ന്യൂഡല്‍ഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ അമേരിക്കയില്‍ ബോയിംഗ് കമ്പനിയോട് നഷ്ടപരിഹാരം തേടാനൊരുങ്ങി മരിച്ചവരുടെ കുടുംബം. അപകടത്തില്‍ കൊല്ലപ്പെട്ട സ്വപ്നില്‍ സോണി എന്ന യാത്രക്കാരന്റെ സഹോദരി തൃപ്തി സോണിയാണ് അമേരിക്കയില്‍ നിയമ നടപടിക്കൊരുങ്ങുന്നത്. അമേരിക്കന്‍ നിര്‍മിതമായ വിമാനത്തിന്റെ യന്ത്രതകരാറാണ് അപകടകാരണമെങ്കില്‍ ഇരകള്‍ക്ക് ബോയിംഗ് യുഎസ് നിയമം അനുസരിച്ച് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് വ്യോമയാന കാര്യങ്ങളിലെ പ്രമുഖ വ്യക്തിയായ മൈക്ക് ആന്‍ഡ്രൂസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉത്പന്ന ബാധ്യത നിയമപ്രകാരമാണ് ബോയിംഗിനെതിരേ കേസ് നല്‍കുന്നതെന്ന് തൃപ്തി സോണി പറഞ്ഞു.ഇന്ധന സംവിധാനം, ത്രോട്ടില്‍ നിയന്ത്രണം എന്നിവയില്‍ തകരാര്‍ കണ്ടെത്തിയാല്‍ അത് യുഎസില്‍ ബോയിംഗിനെതിരs ഉത്പന്ന ബാധ്യതാ കേസിലേക്കുള്ള വാതില്‍ തുറക്കുമെന്നാണ് മൈക്ക് ആന്‍ഡ്രൂസ് പറയുന്നത്.ജൂണ്‍ 12നാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അപകടത്തിൽ തകർന്നത്.
Read MoreDay: August 12, 2025
കേരളത്തിൽ രണ്ടു വർഷത്തിനുള്ളിൽ പൂട്ടിയത് 201 സർക്കാർ സ്കൂളുകൾ; കണക്ക് പുറത്ത് വിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേരളത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതായി കേന്ദ്ര സർക്കാർ. 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 201 സ്കൂളുകൾ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയിൽ പറഞ്ഞു. രാജ്യത്താകെ എത്ര സർക്കാർ സ്കൂളുകൾ പൂട്ടിയെന്നതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കെ. രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്.2021-22 വർഷത്തിൽ 5010 സർക്കാർ സ്കൂളുകൾ കേരളത്തിലുണ്ടായിരുന്നുവെന്നാണ് മറുപടിയിൽ പറയുന്നത്. എന്നാൽ 2023-24 ആയപ്പോഴേക്കും സ്കൂളുകളുടെ എണ്ണം 4809 ആയി കുറഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ മാത്രം 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു. പല സംസ്ഥാനങ്ങളിലും സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. അതേസമയം ഛത്തീസ്ഗഢ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സ്കൂളുകളുടെ എണ്ണംകൂടിയിട്ടുണ്ടെന്നും കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി.
Read Moreവിസി നിയമനം; ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിനെതിരേ ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം അല്ലാതെ സര്‍ക്കാരുമായി ആലോചിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് വിസി മാരെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വിസി നിയമനത്തില്‍ നേരത്തെ ഹൈക്കോടതി ഗവര്‍ണറുടെ തീരുമാനം റദ്ദാക്കിയിരുന്നു . എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി ഗവര്‍ണര്‍ അനുകുലമായ ഉത്തരവ് നേടിയിരുന്നു. വിസി മാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടെന്നും സര്‍ക്കാരും ഗവര്‍ണറും ഒരുമിച്ച് പോകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം . കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഡോ. സിസ തോമസിന് വീണ്ടും ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ. ശിവപ്രസാദിന് സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സിലര്‍മാരായി വീണ്ടും നിയമനം നല്‍കിയത്. ഹൈക്കോടതി ഉത്തരവ് നേരത്തെ സര്‍ക്കാരിന് അനുകുലമായി വന്നപ്പോള്‍ പുതിയ വിസിമാരെ നിയമിക്കാനുള്ള പട്ടിക ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു…
Read Moreസമ്മാനപ്പെരുമഴയുമായി നെഹ്റു ട്രോഫി വള്ളംകളി; ഭാഗ്യചിഹ്നത്തിന് പേരു നിര്‍ദേശിക്കാം, റീല്‍സ് മത്സരത്തിൽ പങ്കെടുക്കാം…
ആലപ്പുഴ: 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന് സഹായകരമായതും വള്ളംകളിയും പുന്നമടക്കായലുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളതുമായ റീലുകളാണ് തയാറാക്കേണ്ടത്. 60 സെക്കന്‍ഡോ അതില്‍ താഴെയോ ആയിരിക്കണം റീലുകളുടെ ദൈര്‍ഘ്യം. സൃഷ്ടികള്‍ മൗലികമായിരിക്കണം. തയാറാക്കിയ റീല്‍, തയാറാക്കിയ വ്യക്തിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ 9074594578 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് അയയ്ക്കേണ്ടത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനമായി ലഭിക്കും. സമ്മാനാര്‍ഹമായ റീലുകള്‍ നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ വെബ്സൈറ്റിലും സാമൂഹിക മാധ്യമ പേജുകളിലും പ്രസിദ്ധീകരിക്കും. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 18ന് വൈകുന്നേരം അഞ്ച്. ഫോണ്‍: 0477-2251349. ഭാഗ്യചിഹ്നത്തിന് പേരു നിര്ദേശിക്കാംആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ്…
Read Moreകാണാതായ ഭാര്യയെ കണ്ടെത്തിയില്ല; ഭാര്യ തിരികെ വരണമെന്നുമുള്ള അഭ്യർഥന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടും പ്രതികരണം കിട്ടിയില്ല; മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി; കരഞ്ഞ് തളർന്ന് മക്കൾ
കായംകുളം: കാണാതായ ഭാര്യയെ രണ്ടു മാസമായിട്ടും കണ്ടെത്താനാകാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണുഭവനിൽ താമസിക്കുന്ന വിനോദാണ് (49) മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) കഴിഞ്ഞ ജൂൺ 11ന് രാവിലെ ബാങ്കിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽനിന്നു പുറപ്പെട്ടതിനു ശേഷം കാണാതായി. രണ്ടുമാസമായി കായംകുളം പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ, അവർ ബാങ്കിലെത്തിയിട്ടില്ലെന്നും അവസാനമായി കായംകുളം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു പോകുന്നതുമാണ് കണ്ടെത്തിയത്. യാത്രയ്ക്കിടെ മൊബൈൽ ഫോൺ കൈയിൽ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി. ഭാര്യയെ കാണാതായതിനെത്തുടർന്ന് വിനോദ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും, ഭാര്യ തിരികെ വരണമെന്നുമുള്ള അഭ്യർഥന പങ്കുവച്ചിരുന്നു. എന്നാൽ, പ്രതികരണങ്ങളൊന്നും ലഭിക്കാതെവന്നപ്പോൾ നിരാശയിലായിരുന്നു. സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, ദേവിക.
Read Moreപള്ളിപ്പുറം പെരുമ; മാട്ടേൽത്തുരുത്തിലെ വിശുദ്ധ കുരിശും പള്ളിപ്പുറം പള്ളിയും
പള്ളിപ്പുറം: എഡി 52ൽ മാർ തോമാശ്ലീഹായാൽ കോക്കമംഗലത്തു സ്ഥാപിച്ച വിശുദ്ധ കുരിശ് പിന്നീട് മാട്ടേൽത്തുരുത്തിൽനിന്ന് കണ്ടെടുത്തു. അദ്ഭുതകരമായി രക്തംചിന്തിയ വിശുദ്ധ കുരിശ് വിശ്വാസികൾ തുരുത്തിൽനിന്നും പടിഞ്ഞാറുള്ള മറുകരയിലേക്കു കൊണ്ടുവരികയും അവിടെ ഒരു ആലയം പണിത് അവിടെ വണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു. ആ ആലയം ഇന്നും കുരിശുപുരപ്പള്ളി എന്നറിയപ്പെടുന്നു. വിശ്വാസീ സമൂഹത്തിന്റെ വളർച്ചയെത്തുടർന്ന് കുരിശുപുരപ്പള്ളിയുടെ സ്ഥലപരിമിതി മൂലം വിസ്തൃതമായ ഒരു ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പടിഞ്ഞാറോട്ടു മാറി പണികഴിപ്പിക്കുകയും വിശുദ്ധ കുരിശ് അവിടെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടു വരെ ഇതു മധ്യതിരുവിതാംകൂറിലെ ഏക ദേവാലയം ആയിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യ ദേവാലയമാണ് പള്ളിപ്പുറം പള്ളി. മൂന്നാം നൂറ്റാണ്ടിലും, ആറാം നൂറ്റാണ്ടിലും, എട്ടാം നൂറ്റാണ്ടിലും പള്ളി പുതുക്കിപ്പണിതു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് തച്ചുശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ മദ്ബഹ ഉൾപ്പെടെ പള്ളി പുതുക്കിപ്പണിതു. മരിയൻ ദൈവ ശാസ്ത്രത്തിന്റെ…
Read Moreമാങ്ങാനത്ത് മോഷണം നടത്തിയ സംഘം ജില്ല വിട്ടില്ലെന്ന് നിഗമനം; അതീവ ജാഗ്രതയില്‍ പോലീസ്
കോട്ടയം: മാങ്ങാനത്ത് വീടു കുത്തിപ്പൊളിച്ച് 50 പവന് സ്വര്‍ണം മോഷ്ടിച്ച സംഘം ജില്ലയില്‍ കറങ്ങുന്നതിനാല്‍ അതീവ ജാഗ്രതയില്‍ പോലീസ്. ശനിയാഴ്ച പുലര്‍ച്ചെയാണ് മാങ്ങാനം സ്കൈലൈന്‍ പാം മെഡോസില്‍ 21-ാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകള്‍ സ്നേഹ ബി. ഫിലിപ് (54) എന്നിവരുടെ സ്വര്‍ണം മോഷണം പോയത്. അന്നമ്മയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്നു പുലര്‍ച്ചെ രണ്ടിന് മാങ്ങാനത്തെ ആശുപത്രിയില്‍ പോയി രാവിലെ ആറിനു മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. മോഷ്ടാക്കള്‍ ഉത്തരേന്ത്യന്‍ സംഘത്തില്‍പ്പെട്ടവരാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം സംഘത്തില്‍പ്പെട്ടവര്‍ എത്തിയാല്‍ ഒന്നിലധികം മോഷണങ്ങള്‍ നടത്തിയശേഷമേ മടങ്ങിപ്പോകാറുള്ളൂ. പതിവായി ഇത്തരം സംഘങ്ങള്‍ ട്രെയിനിലെത്തി ഒരു സ്ഥലത്ത് തമ്പടിച്ച് പകല്‍സമയങ്ങളില്‍ കറങ്ങിനടന്ന് വീടുകള്‍ നോക്കിവച്ചശേഷം അര്‍ധരാത്രിക്കുശേഷം മോഷണം നടത്തി മടങ്ങുകയാണു പതിവെന്ന് പോലീസ് പറയുന്നു. ഒന്നിലധികം മോഷണങ്ങള്‍ പതിവാക്കിയ…
Read Moreസ്നേഹപ്പൂക്കൾ ഏറ്റുവാങ്ങി അന്നമോൾ യാത്രയായി; അമ്മയ്ക്കൊപ്പം ഒരേ കല്ലറയില്‍ അന്ത്യനിദ്ര
പാലാ: കൈകളില്‍ പനിനീര്‍പൂക്കളുമായി സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍ കാത്തുനിന്നു. തങ്ങളുടെ പ്രിയ സഹപാഠിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍.സ്കൂള്‍ കവാടം മുതല്‍ ഇരുവശങ്ങളിലുമായി അണിനിരന്ന കുട്ടികളില്‍ പലരും ചേതനയറ്റ ശരീരമായി അന്നമോള് കടന്നുവന്നപ്പോള്‍ തേങ്ങലടക്കാന്‍ പാടുപെട്ടു. നൂറുകണക്കിന് പനിനീര് പുഷ്പങ്ങളാണ് പ്രിയപ്പെട്ട സഹപാഠിക്ക് ഇവര്‍ സമര്‍പ്പിച്ചത്. മുണ്ടാങ്കലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അല്ലാപ്പാറ പാലക്കുഴക്കുന്നില് സുനിലിന്റെ ഏകമകള്‍ അന്നമോളുടെ ഭൗതികശരീരമാണ് ഇന്നലെ രാവിലെ സ്കൂളിലെത്തിച്ചത്. അന്നമോള്‍ക്ക് അന്ത്യയാത്ര നല്കാന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും എത്തിയിരുന്നു. മാണി സി. കാപ്പന് എംഎല്‍എ, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ്,…
Read Moreഇന്ന് ലോക ആനദിനം; നാട്ടാനകള്‍ നാടൊഴിയുന്നു; അകലെയല്ല, ഗജവീരന്മാരില്ലാത്ത മേളകളും പൂരവും
കോട്ടയം: ആറാട്ടിനും എഴുന്നെള്ളിപ്പിനും ആഘോഷത്തിനും നെറ്റിപ്പട്ടമണിഞ്ഞ ആനകളില്ലാത്ത കാലം വിദൂരമല്ല. വനംവകുപ്പിന്റെ പുതിയ കണക്കെടുപ്പില്‍ സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം 389. ഏഴ് വര്‍ഷത്തിനുള്ളില്‍ 130 നാട്ടാനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്. നിലവിലുള്ളവയില്‍ ഏറെയും നാല്പതു വയസില്‍ കൂടിയവയാണ്. ശരാശരി ആയുസ് 60-70 വയസ് ആണെന്നിരിക്കേ കരിവീരന് കാട്ടില്‍ മാത്രം കാണുന്ന ജീവിയായി മാറും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ആനകളെ എത്തിക്കുന്നതിലെ നിയമപ്രശ്നങ്ങളും ലൈസന്‍സ് നല്‍കുന്നതിലെ സര്‍ക്കാര്‍ വിമുഖതയുമാണ് പരിമിതി. 2018 നവംബര്‍ 29ന് നടത്തിയ സെന്‍സസില്‍ സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടായിരുന്നു. ഇരുപത് വര്‍ഷം മുന്‍പ് ആയിരത്തിലധികം നാട്ടാനകളുള്ള പ്രതാപകാലമൊക്കെ അസ്തമിച്ചു. മരണനിരക്കിന് വേഗം കൂടിയാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ പത്തിരുപത് ആനകള്‍ നിരക്കുന്ന ഗജമേളകളും പൂരവുമൊക്കെ ഇല്ലാതാകും. വനംവകുപ്പ്, സര്‍ക്കാര്‍ ദേവസ്വം, സ്വകാര്യ ദേവസ്വം, വ്യക്തികള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് നാട്ടാനകള്‍. ഗുരുവായൂര്‍ ആനക്കോട്ടയില്‍ 37 ആനകളുണ്ട്. നാട്ടില്‍ ആനകളുടെ പ്രജനനത്തിന്…
Read Moreസോഡാ ബാബുവിന്റെ ഗ്യാസ് ഊരി പോലീസ്; ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി; രണ്ടെണ്ണം അടിച്ചപ്പോൾ മോഷണ സ്വഭാവം തികട്ടിവന്നു; വീട്ടിലേക്ക് പോകാൻ ബൈക്ക് മോഷ്ടിച്ച ബാബു അറസ്റ്റിൽ
കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ തൃശൂർ സ്വദേശി ബാബുരാജാണ് (സോഡ ബാബു) വീണ്ടും അറസ്റ്റിലായത്. ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ജയിലിൽ നിന്നിറങ്ങിയ ഇയാൾ ടൗൺ സ്റ്റേഷന്റെ പരിസരത്ത് ചിലരെ കാണാനെത്തിയിരുന്നു. തുടർന്ന് ബാറിൽ കയറി മദ്യപിച്ചതിന് ശേഷം എസ്എൻ പാർക്കിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
Read More