സിനിമാ താരം മുത്തുമണിക്ക് ഡോക്ടറേറ്റ്. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് മുത്തുമണി സോമസുന്ദരം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സിനിമയിലെ പകര്പവകാശ നിയമം സംബന്ധിച്ച പഠനമാണ് മുത്തുമണിയെ പിഎച്ച്ഡിക്ക് അര്‍ഹയാക്കിയത്. “ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്പവകാശ നിയമത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിലായിരുന്നു പഠനം. ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്.
Read MoreDay: May 7, 2025
തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടി 42 പേർക്ക് പരിക്ക്; ആരുടെയും നില ഗുരുതരമല്ല
തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഊട്ടോളി രാമൻ എന്ന ആനയാണ് വിരണ്ടത്. സംഭവത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 42 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പൂരം വെടിക്കെട്ടിനു മുന്‍പ് ഇന്നു പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. വിരണ്ടോടിയ കൊന്പൻ നഗരത്തിലെ പാണ്ടി സമൂഹം മഠം എംജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ഓടിയത്. തുടർന്ന് എലിഫന്റ് സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മന്ത്രി കെ. രാജൻ കണ്ട്രോൾ റൂമിൽ ഇരുന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മന്ത്രി സന്ദർശിച്ചു. വെടിക്കെട്ടും മറ്റു ആചാരങ്ങളും തടസംകൂടാതെ നടന്നു.
Read Moreആരെങ്കിലും അനുവാദമില്ലാതെ ദേഹത്ത് തൊട്ടാൽ അവരുടെ കൈ പിടിച്ചുവച്ച് ഉച്ചത്തിൽ ശബ്ദമുയർത്തണം, ഒരിക്കലും പരിഭ്രാന്തരാകരുതെന്നാണ് അമ്മ പറഞ്ഞ് തന്നിട്ടുള്ളത്: ഗൗതമി കപൂർ
ബസിൽവച്ച് തനിക്കുണ്ടായ മോശം അവസ്ഥ വെളിപ്പെടുത്തി ഗൗതമി കപൂർ. കുടുംബത്തിന് സ്വന്തമായി വാഹനമില്ലാതിരുന്നതിനാൽ ബസിലായിരുന്നു ചെറുപ്പകാലത്തെ യാത്ര. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബസിൽ യാത്ര ചെയ്യവേ പിന്നിൽ നിന്നയാൾ എന്റെ പാന്റിൽ കൈവച്ചു. അന്ന് കുട്ടിയായിരുന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാൻ പോലും കുറച്ച് സമയമെടുത്തു. ഭയന്ന് ബസിൽ നിന്ന് ഇറങ്ങിയോടി. അയാൾ എന്നെ പിന്തുടരുന്നുണ്ടോ എന്ന് പേടിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറയാൻ ഭയമായിരുന്നു. അമ്മ ശകാരിക്കുമെന്നും തെറ്റ് എന്റെ ഭാഗത്താണെന്നും പറയുമെന്ന് കരുതി. എന്നാൽ അമ്മയുടെ പ്രതികരണം എന്നെ ഞെട്ടിച്ചുകളഞ്ഞു. നീ തിരിഞ്ഞു നിന്ന് അയാളെ അടിക്കണമായിരുന്നു. അല്ലെങ്കിൽ കോളറിൽ പിടിക്കണമായിരുന്നു. ഒരിക്കലും ഭയപ്പെടരുതെന്നാണ് അമ്മ പറഞ്ഞത്. ആരെങ്കിലും അങ്ങനെ എന്തെങ്കിലും ചെയ്താൽ അവരുടെ കൈ പിടിച്ചുവച്ച് ഉച്ചത്തിൽ ശബ്ദമുയർത്തണം. ഒരിക്കലും പരിഭ്രാന്തരാകരുത്. നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ, പെപ്പർ സ്പ്രേ കരുതുക. ആവശ്യം വന്നാൽ…
Read Moreഇന്ത്യൻ തിരിച്ചടി സ്വാഗതം ചെയ്ത് പ്രതിപക്ഷം; സൈന്യത്തെക്കുറിച്ച് അഭിമാനമെന്ന് രാഹുൽ ഗാന്ധി
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എക്സിൽ കുറിച്ചു. രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും എക്സിൽ കുറിച്ചു. ഇന്ത്യ നടത്തിയ സര്‍ജിക്കൈൽ സ്ട്രൈക്കിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ എക്സിൽ കുറിച്ചു. സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും ജയ്ഹിന്ദ് എന്നും നേതാവ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തീവ്രവാദത്തിനുള്ള ശക്തമായ മറുപടിയാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണതിനെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.പഹൽഗാം ഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസ് നേരത്തെ തന്നെ പിന്തുണ നൽകിയിരുന്നുവെന്നും സൈന്യത്തിനൊപ്പം ശക്തമായി കോണ്‍ഗ്രസ് നിലകൊള്ളുകയാണെന്നും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദം അവസാനിപ്പിക്കാനുള്ള…
Read Moreതിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ; അതിർത്തിയിൽ ഷെല്ലാക്രമണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചതിനു പിന്നാലെ തിരിച്ചടിക്കുമെന്ന് പ്രതികരിച്ച് പാക്കിസ്ഥാൻ.കൂടാതെ, അതിർത്തിയിൽ പാക് സൈന്യം ഷെല്ലാക്രമണവും നടത്തി. ഇന്ത്യയുടെ ആക്രമണം പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ലാഹോറിലെയും സിയാൽകോട്ടിലെയും വിമാനത്താവളങ്ങൾ അടച്ചു.
Read Moreഇന്ത്യയുടെ നടപടി ഒരു തുടക്കം മാത്രം: കനത്ത തിരിച്ചടി നൽകിയ സൈന്യത്തെ അഭിനന്ദിച്ച് എ.കെ.ആന്റണി
തിരുവനന്തപുരം: രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്ന് മുൻ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുന്നു. പൂർണ പിന്തുണ നൽകുന്നു. ഇന്ത്യയുടെ നടപടി ഒരു തുടക്കം മാത്രമാണ്. പാകിസ്ഥാന്റെ നിലനിൽപ്പുതന്നെ ഭീകരതയിൽ ഉൗന്നിയാണ്. ലോകരാഷ്ട്രങ്ങളുടെ മനഃസാക്ഷി ഇന്ത്യയ്ക്കൊപ്പമാണ്. സൈന്യത്തിൽ നിന്നു കൂടുതൽ നടപടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരാനൊരുങ്ങി സംവൃത സുനിൽ
വിവാഹത്തോടെ അഭിനയരംഗം വിടുകയും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുക യും ചെയ്യുന്ന നടിമാരുടെ കൂട്ടത്തിലേക്കു നടി സംവൃത സുനിലും എത്തുന്നു. അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും മലയാളികൾക്ക് പ്രത്യേക മമത ഇന്നും സംവൃത സുനിലോടുണ്ട്. 2000 കാലഘട്ടത്തിൽ വന്ന നടിമാരിൽ പ്രേക്ഷക മനസിൽ വലിയ ഇടം നേടിയ നായികാ നടിയാണ് സംവൃത സുനിലെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. സംവൃതയ്ക്ക് ശേഷം പല നടിമാർക്കും ഹിറ്റുകൾ ലഭിച്ചെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചില്ല. ഇന്നത്തെ പുല മുൻനിര നായിക നടിമാരുടെ പേര് പോലും കുടുംബ പ്രേക്ഷകർക്ക് അറിയില്ല. എന്നാൽ കരിയറിൽ പതിയെയായിരുന്നു വളർച്ചയെങ്കിലും സംവൃതയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സംവൃതയുടെ വിവാഹം. യുഎസിൽ എഞ്ചിനീയറായ അഖിൽ ജയരാജനെയാണ് സംവൃത വിവാഹം ചെയ്തത്. 20112 ലായിരുന്നു വിവാഹം. വിവാഹ ശേഷം കരിയർ വിട്ട് കുടുംബ ജീവിതത്തിനു…
Read More‘അമ്മയുടെ സിന്ദൂരം മായിച്ചതിനുള്ള മറുപടി’; അഭിമാന നിമിഷം, ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷം’; ആരതി രാമചന്ദ്രൻ
കൊച്ചി: ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരില്‍ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരേ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി. തനിക്കും കുടുംബത്തിനുമുണ്ടായ നഷ്ടം നികത്താനാകാത്തതാണെങ്കിലും ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് ആരതി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. നമ്മുടെ മണ്ണില്‍ വന്നുകൊണ്ടാണ് അവര്‍ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നു തള്ളിയത്. രാജ്യം തിരിച്ചടിച്ചതില്‍ അഭിമാനമാണുള്ളത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ചിരുന്നു. തിരിച്ചടിക്കായി പ്രാര്‍ഥിച്ചിരുന്നു.അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഭീകരരെക്കുറിച്ചുള്ള ചില വിവരങ്ങള്‍ നല്കാന് സാധിച്ചു. ഇനിയും അത് തുടര്‍ന്നുകൊണ്ടിരിക്കും. അച്ഛന്റെ നഷ്ട്ടം ഒരിക്കലും നികത്താന്‍ സാധിക്കില്ല. കണ്ട കാഴ്ചകള്‍ മറക്കാനാകില്ല. പക്ഷേ, ഇന്ത്യക്കാരി എന്നതില്‍ ഇപ്പോള്‍ താന്‍ അഭിമാനിക്കുന്നുവെന്നും ആരതി കൂട്ടിച്ചേര്‍ത്തു. 26 പേര് കൊല്ലപ്പെട്ട കശ്മീരിലെ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായാണ് ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം കൂട്ടക്കൊല…
Read Moreയുദ്ധത്തിനു മുൻപ് എങ്ങനെ മുൻകരുതൽ എടുക്കാം… സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മോക് ഡ്രിൽ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശാനുസരണം രാജ്യം മുഴുവൻ നടക്കുന്ന മോഡ് ഡ്രില്ലിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും മോക് ഡ്രിൽ നടത്തും. വൈകുന്നേരം നാല് മണിക്ക് എല്ലാ ജില്ലകളിലും മോക്ഡ്രില്ലിന് മുന്നോടിയായി സൈറണ്‍ മുഴക്കും. സിവിൽ ഡിഫൻസ് മോക്ക്ഡ്രില്ലാണ് നടത്തുന്നത്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, ദുരന്തനിവാരണ സേന ഉൾപ്പെടെ സംയുക്തമായിട്ടാണ് മോക്ഡ്രിൽ നടത്തുന്നത്. ഓരോ ജില്ലകളിലെയും മോക്ഡ്രിൽ ഏകോപനം ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരുമാണ് നിർവഹിക്കുന്നത്. പൊതുജനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ഗാർഹികതല ഇടപെടലുകൾമോക്ക് ഡ്രിൽ സമയത്തു വീടുകളിൽ എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും(ബ്ലാക്ക് ഔട്ട്) അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ…
Read Moreഓപ്പറേഷൻ സിന്ദൂർ; അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു ഇന്ത്യ
ന്യൂഡൽഹി: അതിർത്തി മേഖലകളിലെ വിമാനത്താവളങ്ങൾ അടച്ച് ഇന്ത്യ. ധർമശാല, ലേ, ശ്രീനഗർ, അമൃത്സർ വിമാനത്താവളങ്ങൾ അടച്ചു. നിലവിലെ പ്രതിസന്ധി മറ്റ് സ്ഥലങ്ങളിലെ വിമാനത്താവളങ്ങളെ ബാധിക്കില്ലെന്നാണ് സൂചന. അതേസമയം, ധർമശാല, ലേ, ശ്രീനഗർ, ജമ്മു, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള യാത്രയെ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഇവിടേക്ക് യാത്ര ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർ സ്പൈസ് ജെറ്റുമായി ബന്ധപ്പെടണമെന്നും കാര്യങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. ധർമശാല, ലേ, ശ്രീനഗർ, ജമ്മു, അമൃത്സർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയെ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോയും അറിയിച്ചു. ഈ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരും ഇവിടെനിന്നു യാത്ര പുറപ്പെടാൻ ഒരുങ്ങുന്നവരും ഇൻഡിഗോയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും വ്യക്തമാക്കി.സുരക്ഷ മുൻനിര്‍ത്തി ജമ്മു കാഷ്മീരിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
Read More