എംഎസ്‌സി എല്‍സ 3 കപ്പലിലെ എണ്ണ നീക്കം അനിശ്ചിതത്വത്തില്‍: കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് ഡയറക്ടറേറ്റ്

കൊച്ചി: ആലപ്പുഴ പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കു കപ്പലായ എംഎസ്‌സി എല്‍സ 3 യിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ അനിശ്ചിതത്വത്തിലായതോടെ കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് ഡയറക്ടറേറ്റ്. എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചിരിക്കുന്നത്. എണ്ണ നീക്കം ചെയ്യന്നതിനായി എംഎസ്‌സി കമ്പനി നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനി ദൗത്യത്തില്‍നിന്ന് പിന്മാറിയിരുന്നു. പ്രവൃത്തികള്‍ക്കായി എത്തിയ ഈ കമ്പനിയുടെ ഡൈവിംഗ് സഹായ കപ്പല്‍ തിരിച്ചുപോവുകയും ചെയ്തു. ഇതോടെ ജൂലൈ മൂന്നിനുള്ളില്‍ തീര്‍ക്കേണ്ട എണ്ണ നീക്കല്‍ ദൗത്യം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഇതോടെയാണ് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അന്ത്യശാസനം നല്‍കിയത്. ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്ക് പകരം സിംഗപ്പൂര്‍, ഡച്ച് കമ്പനിയെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ എംഎസ്‌സി അറിയിച്ചിരിക്കുന്നത്. കടല്‍…

Read More

വനത്തിനുള്ളില്‍ ഒളിവിൽ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പിടിയില്‍; വനത്തിനുള്ളില്‍ തങ്ങി നടത്തിയ നീക്കത്തിലാണ് യുവാവിനെ പിടികൂടിയത്

പത്തനംതിട്ട: ഒളിവില്‍ കഴിഞ്ഞുവന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍ എസ്. സജിത്താണ് (29) പിടിയിലായത്. പ്രത്യേകസംഘം ദിവസങ്ങളോളം വനത്തിനുള്ളില്‍ തങ്ങി നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. യുവാവ് വനത്തിനുള്ളില്‍ ഒളിച്ചു താമസിച്ചുവരികയായിരുന്നു. 16 വയസുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തശേഷം ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി.വനത്തിനുള്ളില്‍ മെഡിക്കല്‍ ക്യാമ്പിനു പോയ സംഘമാണ് സംഭവം പുറത്തറിയിച്ചത്്. ജില്ലാ ശിശു ക്ഷേമസമിതി ഇടപെടുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഡിഎന്‍എ പ്രൊഫൈലിങ് നടത്തുന്നതിനായി കുട്ടിയുടെ രക്തസാമ്പിള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശേഖരിച്ച് പോലീസ് ഫോറെന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റാന്നി ഡിവൈഎസ്പി ആര്‍. ജയരാജിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്.…

Read More

‘വാന്‍ഹായ് 503’ കപ്പൽ തീപിടിത്തം: വിഡിആര്‍ ഇന്നെത്തിക്കും; പരിശോധന നാളെ

കൊച്ചി: ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ കപ്പലില്‍നിന്നും കഴിഞ്ഞ ദിവസം ദൗത്യസംഘം വീണ്ടെടുത്ത വോയേജ് ഡാറ്റാ റെക്കോഡര്‍ (വിഡിആര്‍) ഇന്ന് കൊച്ചിയിലെത്തിക്കും. കപ്പലിന്‍റെ ക്യാപ്റ്റന്‍റെ നേതൃത്വത്തില്‍ നാളെ ഇത് പരിശോധിക്കും. വിഡിആറില്‍ നിന്നുള്ള വിവരങ്ങള്‍ കപ്പല്‍ അപകടത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്‍റെ നിഗമനം. കപ്പലിന്‍റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും. ഇന്ധന നീക്കത്തിനായി കര്‍മ പദ്ധതിഅതേസമയം, കപ്പലില്‍നിന്ന് ഇന്ധന നീക്കത്തിനുള്ള കമര്‍പദ്ധതി തയാറാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പംഗ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലില്‍നിന്ന് ഇന്ധന ചോര്‍ച്ചയുണ്ടായാലുള്ള മലിനീകരണ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് നടപടി. കപ്പല്‍ 48 മണിക്കൂറിനകം 100 നോട്ടിക്കല്‍ മൈല്‍ അകലേയ്ക്ക് മാറ്റാനുള്ള നീക്കം നടത്തി വരികയാണ്. അതിനിടെ കപ്പലില്‍ നിന്നും ഇപ്പോഴും പുക ഉയരുകയാണ്. കപ്പലിനെ ഇന്ത്യന്‍തീരത്തിന്…

Read More

വിവാഹവാഗ്ദാനം നല്‍കി പീഡനം; ഗര്‍ഭിണിയായപ്പോള്‍ തള്ളിപ്പറഞ്ഞ് ഒഴിവാക്കാൻ ശ്രമം; ആണ്‍സുഹൃത്ത് അറസ്റ്റിൽ

അടൂര്‍: യുവതിയെ വിവാഹവാഗ്ദാനം നല്‍കി, വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ തള്ളിപ്പറയുകയും ചെയ്ത ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഏനാത്ത് കമുകുംപള്ളില്‍ വീട്ടില്‍ സുഭാഷി(24)നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ല്‍ ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. പത്തനംതിട്ട സ്വദേശിനിയായ യുവതിയുമായി, ഇയാളുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവദിവസമായ ഏപ്രില്‍ 10ന് വീട്ടില്‍ വിളിച്ചുവരുത്തിയശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കിണറിന്‍റെ റിംഗ് വര്‍ക്ക് ജോലി ചെയ്യുന്ന സുഭാഷ്, യുവതിയുടെ ബന്ധുവിന്‍റെ സുഹൃത്താണ്. ഫോണ്‍ നമ്പര്‍ ബന്ധുവില്‍ നിന്നു വാങ്ങിയ സുഭാഷ് പിന്നീടുവിളിച്ച് പരിചയപ്പെട്ട് അടുപ്പത്തിലായി. പത്തനംതിട്ട ജെഎഫ്്എം കോടതിയില്‍ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഒ കെ. ആര്‍. ഷെമി മോള്‍ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ അമൃത സിംഗ് നായകം, എ എസ് ഐ പ്രശാന്ത്, എസ് സിപിഓ ഷൈന്‍ കുമാര്‍,…

Read More

ശുഭയാത്ര… ഇന്ത്യക്ക് അഭിമാന നിമിഷം: ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്

നാൽപ്പത്തിയൊന്നു വർഷത്തിനുശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക്. നിശ്ചയിച്ചതുപോലെ നടന്നാൽ, ഇന്ന് ഉച്ചയ്ക്ക് സ്പെയ്സ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെടുന്ന നാലംഗസംഘം പതിനാല് ദിവസം നീളുന്ന ദൗത്യവുമായി ബഹിരാകാശത്തേക്കു കുതിക്കും. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01ന് അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്‍ററിലെ 39എ ലോഞ്ച്പാഡിൽനിന്നാണ് പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയരുന്നത്. ശുഭാംശു ശുക്ലയ്ക്കു പുറമെ, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് യാത്രാസംഘത്തിലുള്ളത്. നാസ, ഇസ്രോ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആക്സിയം- 4 ദൗത്യത്തിന്‍റെ ഭാഗമായാണ് ഇവരുടെ യാത്ര. നാളെ വൈകിട്ട് 4.30ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. ദൗത്യം ലക്ഷ്യം നേടുന്നതോടെ…

Read More

രാജസ്ഥാനിൽ ഫ്രഞ്ച് യുവതി മാനഭംഗത്തിനിരയായി: പ്രതി ഒളിവിൽ

ജയ്പുർ: രാജസ്ഥാനിൽ വിനോദസഞ്ചാരിയായ ഫ്രഞ്ച് യുവതി മാനഭംഗത്തിനിരയായി. പ്രതി ഒളിവിലാണ്. ടൈഗർ ഹില്ലിൽ ഗ്രീക്ക് ഫാം കഫേയിൽ പാർട്ടിയിൽ പങ്കെടുത്തശേഷം യുവതിയെ പ്രതി സുഖേറിലെ അപ്പാർട്ട്മെന്‍റിലേക്കു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണു പരാതി. ഡൽഹിയിൽനിന്ന് ജൂൺ 22നാണ് യുവതി അംബാമാതയിലെത്തി ഹോട്ടലിൽ മുറിയെടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും കൃത്യത്തിനുശേഷം ഇയാൾ ഒളിവിൽപോയിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം മൊഴിയെടുത്തു. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Read More

ഗർഭസ്ഥശിശുവിന്‍റെ വൃക്കവീക്കം; അടിയന്തര ശസ്ത്രക്രിയ എപ്പോൾ? വൃക്കവീക്കത്തിനു പരിഹാരമായി

ഫൈലോപ്ലാസ്റ്റി(Pyeloplasty) എന്ന ശസ്ത്രക്രിയയാണു ചെയ്യുന്നത്. വൃക്കയി ലേക്കുള്ള നാളിയിൽ മൂത്രതടസം നേരിടുന്ന ഭാഗം നീക്കം ചെയ്ത് ബാക്കി ഭാഗം കൂട്ടിയോജിപ്പിച്ച ശേഷം ഒരു സ്റ്റെന്‍റ് ഇടുകയും, പിന്നീട് ഒരു മാസത്തിനുശേഷം ഇതു നീക്കം ചെയ്യുകയും തുടര്‍ന്നുള്ള ചികിത്സ നല്‍കുകയും ചെയ്യുന്നു. ശസ്ത്രക്രിയയ്ക്കുശേഷം 1-3 മാസത്തിനുശേഷം വൃക്കവീക്കം കുറഞ്ഞോ എന്നത് സ്‌കാനിംഗിലൂടെ പരിശോധിക്കണം. ന്യൂക്ലിയാർ സ്കാൻ വൃക്കയുടെ പ്രവര്‍ത്തനം നടത്തുന്ന ഭാഗത്ത് മുമ്പ് കട്ടി കുറഞ്ഞിരുന്നുവെങ്കില്‍ ശസ്ത്രക്രിയയ്ക്കുശേഷം അവിടെ കട്ടി കൂടുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ശസ്ത്രക്രിയയ്ക്കുശേഷം ഒരു വര്‍ഷം തുടര്‍ച്ചയായ ഇടവേളകളില്‍ ഡോക്ടറെ കാണേണ്ടതാണ്. പിന്നീട് ന്യൂക്ലിയര്‍ സ്‌കാന്‍ ചെയ്തതിനുശേഷം വൃക്കവീക്കം കുറഞ്ഞെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 95% വിജയ സാധ്യത ചില കുഞ്ഞുങ്ങളില്‍ ശസ്ത്രക്രിയയ്ക്കുശേഷവും വൃക്കകളുടെ വലുപ്പം കൂടിയതായി കണ്ടുവരാറുണ്ട്. ആദ്യം വീക്കം വന്നതിനാല്‍ വൃക്കകളുടെ ഇലാസ്തികത നഷ്ടമായതു കൊണ്ടാണ് വീക്കം ഉള്ളതായി കാണുന്നത്. മൂത്രതടസലക്ഷണം ഒന്നും തന്നെ ഇല്ലെങ്കില്‍…

Read More

നിലമ്പൂരില്‍ യുഡിഎഫ് പ്രവര്‍ത്തിച്ചത് ഒറ്റകെട്ടായി; ഒറ്റയാന്‍മാര്‍ ഒറ്റപ്പെടും; അന്‍വറിന് പി.സി. ജോര്‍ജിന്‍റെ  അവസ്ഥയെന്നു സണ്ണി ജോസഫ്

തിരുവനന്തപുരം: പി.വി. അന്‍വര്‍ ഒറ്റയാനാണ്. ഒറ്റയാന്‍മാര്‍ ഒറ്റപ്പെടും. അന്‍വറിന് പി.സി. ജോര്‍ജിന്‍റെ അവസ്ഥ സംഭവിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ്. അന്‍വറിനെ യുഡിഎഫിലെടുക്കില്ലെന്നും വാതില്‍ അടച്ചതുതന്നെയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അഭിപ്രായം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി, അടച്ച വാതില്‍ തുറക്കാന്‍ താക്കോല്‍ ഉണ്ടല്ലോ എന്നു പറഞ്ഞത് അന്‍വറിന്‍റെ കാര്യത്തിലല്ല. അന്‍വര്‍ നിലമ്പൂരില്‍ വോട്ട് പിടിക്കുമെന്നറിയാമായിരുന്നു. യുഡിഎഫ് ഒറ്റകെട്ടായാണ് നിലമ്പൂരില്‍ പ്രവര്‍ത്തിച്ചത്. മുസ് ലിം ലീഗ് സ്വന്തം സ്ഥാനാര്‍ഥിയെ പോലെയാണ് ആര്യാടൻ ഷൗക്കത്തിനായി പ്രവര്‍ത്തിച്ചത്. നിലമ്പൂരിലെ യുഡിഎഫിന്‍റെ വിജയം സിപിഎം കണ്ണ് തുറന്നു കാണണം. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ജോസഫ് തന്‍റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഉടൻ തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ കെപിസിസി രാഷ്‌ട്രീയകാര്യസമിതി അടുത്ത ദിവസം…

Read More

എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച ക്യാപ്റ്റൻ എം.എസ്. കോഹ്‌ലി അന്തരിച്ചു; ആദരമർപ്പിച്ച് സേന

ന്യൂഡൽഹി: 1965ൽ എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിനു നേതൃത്വം നൽകിയ നാവികസേന മുൻ മുതിർന്ന ഉദ്യോഗസ്ഥനും ഇതിഹാസ പർവതാരോഹകനുമായി ക്യാപ്റ്റൻ എം.എസ്. കോഹ്‌ലി (93)യുടെ നിര്യാണത്തിൽ ആദരമർപ്പിച്ച് സേന. ക്യാപ്റ്റൻ കോഹ്‌ലിയോടൊപ്പം ഒന്പതുപേരാണ് അന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. പതിനേഴുവർഷം നീണ്ടുനിന്ന ലോക റിക്കാഡ് ആയിരുന്നു കോഹ്‌ലിയുടെയും സംഘത്തിന്‍റെയും നേട്ടം. ഇന്ത്യയുടെ ആദ്യ നന്ദ കോട്ട്, അന്നപൂർണ III പര്യവേഷണങ്ങൾ ഉൾപ്പെടെ 20 ഹിമാലയൻ ദൗത്യങ്ങൾക്ക് കോഹ്‌ലി നേതൃത്വം കൊടുത്തിട്ടുണ്ടെന്ന് നാവികസേന എക്സിലെ കുറിപ്പിൽ പറഞ്ഞു. നാവികസേനയിലെ സാഹികപരിശീലനത്തിന്‍റെ അമരക്കാരനായിരുന്നു ക്യാപ്റ്റൻ കോഹ്‌ലിയെന്നും മുതിർന്ന ഉദ്യോഗസ്ഥർ അനുസ്മരിച്ചു. പത്മഭൂഷൺ, അർജുന ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് ക്യാപ്റ്റൻ എം.എസ്. കോഹ്‌ലി അർഹനായിട്ടുണ്ട്.

Read More

ട്രെയിനുകൾക്ക് പാർസലുകൾ കയറ്റാൻ അധികസമയം; നിർദിഷ്ട സ്റ്റേഷനുകളിൽ ഇനി അഞ്ച് മിനിറ്റ് നിർത്തിയിടും

കൊല്ലം: പാർസലുകൾ കയറ്റുന്നതിനായി ട്രെയിനുകൾക്ക് ചില സ്റ്റോപ്പുകളിൽ അധിക സമയം അനുവദിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഇത്തരത്തിൽ 11 ട്രെയിനുകൾ നിർദിഷ്ട സ്റ്റേഷനുകളിൽ ഇനി അഞ്ച് മിനിറ്റ് നിർത്തിയിടും. കന്യാകുമാരി-ബംഗളൂരു (കൊല്ലം), തിരുവനന്തപുരം-ചെന്നൈ (കൊല്ലം), തിരുവനന്തപുരം-ന്യൂഡൽഹി (തൃശൂർ), തിരുവനന്തപുരം-ചെന്നൈ ( തൃശൂർ ) , കൊച്ചുവേളി-മൈസൂരു (ആലപ്പുഴ), തിരുവനന്തപുരം-ഷാലിമാർ (ആലുവ) , കൊച്ചുവേളി-കോർബ (കോട്ടയം), ചെന്നൈ-തിരുവനന്തപുരം (കോട്ടയം) എന്നീ ട്രെയിനുകൾക്ക് നാളെ മുതൽ ബ്രാക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റ് സ്റ്റോപ്പ് ഉണ്ടാകും. കൊല്ലം-വിശാഖപട്ടണം (കോട്ടയം), കന്യാകുമാരി-ശ്രീമാതാ വൈഷ്ണോദേവി കത്ര (കോട്ടയം ) എന്നീ ട്രെയിനുകൾക്ക് 27 മുതലും അധിക സമയ സ്റ്റോപ്പ് പ്രാബല്യത്തിൽ വരും. നാഗർകോവിൽ-ഗാന്ധി ധാം (കോട്ടയം) എക്സ്പ്രസിന്‍റേത് ജൂലൈ ഒന്നു മുതലുമാണ് നിലവിൽ വരിക.

Read More