300 വർഷം പഴക്കമുള്ള വെള്ളിവിരലുറയിൽ പ്രണയലിഖിതം!

ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്‍റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തെരച്ചിൽ നടത്തുകയായിരുന്നു.

ഏറെനേരം തെരഞ്ഞിട്ടും പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിയാത്തതിന്‍റെ നിരാശയിൽ അദ്ദേഹം തൊട്ടടുത്ത ഓക്ക് മരത്തിന്‍റെ തണലിലേക്കു മാറി. അപ്രതീക്ഷിതമായി എഡ്വേർഡ്സിന്‍റെ മെറ്റൽ ഡിറ്റക്റ്ററിൽ ഒരു സിഗ്നൽ തെളിഞ്ഞു.

അവിടത്തെ മണ്ണു കുഴിച്ചുനടത്തിയ തെരച്ചിലിൽ മനോഹരമായ ഒരു പുരാവസ്തു അദ്ദേഹത്തിനു കണ്ടെത്താനായി. ആദ്യം എഡ്വേർഡ് കരുതിയതു നാണയമായിരിക്കുമെന്നാണ്. പക്ഷേ, അതൊരു വെള്ളിയിൽത്തീർത്ത വിരലുറയായിരുന്നു.

1682നും 1740നും ഇടയിലുള്ളത്! നീളമുള്ളതും കട്ടിയുള്ളതുമായിരുന്നു ആ വെള്ളിവിരലുറ. സൂചി ഉപയോഗിച്ചു വസ്ത്രങ്ങൾ തുന്നുന്പോൾ വിരലുകളിൽ മുറിവു സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള വിരലുറകൾ അക്കാലത്തു ധരിച്ചിരുന്നത്.

എന്നാൽ, റോബർട്ടിനു കിട്ടിയ വിരലുറ ഒരു പ്രണയസമ്മാനമായിരുന്നു. ആ വിരലുറയിൽ ഇങ്ങനെ കൊത്തിവച്ചിരുന്നു, “ശാശ്വതമായി, എന്നേക്കും സ്നേഹിക്കുക’.

തുന്നൽ ജോലികളിൽ ഏർപ്പെടുന്പോൾ തന്‍റെ പ്രിയപ്പെട്ടവളുടെ വിരലുകളിൽ ഒരു പോറൽപോലും സംഭവിക്കാതിരിക്കാൻ കൈമാറിയ പ്രണയസമ്മാനം!

Related posts

Leave a Comment