ബന്ധു വീട്ടിലെത്തിയ 9 വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കി; 8 വർഷം തടവിന് വിധിച്ച് കോടതി; വ്യാജകേസാണെന്ന വാദം തള്ളിയാണ് വിധി

തൊടുപുഴ: ബന്ധു വീട്ടിലെ ചടങ്ങിനെത്തിയ ബാലികയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് എട്ട് വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂവാറ്റുപുഴ ആയവന കണ്ണങ്കര സജി കെ. ജോണിനെയാണ് തൊടുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പത്ത് മാസം കഠിന തടവുകൂടി അനുഭവിക്കണം. ലൈംഗികാതിക്രമം, സ്തീത്വത്തെ അപമാനിക്കൽ, ഉപദ്രവിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. ഒൻപത് വയസുകാരിയെ ലൈഗിംകമായി ആക്രമിച്ചതിന് ശാസ്ത്രിയ തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി വിധി. കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ വ്യാജ കേസാണിതെന്ന പ്രതി ഭാഗം വാദം കോടതി തള്ളി. പെണ്‍കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

Read More

പ്രോജക്ട് ചീറ്റ… ബോട്സ്വാനയിൽനിന്ന് ചീറ്റകൾ ഇന്ത്യയിലെത്തും

ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യ ഇറക്കുമതി ചെയ്യും. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്‍റെ ബോട്സ്വാന സന്ദർശനവേളയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് മുർമു ബോട്സ്വാനയിലെത്തിയത്. ബോട്സ്വാന സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്‌ട്രപതിയാണ് ദ്രൗപദി മുർമു. ചീറ്റകളെ ഇന്ത്യ നന്നായി പരിപാലിക്കുമെന്നും പ്രസിഡന്‍റ് ഡുമ ഗിഡിയോൺ ബോകോയ്ക്ക് നന്ദി അർപ്പിക്കവേ രാഷ്‌ട്രപതി പറഞ്ഞു. മൊകൊളോഡി സംരക്ഷിത വനത്തിലെ ക്വാറന്‍റൈൻ സംവിധാനത്തിലേക്ക് എട്ടു ചീറ്റകളെ ഇറക്കിവിട്ട് പ്രതീകാത്മകമായി ഇവയെ കൈമാറ്റം ചെയ്യുന്ന ചടങ്ങിൽ രണ്ട് രാഷ്‌ട്രമേധാവികളും പങ്കെടുക്കും. പ്രോജക്ട് ചീറ്റയുടെ ഭാഗമായാണ് ഇവയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 2022ൽ നമീബിയയിൽ നിന്നും ഇറക്കുമതി ചെയ്ത എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറക്കിവിട്ടിരുന്നു. 2023ൽ പന്ത്രണ്ട് എണ്ണത്തെക്കൂടി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യ കൊണ്ടുവരികയുണ്ടായി.

Read More

താൻ പറയുന്നവരെല്ലാം കാമുകന്മാരാണെന്ന് സമ്മതിച്ചുകൊടുക്കണം അല്ലെങ്കിൽ അടി: ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായി മര്‍ദിച്ചു: ഭർത്താവ് ഒളിവിൽ

കോട്ടയം: കുമാരനല്ലൂരില്‍ വീട്ടമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് അതിക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലും ഗുരുതരമായ പരിക്കേറ്റ കുമാരനല്ലൂര്‍ സ്വദേശി രമ്യ മോഹനന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസെത്തി രമ്യയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് കുമാരനല്ലൂര്‍ ശങ്കരത്തില്‍ ജയന്‍ ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രമ്യയെ ഭര്‍ത്താവ് ജയന്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടില്‍ കൊണ്ടുപോയി രാത്രിയില്‍ മുഖത്തും തലയ്ക്കും ദേഹമാസകലവും മര്‍ദിക്കുകയായിരുന്നു. പെപ്പര്‍ സ്‌പ്രേ മുഖത്തും ദേഹത്തും അടിച്ചും ഉപദ്രവിച്ചു. ഭര്‍ത്താവ് പറയുന്നവരെല്ലാം തന്‍റെ കാമുകന്മാരാണെന്ന് സമ്മതിച്ചുകൊടുക്കണമെന്നും ഇവര്‍ തമ്മിലുള്ള കേസിന്‍റെ കാര്യം പറഞ്ഞുമായിരുന്നു മര്‍ദനം. രമ്യയുടെ മൂക്കില്‍കൂടി രക്തം വാർന്നിട്ടും മര്‍ദനം തുടര്‍ന്നു. മുറി പൂട്ടിയിരുന്നതിനാല്‍ രക്ഷപ്പെടാൻ സാധിച്ചില്ല. രാത്രി വൈകിയും അമ്മ വരാതിരുന്നതിനെത്തുടര്‍ന്ന് മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍…

Read More

ചെങ്ങന്നൂരിൽ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ 6.5 ലക്ഷം രൂപയുടെ എംഡിഎംഎയും കഞ്ചാവും

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വഴി കൊച്ചുവേളിക്കു പോകുന്ന 22113 നമ്പർ ട്രെയിനിന്‍റെ ജനറൽ കോച്ചിൽ ആളില്ലാത്ത നിലയിൽ കണ്ടെത്തിയ ബാഗിൽനിന്ന് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ 6.5 ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎയും (മെഥിലിൻഡിയോക്‌സി മെഥാംഫെറ്റാമൈൻ) കഞ്ചാവുമാണ് പിടിച്ചെടുത്തത്. ട്രെയിനിന്‍റെ ഏറ്റവും പിന്നിലുള്ള ജനറൽ കോച്ചിൽ സംശയാസ്പദമായ രീതിയിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇവ തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസും ബാഗിലുണ്ടായിരുന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഭയന്ന ആരെങ്കിലും ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച്, ആർപിഎഫ് ചെങ്ങന്നൂർ, ചെങ്ങന്നൂർ എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.ആർപിഎഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന. ആർപിഎഫ് ചെങ്ങന്നൂർ ഇൻസ്പെക്ടർ വി.ടി. ദിലീപ്, ക്രൈം…

Read More

ലൂസ് അടിച്ച് കേറി വരുമോ സുഭാഷേട്ടൻ: യഥാര്‍ഥ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലെ സുഭാഷ് ചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കൊച്ചി: യഥാര്‍ഥ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ലെ സുഭാഷ് ചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തേക്ക്. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡിലാണ് (മാടപ്പാട്ട്) ഇദ്ദേഹം മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇവിടെ കളമൊരുങ്ങുന്നത്. കഴിഞ്ഞ രണ്ടുതവണയും ഇവിടെ വിജയിച്ചത് എല്‍ഡിഎഫാണ്. കന്നിയങ്കത്തിലൂടെ എല്‍ഡിഎഫില്‍നിന്നു ഭരണം തിരിച്ചുപിടിക്കുമെന്ന വിശ്വാസത്തിലാണ് സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമ കണ്ടവരാരും സുഭാഷിനെ മറക്കാനിടയില്ല. സുഭാഷിന്‍റെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് സിനിമയിലൂടെ സംവിധായകൻ ചിദംബരം പറഞ്ഞത്. 2006 സെപ്റ്റംബറില്‍ മഞ്ഞുമ്മലില്‍നിന്നു കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു സുഭാഷ്. ഗുണ പോയിന്‍റില്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണ സുഭാഷ് 87 അടി താഴ്ചയില്‍ തങ്ങിനില്‍ക്കുകയായിരുന്നു. അതിസാഹസികമായി കൊക്കയിലിറങ്ങി സുഭാഷിനെ സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത് കൂട്ടുകാരനായ വേലശേരി സിജു ഡേവിഡ് (കുട്ടന്‍) ആണ്. സിനിമയില്‍ സുഭാഷിന്‍റെ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും…

Read More

നെല്ലിന് രണ്ടു രൂപ വര്‍ധിപ്പിച്ചപ്പോള്‍ കൊയ്ത്ത് യന്ത്രത്തിന് 200 രൂപ കൂട്ടി; കടക്കെണിയിൽ കർഷകർ

കോട്ടയം: തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നോണം നെല്ലിന് സര്‍ക്കാര്‍ പേരിനു മാത്രം വില കൂട്ടിയപ്പോള്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കൊള്ളനിരക്കില്‍ വാടകനിരക്ക് കൂട്ടി. നെല്ല് വില കിലോയ്ക്ക് രണ്ടു രൂപ വര്‍ധിച്ചിരിക്കെ കൊയ്ത്ത് യന്ത്രത്തിന് മണിക്കൂര്‍ വാടക 200 രൂപ കൂട്ടി. മണിക്കൂറിന് 2,200 രൂപയാണ് ഇക്കൊല്ലത്തെ നിരക്ക്. ഒന്നുകില്‍ ഈര്‍പ്പം, അല്ലെങ്കില്‍ പതിര് അതുമല്ലെങ്കില്‍ കലര്‍പ്പ് എന്നീ കാരണങ്ങള്‍ പറഞ്ഞ് മില്ലുകാര്‍ തുടക്കത്തില്‍തന്നെ കിഴിവ് ചോദിക്കുന്നു. മിനിമം മൂന്നു കിലോയാണ് വെച്ചൂര്‍, തലയാഴം പ്രദേശങ്ങളില്‍ മില്ലുകാര്‍ കിഴിവ് ഈടാക്കുന്നത്. കിഴിവ് മില്ലുകളുടെ അവകാശമാണെന്ന മനോഭാവമാണ് സപ്ലൈകോ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്. നനവുള്ള നെല്ലിന് എട്ടു കിലോ വിരെ കിഴിവ് കൊടുക്കണം. അപ്പര്‍കുട്ടനാട്ടിലെ മിക്ക പാടങ്ങളിലും ഇന്നലെ മുതല്‍ കൊയ്ത്ത് തകൃതിയായി നടക്കുന്നു. മുന്‍ വര്‍ഷങ്ങളിലേതു പോലെ തുലാമഴ ശക്തിപ്പെടുന്നതിനു മുന്‍പ് കൊയ്ത്തും സംഭരണവും പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന്…

Read More

നിതീഷിനു പകരം ജുറെല്‍

കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ടീമില്‍നിന്ന് പേസ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാളെ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ നിതീഷ് കുമാറിനു പകരം ധ്രുവ് ജുറെല്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടീം അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ ഡോഷെ. സ്‌പെഷലിസ്റ്റ് ബാറ്റര്‍ എന്ന നിലയിലാണ് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാരും (ഋഷഭ് പന്ത്, ജുറെല്‍) പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടും. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം ടെസ്റ്റ് പരമ്പരയില്‍ നിതീഷ് കളിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ നാല് ഓവര്‍ മാത്രമാണ് നിതീഷ് പന്തെരിഞ്ഞത്. വിക്കറ്റ് ലഭിച്ചുമില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത്…

Read More

‘മെസി ബാഴ്‌സയിലേക്കില്ല’: ഹ്വാന്‍ ലാപോര്‍ട്ട

ബാഴ്‌സലോണ: അര്‍ജന്‍റൈന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസി തന്‍റെ പഴയ ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണയിലേക്കു തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം. മെസി ബാഴ്‌സയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു സ്ഥാനമില്ല. അത്തരമൊരു സംഭവം നടക്കില്ലെന്ന് ക്ലബ് പ്രസിഡന്‍റ് ഹ്വാന്‍ ലാപോര്‍ട്ട അറിയിച്ചു. ഞായറാഴ്ച രാത്രിയില്‍ മെസി ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗവില്‍ എത്തിയിരുന്നു. കാമ്പ് നൗവില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം “ഒരു ദിവസം എനിക്കു തിരിച്ചുവരാന്‍ കഴിയും, ഒരു കളിക്കാരന്‍ എന്ന നിലയില്‍ വിടപറയാന്‍ മാത്രമല്ല, അങ്ങനെ ചെയ്യാന്‍ കഴിയില്ല’’ എന്ന കുറിപ്പും മെസി പങ്കുവച്ചിരുന്നു. ഇതോടെ മെസി ബാഴ്‌സയിലേക്കു തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്ത പരന്നു.

Read More

ഇതെന്‍റെ അവസാന ലോകകപ്പ്: റൊണാള്‍ഡോ

ലിസ്ബണ്‍: 2026 എഡിഷനായിരിക്കും തന്‍റെ അവസാന ഫിഫ ലോകകപ്പ് എന്ന വെളിപ്പെടുത്തലുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടമാണ് പോര്‍ച്ചുഗല്‍ ഇതുവരെ കാഴ്ചവച്ചത്. 40കാരനായ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് ട്രോഫിയോടെ കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്നതാണ് കാല്‍പ്പന്ത് ആരാധകരുടെ ആകാംഷ. അടുത്ത ലോകകപ്പ് എന്‍റെ അവസാന ലോകകപ്പായിരിക്കും. എനിക്ക് അപ്പോള്‍ത്തന്നെ 41 വയസ് ആകും. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ ഫുട്‌ബോളില്‍നിന്നു പൂര്‍ണമായി വിരമിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബിനും രാജ്യത്തിനുമായി 953 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 1000 കരിയര്‍ ഗോള്‍ എന്ന ചരിത്രനേട്ടത്തിലേക്കുള്ള കുതിപ്പികാണ് സിആര്‍7.

Read More

ഗുജറാത്തിൽ പശുക്കളെ കശാപ്പ് ചെയ്ത കേസിൽ മൂന്നു പേർക്കു ജീവപര്യന്തം! പ്രതികൾക്ക് 18 ലക്ഷം രൂപ പിഴയും; ചരിത്രപരമായ വിധിയെന്ന് സർക്കാർ വക്താവ്

അമ്രേലി: ഗുജറാത്തിൽ ഗോഹത്യ കേസിൽ മൂന്നു പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് സെഷൻസ് കോടതി ജഡ്ജി റിസ്‌വാന ബുഖാരി ശിക്ഷിച്ചത്. പ്രതികൾ 18 ലക്ഷം രൂപ പിഴയും അടയ്ക്കണം. 2023ൽ അമ്രേലി ജില്ലയിലാണു കേസിനാസ്പദമായ സംഭവം. പശുക്കളെ കശാപ്പ് ചെയ്ത വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 40 കിലോ ബീഫ് പിടികൂടിയിരുന്നു. പശുക്കളുടെ ശരീരഭാഗങ്ങളും കണ്ടെത്തി. കാസിം സോളങ്കിയെ ഉടൻ പോലീസ് പിടികൂടി. മറ്റു രണ്ടു പേരെ പിന്നീടാണ് അറസ്റ്റ് ചെയ്തത്. പശുവിനെ കശാപ്പ് ചെയ്ത കേസിൽ ഗുജറാത്തിൽ ആദ്യമായാണു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നത്. കോടതിവിധിയെ ‘ചരിത്രപരം’ എന്നാണ് ഗുജറാത്ത് സർക്കാർ വക്താവ് ജിത്തു വഘാനി വിശേഷിപ്പിച്ചത്. 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേയാണ് ഗുജറാത്തിൽ ഗോഹത്യക്കെതിരേ കർശന നിയമംപാസാക്കിയത്. 2017ൽ…

Read More