വാഷിംഗ്ടൺ: ന്യൂയോർക്കിൽ രക്ഷിതാക്കൾക്കൊപ്പം കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചു കൊന്നു. ലോങ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അക്രമാസക്തനായ ജർമൻ ഷെപ്പേർഡ്-പിറ്റ് ബുൾ സങ്കരയിനത്തിൽപ്പെട്ട നായ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. അതിദാരുണമായ സംഭവത്തിൽ അനിമൽ കൺട്രോൾ വിഭാഗം നായയെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.
Read MoreDay: May 29, 2025
നെട്ടൂരില്‍ 10 വയസുള്ള രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പെണ്‍കുട്ടികളുടെ നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തിയതിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തുമെന്ന് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണി പറഞ്ഞു. പെണ്‍കുട്ടികളുടെ മൊഴിയെടുത്തെങ്കിലും അതില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. സംഭവത്തില്‍ കുട്ടികളുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇന്നലെ ട്യൂഷന് കഴിഞ്ഞ് മടങ്ങിയ കുട്ടികളെയാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നു പറയുന്നത്. കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കുട്ടികള്‍ പറയുന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ…
Read Moreഒരാളുടെയും ഡ്യൂപ്ലിക്കേറ്റാകാനല്ല ഇവിടെയുള്ളത്: ഐശ്വര്യ റായ്യുമായുള്ള താരതമ്യത്തിനെതിരേ ഉര്‍വശി റൗട്ടേല
ഇത്തവണത്തെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വ്യത്യസ്തമായ ലുക്കുകളിലെത്തി ഉര്‍വശി റൗട്ടേല ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2018ലെ കാന്‍ മേളയില്‍ ഐശ്വര്യ റായ് ധരിച്ച മൈക്കിള്‍ കിന്‍കോ ഗൗണിന് സമാനമായ ഗൗണ്‍ ധരിച്ചും ഉര്‍വശി ഇത്തവണ എത്തിയിരുന്നു. ഇതോടെ പലരും ഐശ്വര്യയെയും ഉര്‍വശി റൗട്ടേലയെയും താരതമ്യം ചെയ്തു സംസാരിച്ചു. ഇപ്പോഴിതാ, ഇത്തരം താരതമ്യങ്ങള്ക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് ഉര്‍വശി റൗട്ടേല. ഇന്‍സ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ പ്രതികരണം. ഐശ്വര്യ റായിയെയും തന്നെയും താരതമ്യം ചെയ്ത് ഒരാളിട്ട കമന്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചാണ് ഉര്‍വശി തുറന്നടിച്ചത്. ഒട്ടും കരിഷ്മയില്ലാതെ ഐശ്വര്യ റായ് ആകാന്‍ ശ്രമിക്കുന്നു എന്നായിരുന്നു കമന്റ്. കരിഷ്മയില്ലാത്ത ഐശ്വര്യ റായ് ആകാന്‍ ശ്രമിക്കുകയാണോ ഞാന്‍? ഡാര്‍ലിംഗ്, ഐശ്വര്യ ഒരു ബിംബമാണ്. എന്നാല്‍ ഞാന്‍ ഒരാളുടെയും ഡ്യൂപ്ലിക്കേറ്റാകാനല്ല ഇവിടെയുള്ളത്. ഞാനാണ് ബ്ലൂ പ്രിന്റ്. അവിടെ ഇഴുകിച്ചേരാനായി കാന്‍സ് എന്നെ ക്ഷണിച്ചതല്ല, വേറിട്ടുനില്‍ക്കാനായി ഞാന്‍ വന്നതാണ്. എന്റെ…
Read Moreകൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം; കണ്ടെയ്നർ അവശിഷ്ടങ്ങൾ തമിഴ്നാട്ടിലും എത്തി
കൊല്ലം: കൊച്ചിയിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ -പ്ലാസ്റ്റിക് ഉരുളകൾ (നർഡിൽസ്) തമിഴ്നാട്ടിലും എത്തി. 25 കിലോഗ്രാം ഭാരമുള്ള ബാഗുകൾ നിറയെ പ്ലാസ്റ്റിക് ഉരുളകൾ കന്യാകുമാരിയിലെ തീരപ്രദേശത്താണ് അടിഞ്ഞ് കൂടിയത്. തിരുവനന്തപുരത്തെ തീര പ്രദേശങ്ങളിൽ കണ്ടെത്തിയ പ്ലാസ്റ്റിക് ഉരുളകൾ സമുദ്ര പ്രവാഹം കാരണം തെക്കോട്ട് സഞ്ചരിച്ച് തമിഴ്നാടിന്റെ പടിഞ്ഞാറൻ തീരത്തേക്ക് എത്തുകയായിരുന്നു. ഇത് തമിഴ്നാടിന്റെ കിഴക്കൻ തീരത്തുള്ള പരിസ്ഥിതി ലോലമായ മാന്നാർ ഉൾക്കടലിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്കയിലാണ് അധികൃതർ.വിശാലമായ പവിഴപ്പുറ്റുകൾ, സുപ്രധാനമായ കടൽ പുൽമേടുകൾ അടക്കമുള്ള മേഖലയാണിത്. കടലാമകൾ അടക്കം വംശനാശ ഭീഷണി നേരിടുന്ന നിരവധി അപൂർവം ജീവികളും ഇവിടെയുണ്ട്. പ്ലാസ്റ്റിക് ഉരുളകൾ പൊതുവേ വിഷാംശം ഉള്ളവയല്ലെങ്കിലും സമുദ്രജീവികൾക്കും തീരദേശ ആവാസ വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇവയുടെ ചെറിയ വലിപ്പവും മത്സ്യ മുട്ടകളോടുള്ള സാമ്യവും സമുദ്ര ജീവികൾക്ക് എളുപ്പത്തിൽ വിഴുങ്ങാൻ സഹായിച്ചേക്കാം. അങ്ങനെ കഴിച്ചാൽ…
Read Moreകുടകിൽ പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി
ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ഹള്ളിഗട്ട് സിഇടി കോളജിലെ ഹോസ്റ്റലിൽ ഒന്നാം വർഷ എഐഎംഎൽ വിദ്യാർഥിനിയായ ജസ്വിനിയെ (19) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മൂന്നു ദിവസം മുമ്പ് സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ച വിദ്യാർഥിനി കഴിഞ്ഞ ദിവസം ക്ലാസിൽ എത്തി സഹപാഠികൾക്കു മധുരം വിതരണം ചെയ്തിരുന്നു. തിരിച്ച് വൈകുന്നേരം നാലിന് വിദ്യാർഥിനി ഹോസ്റ്റലിൽ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോൾ വാതിൽ ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. കതകിൽ തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോസ്റ്റർ വാർഡനെ വിവരം അറിയിച്ചു. വാതിൽ പൊളിച്ച് മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തു നടത്തിയ പരിശോധനയിൽ വിദ്യാർഥിനിയുടെ ആത്മഹ ത്യാക്കുറിപ്പ് ലഭിച്ചു. പരീക്ഷയിൽ ആറോളം വിഷയങ്ങളിൽ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണം എന്നാണ് കുറിപ്പിൽ പറയുന്നത്.…
Read Moreസവർക്കർക്കെതിരേ പറഞ്ഞാൽ രാഹുലിന്റെ മുഖത്ത് കരിതേക്കുമെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ്
മുംബൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വി.ഡി. സവർക്കർക്കെതിരെയുള്ള അപകീർത്തി പരാമർശങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ മുഖത്ത് കരിവാരിത്തേക്കുമെന്നു ശിവസേനാ (ഉദ്ധവ്) പുനെ യൂണിറ്റ് ഉപാധ്യക്ഷൻ ബാലാ ദരാദെ. കോൺഗ്രസ്, എൻസിപി (ശരദ്), ശിവസേനാ (ഉദ്ധവ്) പാർട്ടികളുടെ സഖ്യമായ മഹാവികാസ് അഘാഡിയെ തന്റെ പരാമർശം എങ്ങനെ ബാധിക്കുമെന്നു കണക്കാക്കുന്നില്ലെന്നും സവർക്കർക്കെതിരെയുള്ള ഒരു നീക്കവും സഹിക്കാനാകില്ലെന്നും ദരാദെ പറഞ്ഞു. എംപിസിസി അധ്യക്ഷൻ ഹർഷ്വർധൻ സപ്കൽ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഉദ്ധവ് വിഭാഗം നേതാവിന്റെ പ്രതികരണത്തിനെതിരേ രംഗത്തെത്തി. സവർക്കറെ രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞതെല്ലാം ചരിത്രപരമായ പിന്തുണയുള്ള കാര്യങ്ങളാണെന്നും സപ്കൽ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമാണു ദരാദെ പ്രകടിപ്പിച്ചതെന്നും പാർട്ടിയുടെ നിലപാടല്ലെന്നും ശിവസേനാ (ഉദ്ധവ്) വക്താവ് സുഷമ അന്ധാരെയും വ്യക്തമാക്കി.
Read Moreമേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ ദമ്പതിമാർക്കായി തെരച്ചിൽ
ഇൻഡോർ: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം. മധ്യപ്രദേശിലെ ഇൻഡോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്വച്ച് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. വനമേഖലകളിലടക്കം വ്യാപകമായ തെരച്ചില്‍ പുരോഗമിക്കുകയാണ്. മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായെന്നാണ് റിപ്പോർട്ട്. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത സ്കൂട്ടര്‍ ഈ വഴിയിലെ ഗ്രാമത്തില്‍നിന്ന് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. ഇൻഡോറില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുന്ന രാജാ രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗോഹട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോംഗിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു. ദമ്പതിമാരെ കാണാതായ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മറ്റൊരു ഗ്രാമത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വിദേശവിനോദസഞ്ചാരിയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. ഹംഗറിയില്‍നിന്നുള്ള സഞ്ചാരിയെയാണ് കാണാതായത്. പന്ത്രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഹംഗേറിയന്‍ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം,…
Read Moreനായ ‘പുലി’യായി: നായയുടെ കുരയിൽ ഓടിമറിഞ്ഞ പുലിക്കായി തെരച്ചിൽ
കോഴിക്കോട്: പൂവാറംതോട് വിലങ്ങുപാറ ബാബുവിന്റെ വീട്ടിലെ നായ ശരിക്കും ‘പുലി’യാണ്. ഈ നായയുടെ കുരയിൽ ഓടിയകന്നത് സാക്ഷാൽ പുലി. ബുധനാഴ്ച പുലർച്ചെ അഞ്ചേകാലോടെയാണ് പുലി വീട്ടുമുറ്റത്തെത്തിയത്. പുലിയെ കണ്ട് നായ കുരച്ചതോടെയാണ് കുറച്ചുനേരം മുറ്റത്ത് നിന്ന പുലി ഓടി മറഞ്ഞത്. പുലിയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് പുലിയെ പിടികൂടാൻ കൂടുവയ്ക്കാൻ തീരുമാനമായത്. വനത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ബാബുവിന്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.
Read Moreപ്രസവ വേദനകൊണ്ട് പുളഞ്ഞ് ഭാര്യ, കണ്ട് നിൽക്കാനാകാതെ ലൈബർ റൂമിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്; വൈറലായി വീഡിയോ
ഭാര്യയുടെ പ്രസവസമയത്ത് ഭർത്താവിനു ടെൻഷൻ ഉണ്ടാകുന്നത് സ്വാഭാവികം. പലരും പലവിധത്തിലാകും ടെൻഷൻ പ്രകടിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഭാര്യയുടെ പ്രസവസമയത്ത് ഒരു ഭർത്താവ് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി. ഭാര്യ അനുഭവിക്കുന്ന വേദനകളെക്കുറിച്ചോർത്താണു ലേബർ റൂമിൽ ഈ ഭർത്താവ് പൊട്ടിക്കരഞ്ഞത്. ഗൈനക്കോളജിസ്റ്റ് ഡോ. ഉമ്മുൽ ഖൈർ ഫാത്തിമയാണു ഹൃദയസ്പർശിയായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഡോക്ടർ യുവാവിനോട് “നിങ്ങൾ നിങ്ങളുടെ ഭാര്യയെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്’ എന്നു ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. “ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണു യുവാവിന്റെ മറുപടി. ഈസമയം, അയാളുടെ സമീപം ഭാര്യയും മറ്റു ബന്ധുക്കളും നിൽക്കുന്നതും കാണാം. “എല്ലാവർക്കും സ്നേഹനിധിയായ ഒരു ഭർത്താവിനെ കണ്ടെത്താനാവട്ടെ’ എന്ന കാപ്ഷനോടെയാണു ഡോക്ടർ വീഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിനു ലൈക്കുകളും കമന്റുകളും വീഡിയോയ്ക്കു ലഭിച്ചു. 1.6 മില്ല്യൺ ഫോളോവർമാരുള്ള ആളാണു ഡോ. ഫാത്തിമ.
Read Moreഏട്ടായി ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കില്ല: താലി കെട്ടലിനു തൊട്ടുമുന്‍പ് വധു കാമുകന്റെ കൂടെ ഇറങ്ങിപ്പോയി
താലി കെട്ടുന്നതിനു തൊട്ടുമുന്‍പ് മണ്ഡപത്തിൽനിന്നു വധു കാമുകന്റെ കൂടെ ഇറങ്ങിപ്പോയി. പോലീസ് സംരക്ഷണയിലാണു യുവതിയെ കാമുകൻ വിളിച്ചിറക്കിക്കൊണ്ടുപോയത്. കർണാടക ഹാസനിലെ ശ്രീചുഞ്ചനാഗിരി ഓഡിറ്റോറിയത്തിലാണു നാടകീയരംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബിരുദാനന്തരബിരുദ യോഗ്യതയുള്ള പല്ലവിയുടെയും സർക്കാർ സ്കൂൾ അധ്യാപകനായ വേണുഗോപാലിന്റെയും വിവാഹമാണു നടക്കാനിരുന്നത്. എന്നാൽ, താലികെട്ടുന്നതിനു തൊട്ടുമുന്‍പ് വേണുഗോപാലിനോട് താൻ മറ്റൊരാളുമായി അടുപ്പത്തിലാണെന്നും തന്റെ സമ്മതമില്ലാതെയാണു വിവാഹം നടത്തുന്നതും പല്ലവി തുറന്നുപറഞ്ഞു. ആ സമയം വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു. തുടർന്ന് പല്ലവി പോലീസ് സംരക്ഷണത്തിലെത്തിയ കാമുകന്റെ കൂടെ ഇറങ്ങിപ്പോകുകയായിരുന്നു. ഷാൾ കൊണ്ട് മുഖം മറച്ച്, വീട്ടുകാരെയും അടുത്തബന്ധുക്കളുടെയും അവഗണിച്ച് കാമുകന്റെ കൂടെ വിവാഹവേഷത്തിൽ യുവതി പോകുന്നതു ദൃശ്യങ്ങളിൽ കാണാം.
Read More