തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ നിർണായക തെളിവായ ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി കാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പരിശോധനയിൽ വ്യക്തമായി. മൂന്ന് കാമറകളാണ് ബസിലുണ്ടായിരുന്നത്. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് നഷ്ടമായതായി കണ്ടെത്തിയത്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തൃശൂരില്‍ നിന്നും വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു. റിക്കാര്‍ഡിംഗ് എന്ന് കാണിച്ചിരുന്നു. ദൃശ്യങ്ങള്‍ മനഃപൂര്‍വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍. തന്റെ നിരപരാധിത്വം കൂടുതല്‍ തെളിയാൻ ദൃശ്യങ്ങള്‍ പുറത്തു…
Read MoreDay: May 1, 2024
പക്ഷികൾക്ക് ഇങ്ങനെ കാഷ്ഠിക്കാൻ സ്ഥാപിച്ചതോ ഭരണഘടന ആ മുഖഫലകം; കൊട്ടാരക്കര പോലീസ് സ്റ്റേഷന് എതിർവശത്ത് കാഴ്ച ദയനീയം
കൊട്ടാരക്കര: സംസ്ഥാന സർക്കാർ നടത്തിയ ഭരണഘടനാ സംരക്ഷണാചരണത്തിന്റെ ഭാഗമായി കൊട്ടാരക്കര നഗരസഭ സ്ഥാപിച്ച ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഫലകത്തിൽ കാക്കകളും പക്ഷികളും കാഷ്ഠിച്ച് വികൃതമാക്കി. കൊട്ടാരക്കര പോലീസ് സ്റ്റേഷന് എതിർവശത്ത് ദേശീയ പാതയോരത്തുതുള്ള മൂന്നു വിളക്കിന് സമീപമായാണ് മാർബിളിൽ നിർമിച്ച ഫലകം സ്ഥാപിച്ചിട്ടുള്ളത്. കാഷ്ഠം വീണ് വികൃതമായിട്ടും നഗരസഭാ അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഭരണഘടനയോടുള്ള അനാദരവായി ഇതിനെ അഭിഭാഷകരടക്കം ചൂണ്ടിക്കാട്ടുന്നു. പക്ഷി കാഷ്ഠം വീഴാതെ ഫലകത്തെ സംരക്ഷിക്കണമെന്നാണ് പൊതുജനാവശ്യം.
Read Moreചന്ദുമേനോന്റെ ഭാവനയിൽ വിടർന്ന ഇന്ദുലേഖയെ രവി വർമ തന്റെ ക്യാൻവാസിൽ പകർത്തി; ‘ഇന്ദുലേഖ’ തിരികേ കിളിമാനൂർ കൊട്ടാരത്തിലേക്ക്
ഇന്ദുലേഖയുടെ ഛായാ ചിത്രം കിളിമാനൂർ കൊട്ടാരത്തിൽ തിരിച്ചെത്തി. വിശ്വ വിഖ്യാത ചിത്രകാരൻ രാജാ രവി വർമ്മയുടെ 176-ാം ജന്മദിനത്തിലാണ് മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ എന്നറിയപ്പെടുന്ന ഇന്ദുലേഖയുടെ ഛായാ ചിത്രം കിളിമാനൂർ കൊട്ടാരത്തിലേക്ക് തിരികെയെത്തിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശശികലയുടെ പിതാവിന് രാജാ രവി വർമ്മ നേരിട്ട് സമ്മാനിച്ചതായിരുന്നു ഇന്ദുലേഖയുടെ ഛായാ ചിത്രം. പൈതൃക സ്വത്തായി കിട്ടിയ ഛായാചിത്രത്തെ ഇന്നും ഒരു നിധി പോലെയാണ് ശശികലയുടെ കുടുംബം സൂക്ഷിച്ച് പോരുന്നത്. ഛായാ ചിത്രത്തിന്റെ പകർപ്പ് രവിവർമ്മയുടെ ജന്മദിനത്തിൽ തന്നെ തിരികെ കിളിമാനൂർ കൊട്ടാരത്തിലേക്ക് എത്തിക്കാൻ താത്പര്യമുണ്ടെന്ന് ശശികലയാണ് കിളിമാനൂർ പാലസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി രാമവർമ്മയെ അറിയിക്കുന്നത്. ഇനി മുതൽ യഥാർത്ഥ ഛായാ ചിത്രത്തിന്റെ ഡിജിറ്റൽ പകർപ്പ് കൊട്ടാരത്തിന്റെ ഭാഗമായ ചിത്രശാല ഗാലറിയിലുണ്ടാകും. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലാണ് ഒ. ചന്ദുമേനോന്റെ ഇന്ദുലേഖ. 1889 ൽ ചന്ദുമേനോന്റെ…
Read Moreപൂജാസാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹിക വിരുദ്ധ ശല്യം; പൊറുതിമുട്ടിയ കച്ചവടം നിർത്താനൊരുങ്ങി വ്യാപാരി
നാദാപുരം: സാമൂഹിക വിരുദ്ധ ശല്യം പതിവായതോടെ വ്യാപാരി കച്ചവടം നിർത്തുന്നു. ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന് സമീപത്തെ മീത്തലെ കുടത്തിൽ രാഘവന്റെ കടക്ക് നേരെയാണ് സാമൂഹിക വിരുദ്ധ ശല്യം. കഴിഞ്ഞ രണ്ട് മാസമായി രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങി രാവിലെ കട തുറക്കാനെത്തിയാൽ കടയുടെ പൂട്ടിനുള്ളിൽ പശയും, പെയിന്റും മറ്റും ഒഴിച്ച് പൂട്ട് തുറക്കാൻ കഴിയാറില്ല. പൂട്ട് തല്ലി പൊട്ടിച്ചാണ് കട തുറക്കുന്നത്. ഇത്തരത്തിൽ രണ്ട് മാസത്തിനിടെ പുതിയ പത്തോളം പൂട്ടുകൾക്കായി 1400 രൂപയാണ് ചെലവിട്ടത്. ഇത് കൂടാതെ കടയുടെ പിൻഭാഗത്തെ എയർ ഹോൾസ് വഴി ചെളിമണ്ണും, പെയിന്റും കടക്കുള്ളിൽ ഒഴിച്ച് കടയിലെ സാധനങ്ങളും മറ്റും നശിപ്പിക്കുകയും ഉണ്ടായി. കടയുടെ മെയിൻ സ്വിച്ചിലെ ഫ്യൂസുകളും മറ്റും ഊരി കൊണ്ടുപോയ നിലയിലാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി വിൽപനക്ക് വച്ച സാധനങ്ങളും മറ്റുമാണ് സാമൂഹിക ദ്രോഹികളുടെ അക്രമത്തിൽ നശിപ്പിക്കുന്നത്. പ്രായമായതോടെ ആശാരി പണി…
Read Moreഅനികുമാറിന്റെ ലഹരി ലഹരിക്കെതിരേ; പടിയിറക്കം നിറഞ്ഞ മനസോടെ
‘കഴിഞ്ഞ കോവിഡ് കാലത്ത് കുഞ്ഞുങ്ങളെ ലഹരിയുടെ പിടിയില്‍പ്പെടാതെ എങ്ങനെ കാക്കുമെന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. ഒരിക്കല്‍ പോലും എക്സൈസുകാര് തിരിഞ്ഞുനോക്കാത്ത ആ കോളനിയിലെ ഞങ്ങളുടെ കുഞ്ഞുങ്ങളെ ഓര്‍ത്താണ് അന്ന് അനി കുമാര്‍ സാറിനെ കാണാന്‍ പോയത്. ഞങ്ങളുടെ മുഖത്തെ ആശങ്ക കണ്ട് അദ്ദേഹം ആദ്യം ഒരു കൗണ്‍സലിംഗ് തന്നു. നിങ്ങള്‍ ധൈര്യമായി പോകൂ എന്ന ഉറപ്പും. ആ ഉറപ്പിലാണ് ഞങ്ങള്‍ ഇന്നും സുരക്ഷിതരായി രാജാജി നഗര്‍ കോളനിയില്‍ കഴിയുന്നത്. ദൈവത്തിന് ചില കാര്യങ്ങള്‍ ചെയ്യാന്‍ പരിധിയുണ്ടാവില്ലേ… ദൈവം അത് മനുഷ്യരിലൂടെ സാധ്യമാക്കിത്തരും. അനി കുമാര്‍ സാര്‍ ഞങ്ങള്‍ക്ക് അങ്ങിനെയാണ്. ദൈവിക പ്രവൃത്തിയുള്ള മനുഷ്യന്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്ന പദവിക്ക് അപ്പുറം ഞങ്ങള്‍ക്ക് സഹോദരനാണ് അദ്ദേഹം’- ഇന്നലെ ട്രിവാന്‍ഡ്രം ക്ലബില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി. അനി കുമാറിന്റെ യാത്രായയപ്പ് ചടങ്ങില്‍ തിരുവനന്തപുരം…
Read Moreതട്ടിപ്പിന്റെ പുതിയൊരു മുഖം; കൂടുതൽ തുക ഗൂഗിൾപേ വഴി അയച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമം; ആലുവയിലെ കച്ചവടക്കാരന്റെ പരാതിയിങ്ങനെ…
ആലുവ: കൂടുതൽ തുക ഗൂഗിൾ പേ വഴി അയച്ച് എന്ന് തെറ്റിദ്ധരിപ്പിച്ച് 37,000 രൂപ തട്ടിയെടുക്കാൻ നടത്തിയ ശ്രമം വ്യാപാരി വിഫലമാക്കി. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന വിക്ടറീസ് ഏജൻസീസ് എന്ന സ്റ്റേഷനറി കടയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. ഉടമ ടോമി മാഞ്ഞൂരാൻ പറയുന്നത് ഇങ്ങനെ: ഇന്നലെ വൈകുന്നേരം നാലോടെ ഇന്ത്യൻ നേവി ഓഫീസർ എന്ന് സ്വയം പരിചയപ്പെടുത്തി ഫോൺ കോൾ വന്നു. കുറച്ച് സാധനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു. ആറു മണി ആകുമ്പോൾ സ്റ്റാഫ് വന്ന് സാധനങ്ങൾ വാങ്ങുമെന്നും പറഞ്ഞു. കടയിൽ വന്നിരുന്ന സന്ദർശകയുടെ സഹായത്താലാണ് ഹിന്ദിയിൽ ആശയ വിനിമയം നടത്തിയത്. അതനുസരിച്ച് 20 നോട്ടുബുക്കുകൾ, 40 പേനകൾ, ചോക്കുകൾ തുടങ്ങിയവ പൊതിഞ്ഞുവച്ചു. തുക 4,190 എന്നറിയിച്ചതോടെ ഗൂഗിൾ പേ ചെയ്യാമെന്നും പരീക്ഷണാർത്ഥം ആദ്യം ഒരു രൂപ അടയ്ക്കാമെന്നും പറഞ്ഞു. ഒരു രൂപ ക്രെഡിറ്റ് ആയി.…
Read Moreആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; ആര്യയ്ക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും’; വി.കെ സനോജ്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരേ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്. ആര്യയ്ക്കെതിരേ സംഘടിതമായ ആക്രമണമാണ് സൈബർ ഇടങ്ങളിൽ നടക്കുന്നത്. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും സനോജ് പറഞ്ഞു. ലൈംഗിക അധിക്ഷേപമുണ്ടായാൽ അതിനെ ചോദ്യം ചെയ്യുക തന്നെ വേണം. തെമ്മാടികളെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടത്.ആര്യയുടേത് ശരിയായ പ്രതികരണമാണെന്നും പെൺകുട്ടികൾ ആര്യ പ്രതികരിച്ച രീതിയിൽ തന്നെ പ്രതികരിക്കണമെന്നും സനോജ് പറഞ്ഞു. ആര്യയുടെ സ്ഥാനത്ത് മറ്റേതെങ്കിലും പെൺകുട്ടിയായിരുന്നു എങ്കിൽ വീര പരിവേഷം ലഭിക്കുമായിരുന്നു. ആര്യയ്ക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ ശക്തമായി കൈകാര്യം ചെയ്യും. മേയർ നേരിട്ട് ആക്രമണത്തിനെതിരേ പൊതുസമൂഹം പ്രതികരിക്കണമെന്നും സിനോജ് ആവശ്യപ്പെട്ടു. അതേസമയം വടകരയിൽ യുഡിഎഫ് വർഗീയ പ്രചരണം നടത്തിയെന്നും സനോജ് ആരോപിച്ചു. മെയ് മൂന്നിന് പാനൂരിൽ വർഗീയതയ്ക്കെതിരേ ഡിവൈഎഫ്ഐ യൂത്ത് അലേർട്ട് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreസർക്കാർ അവഗണന; രാജ്യാന്തര താരം കായികരംഗം ഉപേക്ഷിച്ചു
ആലക്കോട് (കണ്ണൂർ): മൈതാനത്ത് വാരിക്കൂട്ടിയ ഓരോ മെഡലും നാളെയുടെ പ്രതീക്ഷകളായിരുന്നു ലിനറ്റ് എന്ന അത്ലറ്റിന്. സ്വർണമെഡലുകൾ നേടിയപ്പോൾ അഭിനന്ദനങ്ങൾക്കൊപ്പം ജോലി വാഗ്ദാനവും സർക്കാരും ജനപ്രതിനിധികളും നല്കി. എന്നാൽ, അതൊന്നും പാലിക്കാതെ വന്നപ്പോൾ അഞ്ചാം ക്ലാസിൽ തുടങ്ങിയ ഓട്ടം അവസാനിപ്പിക്കുകയാണ് തേർത്തല്ലി മൂലോത്തുംകുന്നിലെ കർഷകനായ വടക്കേക്കുറ്റ് ജോർജ്-സോഫിയാമ്മ ദന്പതികളുടെ മകൾ ലിനറ്റ് ജോർജ്. കായികതാരങ്ങളോട് സർക്കാർ ചെയ്യുന്ന കൊടുംപാതകത്തിന് ലിനറ്റും ഇരയായി മാറിയിരിക്കുകയാണ്. അഞ്ചാം ക്ലാസ് മുതൽ 14 വർഷമായി ഒളിന്പ്യൻ മേഴ്സിക്കുട്ടന്റെ കീഴിൽ എറണാകുളത്തെ അക്കാഡമിയിൽ പരിശീലനം നേടിയ ലിനറ്റ് നിരവധി മത്സരങ്ങളിൽ രാജ്യത്തിനു വേണ്ടി മെഡലുകൾ നേടിയിട്ടുണ്ട്.2016ൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 x400 മീറ്റർ റിലേയിൽ സ്വർണവും 2023 ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ വെങ്കലവും 2022 ൽ ചെന്നൈയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2016 ൽ സൗത്ത്…
Read Moreപന്ത്രണ്ട് വർഷത്തിന് ശേഷം വിധിയെത്തി; സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും പിഴയും
തലശേരി: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ സ്റ്റീൽ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സുബ്രതോ മണ്ഡൽ ( 30 ) കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാൾ സൗത്ത് പർഘാനയിലെ രത്തൻ മണ്ഡലിനെയാണ് (49)തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാൽ സംഖ്യ കൊല്ലപ്പെട്ട സുബ്രതോ മണ്ഡലിന്റെ ആശ്രിതർക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. തളിപ്പറമ്പ് തൃച്ചംബരം ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപം പണി നടന്നുവന്ന റസിഡൻഷ്യൽ ഫ്ളാറ്റിൽ കോൺക്രീറ്റ് സെൻട്രിംഗ് ജോലിക്കായി വന്നതായിരുന്നു ഇരുവരും. 2012 ഡിസംബർ മൂന്നിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കലഹസ്വഭാവമുള്ള രത്തന്‍ കരാറുകാരൻ ജോലി നിഷേധിച്ചിരുന്നു. ഇതിന് പിന്നിൽ സുബ്രതോ മണ്ഡലാണെന്ന ധാരണയിലാണ്…
Read Moreമേയര്‍ നേരിടുന്നത് യുഡിഎഫ്- ബിജെപി ആക്രമണം; ഒരു സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ ആക്രമിക്കുന്നു; വി. ശിവൻകുട്ടി
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണമാണ് നേരിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോര്പറേഷന് പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മേയര്‍ക്കെതിരായ ഗൂഢാലോചന ശക്തിപ്പെടുകയാണെന്നും ശിവൻകുട്ടി പറഞ്ഞു. മേയറെ ഒരു സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെയാണ് സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നത്. ഇതിനെ കുറിച്ച് സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും സത്യാവസ്ഥ പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചു. ഏറ്റവും നല്ല പ്രവര്‍ത്തനമാണ് മേയര്‍ നടത്തുന്നത്. അവര്‍ക്കെതിരേ നടക്കുന്ന ആക്രമണം ഒരിക്കലും അംഗീകരിക്കുന്നതിന് സാധിക്കില്ലന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്ത കാര്യം തനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് പോലീസാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തനിക്കെതിരേ സോഷ്യൽ മീഡിയയിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരേ ആര്യ രാജേന്ദ്രന് പരാതി നല്കി. പോലീസ് മേധാവിക്കും മ്യൂസിയം പോലീസിനുമാണ് പരാതി നൽകിയത്.
Read More