംഭവം പുറത്തായത്. ഇതോടെ ഭാരവാഹികൾ സമ്മർദ്ദത്തിലാകുകയും ചെയ്തു. ബിരുദ സമർപ്പണച്ചടങ്ങിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയതായുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ബിരുദ സമർപ്പണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകുമെന്നു വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുണ്ട്. വൻ ക്രമക്കേടാണ് ബിരുദ സമർപ്പണത്തിൽ നടന്നിരിക്കുന്നത്. പഠിച്ച്…
Read Moreശിവലിംഗത്തിന് മുന്നിൽ അശ്ലീല പ്രദർശനം!യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്ര പരിസരത്തെ ശിവലിംഗത്തിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. 30 വയസ്സുകാരനായ ഗംഡി എന്ന വസിമിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. വിശ്വേശർ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നിലാണ് ഇയാൾ അശ്ലീല പ്രകടനം നടത്തിയത്. ടയർ കട നടത്തുന്ന ഇയാളെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തിരിച്ചറിയുന്നത്. മതവികാരം വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ കളങ്കപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര എത്തിയിരുന്നു. യുവാവിന്റെ പെരുമാറ്റം അങ്ങേയറ്റം ഹീനവും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഹിന്ദു സംഘടനകളും മേയർ-ഇൻ കൗൺസിൽ അംഗങ്ങളും ക്ഷേത്രത്തിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയും ക്ഷേത്രം ശുദ്ധീകരിക്കുകയും ചെയ്തു. ഇയാൾ ഏറെ നേരം ഈ പ്രദേശത്തും ക്ഷേത്രത്തിലും കറങ്ങിനടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. യുവാവ് സ്ത്രീയെയും കുട്ടികളെയും ഉപദ്രവിച്ചതായി…
Read Moreസ്വഭാവിക ജനനങ്ങള്‍ ഇല്ലാതാകും ! സൗരക്കൊടുങ്കാറ്റും ആണവയുദ്ധവും ഉണ്ടാവും; 2023നെക്കുറിച്ച് ബാബാ വാംഗ പ്രവചിച്ചത് ഇങ്ങനെ…
നോസ്ട്രദാമിന്റെ സ്ത്രീരൂപം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബള്‍ഗേറിയക്കാരി ബാബ വാംഗ 2023നെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും, 2022-ല്‍ പല നഗരങ്ങളും വരള്‍ച്ച മൂലം കുടിവെള്ള ക്ഷാമം അനുഭവിക്കും എന്നുമൊക്കെയുള്ള പ്രവചനങ്ങള്‍ സത്യമായതോടെ ലോകം ആകാംക്ഷയോടെയാണ് ബാബ വാംഗയുടെ പ്രവചനങ്ങളെ നോക്കിക്കാണുന്നത്. ബാബ വാംഗയുടെ 2023നെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയാണ്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996-ല്‍ തന്റെ 84-ാം വയസ്സില്‍ മരണമടഞ്ഞന് ഈ അന്ധ യോഗിനി തന്റെ മരണത്തിനു മുന്‍പേ എഴുതിവെച്ചതാണ് ഇത്. ക്രിസ്ത്വബ്ദം 5079 വരെയുള്ള ഓരോ വര്‍ഷങ്ങളിലേയും കാര്യങ്ങള്‍ ഇവര്‍ പ്രവചിച്ചിട്ടുണ്ട്. ഇവരുടെ പ്രവചനങ്ങള്‍ പ്രകാരം 2023നെ കാത്തിരിക്കുന്നത് സൗരക്കൊടുങ്കാറ്റുകളും, ആണവയുദ്ധങ്ങളുമൊക്കെയാണ്. മാത്രമല്ല, ജൈവായുധങ്ങളും മനുഷ്യരില്‍ പ്രയോഗിക്കപ്പെടും. ഭൂമിയുടെ അച്ചുതണ്ടിന് സ്ഥാന ചലനമുണ്ടാകുമെന്നും, ഭൂമിയിലെ സ്വാഭാവികജനനങ്ങള് നിന്നുപോകുമെന്നും പ്രവചനത്തില്‍ ഈ യോഗിനി പറയുന്നുണ്ട്. വലിയൊരു രാജ്യം…
Read More