പൊന്നാനി: ബോട്ട് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാലു മണിയോടെ മൃതദേഹങ്ങൾ ഖബറടക്കി. പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുൽ സലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹി’ എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽപെട്ടത്. ബോട്ടിലുണ്ടായിരുന്നു മറ്റു നാല് പേരെ രക്ഷപ്പെടുത്തി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. അപകടമുണ്ടാക്കുന്ന തരത്തിൽ തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.
Read MoreDay: May 13, 2024
യാത്രക്കാരന്റെ മർദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി
ഷൊർണൂർ: യാത്രക്കാരന്റെ മർദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി. ഇന്നലെ രാത്രി ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. മാവേലി എക്സ്പ്രസിലെ ടിടിഇയായ രാജസ്ഥാൻ സ്വദേശി വിക്രം കുമാർ മീണയ്ക്കാണ് യാത്രക്കാരനിൽ നിന്ന് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയായിരുന്നു വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിൻ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇയാൾ ടിടിഇയുടെ മൂക്കിന് ഇടിക്കുകയായിരുന്നുവെന്ന് ടിടിഇ വിക്രംകുമാർ മീണ പരാതിയിൽ പറഞ്ഞു. മൂക്കില്‍നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ട്രെയിനില്‍നിന്ന്…
Read Moreതുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; അർധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
കടുത്തുരുത്തി: തുടര്‍ച്ചയായ വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ചു പഞ്ചായത്തംഗവും നാട്ടുകാരും അര്‍ധരാത്രിയില്‍ കെഎസ്ഇബി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. കല്ലറ പഞ്ചായത്തംഗം അരവിന്ദ് ശങ്കറിന്റെ നേതൃത്വത്തിലാണു നാട്ടുകാര്‍ നീണ്ടൂര്‍ കെഎസ്ഇബി ഓഫീസില്‍ കഴിഞ്ഞദിവസം രാത്രി ഒന്നോടെ പ്രതിഷേധവുമായെത്തിയത്. കല്ലറ പഞ്ചായത്തിലെ കളമ്പുകാട്, എക്കമ്മ, എസ്ബിഐ ജംഗ്ഷന്, നീരൊഴുക്കില്‍ ഭാഗം, വെല്‍ഫയര്‍ സ്കൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ കുറെ ആഴ്ച്ചകളായി യാതൊരു അറിയിപ്പും കൂടാതെ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. ഇതുമൂലം രോഗികളും പ്രായമായവരും കുട്ടികളും വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. വൈദ്യുതി ലഭ്യമാകുന്ന സമയങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും ഈ പ്രദേസങ്ങളില്‍ രൂക്ഷമാണ്. കുറഞ്ഞ വോള്‍ട്ടേജ് കാരണം നിരവധി വീടുകളിലെ ഫാന്‍, മിക്സി, ലൈറ്റുകള്‍ എന്നിവയടക്കമുള്ള ഇലക്ട്രിക് സാധങ്ങള്‍ തകരാറിലായിരുന്നു. പലതവണ നീണ്ടൂര്‍ കെഎസ്ഇബി ഓഫീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതോടെയാണു നാട്ടുകാര്‍ കെഎസ്ഇബി ഓഫീസലേക്ക് സമരവുമായെത്തിയത്. സാങ്കേതിക തകരാറാണു വൈദ്യുതി മുടക്കത്തിനു…
Read Moreഅതിഥിയായെത്തി പിന്നെ വീട്ടുകാരിയായി… തോമസ് എവിടെ പോയാലും ബൈക്കിൽ കൂടെ തത്തമ്മയും
ചാലക്കുടി: സ്കൂട്ടറിൽ യാത്രെ യ്യുന്ന തോമസിന്റെ തോളിലിരിക്കുന്ന തത്തമ്മ നാട്ടുകാർക്ക് കൗതുക കാഴ്ചയാണ്. പോട്ട ആശ്രമം റോഡിൽ താമസിക്കുന്ന മേനാച്ചേരി തോമസ് എവിടെ സ്കൂട്ടറിൽ പോകുമ്പോഴും തോളിൽ തത്തയുണ്ടാകും വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ സ്കൂട്ടർ സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടാൽ മതി തത്ത പറന്ന് തോമസിന്റെ തോളിലെത്തും പിന്നെ തോമസിനോടപ്പം യാത്രയാണ്. കടകളിൽ കയറി സാധനങൾ വാങ്ങുനോടും തത്ത തോമസിനോടപ്പം ഉണ്ടാകും. എതാനും മാസങ്ങൾക്ക് മുൻ പാണ് തത്ത വീട്ടിലേക്ക് പറന്നു വന്നത്. തത്തക്ക് ഭക്ഷണം നൽകി സ്വീകരിച്ചു. പിന്നെ തത്തമ്മ വീട്ടിലും പറമ്പിലും പാറിപറന്നു നടന്നു. ക്രമേണ വീട്ടുകാരുടെ കുടുംബാഗത്തെ പോലെയായി. കൂട്ടിലടക്കാതെ തന്നെ തത്ത വീട്ടിൽ സ്വാതന്ത്യത്തോടെ പറന്നു നടന്നു ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ അടുക്കളയിലേക്ക് എത്തും.അതിഥിയായി എത്തിയ തത്ത ഒടുവിൽ വീട്ടുകാരിയായി മാറി..
Read Moreനിമിഷപ്രിയയുടെ മോചനം: അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും
കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും. ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. തുക പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കാതെ ആക്ഷന്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തും. ഇതിന് പലരുമായും ചര്‍ച്ച നടത്തും. മോചനത്തിനായി ഗാരന്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സാമ്പത്തികമായും ഉന്നത തലങ്ങളിലുള്ളവരുമായും ബന്ധപ്പെട്ടിട്ടുമുണ്ട്. മോചനശ്രമത്തിന്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യമങ്ങള്‍ക്ക് കൈമാറാനും തീരുമാനമായി. അതേസമയം, യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സാമുവേല്‍ ജെറോമും കൊല്ലപ്പെട്ട യെമെന്‍ യുവാവിന്റെ…
Read Moreഹൃദയം നുറുങ്ങുന്ന വേദനയിലും… അഞ്ചു പേരില്‍ മരണമില്ലാതെ ജീവിക്കും സുനില്‍കുമാർ
തൊടുപുഴ: അകാലത്തില്‍ വിധി ജീവന് കവര്‍ന്നെടുത്തെങ്കിലും അവയവദാനത്തിലൂടെ മരണത്തെ തോല്‍പ്പിക്കുകയായിരുന്നു സുനില്‍കുമാര്‍. ഗുരുതര രോഗത്താല്‍ മരണത്തോട് മല്ലടിക്കുമ്പോഴും കരിങ്കുന്നം അരീക്കല്‍ സുനില്‍ കുമാറിന്റെ (45) മനസില്‍ താന്‍ മരണത്തിന് കീഴടങ്ങിയാലും തന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണം എന്ന ആഗ്രഹമായിരുന്നു. ശനിയാഴ്ച മരിച്ച സുനില്‍കുമാറിന്റെ അവയവങ്ങള്‍ ഇന്നലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. പുകയില്ലാത്ത അടുപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് സുനില്‍കുമാര്‍ ചെയ്തു വന്നിരുന്നത്. ഇതിനിടെ കടുത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലയ്ക്കകത്ത് മുഴ കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കഴിഞ്ഞ ഏഴിന് കോട്ടയം മെഡിക്കല്‍ കോളജില്‍ സുനില്‍കുമാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളും തിരുവനന്തപുരം ആര്‍ഷ വിദ്യാസമാജം ആശ്രമവുമാണ് ചികിത്സയ്ക്കായി സഹായിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം സുനില്‍ കുമാര്‍ ജീവിതത്തിലേക്കു തിരിച്ചുവരും എന്ന്…
Read Moreപാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും വിധിച്ചു. ശ്യാംജിത്ത് 2ലക്ഷം രൂപ പിഴയുമൊടുക്കണം. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നുമാണ് പ്രോസിക്യൂഷൻ പ്രതികരിച്ചത്. ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്റെയും പാനൂരിൽ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2022 ഒക്ടോബര്‍ 22നാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. കാലങ്ങളായി വിഷ്ണുപ്രിയയും പ്രതിയും പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടി പിന്നീട് അതിൽ നിന്ന് പിൻമാറിയിരുന്നു. താനുമൊത്തുള്ള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചത് ശ്യാംജിത്തിന് അടങ്ങാത്ത…
Read Moreപരേഡിനിടെ കീഴുദ്യോഗസ്ഥനെ എസ്എച്ച്ഒ അസഭ്യം പറഞ്ഞ സംഭവം; സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് സൂചന
കൊച്ചി: സ്റ്റേഷനിലെ വെള്ളിയാഴ്ച പരേഡിനിടെ കീഴുദ്യോഗസ്ഥനെ ഹാര്‍ബര്‍ എസ്എച്ച്ഒ അസഭ്യം പറഞ്ഞ സംഭവത്തില്‍ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ പരിശോധിക്കുമെന്ന് സൂചന. സ്റ്റേഷനിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന ആവശ്യം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയരുന്നുമുണ്ട്. സംസ്ഥാന ഇന്റലിജന്‍സും ഇക്കാര്യം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടതായാണ് വിവരം. കഴിഞ്ഞ പത്തിന് രാവിലെ നാല് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 18 പേര് അണിനിരന്ന പരേഡിനിടെയായിരുന്നു കീഴ് ഉദ്യോഗസ്ഥനോട് എസ്എച്ച്ഒയുടെ നിലവിട്ട പെരുമാറ്റം ഉണ്ടായത്. അസഭ്യം പയരുതെന്ന് കീഴുദ്യോഗസ്ഥന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി എഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം എസിപിയുടെ വാഹനം കേടായത് നന്നാക്കിയതിന്റെ പണം തന്റെ പക്കല്‍നിന്നും കൊടുക്കേണ്ടി വന്നതിലടക്കമുള്ള അമര്‍ഷം മൂലമാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും വിവരമുണ്ട്.ഈ ഉദ്യോഗസ്ഥനെതിരേ മുമ്പും സമാന…
Read Moreയുപിയിൽ നൂഡിൽസ് കഴിച്ച ബാലൻ മരിച്ചു; അഞ്ചു പേർ ഗുരുതരാവസ്ഥയിൽ
ലക്നോ: ഉത്തർപ്രദേശിൽ നൂഡിൽസ് കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 12കാരൻ മരിച്ചു. വീട്ടിലെ അഞ്ച് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരൻപുരിലാണ് സംഭവം. ചോറും നൂഡിൽസും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അവർ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ തേടി. ആരോഗ്യനില നില മെച്ചപ്പെട്ടതിനെത്തുടർന്ന് അടുത്തദിവസം വീട്ടിലേക്കു മടങ്ങിയെങ്കിലും അതേ രാത്രി അവർക്ക് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്നാണു 12 കാരൻ മരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപുതുവൈപ്പ് ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന രണ്ടു പേര് കൂടി മരിച്ചു
വൈപ്പിന്‍: പുതുവൈപ്പ് ബീച്ചില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾകൂടി മരിച്ചു. കതൃക്കടവ് മേത്തേക്കാട്ട് വീട്ടില്‍ ബോബന്റെ മകന് മിലന് (20), ഗാന്ധിനഗര്‍ ചെറുവുള്ളിപറമ്പ് ആന്റണിയുടെ മകന് ആല്വിന് (20) എന്നിവരാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഒപ്പം കടലിൽ കുളിക്കാനിറങ്ങിയ ഇവരുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും കലൂർ കതൃക്കടവിൽ താമസിക്കുന്നതുമായ പത്ത് മുറി വെള്ളേപ്പറമ്പില്‍ സുരേന്ദ്രന്‍പിള്ളയുടെ മകന് അഭിഷേക് (21) ഇന്നലെ മരിച്ചിരുന്നു. ഇന്നലെ രാവിലെ ആറിന് കലൂരിൽ നിന്നെത്തിയ ഏഴംഗസംഘത്തിൽ ആറു പേർ കടലില്‍ കുളിച്ചു കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. വലിയ തിരമാലയിൽ പെട്ട് ആറു പേരും മുങ്ങിപ്പോയി. ഇവരിൽ മൂന്നുപേര്‍ കരയിലേക്ക് നീന്തിക്കയറി രക്ഷപ്പെട്ടു. എന്നാൽ മറ്റു മൂന്നുപേരെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഈ സമയം ബീച്ചില്‍ നീന്തല്‍ പരിശീലനം നടത്തിയിരുന്ന വൈപ്പിന്‍ ബീച്ച് ക്ലബിലെയും ഡോള്‍ഫിന്‍ ക്ലബിലെയും…
Read More