വനിതാ പഞ്ചായത്ത് അംഗത്തിന് നേരെ  പോലീസിന്‍റെ അസഭ്യം പറച്ചിൽ; പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി കോൺഗ്രസ്

വെള്ളറട: കോണ്‍ഗ്രസ് വനിത പഞ്ചായത്ത് അംഗത്തെ അസഭ്യം പറഞ്ഞ അഡീഷണല്‍ എസ്ഐക്ക് എതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധം ശക്തമായി. തെരഞ്ഞെടുപ്പു ദിവസം ചെമ്പൂര്, മുരുത്തംകോട് കൃഷി ഓഫീസില്‍ വോട്ട് ചെയ്യാന്‍ എത്തിയ ചെമ്പൂര് വാര്‍ഡ് മെംബര്‍ ഉഷ സതീഷിനെയാണ് ആര്യങ്കോട് പോലീസ് സ്‌റ്റേഷനിലെ അഡിഷണല്‍ എസ്ഐ യാക്കോബ് അസഭ്യം പറഞ്ഞതായി ആരോപിക്കുന്നത്. സംഭവത്തിൽ ഉഷാ സതീഷ് ആര്യങ്കോട് പോലീസിനും, റൂറല്‍ എസ്പിക്കും, ഡിജിപിക്കും പരാതി നല്‍കി.എന്നാൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും പോലീസ് കൈകൊണ്ടില്ലെന്നാണ് ആക്ഷേപം.സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്യന്‍കോട് പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

Read More

മദ്യപിച്ച് റോഡിൽ കിടക്കുകയാണെന്ന കരുതി; യാത്രക്കാർ അവഗണിച്ചു; കോലഞ്ചേരിയിൽ 40കാരന് ദാരുണാന്ത്യം

കോലഞ്ചേരി: റോഡിൽ തലകറങ്ങി വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി 40കാരനായ സുരേഷ് തങ്കവേലു ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ കോലഞ്ചേരി ടൗണിൽ സെന്‍റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് സുരേഷ് കുഴഞ്ഞ് വീണത്. സുരേഷ് റോഡിൽ വീണുകിടക്കുന്നത് യാത്രക്കാർ കണ്ടെങ്കിലും മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി ആരും ഗൗനിച്ചില്ല. വൈകുന്നേരമായിട്ടും എഴുന്നേൽക്കാതെ വന്നതോടെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Read More

ക്വിക്ക് ബോക്സിംഗിൽ നിദാ ഫാത്തിമയ്ക്ക് സ്വർണമെഡൽ

കാഞ്ഞിരപ്പള്ളി: എതിരാളികളെ വീണ്ടും ഇടിച്ചുവീഴ്ത്തി സംസ്ഥാന അമച്വർ ക്വിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ നിദ ഫാത്തിമ. 46 കിലോഗ്രാമിൽ താഴെയുള്ള ഓൾഡർ കേഡറ്റ്സ് വിഭാഗം ലൈറ്റ് കോണാക്‌ട് വിഭാഗത്തിലാണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. ഇതോടൊപ്പം ക്വിക്ക് ലൈറ്റ് വിഭാഗത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട് നിദാ. ഇതോടെ പൂണയിൽ 21 മുതൽ 27 വരെ നടക്കുന്ന നാഷണൽ ക്വിക്ക് ബോക്സിംഗ് ചാംപ്യൻഷിപ്പിന് യോഗ്യത നേടിയിരിക്കുകയാണ് നിദാ ഫാത്തിമ. കോഴിക്കോട് പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ 15 മുതൽ 17 വരെയായിരുന്നു സംസ്ഥാന ചാന്പ്യൻഷിപ്പ് നടന്നത്.നാലാം ക്ലാസിൽ പഠിക്കുമ്പോൾ പിതൃസഹോദരീപുത്രനായ റയീസ് എം. സജിയുടെ പ്രകടനം കണ്ട് മനസിൽ കയറിയ കമ്പമാണ് ക്വിക്ക് ബോക്സിംഗിനോട്. റയീസ് തന്നെയാണ് നിദയുടെ പരിശീലകനും. 2019ൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് പരിശീലനം. ഇതിനകം തന്നെ നിരവധി തവണ ജില്ലാ-സംസ്ഥാന തലങ്ങളിൽ…

Read More

കോന്നി ആനത്താവളത്തിലെ ‘നീലകണ്ഠൻ’ ചരിഞ്ഞു; ദുഖം താങ്ങാനാവാതെ ആനപ്രേമികൾ

കോന്നി: കോടനാട് നീലകണ്ഠൻ കോന്നി ആനത്താവളത്തിൽ ചരിഞ്ഞു. കുങ്കി ആന കോന്നി സുരേന്ദ്രനെ വനംവകുപ്പ് കോന്നിയിൽ നിന്നു മാറ്റിയതിനു പകരമായി കോടനാട്ടുനിന്ന് കോന്നിയിലേക്ക് എത്തിച്ച ആനയാണ് ഇരുപത്തെട്ടുകാരനായ നീലകണ്ഠൻ.ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ ആനത്താവളത്തിലെ തറിയിലാണ് ആന കുഴഞ്ഞുവീണത്. രണ്ടാഴ്ചയായി എരണ്ടക്കെട്ടിനേ തുടർന്ന് ആന ചികിത്സയിലായിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ 15 നാണ് എരണ്ടക്കെട്ട് ബാധിച്ചത്. വനം വകുപ്പ് അസിസ്റ്റന്‍റ് വെറ്ററിനറി സർജൻ ഡോ.ശ്യാം ചന്ദ്രൻ, ഡോ. ആനന്ദ്, ഡോ. ശശീന്ദ്രൻ, ഡോ. സിബി, ഡോ. ബിജു ഗോപിനാഥ്‌ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ചികിത്സ നൽകി വരികയായിരുന്നു. ആനയ്ക്ക് പാപ്പാൻമാർ മരുന്നു നൽകിക്കൊണ്ടിരിക്കുന്പോഴാണ് കുഴഞ്ഞുവീണതെന്നു പറയുന്നു. മലയാറ്റൂർ ഡിവിഷനിലെ വാടാട്ടുപാറയിൽ നിന്നാണ് നീലകണ്ഠനെ വനം വകുപ്പിനു ലഭിച്ചത്. വനം വകുപ്പ് രേഖകളിൽ തലയെടുപ്പുള്ള ലക്ഷണമൊത്ത കരിവീരൻ എന്ന വിശേഷണവും നീലകണ്ഠനുള്ളതാണ്. 2021 ഫെബ്രുവരിയിലാണ് ആനയെ കോന്നിയിൽ എത്തിച്ചത്.…

Read More

സാമ്പത്തിക ഞെരുക്കത്തിനിടയിലും സ്വന്തം മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കൂട്ടാൻ സർക്കാർ; ശമ്പളം 50ശതമാനം വർധിപ്പിക്കുന്ന തരത്തിൽ ബില്ലിന്‍റെ കരട് തയാറാക്കും

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടേയും ശമ്പള വർധനയ്ക്കുള്ള നീക്കം തുടങ്ങി. ശമ്പളം 50ശതമാനം വർധിപ്പിക്കുന്ന തരത്തിൽ ബില്ലിന്‍റെ കരട് തയാറാക്കാനാണ് ആലോചന. ജൂണിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 97,429 രൂപയാണ് അലവൻസും ശമ്പളവും.ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു ചേർന്ന നിയമസഭാ സമ്മേളനത്തിൽ ശമ്പളം വർധിപ്പിക്കുന്നതിനു ബിൽ അവതരിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക മൂലം മാറ്റിവച്ചതായാണ് പറയപ്പെടുന്നത്. 2018ലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടിയത്. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്ന് 97,429 രൂപയാക്കി. എംഎൽഎമാരുടെ ശമ്പളവും അലവൻസും 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കി. മന്ത്രിമാർക്ക് ശമ്പളത്തിനു പുറമേ കിലോമീറ്റർ അടിസ്ഥാനത്തിൽ പരിധിയില്ലാതെ യാത്രാബത്ത ലഭിക്കും. മന്ത്രിമാർക്കു വാഹനവും വസതിയും സ്റ്റാഫ് അംഗങ്ങളും ഉണ്ടാകും. തിരുവനന്തപുരത്തിനു പുറത്ത് ഗവ. ഗെസ്റ്റ് ഹൗസുകളിൽ താമസിക്കാം. മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത…

Read More

നിവേദ്യത്തിലെ അരളിയോടും ഇനി ബൈ പറയാം; അരളിയ്‌ക്കൊരു കൈ അകലമരുളി വിദഗ്ധർ

അലങ്കാര പുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അരളി. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ അല്പം സൂക്ഷ്മത വേണമെന്നാണ് വിദഗ്ദർ പറയുന്നത്. പൂക്കളത്തിൻ മാത്രമല്ല ക്ഷേത്ര നിവേദ്യങ്ങളിലും പ്രധാനിയാണ് അരളി. എന്നാൽ ക്ഷേത്ര നിവേദ്യം കഴിക്കുമ്പോൾ ഇവ ഉള്ളിൽ ചെല്ലുമോ എന്നതാണ് പുതിയ ആശങ്ക. അരളിയുടെ ഉള്ളിലുള്ള ചില കെമിക്കൽസ് മനുഷ്യശരീരത്തിന് വളരെ ദോഷകരമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെറിയ അളവിൽ ഇവ ശരീരത്തിൽ പ്രവേശിക്കുന്നത് കൊണ്ട് വലിയ കുഴപ്പങ്ങളുണ്ടാകുന്നില്ല. അരളി ചെടി പൊട്ടിക്കുകയോ, പൂവ് പറിച്ചെടുക്കയോ ചെയ്യന്നതിന് പുറമേ ഇവ ഒരു നിശ്ചിത അളവിൽ കൂടുതൽ ശരീരത്തിൽ പ്രവേശിക്കുന്നത് വളരെ സൂക്ഷിക്കണം. അരളി പൂവ് കഴിക്കുക അല്ലെങ്കിൽ അവയുടെ ഇലകൾ കഴിക്കുന്നത് വഴി താടിയെല്ലുകൾ ലോക്ക് ആകാനുള്ള സാധ്യത വളരെ കടുതലാണ്. കൂടാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക, അമിതമായ ക്ഷീണം, എപ്പോഴും ഉറങ്ങിയത് പോലുള്ള അവസ്ഥ എന്നിവ ഇതിന്‍റെ…

Read More

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ട പണം നൽകിയില്ല; സിപിഎം അനുഭാവിക്കു പ്രാദേശിക നേതാക്കളുടെ ക്രൂരമർദനം

 മല്ലപ്പള്ളി: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ട പണം നൽകിയില്ലെന്ന പേരിൽ സിപിഎം അനുഭാവിയായ കരാറുകാരനെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ മർദിച്ചെന്ന് പരാതി. മല്ലപ്പള്ളി ചുഴനയിൽ ജിൻസ് ചാക്കോയാണ് കീഴ്‌വായ്പൂര് എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം മല്ലപ്പള്ളിയിൽ പോലീസിന്‍റെ കൺമുന്പിലാണ് തനിക്ക് മർദനം ഏൽക്കേണ്ടിവന്നതെന്നും ജിൻസിന്‍റെ പരാതിയിൽ പറയുന്നു. അജയരാജ്, സന്തോഷ് തോമസ്, ജോയേഷ് പോത്തൻ എന്നിവർക്കെതിരേയാണ് പരാതി. സിപിഎം പ്രാദേശിക നേതാക്കളും വിവിധ തലങ്ങളിൽ പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുമാണ് മൂവരും. ഇവർ ആവശ്യപ്പെട്ടതനുസരിച്ച് 5,000 രൂപ താൻ നൽകിയില്ലെന്ന പേരിൽ മദ്യലഹരിയിൽ തന്നെ മർദിച്ചുവെന്നാണ് ജിൻസിന്‍റെ പരാതി. തന്‍റെ വീട്ടിൽ വ്യാജമദ്യ വില്പന നടക്കുന്നുവെന്ന പേരിൽ എക്സൈസ് സംഘത്തെക്കൊണ്ട് വീട് റെയ്ഡ് ചെയ്യിപ്പിച്ചെന്നും ഭാര്യയും മൂന്നു മക്കളുമായി കഴിയുന്ന തനിക്ക് ഇത്തരം നടപടികൾ ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ജിൻസിന്‍റെ പരാതിയിൽ പറയുന്നു.

Read More

മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവിയമ്മയുടെ മരണകാരണവും സാമ്പത്തിക തട്ടിപ്പോ? മാന്നാറിലെ ആത്മകളിൽ നാട്ടുകാർ ആശങ്കയിൽ

മാന്നാര്‍: മാന്നാറിൽ അടുത്ത നാളുകളിലായി നടന്ന ആത്മഹത്യകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മാന്നാറിലെ ആത്മഹത്യകളെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കാണപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ശ്രീദേവിയമ്മയുടെ മരണമാണ് കൂടുതൽ അന്വേഷണത്തിലേക്കും ദുരൂഹതയ്ക്കും വഴിതെളിച്ചത്.   വൻ സാമ്പത്തിക ഭദ്രതയുള്ളതും മക്കൾ നല്ല നിലയിൽ ജീവിക്കുന്നതുമായ കുടുംബത്തിൽപ്പെട്ടവരാണ് തുടർച്ചയായി ആത്മഹത്യ ചെയ്തത്. ഇവർ പരസ്പരം സൗഹൃദത്തിലുള്ളവരായിരുന്നു. ശ്രീദേവിയമ്മയുടെ മരണത്തെത്തുടർന്നാണ് നാട്ടുകാരിൽ സംശയം ഉണർത്തിയത്. വൻ സാമ്പത്തിക തട്ടിപ്പിന് ഇവരെല്ലാം ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മുൻ പഞ്ചായത്തംഗവും ഒരു വനിതാ കോൺഗ്രസ് നേതാവും വൻ തട്ടിപ്പ് സംഘത്തിന്‍റെ കെണിയിൽ വിണ് ലക്ഷങ്ങൾ നഷ്ടപ്പെട്ടവരാണ്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് മാന്നാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഓങ്കാര്‍ വീട്ടില്‍ ശ്രീദേവിയമ്മ (71) യാണ്. കഴിഞ്ഞ മാസമാണ് ഇതിന് സമാനമായി രണ്ടുപേര്‍…

Read More

അരളിപ്പൂവ് ഇത്രയ്ക്കും വില്ലനോ; ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ചു; പിന്നാലെ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ആലപ്പുഴ: ചുവന്ന അരളിയുടെ പൂവ് കടിച്ചു പിന്നാലെ കുഴഞ്ഞു വീണു. ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രനാണ് (24) മരിച്ചത്. യുകെയില്‍ പോകാന്‍വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും തുടര്‍ ചികിത്സയ്ക്കിടയില്‍ പെണ്‍കുട്ടി മരണമടയുകയും ചെയ്യുകയായിരുന്നു. ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ചതായി ചികിത്സിച്ച ഡോക്ടര്‍മാരോട് കുട്ടി പറഞ്ഞിരുന്നു. ഇത് മരണ കാരണമായേക്കാമെന്ന ഡോക്ടറന്മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് അസ്വാഭിവിക മരണത്തിനു കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയ സ്തംഭനം മൂലമാണ് മരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയവ പരിശോധന ഫലം വന്നശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ പറ്റുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന സൂര്യ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. പൊയ്യക്കര…

Read More

നാട്ടിലും വീട്ടിലും പ്രിയങ്കരിയായവൾ; ജോലിനേടി കുടുംബത്തിന് തണലാകണമെന്ന ആഗ്രഹം ബാക്കിയായി; വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച സൂര്യയുടെ വേര്‍പാട് പള്ളിപ്പാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

ഹരിപ്പാട്: യുകെയില്‍ പോകാന്‍ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും തുടര്‍ ചികിത്സയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രന്‍റെ (24) ആകസ്മിക വേര്‍പാട് പള്ളിപ്പാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന സൂര്യ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. പൊയ്യക്കര ജംഗ്ഷനില്‍ പിതാവ് നടത്തുന്ന ബേക്കറിയില്‍ ഒഴിവു സമയങ്ങളിലെത്തിസഹായിക്കാറുണ്ടായിരുന്ന സൂര്യയുടെ പെട്ടെന്നുള്ള വേര്‍പാട് നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല. ഇടപെടുന്ന എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു സൂര്യ. ബിഎസ്‌സി നഴ്‌സിംഗ് പാസായി യുകെയില്‍ ജോലി നേടണമെന്നും കുടുംബത്തിന് താങ്ങാകണമെന്നും സൂര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി പരിശ്രമിക്കുകയും ആഗ്രഹം സാധിച്ചതിന്‍റെയും സന്തോഷത്തില്‍ ഉത്സാഹവതിയായി ബന്ധുക്കളോടും അയല്‍ക്കാരോടും കൈവീശി യാത്ര പറഞ്ഞുപോയ തങ്ങളുടെ സൂര്യയുടെ വിറങ്ങലിച്ച ശരീരം വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും അലമുറയിട്ട…

Read More