രാജാക്കാട്: രാജാക്കാട് – മാങ്ങാത്തൊട്ടി റോഡില്‍ അപകടഭീഷണി ഉയര്‍ത്തി നില്ക്കുന്ന മരക്കുറ്റി പിഴുതുമാറ്റണണെന്ന ആവശ്യം ശക്തമാകുന്നു. വളവില്‍ കാഴ്ച മറച്ചുനില്ക്കുന്നതിനാല് പ്രദേശത്ത് അപകടങ്ങള്‍ പതിവായതോടെയാണ് മരക്കുറ്റി പിഴുതുമാറ്റണമെന്ന ആവശ്യം ഉയരുന്നത്. രാജാക്കാട് – മാങ്ങാത്തൊട്ടി റൂട്ടില്‍ വാക്കാസിറ്റി കൽക്കുടിയൻകാനം തമ്പുഴ വളവിലാണ് അപകടഭീഷണിയെത്തുടര്‍ന്ന് മുറിച്ചുമാറ്റിയ കൂറ്റന്‍ മരത്തിന്റെ കുറ്റി നിൽക്കുന്നത്. കുറ്റി നില്ക്കുന്നതിനാല് ഈ ഭാഗത്ത് റോഡിനു വീതിക്കുറവും വളവുമാണ്. അതിനാല്‍ എതിരേ വരുന്ന വാഹനങ്ങള്‍ തൊട്ടടുത്തെത്തിയാല്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഏതാനം ദിവസം മുമ്പ് ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ചെമ്മണ്ണാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. പന്ത്രണ്ടോളം അപകടങ്ങൾ ഇവിടെ ഉണ്ടായി ഒരാൾ മരിക്കുകയും ചെയ്തു. എന്നാല്‍, അപകടങ്ങള്‍ പതിവായിട്ടും മരക്കുറ്റി പിഴുതുമാറ്റുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. വെട്ടിയിട്ട മരത്തടിയും റോഡരികിൽ കിടക്കുകയാണ്.
Read MoreDay: October 9, 2025
ഇന്ന് ലോക കാഴ്ചദിനം: അഭിമാനമായി കാഴ്ച നേത്രദാനസേന 8768 അംഗങ്ങൾ
മരണശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാൻ രൂപീകൃതമായ കാഴ്ച നേത്രദാന സേനയിൽ ഇതേവരെ അംഗത്വമെടുത്തത് 8768 അംഗങ്ങൾ. 2005 ഫെബ്രുവരിയിൽ രൂപീകൃതമായ കാഴ്ചയിൽ അംഗമായി മരണമടഞ്ഞ 15 പേരുടെ കണ്ണുകൾ 30 അന്ധരായ മനുഷ്യർക്ക് ഇന്ന് വെളിച്ചമേകുകയാണ്. ചലച്ചിത്ര സംവിധായകൻ ബ്ലെസി ചെയർമാനും യുവജന നേതാവും പിഎസ് സി മുൻ അംഗവുമായ റോഷൻ റോയ് മാത്യു ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് കാഴ്ചയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. www.kazhcha .org എന്ന വെബ്സൈറ്റി ലൂടെയോ നേത്രദാന സമ്മതപത്രം നൽകാം. കാഴ്ചയിലെ അംഗങ്ങൾ മരണമടയുമ്പോൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അന്ധതാ നിവാരണ സമിതിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം മൂന്നു മണിക്കൂറിനകം വീട്ടിലോ ആശുപത്രിയിലോ എത്തി നേത്രപടലം ശേഖരിച്ച് സർക്കാർ മെഡിക്കൽ കോളജുകൾക്ക് നൽകും. അവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള അന്ധരായ മനുഷ്യർക്ക് മുൻഗണനാക്രമത്തിൽ ശസ്ത്രക്രിയ നടത്തി കാഴ്ച നൽകും .കാഴ്ചയിൽ അംഗമാകാൻ…
Read Moreകെഎസ്ആർടിസിയിൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗണേഷ് കുമാർ; ഈ സൗകര്യം സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു. സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Read Moreകത്തിനായി കാത്തിരുന്നൊരു കാലം, തപാൽ പഴയ തപാലല്ല; ഇന്ന് ലോക തപാല്‍ദിനം
തപാലില്‍ കത്തോ… അതെന്താണെന്നു ചോദിച്ചേക്കാം ന്യൂജന്‍ തലമുറ. ഇന്‍ലന്റ്, പോസ്റ്റ് കാര്‍ഡ്, സ്റ്റാന്പ്, മണിയോര്‍ഡര്‍ എന്നൊക്കെ കേട്ടിട്ടില്ലാത്തവരും കാണാം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയുള്ള സംഭാഷണവും വിവിധ യുപിഐകളിലൂടെയുള്ള സാമ്പത്തിക കൈമാറ്റവും സാധാരണമായ ഇക്കാലത്ത് തപാല്‍ സംവിധാനംതന്നെ പഴങ്കഥയാകുന്പോൾ പുതിയ മേഖലകളിൽ കൈവച്ച് അടിമുടി മാറിക്കഴിഞ്ഞു തപാൽ വകുപ്പ്. ആശങ്കയുടെ ദിനങ്ങളിൽനിന്ന് മുന്നേറ്റത്തിന്റെ പാതയിൽ തപാൽവകുപ്പ് സഞ്ചരിക്കുന്പോൾ വീണ്ടുമൊരു തപാല്ദിനംകൂടി. കത്തിനായി കാത്തിരിക്കും കാലം പണ്ടൊക്കെ ദിവസവും വീട്ടുകാര്‍ കാത്തിരിക്കുന്ന വ്യക്തിയായിരുന്നു പോസ്റ്റുമാന്. ക്രിസ്മസ് കാലമെത്തിയാല്‍ ക്രിസ്മസ് കാര്‍ഡുകള്‍ക്കായി കാത്തിരിപ്പ്. കോളജ് അഡ്മിഷന് കാര്‍ഡും ഉദ്യോഗ ഉത്തരവുമൊക്കെ പ്രതീക്ഷിച്ച് പലരും പോസ്റ്റ് ഓഫീസിനു ചുറ്റും തമ്പടിച്ചിരുന്ന കാലം. സുഖ ദുഃഖങ്ങള്‍, സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, വിശേഷങ്ങള്‍ എന്നിവയൊക്കെ കത്തുകളായി പോസ്റ്റുമാന് കൊണ്ടുവന്നിരുന്ന കാലം. കത്ത് പൊട്ടിച്ചു വായിച്ച് ചിരിച്ചും കരഞ്ഞും സമാധാനപ്പെട്ടുമൊക്കെ പലരും പങ്കുചേര്ന്നിരുന്നതൊക്കെ ഗൃഹാതുരത പകരുന്ന ഓര്‍മയാണ്. അഞ്ചലോട്ടക്കാരൻ…
Read Moreചങ്ങനാശേരിയിൽ പ്രീമിയം ബസുകളെത്തി; കണ്ണൂര്‍ യാത്ര ഇനി “സൂപ്പര്‍ ഫാസ്റ്റ്”; യാത്രക്കൂലി വര്‍ധിക്കും
ചങ്ങനാശേരി: കണ്ണൂര്‍ റൂട്ടിൽ സർവീസ് നടത്താന്‍ ചങ്ങനാശേരി ഡിപ്പോയില്‍ രണ്ടു സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകള്‍ എത്തി. ഇന്നു രാവിലെ മുതല്‍ പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങുമെങ്കിലും ശനിയാഴ്ച രാവിലെയാണ് ജോബ് മൈക്കിള്‍ എംഎല്‍എ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചങ്ങനാശേരിയില്‍നിന്നും 6.45നാണ് കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് പുറപ്പെടുന്നത്. വൈകുന്നേരം 5.30ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്നു പുലര്‍ച്ചെ അഞ്ചിനു പുറപ്പെടുന്ന ബസ് ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരിയില്‍ എത്തിച്ചേരും. എടി 448, എടി 449 സൂപ്പര്‍ പ്രീമിയം ബസുകളാണ് ചങ്ങനാശേരി ഡിപ്പോയില്‍ എത്തിയിരിക്കുന്നത്. പന്ത്രണ്ടിലേറെ വര്‍ഷം പഴക്കമുള്ള ബസുകളാണ് ഇതുവരെ കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സര്‍വീസ് തുടങ്ങിയത് പെരുമ്പടവ് വഴി രാജപുരത്തേക്കായിരുന്നു. കളക്ഷന്‍ കുറവുമൂലമാണ് സര്‍വീസ് കണ്ണൂരു വരെയാക്കിയത്. യാത്രക്കൂലി വര്‍ധിക്കും.ജീവനക്കാരുടെ ഡ്യൂട്ടിയും സ്റ്റോപ്പുകളും കുറയും380 കിലോമീറ്റര്‍ ദൂരമുള്ള ചങ്ങനാശേരി-കണ്ണൂര്‍ സര്‍വീസിന് 433 രൂപ യാത്രക്കൂലിയാണ്.…
Read Moreവ്യാപാരക്കരാർ ഇന്ത്യൻ കുതിപ്പിന്റെ ലോഞ്ച്പാഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി
മുംബൈ: ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാര കരാറിനു കീഴിൽ അതുല്യമായ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ ഇന്ത്യാസന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. 2028 ഓടെ മൂന്നാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യൻ കുതിപ്പിന്റെ ലോഞ്ച്പാഡായി വ്യാപാര കരാർ മാറുമെന്നും സ്റ്റാർമർ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുംബൈയിൽ വിമാനമിറങ്ങിയ സ്റ്റാർമർക്കൊപ്പം 125 പേരടങ്ങുന്ന പ്രതിനിധി സംഘവുമുണ്ട്. പ്രമുഖ ബിസിനസുകാർ, സംരംഭകർ, സർവകലാശാല വൈസ് ചാൻസലർമാർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാർമർ കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാരക്കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച് രണ്ടര മാസത്തിനു ശേഷമാണ് സ്റ്റാർമറുടെ ഇന്ത്യാ സന്ദർശനം. “ജൂലൈയില്‍ ഞങ്ങള്‍ സ്വതന്ത്ര സാമ്പത്തിക വ്യാപാര കരാറില്‍ ഒപ്പിട്ടു. എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. വ്യാപാര കരാര്‍ വെറും പേപ്പര്‍ കഷണങ്ങളല്ല, വളര്‍ച്ചയ്ക്കുള്ള തുടക്കം കൂടിയാണ്. 2028-ഓടെ ലോകത്തിലെ…
Read Moreവിദ്യാര്‍ഥിനിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തു ക്രൂരമർദനം; മുഖത്തും വയറിനും ആന്തരികാവയവങ്ങള്‍ക്കും ക്ഷതം; ഞെട്ടിക്കുന്ന സംഭവം കോതമംഗലത്ത്
കോതമംഗലം: വാരപ്പെട്ടിയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദിച്ചു.സംഭവത്തിൽ നാലുപേര്‍ പിടിയിലായി. പായിപ്ര മൈക്രോപടി ദേവിക വിലാസം അജിലാല്‍ (47), ചെറുവട്ടൂര്‍ കാനാപറമ്പില്‍ കെ.എസ്. അല്‍ഷിഫ് (22), മുളവൂര്‍ കുപ്പക്കാട്ട് അമീന് നസീര്‍ (24), ചെറുവട്ടൂര്‍ ചെങ്ങനാട്ട് അഭിറാം (22) എന്നിവരെയാണു കോതമംഗലം പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെണ്‍സുഹൃത്താണെന്ന വ്യാജേന മൊബൈലില്‍നിന്നു സന്ദേശം അയച്ച് വിദ്യാര്‍ഥിയെ വീട്ടില്‍നിന്നു വിളച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയി കുറ്റിലഞ്ഞിയിലെ വര്‍ക്ക്ഷോപ്പ് കെട്ടിടത്തിലെത്തിച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഖത്തും വയറിനും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റ വിദ്യാര്‍ഥി കോലഞ്ചേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൂടെ പഠിക്കുന്ന വിദ്യാര്‍ഥിനിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശനായ വിദ്യാര്‍ഥിയെ അര്‍ധരാത്രിക്കുശേഷം വീടിനു സമീപമെത്തിച്ച് പ്രതികള്‍ മടങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ വീട്ടുകാര്‍ ചികിത്സയ്ക്കായി കോലഞ്ചേരിയില്‍ എത്തിച്ചു. കൊലപാതകശ്രമത്തിന് പ്രതികള്‍ക്കെതിരേ കേസെടുക്കുമെന്ന് എസ്എച്ച്ഒ…
Read Moreഎന്നാലും ഇതൊരു വല്ലാത്ത പോസ്റ്റായിപ്പോയി! സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധ മാര്‍ച്ച്; പോലീസ് ബാരിക്കേട് സ്ഥാപിച്ചത് അടുത്തുള്ള പോസ്റ്റിൽ; സമരക്കാരും പോലീസും വൈദ്യുതിപോസ്റ്റ് താങ്ങിനിന്നത് 20 മിനിറ്റ്
ഹരിപ്പാട്: പോസ്റ്റേൽ പിടിക്കുക എന്നുപറഞ്ഞാൽ, “തദ് ഇദാണ്’. പോലീസും സമരക്കാരും വൈരം മറന്ന് വൈദ്യുതിപോസ്റ്റ് താങ്ങിപ്പിടിച്ചു നിന്നത് 20 മിനിറ്റ്! കെഎസ്ഇബി ജീവനക്കാരും ഫയര്ഫോഴ്സുമെത്തിയ ശേഷമാണ് ഈ ‘പോസ്റ്റ്’ ഒഴിവായത്. ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് ഹരിപ്പാട്ടെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഭീതിയും കൗതുകവും നിറഞ്ഞ സംഭവം. പ്രവര്‍ത്തകരെ തടയനായി പോലീസ് ബാരിക്കേട് സ്ഥാപിച്ചിരുന്നത് വൈദ്യുതിപോസ്റ്റില്‍ വടം കെട്ടിയായിരുന്നു. പ്രവര്‍ത്തകരും പോലീസുമായുണ്ടായ ഉന്തിനും തള്ളിനുമിടയില്‍ പോസ്റ്റ് ഒടിഞ്ഞ് ചരിഞ്ഞു. സമരത്തിന്റെ ഫോട്ടോഎടുത്തു കൊണ്ടിരിക്കുന്നതിനിടെ ഇത് ശ്രദ്ധയില്‍പ്പെട്ട സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് പെട്ടെന്ന് അപകടാവസ്ഥ സമരക്കാരെയും പോലീസിനെയും അറിയിച്ചു. പെട്ടെന്നുതന്നെ ഉന്തും തള്ളും നടത്തിക്കൊണ്ടിരുന്ന പോലീസുകാരും സമരക്കാരും സംഘര്‍ഷം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നിന്ന് വൈദ്യുതിപോസ്റ്റ് മറിയാതിരിക്കാന്‍ മുകളിലേക്ക് തള്ളിപ്പിടിക്കാന്‍ തുടങ്ങി. 20 മിനിറ്റിലേറെയാണ് ഇങ്ങനെ നില്‍ക്കേണ്ടിവന്നത്.…
Read Moreഅധ്യാപക ജോലി ഉപേക്ഷിച്ച് എംഡിഎംഎ കച്ചവടം; പിടിയിലാകുന്നത് ഇത് രണ്ടാം തവണ; എന്റമോളജിയിൽ പിഎച്ച്ഡിയുള്ള രാഖിലിന് പ്രായം ഇരുപത്തിയൊമ്പത്
തൃശൂർ: മുൻ അധ്യാപകനെ 68.6 ഗ്രാം എംഡിഎംഎയുമായി സിറ്റി പോലീസ് ഡാൻസാഫ് ടീമും ഈസ്റ്റ് പോലീസും ചേർന്നു തൃശൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു. കണ്ണൂർ തൂവക്കുന്ന് കണ്ണൻകോട് കോളോത്ത് വീട്ടിൽ കെ. രാഖിൽ (29) ആണ് അറസ്റ്റിലായത്. പ്ലസ് ടു സ്കൂൾ അധ്യാപകനായിരുന്ന ഇയാളെ 2024ൽ 200 ഗ്രാം എംഡിഎംഎയും രണ്ടുകിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം സിഐ ആയിരുന്ന ഷാജഹാൻ ബംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കായി കണ്ണൂരിൽനിന്നു കോടതിയിലേക്കു വരുന്ന വഴിയാണു വീണ്ടും പിടികൂടിയത്. എംഎസ്സി സുവോളജി, എംഎ, എംഎഡ്, എന്റമോളജിയിൽ പിഎച്ച്ഡി എന്നീ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള രാഖിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. കുന്നംകുളം സ്വദേശി റിഹാസിന്റെ നിർദേശപ്രകാരമാണു മയക്കുമരുന്ന് എത്തിച്ചതെന്നാണു രാഖിൽ മൊഴിനൽകിയത്. ഡാൻസാഫ് എസ്ഐ പി.എ. ബാബുരാജനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണു പ്രതിയെ പിടികൂടിയത്.
Read Moreമോഷ്ടാക്കളെ പിടിക്കണം; പോറ്റിവളർത്തിയവരെയും
ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ആഗോള അയ്യപ്പഭക്തരെ ചതിച്ചവരെ കണ്ടെത്തണം, ശിക്ഷിക്കണം. രാജ്യത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന വിവരം ലക്ഷക്കണക്കിനു ഭക്തരുടെ ഹൃദയങ്ങളെ ഉലച്ചിരിക്കുന്നു. ശ്രീകോവിലിന്റെ കാവൽക്കാരായ ദ്വാരപാലകരുടെ ശില്പത്തെ പൊതിഞ്ഞ സ്വർണംപോലും തട്ടിയെടുത്തവർ മറ്റെന്തു കവർച്ചയ്ക്കും മടിക്കാത്തവരാണ്. ദ്വാരപാലകരെ ‘വകവരുത്തിയവർ’ എവിടെയൊക്കെ കടന്നുകയറിയെന്നും അറിയേണ്ടതുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്പലംവിഴുങ്ങികളെ മാത്രമല്ല, അവരെ പോറ്റിവളർത്തിയവരെയും നിയമത്തിനു മുന്നിലെത്തിക്കട്ടെ. ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ശബരിമലയിൽനിന്ന് 2019ൽ അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലകശില്പത്തിനൊപ്പം തിരിച്ചെത്തിയില്ലെന്നു വ്യക്തമാണെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സ്വർണം പൊതിഞ്ഞ യഥാർഥ ദ്വാരപാലകശില്പങ്ങൾ 2019ൽ സ്പോൺസർ വില്പന നടത്തിയോയെന്നും സംശയിക്കാമെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിനെ തലവനാക്കി…
Read More