റാഫാ: ഗാസയിൽ സഹായവിതരണ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ജനങ്ങൾക്കു നേരേ ഇസ്രയേലിന്റെ വെടിവയ്പ്. ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. മൂന്നു ദിവസത്തിനുള്ളിൽ ഇത്തരത്തിലെ മൂന്നാമത്തെ സംഭവമാണിത്. നിശ്ചിത പാത വിട്ടു മുന്നോട്ടു വന്ന ആളുകൾക്കുനേരേയാണ് വെടിയുതിർത്തതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ നാലോടെയാണു വെടിവയ്പുണ്ടായത്. 184 പേർക്കു പരിക്കേറ്റു. 27 പേർ കൊല്ലപ്പെട്ടതിന്റെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ വക്താവ് ജെറമി ലോറൻസ് ജനീവയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കൊല്ലപ്പെട്ടവരിൽ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമുണ്ട്. ഇസ്രയേൽ-യുഎസ് പിന്തുണയുള്ള ഗാസ ഹൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഇസ്രേലി സൈനിക മേഖലകൾക്കുള്ളിൽ സഹായവിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചതിനു ശേഷമാണ് വെടിവയ്പുകൾ. ഈ സംവിധാനത്തെ യുഎൻ എതിർത്തു. ഗാസയിലെ പട്ടിണിക്ക് പുതിയ സംവിധാനം പരിഹാരമല്ലന്ന് യുഎൻ പ്രസ്താവനയിൽ പറഞ്ഞു.
Read MoreDay: June 4, 2025
തൊണ്ടി മുക്കിയ ജയ്മോൻ സാർ സേനയക്ക് നാണക്കേട്; സൈക്കിൾ കടത്തിക്കൊണ്ടുപോകുന്നത് അവന് കാണാതിരിക്കാനിയില്ല; പോലീസുകാരന് സസ്പെൻഷൻ
ഇടുക്കി: തൊണ്ടിമുതലായ സ്പോർട്സ് സൈക്കിൾ കടത്തിക്കൊണ്ടുപോയ പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി കാളിയാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ്മോനെതിരെയാണ് നടപടി. നിലവിൽ തൊടുപുഴ സ്റ്റേഷനിൽ ഡിവൈഎസ്പി സ്ക്വാഡിലെ അംഗമാണ് ജയ്മോൻ. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏൽപ്പിച്ച സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഉടമ സ്റ്റേഷനിലെത്തി സൈക്കിൾ തിരക്കിയപ്പോഴാണ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൈക്കിൾ കടത്തിയത് ജയ്മോനാണെന്ന് വ്യക്തമായി. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥൻ സൈക്കിൾ തിരികെയെത്തിക്കുകയായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജയ്മോനെ സസ്പെൻഡു ചെയ്തത്. ജയ്മോന്റെ പ്രവർത്തി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read Moreഇഗ ഷ്യാംഗ്ടെക് സെമിയില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ നിലവിലെ കിരീടാവകാശിയായ പോളണ്ടിന്റെ ഇഗ ഷ്യാംഗ്ടെക് സെമിയില്‍. യുക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ഇഗയുടെ സെമി ഫൈനല്‍ പ്രവേശം. സ്കോര്‍: 6-1, 7-5. ഇഗ ഇതോടെ കളിമണ്‍ കോര്‍ട്ടില്‍ 100 ജയം സ്വന്തമാക്കി. ഓപ്പണ്‍ കാലഘട്ടത്തില്‍ അതിവേഗത്തില്‍ 100 കളിമണ്‍കോര്‍ട്ട് ജയം സ്വന്തമാക്കുന്ന വനിതകളില്‍ മൂന്നാം സ്ഥാനത്തും പോളിഷ് താരമെത്തി. 114 മത്സരങ്ങളിലാണ് ഇഗയുടെ 100 ജയം. ക്രിസ് എവേര്‍ട്ട്, മാര്‍ഗരറ്റ് കോര്‍ട്ട് (ഇരുവരും 109), മോണിക്ക സെലസ് (113) എന്നിവരാണ് ഇക്കാര്യത്തില്‍ ഇഗയ്ക്കു മുന്നിലുള്ളത്. ഇഗ x സബലെങ്ക ചൈനയുടെ ക്വിന്‍വെന്‍ സെങിനെ ക്വാര്‍ട്ടറില്‍ കീഴടക്കിയ ലോക ഒന്നാം നമ്പര്‍ താരമായ ബെലാറൂസിന്റെ അരീന സബലെങ്കയാണ് സെമിയില്‍ ഇഗ ഷ്യാങ്ടെക്കിന്റെ എതിരാളി. 7-6 (7-3), 6-3 എന്ന സ്കോറിനാണ് സബലെങ്ക ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തെ…
Read Moreക്ലാസിക് ഗുകേഷ്
ഓസ്ലോ: നോര്‍വെ ചെസ് ടൂര്‍ണമെന്റിന്റെ ഏഴാം റൗണ്ടില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനു ജയം. മറ്റൊരു ഇന്ത്യന്‍ താരമായ അര്ജുന് എറിഗൈസിയെയാണ് ഗുകേഷ് തോല്‍പ്പിച്ചത്. ക്ലാസിക്കല്‍ ചെസില്‍ എറിഗൈസിയെ ഗുകേഷ് തോല്‍പ്പിക്കുന്നത് ഇതാദ്യമാണ്. ജയത്തോടെ രണ്ടാം സ്ഥാനത്തേക്കും ഗുകേഷ് ഉയര്‍ന്നു. ഗുകേഷിന് ഇതോടെ 11.5 പോയിന്റായി. അമേരിക്കയുടെ ഫാബിയാനൊ കരുവാനയാണ് (12.5) ഒന്നാം സ്ഥാനത്ത്. നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ് (11) മൂന്നാം സ്ഥാനത്ത്. വനിതാ വിഭാഗത്തില്‍ ചൈനയുടെ ജു വെന്‍ജുന്‍ 11.5 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. യുക്രെയ്നിന്റെ അന്ന മുസിചുക്ക് (11), ഇന്ത്യയുടെ കൊനേരു ഹംപി (10.5) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Read Moreകർഷകനായ അച്ഛൻ ബിഎംഡബ്ല്യു കാര്‍ വാങ്ങിനൽകിയില്ല; യുവാവ് ജീവനൊടുക്കി
അച്ഛൻ ബിഎംഡബ്ല്യു കാര്‍ വാങ്ങാൻ തയാറാകാത്തതിനെത്തുടർന്ന് 21കാരന് ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. ബൊമ്മ ജോണിയാണു മരിച്ചത്. മേയ് 31ന് പിതാവ് കങ്കയ്യയോട് കാര്‍ വാങ്ങിത്തരാന്‍ യുവാവ് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകനായ കങ്കയ്യ തന്റെ കൈയില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങാനുള്ള പണമില്ലെന്ന് പറയുകയും പകരം സിഫ്റ്റ് ഡിസൈര്‍ വാങ്ങാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ജോലിക്കു പോവാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു യുവാവ്. നേരത്തെ പുതിയ വീട് നിർമിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടും വഴക്കുണ്ടായിരുന്നു. അതിനുപിന്നാലെയാണ് ബിഎംഡബ്ല്യു കാറിനു വേണ്ടി വാശിപ്പിടിച്ചത്. കീടനാശിനി കഴിച്ചാണു യുവാവ് ജീവനൊടുക്കിയത്.
Read Moreകർഷകനായ പിതാവിനോട് ജോലിക്ക് പോകാത്ത മകൻ ആവശ്യപ്പെട്ടത് ബിഎംഡബ്ലു കാർ; കീടനാശിനിയിൽ ജീവിതം അവസാനിപ്പിച്ച് ബൊമ്മ
ഹൈദരാബാദ്: പിതാവ് ബിഎംഡബ്ല്യു കാര്‍ വാങ്ങാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് 21കാരന് ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം നടന്നത്. ബൊമ്മ ജോണിയെന്ന യുവാവാണ് മരിച്ചത്. കഴിഞ്ഞ മേയ് 31ന് പിതാവ് കങ്കയ്യയോട് കാര്‍ വാങ്ങിത്തരാന്‍ യുവാവ് വാശിപിടിച്ചിരുന്നു. കര്‍ഷകനായ പിതാവ് തന്റെ കൈയില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങിത്തരാനുള്ള പണമില്ലെന്ന് പറയുകയും പകരം സിഫ്റ്റ് ഡിസൈര്‍ വാങ്ങാമെന്ന് മകന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ജോലിക്ക് പോവാതെ വീട്ടില്‍ തന്നെയായിരുന്നു യുവാവ്. നേരത്തെ തനിക്ക് പുതിയൊരു വീട് പണിത് നല്‍കണമെന്ന് ആവശ്യപ്പെട്ട് വഴക്കുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ബിഎംഡബ്ല്യു കാറിന് വേണ്ടി വാശിപ്പിടിച്ചത്. കീടനാശിനി കഴിച്ചാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read Moreപോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിന് എത്തിയ സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. മുകേഷ് എം.നായര്‍ സ്കൂളിലെത്തിയത് ഗുരുതര വീഴ്ചയാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഉത്തരവാദിത്വത്തില്‍നിന്ന് ഹെഡ്മാസ്റ്റര്‍ക്ക് ഒഴിയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വ്ലോഗർ മുകേഷ് എം.നായർ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദമായത്. റീൽസ് ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ്. കോവളം സ്റ്റേഷനിൽ ഇയാൾക്കെതിരേ പോക്സോ കേസ് നിലവിലുണ്ട്. കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിലിലാണ് മുകേഷ് നായർക്കെതിരെ പോക്സോ കേസെടുത്തത്.
Read Moreഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകിയില്ല; ഭാര്യയും ഭർത്താവും തമ്മിൽ വാക്തർക്കം; പിന്നീട് നാട്ടുകാർ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
ബാരിപദ: മുട്ടക്കറി പാകം ചെയ്യാത്തതിന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ കുടിലിംഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് മുട്ടക്കറി ഉണ്ടാക്കിയില്ലെന്നത് കണ്ടത്. ഇതിനെച്ചൊല്ലി ഇരുവഴും വഴക്കായി. കറി കിട്ടാഞ്ഞതിലുള്ള ദേഷ്യത്തിൽ ലാമ ബാസ്കി (55) ഭാര്യ ബസന്തിയെ പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശക്തമായ അടിയിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ കൊല്ലപ്പെട്ടു. പ്രതി കുറ്റം സമ്മതിച്ചുവെന്ന് ഉദാല പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ-ചാർജ് ബനമാലി ബാരിക്ക് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉദാല സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് അയച്ചതായി അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട സ്ത്രീയുടെ അമ്മ മെയിൻ ഹെംബ്രാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read More