വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു; കെണിവച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താൻ; കെണിവച്ച് മൃഗങ്ങളെ പിടിക്കുന്നത് ഇയാളുടെ ഹോബിയാണെന്ന് ബന്ധുക്കൾ

മലപ്പുറം: വഴിക്കടവിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതി കുറ്റം സമ്മതിച്ചു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷാണ് കുറ്റംസമ്മതിച്ചത്. പന്നിയെ പിടികൂടി മാംസം വിൽപന നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു മുൻപും പന്നിയെ പിടിക്കാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിയത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം. പ്രതി വിനീഷിനെതിരേ നേരത്തെയും കേസുകൾ ഉണ്ട്. കെണിവച്ച് മൃഗങ്ങളെ പിടിക്കുന്നത് ഇയാളുടെ ഹോബിയാണെന്നും കൂടെ കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.

Read More

‘വഴിക്കടവിലേത് വൈദ്യുതി മോഷണം, ഗുരുതരമായ ക്രിമിനല്‍ കുറ്റമെന്ന്’ കെഎസ്ഇബി

മലപ്പുറം: വഴിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെഎസ്ഇബി. വൈദ്യുതി മോഷണമാണ് വഴിക്കടവിലെന്ന് കെഎസ്ഇബി പ്രതികരിച്ചു. അനധികൃതമായി കെഎസ്ഇബി പോസ്റ്റില്‍ നിന്ന് ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിച്ച് വൈദ്യുതി വലിച്ചിരിക്കുകയാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണിതെന്ന് കെഎസ്ഇബി വിശദീകരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് പന്നിയെ പിടിക്കാൻവച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. സമീപത്തെ തോട്ടിൽ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് അനന്തുവിന് ഷോക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് അനന്തുവിന് ഷോക്കേറ്റതെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും രംഗത്തെത്തി. റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് സമീപം സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ…

Read More

പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്

മലപ്പുറം: പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു‌‌. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് വഴിക്കടവ് പോലീസ് കേസെടുത്തത്. എഫ്ഐആറിൽ ആരെയും പ്രതി ചേർത്തിട്ടില്ലെങ്കിലും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് പന്നിയെ പിടിക്കാൻവച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. സമീപത്തെ തോട്ടിൽ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് അനന്തുവിന് ഷോക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് അനന്തുവിന് ഷോക്കേറ്റതെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും രംഗത്തെത്തി. റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് സമീപം സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Read More