തിരുവനന്തപുരം: സൈബർ തട്ടിപ്പിനെതിരേ ഹ്രസ്വചിത്രവുമായി കേരള പോലീസ്. ബാങ്കിംഗ് വിവരങ്ങൾ ആരുമായും ഒരിക്കലും പങ്കുവയ്ക്കരുതെന്ന് പോലീസ് നിർദേശിച്ചു. നിതാന്തജാഗ്രതകൊണ്ടു മാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് പോലീസ് വ്യക്തമാക്കി. രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് കേരളാ പോലീസ് പങ്കുവച്ചത്. വീഡിയോയ്ക്ക് പിന്നാലെ നടി ഭാവന ജാഗ്രതാ നിർദേശവും നൽകുന്നു. അൻഷാദ് കരുവഞ്ചാലാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാജേഷ് രത്നാസാണ് ഛായാഗ്രഹണം. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഒരിക്കലും നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. സോഷ്യൽ മീഡിയ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കുകയും അരുത്. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത്. ഓർക്കുക, നിതാന്തജാഗ്രതകൊണ്ടുമാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന…
Read MoreDay: April 1, 2024
ചൂടാണ്…
ചൂടാണ്… അന്തരീക്ഷത്തിലെ ചൂടിന് ആശ്വാസമായി തെരഞ്ഞെടുപ്പു ചൂടിനെ പ്രോത്സാഹിപ്പിച്ച് വിപണിയിൽ പുതിയ പരീക്ഷണങ്ങളുമായി വ്യാപര സ്ഥാപനങ്ങൾ. വിവിധ പാർട്ടികളുടെ ചിഹ്നങ്ങളും സ്ഥാനാർഥികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തി പാലക്കാട് മേട്ടുപാളയം സ്ട്രീറ്റിലെ ഷാജഹാൻ വില്പനയ്ക്കായി തയാറാക്കിയ വിശറികൾ. ചിത്രം. അനിൽ കെ. പുത്തൂർ
Read Moreഞാനും മഞ്ജുവും വേര്‍പിരിഞ്ഞു.. ഇനി ഞങ്ങൾ നല്ല സൗഹൃത്തുക്കൾ മാത്രം; വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് സുജിത് വാസുദേവ്
നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു. 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്സ് നടപടികൾ പൂർത്തിയായി എന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും സുജിത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുജിത് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങൾ ഡിവോഴ്സ് ആയി. മഞ്ജുവിനെ സുഹൃത്ത് എന്ന് വിശേഷിപ്പിക്കാനാണ് ഇപ്പോൾ താൽപര്യം. വേർ പിരിഞ്ഞെങ്കിലും ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മഞ്ജുവിന്റെ കരിയർ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോൾ വളരെ നല്ല സന്തോഷമാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും സുജിത് വാസുദേവ് കൂട്ടിച്ചേർത്തു.
Read Moreഹൈക്കമാൻഡിൽ വിശ്വാസമില്ല; മണിപ്പുരിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാജിവച്ചു
ഇംഫാൽ: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവും മണിപ്പൂർ മുൻ മന്ത്രിയുമായ ഹേമോചന്ദ്ര സിംഗ് പാർട്ടിയിൽനിന്നു രാജിവച്ചു. ഹൈക്കമാൻഡിൽ വിശ്വാസമില്ലെന്നു വ്യക്തമാക്കിയാണ് ഹേമോചന്ദ്ര സിംഗ് പാർട്ടിവിട്ടത്. മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനു രാജിക്കത്തു കൈമാറിയശേഷം തനിക്കു മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മണിപ്പൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സിംഗ് തന്റെ തീരുമാനവും രാജി സന്നദ്ധത അറിയിച്ചത്.
Read Moreവേനലവധി ജലായശങ്ങളിൽ ആഘോഷിക്കുന്നവർ ജാഗ്രതൈ! രക്ഷിതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന് അധികാരികൾ
ചിറ്റൂർ: വേണം, അതീവ ജാഗ്രത ഈ അവധിക്കാലത്ത്. വിദ്യാർഥികൾ അപരിചിത ജലാശയങ്ങളിൽ കുളിച്ച് ഉല്ലസിക്കാൻ പോവുന്നത് തടയാൻ രക്ഷിതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ഫയർഫോഴ്സ് അടക്കമുള്ള അധികാരികൾ നൽകുന്നത്.മുങ്ങിമരണങ്ങളെ അതീജിവിക്കാൻ ഓരോരുത്തരും കൈകോർക്കണമെന്നും ഇവർ ഓർമപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ സംസ്ഥാനത്ത് നടന്ന മുന്നൂറിലധികം മുങ്ങിമരണങ്ങളിൽ 750 വിദ്യാർഥികളുടെ ജീവനാണ് നഷ്ടമായത്.ചിറ്റൂർപ്പുഴ, പാട്ടികുളം പാറക്കുളം എന്നിവിടങ്ങളിൽ രണ്ടു വിദ്യാർഥികളും വണ്ടിത്താവളം പള്ളിമൊക്കിൽ ഒരു വിദ്യാർഥിനിയും കഴിഞ്ഞ വർഷം മരണമടഞ്ഞു. കൊല്ലങ്കോട് സിതാർകുണ്ട് മലയിടുക്കിലേ വെള്ളച്ചാട്ടത്തിലും സമാന ദുരന്തങ്ങൾ പലതവണ നടന്നിട്ടുണ്ട്.കോയമ്പത്തൂർ സ്വകാര്യ കോളജിൽ നിന്നും അവധിക്കാല വിനോദയാത്രക്കെത്തിയ പതിനഞ്ചംഗ സംഘം കമ്പാലത്തറ ഏരിയിൽ കുളിക്കുന്നതിനിടെ മൂന്നു വിദ്യാർഥികൾ മുങ്ങി മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്. സ്കൂൾ പഠനസമയത്ത് വിദ്യാർഥികളോടെ കാണിക്കുന്ന ശ്രദ്ധ രക്ഷിതാക്കൾ വേനലധിക്കാലത്തും പാലിക്കേണ്ടതായിട്ടുണ്ട്. ജലാശയങ്ങളിലെ അപകടക്കെണി തിരിച്ചറിയാൻ കഴിയാത്തതിനാൽ നീന്തൽ വശമുള്ള വിദ്യാർഥികൾ പോലും അപകടത്തിൽപ്പെടുന്നുണ്ട്.…
Read Moreകടമെടുപ്പ്; കേരളത്തിന്റെ ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്
ന്യൂഡൽഹി: അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ പ്രധാനഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനുവിട്ടു. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഹർജി പരിഗണിച്ചത്. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പപരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. ഇതിനെതിരേയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.പെൻഷൻ ഉൾപ്പടെ നൽകുന്നതിന് അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. നേരത്തെ കോടതി നിർദേശപ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിൽ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതു പരാജയപ്പെട്ടതോടെയാണു വിഷയത്തിൽ കോടതി വീണ്ടും വാദം കേട്ടത്.
Read Moreആൾക്കൂട്ടവിചാരണ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ; ആര്ഷോയ്ക്കെതിരേയും ആരോപണം; ഇടുക്കിക്കാരനായ വിദ്യാര്‍ഥിയെ സംരക്ഷിക്കുന്നതു എം.എം. മണി
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്ഷോക്കെതിരേയും ആരോപണം. മരണത്തിലേക്കു നയിച്ച സംഭവത്തില്‍ ആര്‍ഷോക്കും പങ്കുണ്ടെന്നാണ് സിദ്ധാര്‍ഥന്റെ കുടുംബം ആരോപിച്ചിട്ടുള്ളത്. ആര്‍ഷോയെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടന്ന വിചാരണയെന്നതിന്റെ പേരില്‍ ഈ വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാറും വെട്ടിലായി. വെറ്ററിനറി സര്‍വകലാശാലയിലെ എസ്എഫ്ഐ നേതാക്കളും കോളജ് യുണിയന്‍ നേതാക്കളുമടക്കം പതിനെട്ടുപേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആര്‍ഷോ വെറ്ററിനറി കോളജില്‍ നിരന്തരം എത്തിയിരുന്നുവെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളായിരിക്കുമെന്നാണ് പിതാവിന്റെ ആരോപണം. ആര്‍ഷോ കോളജില്‍ വരാറുണ്ടെന്ന് സിദ്ധാര്ഥന് മാതാപിതാക്കളോടു പറഞ്ഞിരുന്നു. കോളജ് യൂണിയന് പ്രസിഡന്റിന്റെ മുറിയില്‍ എട്ടുമാസം പീഡനത്തിന് ഇരയായിട്ടും ആര്‍ഷോ അറിയാതിരിക്കില്ല എന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. ആര്‍ഷോയുടെ മൊ ബൈൽ…
Read Moreആദ്യം മോഷണം, പ്രതിക്കായി നാട്ടുകാർക്കൊപ്പം അന്വേഷണം; വയോധികയുടെ മാല പൊട്ടിച്ച കള്ളനെ പോലീസ് കൈയോടെ പൊക്കി
പറവൂർ: സ്വർണ മാലയെന്ന് കരുതി പൊട്ടിച്ചെടുത്തത് മുക്കുപണ്ടം. വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം മാല പൊട്ടിച്ച പ്രതിയും നാട്ടുകാരോടൊപ്പം അന്വേഷണത്തിനിറങ്ങിയെങ്കിലും കള്ളൻ കപ്പലിൽ തന്നെ എന്ന് തിരിച്ചറിഞ്ഞ പോലീസ് പ്രതിയെ പിടികൂടി. ചേന്ദമംഗലം കിഴക്കുംപുറം കോറ്റട്ടാൽ മാതിരപള്ളി ഷാജഹാനെയാണ് (28) വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. കോറ്റാട്ടാൽ ക്ഷേത്രത്തിന് വടക്ക്, ഷാജഹാന്റെ വീടിനു മുന്നിലെ റോഡിലൂടെ നടന്നുപോയ സുഭദ്രയുടെ (80) മാലയാണ് പൊട്ടിച്ചത്. ഷാജഹാൻ സുഭദ്രയുടെ പിന്നിലൂടെ ചെന്നു കണ്ണിലേക്കു മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് ഓടി. സ്വർണമാലയാണെന്നു കരുതി പൊട്ടിച്ചതു മുക്കുപണ്ടമായിരുന്നു. കവർച്ചയ്ക്കിടെ പരുക്കേറ്റ സുഭദ്ര ഷാജഹാന്റെ വീടിന്റെ വരാന്തയിലാണ് വിശ്രമിച്ചത്. നാട്ടുകാരും പോലീസും മാലക്കള്ളനെ തിരക്കിയിറങ്ങിയപ്പോൾ ഷാജഹാനും സജീവമായി അന്വേഷണത്തിൽ പങ്കെടുത്തു. ഷർട്ട് ധരിക്കാത്ത, ചാര നിറമുള്ള മുണ്ടു മാത്രമുടുത്ത വെളുത്തയാളാണ് മാല പൊട്ടിച്ചതെന്നു സുഭദ്ര മൊഴി നൽകി.മാല പൊട്ടിക്കൽ നടന്ന റോഡിലേക്ക്…
Read Moreഇലക്ടറൽ ബോണ്ടിനെതിരേ പ്രതിഷേധിക്കുന്നവര്‍ ദുഃഖിക്കേണ്ടിവരും; നരേന്ദ്ര മോദി
ചെന്നൈ: ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെതിരേ പ്രതിഷേധിക്കുന്നവര്‍ പിന്നീടു ദുഃഖിക്കേണ്ടിവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇലക്ടറൽ ബോണ്ട് വിഷയം തനിക്ക് എങ്ങനെയാണു തിരിച്ചടിയാകുന്നത്. മുമ്പു കമ്പനികൾ എത്ര പണം രാഷ്ട്രീയ പാർട്ടികൾക്കു നൽകിയെന്ന് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ പണം നൽകിയത് ആരാണെന്ന് അറിയാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം 2019 മുതലുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയിരുന്നു. ഇതിൽ 6,060 കോടി രൂപയാണ് ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചതായി പറയുന്നത്. 1,421 കോടി കോൺഗ്രസിനും 1,609 കോടി ടിഎംസിക്കും 1,214 കോടി ബിആര്‍എസിനും ലഭിച്ചതായി കണക്കുകളിൽ വ്യക്തമാണ്. നിരവധി ഖനന കമ്പനികളും ആദായനികുതി വകുപ്പിന്റെ നടപടികൾ നേരിട്ട കമ്പനികളും ബോണ്ട് വാങ്ങിയവരുടെ ലിസ്റ്റിലുണ്ട്.
Read Moreപ്രേമം പോലെയൊരു സിനിമ ചെയ്യാൻ തനിക്കാവും, തെരഞ്ഞെടുക്കാത്തത് ബോധപൂർവം; വിജയ് ദേവരകൊണ്ട
മലയാളം സിനിമകളെ പ്രശംസിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. മലയാളം സിനിമകൾ സാങ്കേതികമായി മികച്ചതാണെന്നും സംഗീതം മുതൽ പോസ്റ്ററുകൾ വരെ മികച്ചു നിൽക്കുന്നുവെന്നും വിജയ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘മഞ്ഞുമ്മൽ ബോയ്സും, പ്രേമലുവും കാണാൻ കാത്തിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ ട്രെയ്ലർ അടുത്തിടെ കണ്ടു. എനിക്ക് അത് വളരെയേറെ ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ടുണ്ട്. മലയാളം സിനിമ സാങ്കേതികമായി വളരെ മികച്ചതാണ്’. അത് സംഗീതമായാലും പോസ്റ്ററിന്റെ രൂപമായാലും, തുടക്കം മുതൽ ഒടുക്കം വരെ എല്ലാം മികച്ചതാണെന്നും വിജയ് പറഞ്ഞു. പ്രേമം പോലുള്ള സിനിമകൾ ചെയ്യാൻ തനിക്കാവുമെന്നും എന്നാല്‍ തന്റെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാത്ത തിരക്കഥകളിൽ നിന്നും വേഷങ്ങളിൽ നിന്നും ബോധപൂർവം വിട്ടുനിൽക്കുന്നതാണെന്നും വിജയ് വ്യക്തമാക്കി. ‘ഒരു സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ അത് അത്രയധികം എന്നോട് ചേര്ന്നുനില്ക്കണമെന്നില്ല. സാധാരണയായി ഒരു വർഷം മുതൽ…
Read More