കണ്ണില്‍ ഉണ്ടാകുന്ന രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണുദീനം എന്ന പേരിലും അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. ചെങ്കണ്ണ് പകര്‍ച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാം. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്രരോഗങ്ങള്‍ക്കും ഇതേ രോഗലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയംചികിത്സ പാടില്ല. ചെങ്കണ്ണുണ്ടായാല്‍ നേത്രരോഗവിദഗ്ധന്റെ സേവനം തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ കണ്ണചുവപ്പ്, അമിത കണ്ണുനീര്, കണ്പോളകളില് വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്ക്കുമ്പോള് പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ലക്ഷണം. ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടുനില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരെയും നീണ്ടുനില്‍ക്കാം. രോഗമുള്ള കുട്ടികളെ പുറത്തുവിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക. പടരാതിരിക്കാൻ…
Read MoreDay: April 23, 2025
കാഷ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ച് മോഹന്‍ലാല്‍
കൊച്ചി: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടന് മോഹന്‍ലാല്‍. കൊല്ലപ്പെട്ടവരുടെ ദുഃഖത്തില്‍ താനും ഈ രാജ്യം മുഴുവനും പങ്കുചേരുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭീകരാക്രമണത്തിന്റെ ഇരകളെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍മിക്കണമെന്നും മോഹന്‍ലാല്‍ എഴുതി. “പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകമാണ്. നിരപരാധികളുടെ ജീവന് അപഹരിക്കുന്നതിന് ഒരു കാരണവും ഒരിക്കലും ന്യായീകരിക്കാനാവില്ല. ദുഃഖിക്കുന്ന കുടുംബങ്ങള്‍ക്ക്, നിങ്ങളുടെ ദുഃഖം വാക്കുകള്‍ക്ക് അതീതമാണ്. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Moreആ ചിത്രം കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന് വിനയ് നര്വാളിന്റേത്; ദുരന്തം എത്തിയത് വിവാഹം കഴിഞ്ഞ് ആറാം നാള്; ഭർത്താവിനരികിൽ വിറങ്ങലിച്ചിരിക്കുന്ന ഭാര്യയുടെ ചിത്രം മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്നത്
കൊച്ചി: വിവാഹം കഴിഞ്ഞ ആറാം നാള് പ്രിയതമനെ നഷ്ടമായ ഹിമാന്‍ഷി എന്ന യുവതി കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ചിരിക്കുന്ന ചിത്രം മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചിയിലെ നേവല്‍ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി ലെഫ്റ്റനന്റ് വിനയ് നര്‍വാളി(26)ന്റെ മൃതദേഹത്തിന്റെ ചിത്രമാണ് വാര്‍ത്തകളില്‍ നിറയുന്നത്. മധുവിധു ആഘോഷിക്കാന്‍ കാഷ്മീരിലെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാന്‍ഷിയും. ഏപ്രില്‍ 16 നായിരുന്നു ഇവരുടെ വിവാഹം. 19 നായിരുന്നു റിസപ്ഷന്. വിവാഹത്തോടനുബന്ധിച്ച് വിനയ് അവധിയിലായിരുന്നു. മധുവിധു ആഘോഷിക്കാനായാണ് കഴിഞ്ഞ ദിവസം ഇരുവരും കാഷ്മീരില്‍ എത്തിയത്. എന്നാല്‍ വിവാഹത്തിന്റെ ആറാം നാള് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഹിമാന്‍ഷിയുടെ ജീവിതത്തിന്റെ വസന്തത്തെ ഇല്ലാതാക്കി. ഹിമാന്‍ഷിയുടെ കണ്മുന്നിലാണ് ഭീകരര്‍ വിനയിനെ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് വിനയ് നാവികസേനയില്‍ ചേര്‍ന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു.
Read Moreഹൈക്കോടതി തകര്‍ക്കുമെന്ന ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു; സുരക്ഷ ശക്തമാക്കി
കൊച്ചി: ഹൈക്കോടതി സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്ന വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11 ഓടെ ഹൈക്കോടതി ഓഫീസിലെ മെയിലിലേക്ക് മദ്രാസ് ടൈഗേഴ്സ് എന്ന മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഹൈക്കോടതി പരിസരത്ത് ആര്‍ഡിഎക്സ് വച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് മൂന്നിന് ബോംബ് പൊട്ടുമെന്നുമായിരുന്നു ഭീഷണി. മെയില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഹൈക്കോടതി അധികൃതര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം കൈമാറി. വൈകാതെ പോലീസ് സംഘവും കൊച്ചി സിറ്റി ബോംബ് സ്ക്വാഡും പരിശോധനയ്ക്കെത്തി. മണിക്കുറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹൈക്കോടതിയുടെ സുരക്ഷ ശക്തമാക്കി.
Read Moreആലുവയിൽ ഫ്ളാറ്റിൽ കവർച്ച; എട്ട് പവനും മൂന്ന് ലക്ഷം രൂപയും കവർന്നു
ആലുവ: ദേശീയപാതയിൽ കമ്പനിപ്പടിയ്ക്ക് സമീപത്തെ അടഞ്ഞുകിടന്ന ഫ്ലാറ്റ് സമുച്ചയത്തിലെ അപ്പാർട്ട്മെന്റിൽ വൻ കവർച്ച. ഫെഡറൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ ഗ്രിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ എട്ട് പവനും മൂന്ന് ലക്ഷം രൂപയുമാണ് കവർന്നത്. ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12ന് നാട്ടിലേക്ക് പോയതാണ്. ചൊവ്വാഴ്ച അർദ്ധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ കുടുംബവുമായി ബന്ധമുണ്ടായിരുന്ന ഒരു നേപ്പാളി സ്വദേശിയായ സഹായിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Read Moreനാഗമ്പടത്ത് അപകടം പതിയിരിക്കുന്നു, മേല്‍പ്പാലവും പ്രവേശനപാതയും ചേരുന്ന ഭാഗം താഴുന്നു
കോട്ടയം: നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലും പ്രവേശന പാതകള്‍ പ്രധാന പാലവുമായി ചേരുന്ന ഭാഗം താഴ്ന്നതോടെ അപകടസാധ്യതയേറി. റോഡ് പാലവുമായി ചേരുന്ന ഭാഗം അല്പം താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവ തമ്മില്‍ ചേരുന്നിടത്തും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മേല്‍പ്പാലത്തിന്റെ നിര്‍മാണം നടന്ന ഘട്ടത്തില്‍ത്തന്നെ മേല്പാലവും പ്രവേശനപാതയും തമ്മില്‍ ഉയരത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. ഇതു ശാസ്ത്രീയമായി പരിഹരിക്കാതെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പിന്നീട് കുറച്ചുകഴിഞ്ഞപ്പോള്‍ പാലവും റോഡും ചേരുന്നിടത്ത് വിള്ളലുകള്‍ രൂപപ്പെട്ടപ്പോള്‍ ടാറിംഗ് നടത്തി ബന്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും റോഡും പാലവും ചേരുന്നിടം താഴ്ന്ന് വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകടസാധ്യതയേറെയാണ്. ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ തമ്മില്‍ അകലാന്‍ കാരണമെന്നു പറയുന്നു. മേല്‍പാലത്തിന്റെ ചുമതല റെയില്‍വേക്കും അപ്രോച്ച് റോഡിന്റേത് പൊതുമരാമത്ത് നിരത്തുവിഭാഗത്തിനുമാണ്. റെയില്‍വേയും പൊതുമരാമത്തും സംയുക്തമായി പാലം സന്ദര്‍ശിക്കുകയും റോഡും പാലവും…
Read Moreകള്ളക്കടൽ പ്രതിഭാസം: കേരളാതീരത്ത് നാളെ കടലാക്രമണ സാധ്യത
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ഈ മാസം 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
Read Moreആശാപ്രവർത്തകരുടെ രാപകൽ സമരം 73ാം ദിനത്തിലേക്ക്; മേയ് അഞ്ചു മുതൽ ആശാപ്രവർത്തകരുടെ സമരയാത്ര ആരംഭിക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ ആശ പ്രവർത്തകർ നടത്തുന്ന രാപകൽ സമരം 73ാം ദിവസത്തിലേക്ക് കടന്നു. മേയ് 5 മുതൽ ആശ വർക്കർമാരുടെ സമരയാത്ര ആരംഭിക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപകൽ യാത്രകൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. മേയ് അഞ്ചുമുതൽ ജൂൺ 17 വരെയാണ് രാപ്പകൽ യാത്ര. ജൂൺ 17ന് തിരികെ സമരവേദിയിൽ എത്തും. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ. ഇന്ന് സ്വന്തം നിലയ്ക്ക് ആശാ വർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ച തദ്ദേശസ്ഥാപന പ്രതിനിധികളെ കഴിഞ്ഞ ദിവസം സമരവേദിയിൽ ആദരിച്ചിരുന്നു. ‘ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് നടയിൽ രാപകൽ സമരം ആരംഭിച്ചത്.
Read Moreപഹൽഗാം: കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ നോർക്ക റൂട്സിന് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെഇപ്പോൾ കാഷ്മീരിലുള്ള ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ ശ്രീനഗറിലുള്ള ഹോട്ടലിൽ സുരക്ഷിതർ ആണെന്ന് അറിയുന്നതായും എംഎൽഎമാരായ എം. മുകേഷ്, കെ.പി.എ മജീദ്, ടി. സിദ്ദീഖ്, കെ.ആൻസലൻ എന്നിവർ ശ്രീനഗറിൽ സുരക്ഷിതരരായി ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏർപ്പെടുത്തണമെന്ന് കേരള ഹൗസിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.അതേസമയം കാഷ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ…
Read Moreഒമാനിലേക്കുളള എയര്‍ ഇന്ത്യ വിമാനം വൈകി; യാത്രികര്‍ വലഞ്ഞു ; വെള്ളമോ ഭക്ഷണമോ നല്കാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപം
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഒമാനിലേക്കുളള വിമാനം മണിക്കൂറുകള്‍ വൈകിയതോടെ ഇരുനൂറിലേറെ യാത്രികര്‍ വലഞ്ഞു. ഒമാനിലേക്കുളള വിമാനം ഇന്നലെ രാവിലെ 8.30ന് ആയിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. പിന്നീടത് വൈകുന്നേരം മൂന്നിലേക്കും പിന്നീട് നാലിലേക്കും മാറ്റിയതാണ് യാത്രികരെ ദുരിതത്തിലാക്കിയത്. വിമാനം വൈകാനുളള സാഹചര്യം വ്യക്തമാക്കാതെയും ഭക്ഷണമോ വെള്ളമോ നല്കാന് ബന്ധപ്പെട്ട അധികൃതര്‍ തയാറായില്ലെന്നും ആക്ഷേപമുയര്‍ന്നു. വിമാനം പുറപ്പെടുന്നതിന് മണിയ്ക്കൂറുകള്‍ മുമ്പ് വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസ് എടുത്ത് ടെര്‍മിനലില്‍ കാത്തിരിക്കുമ്പോഴാണ് വിമാനം മണിയ്ക്കൂറുകള്‍ വൈകുമെന്ന അറിയിപ്പ് വന്നത്. ഇതോടെ ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെയുളള യാത്രികര്‍ ദുരിതത്തിലാവുകയായിരുന്നു. വെള്ളമോ ഭക്ഷണമോ നല്കാന് പോലും എയര്‍ലൈന്‍സ് തയാറായില്ല എന്നാണ് യാത്രികരുടെ പരാതി.ജോലിയില്‍ പ്രവേശിക്കേണ്ട അവസാന തീയതിയായിരുന്നതിനാല്‍ പലരും കുഴങ്ങുകയായിരുന്നു. ടെര്‍മിനലില്‍നിന്ന് വെള്ളമോ ഭക്ഷണമോ വാങ്ങാന്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും എന്നതിനാല്‍ പലരും ഭക്ഷണം കഴിക്കാതെ കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകള്‍ കാത്തിരുന്നു.…
Read More