ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ പകൽ സമയത്തും കാട്ടാനയുടെ ഭീഷണി ഒഴിയുന്നില്ല. ഇന്നു രാവിലെ 7.30 ഓടെയാണ് ആറളം ഫാം ബ്ലോക്ക് 10 ലെ ജനവാസ മേഖലയിൽ മോഴയാന എത്തിയത്. യാതൊരു പ്രശ്നവുമില്ലാതെയാണ് ആന വീടിന് സമീപത്തുകൂടി കാട്ടിലേക്ക് കയറി പോകുന്നത്. ആറളത്തെ രണ്ട് മോഴ ആനകളാണ് ഭീഷണി ആകുന്നത്. ഫെബ്രുവരിയിൽ ബ്ലോക്ക് 13ൽ വെള്ളി, ലീല ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയത് മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആനകൾ ഭീക്ഷണിയാകുന്ന പുനരധിവാസ മേഖലയിൽ ജനങ്ങൾക്ക് പകൽ സമയത്ത് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പുനരധിവാസ മേഖലയിലെ കാടു പിടിച്ച പ്രദേശങ്ങളിലാണ് കാട്ടാന കൂട്ടം തങ്ങുന്നത്. രാത്രികാലങ്ങളിൽ ആനകൾ കുടിലുകൾ തകർക്കുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നതും പതിവാണ്. നാലു മാസത്തിനകം 17 കുടിലുകൾ കാട്ടാനകൾ തകർത്തിട്ടുണ്ട്. പലപ്പോഴും പലരും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നത്…
Read MoreDay: June 28, 2025
ഇരുകരയും മുട്ടി ഭാരതപ്പുഴ: പരിസരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി
ഒറ്റപ്പാലം (പാലക്കാട്): മഴക്കാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടില്ല, ഭാരതപ്പുഴയുടെ പരിസരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കാലവർഷം കനക്കുകയും, മലമ്പുഴഡാം തുറക്കുകയും ചെയ്തതോടെ ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞൊഴുകുവാൻ തുടങ്ങി. നാലുദിവസങ്ങളിലായി തുടർച്ചയായി പെയ്ത മഴയിലാണ് ഭാരതപ്പുഴയുടെ ഇരുകരകളുംമുട്ടി വെള്ളംഒഴുകാൻ തുടങ്ങിയത്. ഡാംകൂടി തുറന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് പതിമടങ്ങ് ശക്തിയായിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം നഗരസഭ മൈക്ക് പ്രചരണം നടത്തി. ഭാരതപ്പുഴയിലെ തടയണകളെല്ലാം നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. വർഷകാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടിരുന്നുവെങ്കിൽ വെള്ളത്തിന്റെ പ്രവാഹം കുറയ്ക്കാൻ കഴിയുമായിരുന്നു. ഇതിനൊപ്പം തടയണയിൽ അടിഞ്ഞു കൂടിയിട്ടുള്ള ചെളിയും മണ്ണും മണലും മറ്റു മാലിന്യങ്ങളും ഒഴുക്കിവിടാനും കഴിയുമായിരുന്നു. പാലപ്പുറം മീറ്റ്ന ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപമത്തെ തടയണയുടെ വൃഷ്ടിപ്രദേശം ഇപ്പോൾതന്നെ വെള്ളത്തിനടിയിലാണ്. ലക്കിടി തടയണ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഷൊർണൂർ പഴയ കൊച്ചിൻപാലം പുഴയിലേക്കു കൂപ്പുകുത്തി നിൽക്കുന്ന അവസ്ഥയിലാണ് . ഏതുനിമിഷവും ഇതുപൂർണമായി പുഴയിലേക്കു വീഴും. കൊച്ചിൻ പാലത്തിൽ…
Read Moreകടല്‍മത്സ്യങ്ങളുടെ വരവ് കുറഞ്ഞു: കുതിച്ചുയര്‍ന്ന് ഉണക്കമീന്‍ വിപണി; മുള്ളനും മാന്തളും സ്രാവിനും ഡിമാൻഡ് കൂടുതൽ
കോഴിക്കോട്: ട്രോളിംഗ് നിരോധനത്തെതുടര്‍ന്ന് കടല്‍ മത്സ്യങ്ങളുടെ വരവ് കുറഞ്ഞതോടെ കുതിച്ചുയര്‍ന്ന് ഉണക്കമീന്‍ വിപണി. ട്രോളിങ് നിരോധനം കാരണം ആഴക്കടല്‍ മത്സ്യബന്ധനം നടക്കുന്നില്ല. തീരക്കടലില്‍ നിന്ന് ചെറു ബോട്ടുകാര് എത്തിക്കുന്ന മത്സ്യം മാത്രമാണ് മാര്‍ക്കറ്റിലുള്ളത്. ഇതിനു വില കൂടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ആളുകള്‍ ഉണക്കമത്സ്യത്തെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞാല്‍ അടുത്തദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു. മുള്ളന്‍, മാന്തള്, സ്രാവ് തുടങ്ങിയവ ഉണക്കമീനിനാണ് കോഴിക്കോട് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നത്. ഇവിടെ നിന്നെത്തുന്ന മത്സ്യം ഒരു മാസം വരെ സൂക്ഷിച്ച് വച്ചാലും കേടാകില്ല. അതിനാലാണ് പല കച്ചവടക്കാരും മറ്റ് സംസ്ഥാനങ്ങളിലെ ഉണക്കമീനിനെ ആശ്രയിക്കുന്നത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി നാല് മുതല്‍ അഞ്ച് വരെ ലോഡ് ഉണക്കമീനാണ്…
Read Moreഡിജിറ്റൽ സേവന നികുതി: ‘കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും’
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്നോളജി കമ്പനികളുമേല് മൂന്നു ശതമാനം ഡിജിറ്റല്‍ സേവന നികുതി ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം. കാനഡയുടെ നീക്കം അമേരിക്കയിലെ ടെക്ക് കമ്പനികളെയും വൻകിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയും ബാധിക്കും. കന്പനികൾക്ക് മൂന്നു ബില്യണ്‍ ഡോളറിലേറെ അധികച്ചെലവ് ഉണ്ടാക്കും. ഇതേത്തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കാനഡയിലെ ഓൺലൈൻ ഉപയോക്താക്കളുമായുള്ള ഇടപാടുകളിൽ ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വിദേശ-ആഭ്യന്തര കന്പനികൾ അടയ്ക്കണമെന്ന് ഡിജിറ്റൽ സേവന നികുതി വ്യവസ്ഥ ചെയ്യുന്നു. “ക്ഷീരോത്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇതു രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്നവുമായ ആക്രമണമാണ്. സമാനമായി നികുതി ഈടാക്കുന്ന…
Read Moreവേഗത്തിൽ പണം ഉണ്ടാക്കാമെന്ന് കരുതി: അഞ്ചു മിനിറ്റിന് 1,000 രൂപ: തത്സമയ ലൈംഗികദൃശ്യങ്ങൾ പങ്കിടുന്ന ദന്പതിമാർ അറസ്റ്റിൽ
തത്സമയ ലൈംഗിക ദൃശ്യങ്ങൾ നൽകുന്ന ദന്പതിമാർ അറസ്റ്റിൽ. ഹൈദരാബാദിലാണു സംഭവം. നരേഷ് (41), പല്ലവി (37) എന്നിവരാണു പിടിയിലായത്. അഞ്ചു മിനിറ്റ് ലൈവ് സ്ട്രീമിംഗിനായി 1,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചായിരുന്നു ഇവർ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർ ഡ്രൈവറായി ഉപജീവനമാർഗം കണ്ടെത്തിയിരുന്നെങ്കിലും എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാണ് ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് നരേഷ് പോലീസിനോടു പറഞ്ഞു. പണം നൽകുന്ന ആവശ്യക്കാരുമായി മൊബൈൽ ആപ്പിലെ ആക്സസ് ലിങ്കുകൾ പങ്കിടുകയാണ് ഇവരുടെ രീതി. ഹൈടെക് റെക്കോർഡിംഗ് ഗാഡ്ജെറ്റുകൾ, ലൈവ്-സ്ട്രീമിംഗ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ ദന്പതിമാരിൽനിന്ന് പോലീസ് കണ്ടെടുത്തു. അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുകയും ഇവരെ പിടികൂടുകയും ചെയ്തത്.
Read Moreതാജ്മഹലിന്റെ താഴികക്കുടത്തിനു ചോർച്ച: അറ്റകുറ്റപ്പണികൾക്കു തുടക്കംകുറിച്ചു
ന്യൂഡൽഹി: ലോകാത്ഭുതമായ താജ്മഹലിൽ ചോർച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്കാനിംഗിലാണ് ചോർച്ച സ്ഥിരീകരിച്ചത്. 73 മീറ്റര്‍ ഉയരെ താഴികക്കുടത്തിലാണു വിള്ളൽ കണ്ടെത്തിയതെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ചോർച്ചയുടെ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കല്ലുകൾക്കിടയിലുള്ള കുമ്മായക്കൂട്ട് കാലപ്പഴക്കത്താൽ നഷ്ടമായതാകാം ചോർച്ച സംഭവിക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. അറ്റകുറ്റപ്പണികൾക്കു തുടക്കംകുറിച്ചതായി എഎസ്ഐ പറഞ്ഞു. അറ്റകുറ്റപ്പണികൾ പരിഹരിക്കാൻ ആറുമാസത്തോളം വേണ്ടിവന്നേക്കും.
Read Moreആ ജീവനുവേണ്ടി ദീപമോള്‍ എല്ലാം ചെയ്തു എന്നിട്ടും… തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ അബോധാവസ്ഥയിലായ വയോധികയെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമായി
കൊച്ചി: ആ ജീവൻ രക്ഷിക്കാന്‍ ദീപമോൾ സാധ്യമായത് എല്ലാം ചെയ്തു; അതും ഒറ്റയ്ക്ക്. എന്നിട്ടും ആ വയോധിക മരണത്തിനു കീഴടങ്ങിയപ്പോൾ, വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കെ.എം. ദീപമോള്‍ക്ക് സങ്കടം ബാക്കി. വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ ഓപ്പറേറ്റിംഗ് തിയറ്റര്‍ സ്റ്റാഫ് നഴ്സായ കെ.എം.ദീപമോള്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തുറവൂരിനടുത്ത് വച്ച് കാല്‍നടയാത്രക്കാരിയായ ശോഭനയെ (63) ബസിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ അബോധാവസ്ഥയിലായ ഇവരെ രക്ഷിക്കാന്‍ രാത്രി ഒറ്റയ്ക്ക് ദീപമോള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ബസില്‍ നിന്നിറങ്ങിയ ദീപമോള്‍ ആരുടെയും സഹായമില്ലാതെ ശോഭനയ്ക്ക് സിപിആര്‍ ആരംഭിച്ചു. ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദുര്‍ബലമായ നാഡിമിടിപ്പ് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് ശോഭനയെ അടുത്തുള്ള തുറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും നില ഗുരുതരമായതിനാല്‍, ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.…
Read Moreപരാജയപ്പെട്ട യുപിഐ ഇടപാടുകൾക്ക് തത്ക്ഷണ റീഫണ്ട് പരിഗണനയിൽ
പരാജയപ്പെട്ട യുപിഐ സാമ്പത്തിക ഇടപാടുകൾക്ക് തത്ക്ഷണം റീഫണ്ട് നൽകുന്നത് പരിഗണനയിൽ.ഇതു സംബന്ധിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വിവിധ ബാങ്ക് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. ജൂലൈ 15 മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. അങ്ങനെയെങ്കിൽ നിലവിലെ ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങളിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇതെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. ഇതുവരെ സാങ്കേതിക തകരാറുകൾ, സെർവർ പിശകുകൾ, അല്ലെങ്കിൽ നെറ്റ് വർക്കിലെ പ്രശ്നങ്ങൾ എന്നിവ കാരണം സാമ്പത്തിക ഇടപാടുകൾ പരാജയപ്പെട്ട ഉപഭോക്താക്കൾക്ക് ഡെബിറ്റ് ചെയ്ത തുക തിരികെ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടതായിട്ടുണ്ട്.പുതിയ സംവിധാനം നിലവിൽവന്നാൽ പരാജയപ്പെട്ട യുപിഐ പേയ്മെന്റുകൾക്കുള്ള റീഫണ്ടുകൾ ഉടൻ പ്രോസസ് ചെയ്യപ്പെടും. ഉപഭോക്താക്കൾക്ക് ഇതുവഴി ബാങ്കുകളുമായോ പേയ്മെന്റ് പ്ലാറ്റ്ഫോമുകളുമായോ ദീർഘമായ ഫോളോ അപ്പുകളുടെ ആവശ്യകതയും ഒഴിവാക്കപ്പെടും. ഇത് കൂടാതെ തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയയ്ക്കുമ്പോഴുള്ള പ്രശ്നം പരിഹരിക്കുന്നതിനും കോർപറേഷൻ വ്യവസ്ഥകൾ…
Read Moreകുഞ്ഞേ നിനക്ക് വേണ്ടി… ഒമ്പതു മാസം പ്രായമുള്ള മകന് കരൾ പകുത്തുനൽകി അമ്മ അശ്വതി
കൊച്ചി: എഡ്വിന്റെ പുഞ്ചിരികൾക്ക് അമ്മ അശ്വതിയുടെ കരളലിവിന്റെ ഈണമാണ്. അതുകൊണ്ട് അശ്വതി പറയും… ‘എന്റെ കരളാണിവൻ’ . കുഞ്ഞിന് മുത്തം നൽകി ഇടുക്കി ആനക്കുളം സ്വദേശി അശ്വതി ഇതു പറഞ്ഞപ്പോൾ ചുറ്റും നിന്ന നഴ്സുമാരുടെ കണ്ണുകൾ നിറഞ്ഞു. അപൂർവ കരൾരോഗം ബാധിച്ച ഒമ്പതു മാസം മാത്രം പ്രായമുള്ള എഡ്വിനു കരളേകിയത് അമ്മ അശ്വതിയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരാണ് വിജയകരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞ് ജനിച്ചശേഷം നടത്തിയ മഞ്ഞപ്പിത്ത പരിശോധനയിലാണ് ബിലിയറി അട്രീസിയ എന്ന അപൂർവ കരൾ രോഗമാണെന്നു കണ്ടെത്തി യത്്. പിത്തവാഹിനി കുഴലിൽ ഉണ്ടായ തടസമായിരുന്നു കാരണം. ശസ്ത്രക്രിയയിലൂടെ പരിഹരിക്കാൻ കഴിയാതെ വന്നതോടെ കുഞ്ഞിന്റെ കരളിൽ പിത്തരസം അടിഞ്ഞ് ലിവർ സിറോസിസിലേക്ക് നയിച്ചു. വയറ്റിൽ വെള്ളക്കെട്ടും രക്തം കട്ടപിടിക്കാനുള്ള കഴിവ് കുറഞ്ഞ അവസ്ഥയിലുമായിരുന്നു എഡ്വിനെ രാജഗിരിയിൽ എത്തിച്ചത്. കരൾ മാറ്റിവയ്ക്കുക മാത്രമായിരുന്നു പരിഹാരം.…
Read More