സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്ന് അഡ്വ. പി. സതീദേവി

കോഴിക്കോട്: സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി.കോഴിക്കോട് എലത്തൂരില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച തീരദേശ ക്യാമ്പിന്‍റെ ഭാഗമായ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാങ്കേതികമായും സാമൂഹികമായും നാം ഏറെ വളര്‍ന്നുവെന്ന് പറയുമ്പോഴും സമൂഹത്തിന്‍റെ പൊതുബോധ മണ്ഡലത്തില്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് സമീപകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് വികലമായ മനസ് കൊണ്ടുനടക്കുന്നവര്‍ സമൂഹത്തില്‍ ഉള്ളതുകൊണ്ടാണ്. അവിടെ തിരുത്തുണ്ടാകുന്നതിന് തുടര്‍ച്ചയായ ഇടപെടലുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കണമെന്നും സതീദേവി പറഞ്ഞു. സേതു സീതാറാം എഎല്‍പി സ്‌കൂളില്‍ നടന്ന സെമിനാറില്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ വി.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സാഫ് പദ്ധതികളെക്കുറിച്ച് കോഴിക്കോട് ഫിഷറീസ് ഓഫീസര്‍ ടി. അനുരാഗും തീരദേശ മേഖലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കോഴിക്കോട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍…

Read More

ദേശീയപാത നിർമാണം; ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച പ്രതികളെ കുടുക്കി പോലീസ്

പറവൂർ: പെരുമ്പടന്നയിൽ ദേശീയപാത നിർമാണം നടക്കുന്ന സ്‌ഥലത്തു നിന്ന് 50,000 രൂപയുടെ ഇരുമ്പു സാമഗ്രികൾ മോഷ്‌ടിച്ച കേസിൽ നാല് പ്രതികൾ റിമാൻഡിൽ. മാക്കനായി മണപ്പാടം ഷിഹാബ് (46), ആളംതുരുത്ത് സ്വദേശികളായ പറമ്പുംമേൽ അഭിജിത്ത് (28), അപ്പോൾ അലി ഹാഫിസ് (23), പട്ടണം കൈമപ്പറമ്പിൽ ആകാഷ് (23) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. ഇവർ മറ്റു മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്‌പി എസ്. ജയകൃഷ്‌ണന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്‌ടർ ഷോജോ വർഗീസ്, എസ്ഐമാരായ നസീർ, മനോജ്, എഎസ്ഐമാരായ അൻസാർ, സിനുമോൻ, റെജി, സിപിഒമാരായ അനൂപ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More

ഡെനാലി രണ്ടാമതും കീഴടക്കി ഷെയ്ഖ് ഹസന്‍റെ മടക്കം; സുരക്ഷിതനായി അലാസ്‌കയില്‍

  പത്തനംതിട്ട: പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ഖാന്‍ സുരക്ഷിതനായി അലാസ്‌കയിലെത്തി. അമേരിക്കയിലെ ഡെനാലി കൊടുമുടി കയറി തിരിച്ചിറങ്ങുമ്പോള്‍ കൊടുങ്കാറ്റിലകപ്പെട്ട മലയാളി പര്‍വതാരോഹകന്‍ പന്തളം സ്വദേശി ഷെയ്ഖ് ഹസന്‍ ഖാനെ അലാസ്‌ക ആങ്കുറേജ് നഗരത്തിലെ ഫ്‌ളാറ്റിലാണ് എത്തിച്ചത്. ഒരാഴ്ച കഴിഞ്ഞ് നാട്ടിലെത്തും. ഡെനാലി പര്‍വതം രണ്ടാമതും കയറിയത് സഹയാത്രിക തമിഴ്‌നാട് സ്വദേശിനി മുത്തമിള്‍ സെല്‍വി നാരായണനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഷെയ്ഖ് പറഞ്ഞു. 2023 ജൂണില്‍ ഡെനാലിയുടെ നെറുകയിലെത്തി ഷെയ്ഖ് ഹസന്‍ ഖാന്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. ഇത്തവണ യാത്രയ്‌ക്കൊരുങ്ങിയപ്പോള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈനികര്‍ക്ക് സല്യൂട്ട് അര്‍പ്പിക്കുന്ന ബാനറും ദേശീയ പതാകയും ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അതു സാധിച്ചു. തിരിച്ചിറങ്ങിയപ്പോള്‍ സഹയാത്രികയ്ക്കു ശാരീരിക വിഷമതകള്‍ കാരണം ഡെനാലിയിലെ അഞ്ചാമത്തെ ക്യാമ്പില്‍ രണ്ടു ദിവസം കഴിയേണ്ടി വന്നു. ഇതിനിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റിലാണ് തങ്ങളുടെ യാത്ര തടസപ്പെട്ടതെന്ന് ഷെയ്ഖ് ഹസന്‍…

Read More

185 പവനും 22 ലക്ഷം രൂപയും കൈക്കലാക്കിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ പരാതിയിൽ  ഭർത്താവിനെതിരേ കേസ്; കണ്ണൂരിലെ സംഭവമിങ്ങനെ…

കണ്ണൂർ: സമ്പാദ്യങ്ങൾ കൈക്കലാക്കിയ ശേഷം ഭർത്താവ് കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കാനത്തൂർ സ്വദേശിനിയായ 45 കാരിയുടെ പരാതിയിലാണ് ഭർത്താവ് കണ്ണൂർ തില്ലേരിയിലെ സി.എം. ജെസീലിനെതിരേ പോലീസ് കേസെടുത്തത്.1999 മെയ് ഒമ്പതിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹശേഷം യുവതിയുമായി ഒരുമിച്ച് സ്വദേശത്തും വിദേശത്തും താമസിച്ചു വരവെ പരാതിക്കാരിയുടെ 185 പവനും സ്വിറ്റ്സർലാൻഡിൽ ജോലി ചെയ്ത വകയിൽ ലഭിച്ച 22 ലക്ഷം രൂപയും അച്ഛൻ നൽകിയ അപ്പാർട്ട്മെന്‍റ് വിറ്റതുകയും തട്ടിയെടുത്ത ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നുവെന്നാണ് യുവതിയുടെ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

സംവിധായകർ എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ അറിയൂ, അതിനപ്പുറത്തേക്ക് അറിയില്ല: മഞ്ജു വാര്യർ

ഒരിക്കലും സംവിധാനത്തിലേക്ക് കടക്കുമെന്ന് തോന്നുന്നില്ല എന്ന് മഞ്ജു വാര്യർ. എനിക്ക് ഒരു തരത്തിലും സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. കാരണം അത് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട ഒരു പ്രോസസ് ആണ്. അപ്പോൾ ഞാൻ തന്നെ നോട്ടീസ് ചെയ്തിട്ടുള്ളത്, ഞാനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്നാണ്. സംവിധായകൻ അല്ലെങ്കിൽ സംവിധായക എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ എനിക്കറിയൂ. അതിനപ്പുറത്തേക്ക് എനിക്കറിയില്ല. അപ്പോൾ സംവിധായകൻ ആകണമെങ്കിൽ എന്ത് വേണം എന്നുള്ളതിന് ഒരു കൃത്യമായിട്ട് ധാരണ വേണ്ടേ മഞ്ജു വാര്യർ.

Read More

ഹോർമുസ് കടലിടുക്ക് അടയ്ക്കും; റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങും

യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. കടലിടുക്ക് അടച്ചാൽ എണ്ണ ഉൾപ്പെടെയുള്ള ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. ഈ സാഹചര്യം മുന്നിൽ കണ്ട് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു. റഷ്യയിൽനിന്ന് ദിവസം ശരാശരി 22 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ നിലവിൽ ഇറക്കുമതി ചെയ്യുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നാകെ ചേർന്നുള്ള ഇറക്കുമതിയെക്കാൾ കൂടുതലാണിത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി-ഉപഭോഗ രാജ്യമാണ് ഇന്ത്യ. വിവിധ രാജ്യങ്ങളിൽനിന്നായി ഇന്ത്യ ദിവസം 51 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.  

Read More

ശത്രുക്കൾക്കു കടുത്തശിക്ഷ  നൽകുമെന്നു ഖമനയ്; ഇറാനിൽ ഭരണമാറ്റം ആകാമെന്നു ട്രംപ്

ടെഹ്റാൻ: ഇറാന്‍റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്. ഇറാന്‍റെ ശത്രുക്കൾ ഗുരുതരമായ കുറ്റകൃത്യമാണു നടത്തിയതെന്നും വീണ്ടുവിചാരമില്ലാത്ത പ്രകോപനത്തിന് കടുത്ത ശിക്ഷ നൽകുമെന്നും ഖമനയ് മുന്നറിയിപ്പ് നൽകി. ശത്രുക്കൾ ഇറാനെതിരേ സാഹസിക പ്രകോപനമാണു നടത്തിയത്. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണായകവുമായ തിരിച്ചടി നൽകും. ഇപ്പോൾത്തന്നെ അവർക്ക് ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ഖമനയ് പറഞ്ഞു. മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടന്ന യുഎസ് ആക്രമണങ്ങളിൽ ഖമേനിയുടെ ആദ്യ പ്രതികരണമാണിത്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷേഷ്കിയാനും പറഞ്ഞു. ഞായറാഴ്ച ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പർവതത്തിലും മറ്റ് രണ്ട് സ്ഥലങ്ങളിലും യുഎസ് 30,000 പൗണ്ട് ഭാരമുള്ള ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിക്കുകയായിരുന്നു. 1979-ലെ ഇസ് ലാമിക വിപ്ലവത്തിനുശേഷം ഇറാനെതിരെയുണ്ടായ ഏറ്റവും ഗുരുതരമായ പാശ്ചാത്യ സൈനിക നടപടിയായിരുന്നു ഈ ആക്രമണങ്ങൾ.…

Read More

രാമോജി ഫിലിം സിറ്റി പ്രേതബാധയുള്ള സ്ഥലം: കജോൾ

മാ എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പ്രചാരണത്തിരക്കുകളിലാണ് നടി കജോൾ. അത്തരത്തിലൊരു പ്രൊമോഷൻ പരിപാടിക്കിടെ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയെക്കുറിച്ച് കജോൾ പറഞ്ഞ ഒരു കാര്യം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. രാമോജി ഫിലിം സിറ്റി ശരിക്കും പ്രേതബാധയുള്ള സ്ഥലമായാണ് താൻ കരുതുന്നതെന്നാണ് അവർ പറഞ്ഞത്. ഒരു അഭിമുഖത്തിനിടെ കജോൾ പറഞ്ഞ വാക്കുകളാണ് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് റാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്.” വ്യക്തിപരമായി താൻ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടു എന്ന് കജോൾ പറഞ്ഞു. പലവിധ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്. ചിലർ കജോളിന്‍റെ സത്യസന്ധതയെ അഭിനന്ദിക്കുന്ന രീതിയിൽ പ്രതികരിച്ചപ്പോൾ മറ്റുചിലർ രൂക്ഷമായി വിമർശിച്ചു. ഏഷ്യയിലെ അല്ലെങ്കിൽ ലോകത്തിലെ…

Read More

ഗർഭസ്ഥശിശുവിന്‍റെ വൃക്കവീക്കം-വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥ

ഗർഭസ്ഥശിശുവിന്‍റെ വൃക്കവീക്കം-വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥസാധാരണയായി കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കവീക്കം. അമ്മമാരില്‍ നടത്തുന്ന അനോമലി സ്കാനിൽ (Anomaly Scan) വൃക്കവീക്കം (Hydro nephrosis) എന്ന അവസ്ഥയുടെ നിര്‍ണയം സാധ്യമാണ്. ഹൈഡ്രോ നെഫ്രോസിസ് (Hydronephrosis)? മൂത്രനാളിയിലെ (Ureter) തടസം കാരണം വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് ഹൈഡ്രോനെഫ്രോസിസ് (Hydronephrosis). മറ്റു കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകുന്നു. ഗര്‍ഭാവസ്ഥയില്‍ 5 മാസത്തിനു ശേഷമുള്ള എല്ലാ സ്‌കാനിംഗിലും ഹൈഡ്രോനെഫ്രോസിസ് കണ്ടുപിടിക്കാന്‍ സാധി ക്കുന്നു. ഈ ഒരു അവസ്ഥ ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. ജനനശേഷം നടത്തുന്ന തുടര്‍ച്ചയായ സ്‌കാനുകളില്‍ 90% കുഞ്ഞുങ്ങളിലും വീക്കം മാറുന്നതായി കാണുന്നു. സ്കാനിംഗ് തുടരണം ബാക്കി 10% കുഞ്ഞുങ്ങള്‍ക്കാണ് ശസ്ത്രക്രിയ പോലുള്ള ചികിത്സാ രീതികള്‍ വേണ്ടിവരുന്നത്. ജനിച്ച് ആദ്യ 3 ദിവസത്തിനുള്ളില്‍, 1 മാസം കഴിഞ്ഞ്, 3 മാസം ആകുമ്പോള്‍, തുടര്‍ന്ന് 3…

Read More

സമഗ്ര സുരക്ഷ; കേരള പോലീസിന്‍റെ സിഐഎംഎസ്  നിരീക്ഷണത്തിലുള്ളത് 76 സ്ഥലങ്ങള്‍

കൊച്ചി: സംസ്ഥാനത്ത് സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കേരള പോലീസിന്‍റെ സിഐഎം എസി(സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം)ന്‍റെ നിരീക്ഷണത്തിലുള്ളത് 76 സ്ഥലങ്ങള്‍. ബാങ്കുകള്‍, ജ്വല്ലറികള്‍, തുണിക്കടകള്‍, താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ഇതിൽപ്പെടുന്നത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിൽപ്പെടുന്ന സ്ഥലങ്ങളാണ് ഇതിലധികവും. 2019ലാണ് ദുബായ് പോലീസിന്‍റെ മാതൃകയില്‍ കേരള പോലീസ് കെല്‍ട്രോണുമായി ചേര്‍ന്ന് ഈ സുരക്ഷാ സംവിധാനം ആരംഭിച്ചത്. സെക്യുരിറ്റി ഉദ്യോഗസ്ഥരെ പരമാവധി കുറച്ച് കുറ്റമറ്റ സുരക്ഷ ഇതിലൂടെ ഉറപ്പാക്കാനാകും.അത്യാധുനിക സാങ്കേതിക വിദ്യകളുടെ സംയോജനത്തിലൂടെ വസ്തുവകകളുടെ സുരക്ഷ വര്‍ധിപ്പിക്കുകയും, മോഷണം തടയുകയുമാണ് ലക്ഷ്യം. അത്യാധുനിക സെന്‍സറുകളും കാമറകളും ഉപയോഗിച്ച് ബാങ്കുകള്‍, ട്രഷറികള്‍, കറന്‍സി ചെസ്റ്റുകള്‍, എടിഎമ്മുകള്‍, ജ്വല്ലറികള്‍, സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍, താമസസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നു. ഉപഭോക്തൃത പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നുഴഞ്ഞു കയറ്റ സെന്‍സറുകള്‍, കാമറകള്‍, ഇന്‍റര്‍ഫേസിംഗ് യൂണിറ്റുകള്‍ എന്നിവ പോലീസ് ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന…

Read More