നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോള്‍ താരപ്രചാരകള് മണ്ഡലത്തിലേക്ക്. ഇടത് സ്ഥാനാർഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ മൂന്നു ദിവസം വിവിധ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്കാഗാന്ധി എംപിയും നാളെ നിലമ്പൂരില്‍ എത്തും. മറ്റന്നാളും പ്രിയങ്ക മണ്ഡലത്തിലുണ്ടാകും. നാളെ വൈകിട്ട് നാലിന് ചുങ്കത്തറയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പ്രസംഗിക്കും. തുടർന്ന് അഞ്ചിന് മൂത്തേടത്ത് നടക്കുന്ന റാലിയിലും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് നാലിന് വഴിക്കടവിൽ നടക്കുന്ന റാലിയെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. അഞ്ച് മണിക്ക് എടക്കരയിൽ നടക്കുന്ന റാലിയിലും അദ്ദേഹം പ്രസംഗിക്കും. ഞായറാഴ്ച രാവിലെ പത്തിന് പോത്തുകല്ലിലും വൈകിട്ട് നാലിന് കരുളായിയിൽ നടക്കുന്ന റാലിയിലും മുഖ്യമന്ത്രി പ്രസംഗിക്കും. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അമരന്പലത്ത് നടക്കുന്ന റാലിയോടെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം അവസാനിക്കും.ഷാഫി…
Read MoreDay: June 12, 2025
മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ; മഴക്കാലരോഗങ്ങൾ അകറ്റിനിർത്താം
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്. അതിന്റെ ഭാഗമായി മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണു ചെയ്യാറുള്ളത്. ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്.ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും. മുൻകരുതൽ… അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പെടുത്താന്‍ കഴിയുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. • കുടിവെള്ളം നന്നായി തിളപ്പിച്ചതായിരിക്കണം. ഇഞ്ചിയോ മഞ്ഞളോ ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിരിക്കും ഗുണപ്രദം. • ആഹാരവും വെള്ളവും ചൂടോടെ മാത്രം കഴിക്കണം •…
Read Moreകൈവിട്ടുപോയ തമാശ… സഹപ്രവര്‍ത്തകർക്കൊപ്പം സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ പാന്റ് വലിച്ചൂരി, ഒപ്പം അടിവസ്ത്രവും കൂടെവന്നു; യുവതിക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴയിട്ട് കോടതി
കൂട്ടുകാർ ചിലപ്പോൾ തമാശയ്ക്ക് ചെയ്യുന്ന കാര്യങ്ങൾക്ക് ചില സമയത്ത് വലിയ വില കൊടുക്കേണ്ടി വരാറുണ്ട്. അത്തരത്തിൽ കൈവിട്ടു പോയൊരു തമാശക്കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹപ്രവർത്തകർ തമ്മിൽ കളിയും ചിരിയും തമാശയും പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് 50 -കാരിയായ സ്ത്രീ തന്റെ സഹപ്രവർത്തകനായ ഇരുപതുകാരനായ യുവാവിന്റെ പാന്റ് വലിച്ചൂരാൻ നോക്കി. പക്ഷേ, അബദ്ധത്തിൽ പാന്റിനോടൊപ്പം യുവാവിന്റെ അടിവസ്ത്രവും ഊരി വീണു. ഇതോടെ എല്ലാവരുടെയും മുമ്പിൽ യുവാവ് അപമാനിതനായി. അതോടെ സ്ത്രീക്കെതിരേ പരാതി നൽകാൻ യുവാവ് തീരുമാനിച്ചു. ദക്ഷിണ കൊറിയയിലാണ് സംഭവം. കേസ് കോടതിയിൽ വരെയെത്തി. താൻ ഇത് തമാശയ്ക്ക് ചെയ്തതാണെന്ന് കോടതിയിൽ സ്ത്രീ വാദിച്ചെങ്കിലും ആ വാദം കോടതി തള്ളിക്കളഞ്ഞു. സ്ത്രീയുടെ ഈ തമാശ യുവാവിന് മാനസിക വിഷമമുണ്ടാക്കിയെന്നും മറ്റുള്ളവരുടെ മുന്നിൽ ലൈംഗിക അപമാനത്തിന് കാരണമായെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വാദം ശരിവെച്ച, കോടതി സ്ത്രീയോട് .…
Read Moreയുവതിയുടെ വാട്സാപ്പിലും ഇന്‍സ്റ്റ ഗ്രാമിലും തുടര്‍ച്ചയായി അശ്ലീല സന്ദേശം: പോലീസുകാരന് സസ്പെന്ഷന്
നാദാപുരം: ഭര്‍തൃമതിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്ഷന്. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കടമേരി സ്വദേശി സുരേഷിനെയാണ് വടകര റൂറല്‍ എസ്പി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സുരേഷിനെതിരേ നാദാപുരം പോലീസില്‍ വീട്ടമ്മ പരാതി നല്‍കിയത്. യുവതിയുടെ വാട്സാപ്പിലും ഇന്‍സ്റ്റ ഗ്രാമിലും തുടര്‍ച്ചയായി അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി.
Read Moreടേക്ക് ഓഫിനിടെ അപകടം; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ 242 യാത്രക്കാര്‍; വിമാനം തകർന്നുവീണത് ജനവാസമേഖലയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണു. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1:10നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അര്‍ധസൈനിക വിഭാഗങ്ങളോട് എത്രയും വേഗം അപകടസ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreപ്രതിരോധച്ചെലവ് കുത്തനേ കൂട്ടി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: പ്രതിരോധ ബജറ്റ് പാക്കിസ്ഥാൻ 20 ശതമാനം വർധിപ്പിച്ചു. പാക്കിസ്ഥാൻ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബ് അവതരിപ്പിച്ച 2025-26 വർഷത്തേക്കുള്ള വാർഷിക ഫെഡറൽ ബജറ്റിലാണ് പ്രതിരോധച്ചെലവ് കുത്തനേ കൂട്ടിയത്. മൊത്തം വാർഷിക ബജറ്റിന്റെ ഏകദേശം 14.5 ശതമാനമാണ് പ്രതിരോധ സേനയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 1.9 ശതമാനമാണ്. അടുത്തകാലത്ത് പ്രതിരോധ ബജറ്റിൽ വരുത്തിയ ഏറ്റവും ഉയർന്ന വർധനയാണിത്. അതേസമയം, മൊത്തം ബജറ്റിൽ ഇത്തവണ 6.9 ശതമാനം കുറവ് വരുത്തിയിട്ടുമുണ്ട്. നിലവിൽ 274 ബില്യൺ ഡോളറിന്റെ കടക്കെണിയിലാണ് പാക്കിസ്ഥാൻ. പഴയ വായ്പകൾ തിരിച്ചടയ്ക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽനിന്ന് പാക്കിസ്ഥാൻ വായ്പ തേടിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെ വ്യോമകേന്ദ്രങ്ങൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ പ്രതിരോധ ചെലവിൽ വൻവർധന വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Read Moreമലാപ്പറമ്പ് സെക്സ് റാക്കറ്റ്: പോലീസുകാരെ കുടുക്കിയത് ഗൂഗിള്‍ പേ ഇടപാട്
കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേസില്‍ നഗരത്തിലെ രണ്ടു പോലീസുകാരെ അന്വേഷണ സംഘം കേസില്‍ പ്രതിചേര്‍ത്തു. വിജിലന്‍സിലെയും കണ്ട്രോള് റൂമിലെയും ഡ്രൈവര്‍മാരായ ഷൈജിത്ത്, ഷനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇരുവരെയും സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു. പോലീസുകാര്‍ക്ക് പുറമേ അനാശ്യാസ കേന്ദ്രം നടത്തിപ്പുകാരിയായ വയനാട് സ്വദേശി ബിന്ദുവിന്റെ ഭര്‍ത്താവ് അനിമേഷിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ദുബായിയിലാണ് താമസിക്കുന്നത്. പോലിസുകാരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്നലെ നടക്കാവ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പെണ്‍വാണിഭത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് ഇവര്പെണ്വാണിഭ സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചത്. മുഖ്യപ്രതിയുടെ അക്കൗണ്ടിലേക്ക് നിരവധി തവണയാണ് ഗൂഗിള്‍ പേ വഴി പണം കൈമാറിയത്. മറ്റു പ്രതികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെയും പണംകൈപ്പറ്റിയതിന്റെയും രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പില്‍…
Read Moreവേഷപ്പകർച്ചയിൽ ജഗദീഷും സിദ്ധിഖും നിറഞ്ഞാടാനൊരുങ്ങി: മാർക്കോ’യ്ക്ക് പിന്നാലെ ‘കാട്ടാള’നിലും ഞെട്ടിക്കാൻ തയാറായി ഇരുവരും
മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ‘കാട്ടാളനി’ൽ അതിശയിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ജഗദീഷും സിദ്ധിഖും എത്താനൊരുങ്ങുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട ഇരുവരുടേയും കരിയറിൽ തന്നെ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും ചിത്രത്തിലേതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ഈ അടുത്ത കാലത്തിറങ്ങിയ ഒരു സിനിമയിൽ പോലും ജഗദീഷും സിദ്ധിഖും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ചർച്ചയാകാതെ പോയിട്ടില്ല, ഓരോ സിനിമകളിലും വേറിട്ട വേഷപ്പകർച്ചകളിൽ അമ്പരപ്പിക്കുന്ന അഭിനയ മികവിൽ രണ്ടുപേരും എത്താറുണ്ട്. ഇക്കുറിയും വിസ്മയിപ്പിക്കാൻ തന്നെയാണ് ഇവരുടെ വരവെന്നാണ് മനസിലാക്കാനാകുന്നത്. നാല് പതിറ്റാണ്ടിലേറെയായി നാന്നൂറിലേറെ സിനിമകളുടെ ഭാഗമായിതീർന്ന ജഗദീഷിനെ ‘മിസ്റ്റർ കൺസിസ്റ്റന്റ് ‘ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ‘കാട്ടാളൻ’ സിനിമയുടെ ലോകത്തേക്ക് ക്യൂബ്സ് എന്റര്‍ടെയ്ൻമെന്റ്സ് സ്വാഗതം ചെയ്തിരിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച…
Read Moreഎല്ലാം ഓരോ കുപ്പി പോരട്ടെ… റീലിനായി നടുറോഡിൽ ‘മദ്യസത്കാരം’ നടത്തി: 7 യുവാക്കൾ അറസ്റ്റിൽ
റീൽ ചിത്രീകരണത്തിനായി നടുറോഡിൽ മദ്യസത്കാരം നടത്തിയ ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുരിലാണു സംഭവം. ജൂൺ ആറിന്, ഹൈന്ദവാചാരപ്രകാരം വിശേഷപ്പെട്ട ഏകാദശി ദിനത്തിലായിരുന്നു തിരക്കേറിയ റോഡിൽ യുവാക്കളുടെ ബിയർ സത്കാരം. സമൂഹമാധ്യമത്തിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വൻ വിമർശനമുയർന്നിരുന്നു. വാഹനങ്ങൾ തടഞ്ഞുനിർത്തി ആളുകൾക്ക് ഡിസ്പോസിബിൾ ഗ്ലാസിൽ ബിയർ വിളന്പുന്നതു ദൃശ്യങ്ങളിൽ കാണാം. കാറിലും ഇരുചക്രവാഹനത്തിലും ഓട്ടോറിക്ഷയിലും സഞ്ചരിക്കുന്നവർ യുവാക്കളുടെ സത്കാരം സ്വീകരിച്ചു. കാൽനടയാത്രക്കാർക്കും ബിയർ വിളന്പി. ടച്ചിംഗ്സിനായി മിക്സചറും യുവാക്കൾ നൽകി. കറുത്ത എസ്യുവി കാറിലാണ് യുവാക്കൾ എത്തിയത്. എസ്യുവിയുടെ പിന്നിൽ നിരവധി ബിയർ കുപ്പികൾ നിരത്തിവച്ചിരിക്കുന്നതു കാണാമായിരുന്നു. പൊതുമദ്യത്തിൽ മദ്യം വിളന്പിയ യുവാക്കൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു നിരവധി പരാതികൾ ജയ്പുർ പോലീസിനു ലഭിച്ചു. ഇതേത്തുടർന്നു മദ്യസത്കാരത്തിൽ പങ്കെടുത്ത ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തങ്ങളുടെ പ്രവൃത്തിയിൽ യുവാക്കൾ ക്ഷമ…
Read Moreപലിശ മുടങ്ങി; വീട്ടമ്മയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈഗംഗീകമായി പീഡിപ്പിച്ചു; കുടുംബം ഇല്ലാതാക്കുമെന്ന ഭീഷണിപ്പെടുത്തലും; പലിശക്കാരൻ അജീഷ് പോലീസ് പിടിയിൽ
പള്ളുരുത്തി: പലിശയ്ക്ക് പണം നൽകിയശേഷം വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി പി. ഗംഗാധരൻ റോഡിൽ അജീഷ് കുമാറാ(45)ണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 14 ന് യുവതി താമസിക്കുന്ന വീട്ടിലെത്തി കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി ഇവർ ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. ബ്ലേഡ് പലിശയ്ക്ക് പണം കൊടുക്കുന്ന ഇയാൾ വീട്ടമ്മയ്ക്ക് 5000 രൂപ കടമായി നൽകിയിരുന്നു. എല്ലാ ദിവസവും 200 രൂപ തിരിച്ചടവിലേക്ക് വീട്ടമ്മ നൽകിയിരുന്നു. പണം മുടക്കം വരുത്തുന്ന ഘട്ടം മുതലെടുത്ത് ഇയാൾ വീട്ടമ്മയെ മാനസികമായി ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രലോഭനങ്ങളുമായി വീട്ടമ്മയെ പലതവണ സമീപിച്ചെങ്കിലും വഴങ്ങാതിരുന്ന യുവതിയെ പിന്തുടർന്ന് ഇവരുടെ ബന്ധുവിന്റെ വീട്ടിലെത്തി ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനു മൊഴി നൽകി. വഴങ്ങിയില്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് തന്റെ കുട്ടിയെയും ഭർത്താവിനെയും വകവരുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് മൊഴിയിലുണ്ട്. ഇതിന്റെ ഫോൺ…
Read More