കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. ജലത്തിലൂടെ വ്യാപിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവ ശരീരസ്രവങ്ങളിലൂടെയാണു പകരുന്നത്. കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്. ചിലർ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന കാലം! എന്നാൽ, ചികിത്സയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്. എന്താണു മഞ്ഞപ്പിത്തം?കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാതയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണവസ്തു രക്തത്തിൽ കൂടുന്നു. കണ്ണിന്റെ വെള്ളഭാഗത്തിനും മൂത്രത്തിനുമൊക്കെ മഞ്ഞനിറം കാണുന്നു. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ പനി, ഓക്കാനം, ചൊറിച്ചിൽ എന്നിവയും വരാം. പിത്തരസവാഹിനിക്കു തടസം…
Read MoreDay: May 15, 2024
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടിൽ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഹൈക്കോടതിയില്‍. പ്രതികളായ പി.ആര്. അരവിന്ദാക്ഷന്, പി. സതീഷ് കുമാര്‍, സി.കെ. ജില്‍സ് എന്നിവര്‍ക്ക് ജാമ്യം നല്‍കുന്നത് എതിര്‍ത്താണ് ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലക്ഷ്മണ് സുന്ദരേശന് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. പ്രതികള്‍ ചെയ്തത് രാജ്യത്തിന് എതിരായ കുറ്റകൃത്യമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കിരണ്‍, അരവിന്ദാക്ഷന്, സതീഷ് കുമാര്‍ എന്നിവരാണ് ഈ നിയമവിരുദ്ധ നടപടികളിലെ പ്രധാന ഇടപാടുകാര്‍. ഇക്കാര്യങ്ങള്‍ക്കെല്ലാം ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ട്. കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ഇഡി നിഗമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് പ്രതികള്‍ക്ക്. എന്നാല്‍ ഇവര്‍ പ്രതികളാകും മുമ്പ് നല്‍കിയതാണ് ഈ മൊഴികളെന്ന് ഇഡി ചൂണ്ടിക്കാട്ടി. പ്രതികള്‍ 25 കോടി കൈപ്പറ്റി; പണം നിയമപരമല്ല എന്നറിഞ്ഞ് തിരിമറി നടത്തിമുഖ്യപ്രതി പി.പി. കിരണ്‍ മുഖേന ഇടനിലക്കാരനായ സതീഷ് കുമാര്‍…
Read Moreഅജ്ഞാതനിൽ നിന്ന കുട്ടി നേരിട്ടത് ക്രൂരമായ പീഡനം; ഒന്നുമറിയാതെ അവൾ ആശുപത്രിയിൽ ചികിത്സയിൽ; പുലർച്ചെ തന്നെ തട്ടിക്കൊണ്ടുപോയത് മലയാളം സംസാരിക്കുന്നയാളെന്ന് കുട്ടി
കാഞ്ഞങ്ങാട്: വീടിനകത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം കവര്‍ന്ന കേസിൽ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്. കുട്ടി ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പെണ്‍കുട്ടിയെയാണ് ഇന്നു പുലര്‍ച്ചെ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ മറ്റൊരു വീടിനു സമീപം കണ്ടെത്തിയത്. പെണ്‍കുട്ടിതന്നെയാണ് ഈ വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് വീട്ടുകാരെ വിവരമറിയിച്ചത്. വീടിനകത്ത് ഉറങ്ങിക്കിടന്ന തന്നെ ആരോ എടുത്തുകൊണ്ടുപോയി കമ്മലുകള്‍ കവര്‍ന്ന ശേഷം വഴിയിലുപേക്ഷിച്ചതാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ജില്ലാ പോലീസ് മേധാവി പി. ബിജോയിയും കാഞ്ഞങ്ങാട് ഇന്‍സ്പെക്ടര്‍ എം.പി. ആസാദും അടങ്ങുന്ന പോലീസ് സംഘം സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി പരിശോധന നടത്തി. ക്ഷീരകര്‍ഷകനായ പെണ്‍കുട്ടിയുടെ വലിയച്ഛന് പുലര്‍ച്ചെ മൂന്നിന് തൊഴുത്തിലേക്ക് പോകാറുണ്ട്. ആ സമയത്ത് പാത്രങ്ങളും മറ്റും എടുക്കാനായി വാതില്‍ തുറന്നുവച്ചിരുന്ന സമയത്ത് അക്രമി അകത്തുകടന്ന് പെണ്‍കുട്ടിയെ എടുത്ത്…
Read Moreനൃത്തത്തിന് റിട്ടയർമെന്റില്ല
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാഭാഗ്യംതന്നെയല്ലേ…’ തുടക്കക്കാരായ ശിഷ്യകള്‍ക്ക് ഭരതനാട്യത്തിലെ പ്രാഥമിക പാഠങ്ങളായ നമസ്കാരവും തട്ടടവുമൊക്കെ കാണിച്ചുകൊടുക്കുകയാണ് 72കാരിയായ ജി. മഹിളാമണി എന്ന നൃത്താധ്യാപിക. ആലപ്പുഴ പഴവീടില്‍ വീടിനോട് ചേര്‍ന്നുള്ള ശ്രീകലാനിലയം എന്ന നൃത്തവിദ്യാലയത്തില്‍ ഇരുപതോളം ശിഷ്യകള്‍ക്ക് തന്നിലെ കഴിവ് പകര്‍ന്നു നല്കുമ്പോഴും പ്രായാധിക്യത്തിന്റെ വിഷമതകള്‍ ഈ നര്‍ത്തകിയെ ബാധിച്ചിട്ടില്ല. ഇന്നും പാട്ടിന്റെ താളത്തിനൊപ്പമുള്ള ചുവടും മുഖത്ത് മിന്നിമായുന്ന വ്യത്യസ്ഥ ഭാവങ്ങളും മഹിളാമണിയെന്ന നൃത്ത അധ്യാപികയുടെ വിഷമതകളില്‍ തളരാതെ പൊരുതി നേടിയ ജീവിത വിജയത്തിന്റെ കഥ കൂടിയാണ് പറയുന്നത്. അഞ്ചാം വയസിലെ നൃത്ത പഠനം ആലപ്പുഴ സ്വദേശികളായ ശ്രീധരന് നായര്‍ – ഗൗരിക്കുട്ടിയമ്മ ദമ്പതികള്‍ക്ക് കലാപരമായി അത്ര കഴിവൊന്നും ഇല്ല. ഗൗരിക്കുട്ടിയമ്മ തിരുവാതിരപ്പാട്ടുകള്‍ പാടുമായിരുന്നു. ഇവരുടെ മകളായ മഹിളാമണിക്ക് ചെറുപ്പം മുതല്‍ നൃത്തത്തോടായിരുന്നു കമ്പം.…
Read Moreഭക്ഷണം കാറിലേക്കെത്തിച്ചു നൽകിയില്ല; കടയുടമയ്ക്കും ജീവനക്കാർക്കും ക്രൂരമർദനം; ആറ് പേര്‍ക്കെതിരെ കേസ്
പാലക്കാട്: ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയേയും തൊഴിലാളികളേയും മര്‍ദിച്ചതായി പരാതി. മണ്ണാര്‍ക്കാട് റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ് മര്‍ദനമേറ്റത്. സംഭവത്തിൽ നാട്ടുകല്‍ സ്വദേശികളായ യൂസഫ്, ഷുക്കൂര്‍, ഷിഹാബ്, റാഷിദ്, ബാദുഷ, എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 53-ാം മൈല്‍ ഭാഗത്താണ് സംഭവം. കടയിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സല്ജല് ഇതിന് തയാറായില്ല. ഇതോടെ യുവാക്കള്‍ സല്‍ജലിന് നേരെ തട്ടികയറുകയും മര്‍ദിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച തൊഴിലാളികളെയും കൈയേറ്റം ചെയ്തു. കടയിലെ കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കടയക്ക് 50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ
Read Moreപ്രവാസികൾക്ക് വലിയ പങ്കുണ്ട്; പൃഥ്വിരാജ്
മലയാള സിനിമാ മേഖലയുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് ഒരു വലിയ പങ്കുണ്ട്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മലയാള സിനിമകള്‍ക്ക് പ്രവാസലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിര്‍മാണ രംഗത്ത് ഉള്‍പ്പെടെ പ്രവാസ ലോകത്തുനിന്നു മലയാള സിനിമയുടെ മാറ്റങ്ങള്‍ക്കായി ശരിയായ സംഭാവനയാണ് ഉണ്ടായിട്ടുള്ളത്. മലയാള സിനിമാ വ്യവസായ മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാവണം. പ്രവാസി മലയാളി പ്രേക്ഷകര്‍ സിനിമ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. -പൃഥ്വിരാജ്
Read Moreനടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധു മരിച്ചു
കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് അപകടം. നിർമാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിയുകയായിരുന്നു. ബന്ധുവായ റിട്ട. അധ്യാപിക ബീന (60) മരിച്ചു. ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരിക്കേറ്റു. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ. മാത്യുവിന്റെ സഹോദരനായിരുന്നു വാഹനം ഓടിച്ചത്.
Read Moreറോഡപകടങ്ങൾ കുറയ്ക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി
ചാത്തന്നൂർ: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സമഗ്ര കർമപദ്ധതിയുമായി കെഎസ്ആർടിസി. മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. യൂണിറ്റ് തലത്തിലും സംസ്ഥാന തലത്തിലും റോഡ് സുരക്ഷ മോണിറ്ററിംഗ് സമിതികൾ രുപീകരിച്ച് പ്രവർത്തിക്കും. കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാരുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതി ആസൂത്രണം ചെയ്യും. അപകടരഹിതമായും റോഡ് സുരക്ഷയിൽ ശ്രദ്ധ ചെലുത്തുന്നതിനും ഡ്രൈവർമാരെ പ്രാപ്തരാക്കുക, ശാരീരികമായോ മാനസികമായോ അസ്വസ്ഥതകൾ ഉള്ളപ്പോൾ ബസ് ഓടിക്കാതിരിക്കുക, ബസ് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാതിരിക്കുക, ലഹരി ഉപയോഗിച്ചു കൊണ്ട് ബസ് ഓടിക്കാതിരിക്കുക തുടങ്ങി നല്ലൊരു ഡ്രൈവിംഗ് സംസ്കാരം രൂപപ്പെടുത്തി എടുക്കാനാണ് ശ്രമം. ബ്രീത്ത് അനലൈസർ പരിശോധന ആരംഭിച്ച് നാലാഴ്ചകൊണ്ട് കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട അപകടങ്ങളുടെ നിരക്ക് 16 ശതമാനം കുറഞ്ഞെന്ന് കെഎസ്ആർടിസി വിലയിരുത്തുന്നു. യൂണിറ്റ് തലത്തിലുള്ള റോഡ് സുരക്ഷമോണിറ്ററിംഗ്…
Read Moreകേരള പോലീസിന്റെ പ്രോജക്ട് ഹോപ്പ്: ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ പാസായത് 331 വിദ്യാര്‍ഥികള്‍
കൊച്ചി: കേരള പോലീസിന്റെ പ്രോജക്ട് ഹോപ്പി (ഹെല്‍പ്പിംഗ് അദേഴ്സ് പ്രൊമോട്ട് എജ്യുക്കേഷന്‍) ലൂടെ സംസ്ഥാനത്ത് ഇത്തവണ സ്റ്റേറ്റ് സിലബസില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ചത് 331 പേര്. എസ്എസ്എല്‍സി പരീക്ഷ 35 പേരും പ്ലസ്ടു പരീക്ഷ 615 പേരുമാണ് എഴുതിയത്. ഇതില്‍ 23 പേര് എസ്എസ്എല്‍സി പരീക്ഷ പാസായി. 308 പേരാണ് പ്ലസ്ടു പരീക്ഷ പാസായത്. പ്രോജക്ട് ഹോപ്പിനു കീഴില്‍ 1,244 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 594 പേരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുണ്ട്. ഇവര്‍ ഇടയ്ക്കുവച്ച് പഠനം ഉപേക്ഷിച്ചുപോയവരാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗിനു കീഴില്‍ പഠിച്ച ഇവരുടെ പരീക്ഷ പൂര്‍ത്തിയായത് കഴിഞ്ഞയാഴ്ചയാണ്. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനത്തിന് ഇനിയും സമയം എടുക്കും. തിരുവനന്തപുരം റൂറലില്‍ നിന്നാണ് കൂടുതല്‍ പേര് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇവിടെ നിന്നും 15 പേര് പരീക്ഷ എഴുതി. രണ്ടാം സ്ഥാനം കൊല്ലം…
Read Moreപഴമയെ പ്രണയിക്കുന്നവര്‍ ഇത് കാണേണ്ടതാണ്… കൗതുകക്കാഴ്ചകളുടെ നീലൂർ ‘ചൂല്‍സിറ്റി’
പാലാ-മുട്ടം റൂട്ടിലെ നീലൂര്‍ കണ്ടത്തിമാവ് കവലയ്ക്കൊരു വിശേഷണമുണ്ട് ‘ചൂല് സിറ്റി’. കവലയിലെ കടകളിൽ വില്‍പ്പനയ്ക്ക് പലതരം ചൂലുകളുണ്ട്. നീളന്‍ ചൂല്, കുറ്റിച്ചൂല്, പുല്ച്ചൂല്, ഈര്ക്കിലിച്ചൂല് എന്നിങ്ങനെ നിറത്തിലും വലിപ്പത്തിലും ചൂലുകളുടെ വൈവിധ്യം. പുത്തന്‍തലമുറ കൈമോശം വരുത്തിയ പൗരാണിക ഉത്പന്നങ്ങളേറെയും ഇവിടത്തെ കടകളിൽ ലഭിക്കും. കുട്ട, വട്ടി, വല്ലം, മുറം, തവി, കോരി, കപ്പി, കടകോല്, മണ്‍കലം, മീന്‍കൂട, മണ്‍ചട്ടി, ഉറി, തൂമ്പാക്കഴ, എലിപ്പെട്ടി, പഞ്ഞിമെത്ത, തലയണ, ശംഖ്… ഇങ്ങനെ നീളുന്നു സാധനങ്ങള്‍. കയര്‍, ചൂരല്‍, ഒട്ടല്, ഈറ്റ, റബര്‍ എന്നിവകൊണ്ടു നിര്‍മിച്ച കുട്ടകളും വല്ലങ്ങളും വട്ടികളുമുണ്ട്. കാലം പുറത്തേക്കെറിഞ്ഞ അരകല്ലും ഉരലും ആട്ടുകല്ലും ഉലക്കയുമുണ്ട് നീലൂരിലെ കടകളിൽ. ന്യൂജെന്‍ കാലത്തിനു വേണ്ടാതായ തഴപ്പായയും മെത്തപ്പായയും ചിക്കുപായയുമെല്ലാം ഇവിടെ ലഭിക്കും. കുടംപുളി, വാളന്‍പുളി, വേപ്പിന്‍പിണ്ണാക്ക്, പുളിമ്പൊടി. മഴു, തൂമ്പ, കത്തി, പിച്ചാത്തി, വാക്കത്തി, പുല്ലരുവ, കറിക്കത്തി, ടാപ്പിംഗ് കത്തി…
Read More