ന്യൂഡൽഹി: രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെനിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് ശശി തരൂരിന്റെ പ്രതികരണം. ഹിന്ദിയിലാണ് ശശി തരൂര്‍ എക്സിൽ കുറിപ്പിട്ടത്. ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്നു തരൂർ കുറിച്ചു.
Read MoreDay: June 9, 2025
നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ; രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു; പന്നിക്കെണിയിൽ ആര് വീഴും?
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണവിഷയം അനുദിനം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന നിലമ്പൂരില്‍ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് അനന്തു എന്ന വിദ്യാർഥി മരിച്ച സംഭവത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു. സംഭവത്തിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി മുന്നണി നേതാക്കൾ രംഗത്തുവന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലെ മുഖ്യ അജണ്ടയായി നിലമ്പൂർ ഉൾപ്പെടുന്ന സംസ്ഥാനത്തെ മലയോര മേഖലയിലെ വന്യമൃഗശല്യം കടന്നുവന്നു. വിദ്യാർഥിയുടെ മരണം വലിയ ചർച്ചയായതോടെ അപകടത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രന് രംഗത്തെത്തിയതാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.നിലമ്പൂരില്‍ സംഭവമറിയുന്നതിന് മുന്‍പുതന്നെ മലപ്പുറത്തു പ്രകടനം നടന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ യുഡിഎഫ് ഉണ്ടാക്കിയെടുത്ത സംഭവമായിക്കൂടെന്നില്ല ഇതെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതോടെ മന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തി. മന്ത്രിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്തുവന്നു. അറസ്റ്റിലായ പന്നിക്കെണി സ്ഥാപിച്ചയാള്‍ കോൺഗ്രസ് പ്രവർത്തകനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് രൂക്ഷമായാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ്…
Read Moreഎന്തൊരുചേലാണ് ആ കാഴ്ച… കുഴിയിൽനിന്നു രക്ഷപ്പെട്ട കുട്ടിയാനയുടെ നന്ദി ജെസിബിക്ക്..!
റായ്പുർ: അപകടത്തിൽനിന്നു രക്ഷപ്പെട്ട കുട്ടിയാനയുടെ നിഷ്കളങ്കമായ നന്ദിപ്രകടനം സമൂഹമാധ്യമങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. ഛത്തീസ്ഗഡ് രാജ്ഗഡിൽ ഈമാസം മൂന്നിനായിരുന്നു സംഭവം. ചിൽകഗുഡ ഗ്രാമത്തിനോടുചേർന്നുകിടക്കുന്ന ലെയ്ലുംഗ, ഖർഗോഡ വനാതിർത്തിയിലാണു കുട്ടിയാന കുഴിയിൽവീണത്. വെള്ളം തേടിയെത്തിയ കുട്ടിയാന അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ജെസിബി കൊണ്ട് മണ്ണുനീക്കി രൂപപ്പെടുത്തിയ ചാലിലൂടെ കുട്ടിയാന അനായാസം കുഴിയിൽനിന്നു കയറി. പുറത്തെത്തിയ കുട്ടിയാന, തന്റെ രക്ഷയ്ക്കെത്തിയ മനുഷ്യരോടല്ല നന്ദി രേഖപ്പെടുത്തിയത്. കുഴിയിൽനിന്നു കയറാൻ വഴിയൊരുക്കിയ ജെസിബിയുടെ മണ്ണുകോരിയെടുക്കുന്ന ഭാഗമായ ബക്കറ്റിൽ തുന്പിക്കൈകൊണ്ടു തലോടിയ കുട്ടിയാന, ഒരുനിമിഷം തന്റെ ദേഹത്തോടു ചേർത്തുപിടിക്കുകയും ചെയ്തു. തുടർന്ന് വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. ആനക്കുട്ടിയുടെ നന്ദിപ്രകടനം പ്രകൃതിയിലെ അവിസ്മരണീയ കാഴ്ചയെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
Read Moreരാജവെമ്പാലയ്ക്കു യുവാവിന്റെ ചുംബനം! മരണക്കളിയെന്നു വിമർശനം
രാജവെമ്പാലയുടെ പത്തിയിൽ ചുംബിക്കുന്ന യുവാവിന്റെ വീഡിയോ കണ്ട് അന്പരന്ന് സോഷ്യൽ മീഡിയ. ലോകത്തിലെ ഏറ്റവും നീളമുള്ളതും കൊടുംവിഷമുള്ളതുമായ രാജവെമ്പാലയ്ക്ക് യാതൊരു ഭയവും കൂടാതെ യുവാവ് മുത്തം കൊടുക്കുന്ന രംഗമാണു വീഡിയോയിലുള്ളത്. ഒന്നിലധികം പാമ്പുകളെ വീഡിയോയിൽ യുവാവിന്റെ ചുറ്റുമായി കാണാം. “സ്നേക്ക് സൊഹൈൽ’ എന്ന യൂസറാണ് ഭയമുളവാക്കുന്ന ഈ വീഡിയോ ഷെയർ ചെയ്തത്. “ഇത് അനുകരിക്കരുത്’ എന്ന ഉപദേശവും യുവാവ് നൽകുന്നുണ്ട്. യുവാവിന്റേത് മരണക്കളിയാണെന്നും വിഡ്ഢിത്തമാണെന്നുമാണു വീഡിയോ കണ്ടവരുടെ പ്രതികരണങ്ങളേറെയും. യുവാവ് പാമ്പുപിടിത്തക്കാരനാണ് എന്നാണു കരുതുന്നത്. കാഴ്ചക്കാരിൽ ഭൂരിഭാഗവും യുവാവിനെ കുറ്റപ്പെടുത്തിയപ്പോൾ ചിലർ ധൈര്യശാലി എന്നും വിശേഷിപ്പിച്ചു. യുവാവ് പാമ്പുകളെ പീഡിപ്പിക്കുകയാണെന്നും അവ അങ്ങേയറ്റം ബുദ്ധിമുട്ടിലാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
Read Moreഅയർലൻഡനിലുള്ള ജോലി നഷ്ടപ്പെടുന്ന അവസ്ഥ; പാറക്കുളത്തിൽ വീണ ഐ ഫോണ്‍ വീണ്ടെടുത്തു നൽകി തൊടുപുഴ ഫയർഫോഴ്സ് സംഘം
പാറക്കുളത്തിൽ വീണ വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ മൊബൈൽ ഫോണ്‍ തൊടുപുഴ ഫയർഫോഴ്സിന്റെ സ്കൂബാ ടീം വീണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഉപ്പുതറയ്ക്ക് സമീപം വളകോടായിരുന്നു സംഭവം. അയർലൻഡിൽ ജോലി ചെയ്തിരുന്ന ചപ്പാത്ത് കരിന്തരുവി ആറാം മൈലിൽ താമസിക്കുന്ന ജെഫിൻ അവധിക്കു നാട്ടിലെത്തിയപ്പോൾ ഉപ്പുതറയിലുള്ള കെപിഎം ഫിഷ് ഫാം സന്ദർശിക്കാനെത്തിയതായിരുന്നു. പാറക്കുളത്തിൽ കുട്ടവഞ്ചി സവാരി നടത്തുന്പോഴാണ് 1.75 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ നഷ്ടപ്പെട്ടത്. ഫോണിലെ വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെട്ടാൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനും സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇതോടെയാണ് ഫോണ്‍ വീണ്ടെടുക്കാൻ ഫയർഫോഴ്സിനെ വിളിച്ചത്. തൊടുപുഴ ഫയർഫോഴ്സിൽനിന്നു സ്കൂബാ ടീമംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എൻ.എസ്. അജയ്കുമാർ, ടി.കെ. വിവേക്, ഹോം ഗാർഡ് കെ.ആർ. പ്രമോദ് എന്നിവർ സ്ഥലത്തെത്തി. അടിത്തട്ട് കാണാനാകാത്ത ചെളിനിറഞ്ഞ പാറക്കുളത്തിൽ സ്കൂബാ ടീമംഗങ്ങൾ ഒരു മണിക്കൂറോളം സമയം…
Read Moreഇടതുപക്ഷമെന്ന് മേനിനടിക്കുന്നവർ ആശാ വർക്കർമാരുടെ സമരം കണ്ടില്ലെന്ന് നടിക്കുന്നത് വിചിത്രമെന്ന് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
മാവേലിക്കര: ഇടതുപക്ഷമെന്ന് മേനിനടിക്കുന്ന ഒരു സര്‍ക്കാര്‍ അധ്വാനവര്‍ഗമായ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് വിചിത്രമാണെന്ന് കേരള മദ്യവിരുദ്ധ മുന്നണി ചെയര്മാന് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. സെക്രട്ടേറിയറ്റിനു മുന്പില് നൂറ്റി ഇരുപത്തിയഞ്ച് ദിവസത്തിലേറെയായി നടക്കുന്ന ആശമാരുടെ രാപകല്‍ സമരം ഇന്ന് ഒരു അന്താരാഷ്ട്ര മാനം കൈവരിച്ചിരിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ്നിന്ന് ആരംഭിച്ച ആശ മാരുടെ രാപകല്‍ സമര യാത്രയ്ക്ക് മാവേലിക്കരയില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന് അധ്യക്ഷത വഹിച്ചു. വിവധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍ ജാഥാ ക്യാപ്റ്റന്‍ എം.എ ബിന്ദുവിന് സ്വീകരണം നല്കി. മാവേലിക്കര മുനിസിപ്പല്‍ ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍ മുഖ്യപ്രഭാഷണം നടത്തി. തോമസ് സി. കുറ്റിശേരില്‍, അഡ്വ. കെ. സണ്ണിക്കുട്ടി, ചുനക്കര ഹനീഫ, എം.എസ്. ഉണ്ണിത്താന്, കെ. കൃഷ്ണകുമാരി, ആര്. പാര്‍ഥസാരഥി…
Read Moreമകളെ കാണാനോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനോ സമ്മതിച്ചില്ല; ഇരട്ടകുട്ടികൾ ജന്മം നൽകി മരണത്തിന കീഴടങ്ങി നിത്യ; വീട്ടുകാരുടെ പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്
എടത്വ: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ യുവതി മരിച്ചു. അസ്വാ ഭാവിക മരണത്തില്‍ ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറിന് തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനായി നിത്യയെ പ്രവേശിപ്പിച്ചിരുന്നു. 11ന് സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പ്രസവത്തെത്തുടര്‍ന്ന് രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ ഇതിന് സമ്മതിച്ചിരുന്നു. എന്നാല്‍, വൈകിട്ട് മൂന്നോടെ ഹൃദയതകരാര്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, നിത്യയുടെ നിലഗുരുതരമാണെന്ന് ആശുപത്രിക്കാര് അറിയിച്ചിട്ടും കാണാനോ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനോ സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് ആറോടെ നിത്യ മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയക്കെതിരേ പ്രതഷേധിച്ചു. തിരുവല്ല ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.…
Read Moreഭാരത് മാതായ്ക്ക് ജയ് വിളിച്ച് സിപിഐ… സിംഹത്തിന്റെ പുറമേറി കാവിക്കൊടി പിടിച്ചതല്ല യഥാർഥ ഭാരതാംബ; കീ ജയ്ക്ക് ത്വാതികമായ വിശദീകരണവുമായി നേതാക്കൾ
തൃശൂർ: ഭാരതാംബവിവാദം കൊഴുക്കുന്നതിനിടെ തൃശൂർ ജില്ലാ ആസ്ഥാനത്ത് ‘ഭാരത് മാതാ കീ ജയ് ’ വിളിച്ച് ദേശീയപതാക ഉയർത്തി സിപിഐ. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രംവച്ചുള്ള പരിപാടി മന്ത്രി പി. പ്രസാദ് ഒഴിവാക്കിയതു വിവാദമായതിനു പിന്നാലെയാണു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തിയത്. സിപിഐ ജില്ലാ കമ്മിറ്റി വളപ്പിൽ വൃക്ഷത്തൈയും നട്ടു. മന്ത്രി കെ. രാജൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. ഭാരതമാതാവിനെ ഭരണഘടനാവിരുദ്ധ ദേശവിരുദ്ധആശയങ്ങളുടെ പ്രചാരണത്തിന് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനുള്ള പ്രതികരണമായാണ് പരിപാടി നടത്തിയതെന്നു നേതാക്കൾ പറഞ്ഞു. സംഘ്പരിവാർ പറയുന്ന ഭാരത് മാതാ സങ്കൽപത്തിനു വിരുദ്ധമായി എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണ് സിപിഐയുടെ ആശയം. രാജ്യത്തെ എല്ലാ ജനത്തിന്റെയും പ്രതീകമാണ് ഭാരത് മാതാ എന്ന നെഹ്റുവിന്റെ ആശയമെന്നു ബിനോയ് വിശ്വം പറഞ്ഞു. സിംഹത്തിന്റെ പുറമേറി കാവിക്കൊടി പിടിച്ചതല്ല യഥാർഥ…
Read Moreആശാന് പിഴച്ചപ്പോൾ..! ഉന്നതംതെറ്റി പെല്ലറ്റ് തുളഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്; വയനാട് വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെയാണ് സംഭവം
വയനാട്: വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്.പനമരം നാലാംമൈല്‍ കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കൂളിവയല്‍ സ്വദേശി ജസീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.പെല്ലറ്റുകള്‍ ഇരുവരുടെയും ശരീരത്തില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് പെലറ്റ് തുളച്ചുകയറി പരിക്കേറ്റത്. മാനന്തവാടിക്കടുത്ത് നാലാംമൈല്‍ ഭാഗത്തുനിന്ന് ശനിയാഴ്ച രാത്രി വിരണ്ടോടിയ പോത്ത് കാപ്പുംചാല്‍ ഭാഗത്ത് ഞായറാഴ്ച രാവിലെയോടെ എത്തി. പ്രദേശത്തെത്തിയ പോത്ത് ആക്രമണകാരിയായതോടെ നാട്ടുകാര്‍ ചേര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകൊണ്ട് വെടിവയ്ക്കുന്നതിനിടെയാണ് രണ്ടുപേരുടെ ശരീരത്തില്‍ പെല്ലറ്റ് തുളച്ചുകയറി അപകടമുണ്ടായത്.
Read Moreബാർബർ ഷോപ്പിലെത്തുന്ന കുട്ടികളെ വലയിലാക്കും, പിന്നീട് രാസലഹരി നൽകി പീഡിപ്പിക്കും; 18 കാരന്റെ പരാതിയെ തുടർന്ന് നാടുവിട്ട ചേക്കുവിനെ വലയിലാക്കി പോലീസ്
കോഴിക്കോട്: രാസലഹരി നല്കി 18കാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.കുറ്റ്യാടി കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് കുറ്റ്യാടി സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിവന്ന അജ്നാസ്, സംഭവത്തിനുശേഷം അജ്മീറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 24നാണ് പ്രതി കേരളത്തില്‍നിന്ന് മുങ്ങിയത്. ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് അജ്മീരിലെത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. തുടര്‍ന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പോലീസ് വിവരം നല്കി. കഴിഞ്ഞദിവസം രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. തന്നെ എംഡിഎംഎ നല്കി പീഡിപ്പിച്ചെന്ന് 18കാരന് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യ പരാതിക്കുശേഷം മറ്റൊരാള്‍കൂടി അജ്നാസിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിലും പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
Read More