റോഡിൽ പാർക്കിംഗ് വണ്ടികൾ കണ്ടാൽ പെട്രോൾ ഊറ്റും; പിന്നെ മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടക്കും;  നഗരത്തിലെ പെട്രോൾ ഊറ്റുകാർ പോലീസ് വലയിൽ

കോഴിക്കോട് : നഗരത്തില്‍ അര്‍ധരാത്രിയില്‍ കറങ്ങി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘം പിടിയില്‍. പ്രായപൂര്‍ത്തിയാവാത്തവരുള്‍പ്പെടെ അഞ്ച് പേരെയാണ് ടൗണ്‍ എസ്‌ഐ കെ.ടി.ബിജിത്തും സംഘവും പിടികൂടിയത്.

ചേളന്നൂര്‍, കക്കോടി എന്നിവിടങ്ങളിലുള്ളവരാണ് പ്രായപൂര്‍ത്തിയാവാത്തവര്‍. പെട്രോള്‍ ഊറ്റാനുള്ള നാലു കുപ്പികളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ലിങ്ക് റോഡിന് സമീപത്തു വച്ച് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസവും സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ പോലീസ് കണ്ടിരുന്നു.

എന്നാല്‍ പിടികൂടാന്‍ സാധിച്ചില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മോഷ്ടിച്ച ബൈക്കുമായി ഇവരില്‍ രണ്ടുപേര്‍ നഗരത്തിലെത്തിയിരുന്നു. പിന്നീട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അര്‍ധരാത്രിയില്‍ ബൈക്കുളില്‍ കറങ്ങി വീടുകളിലും കടകളുടെ പാര്‍ക്കിംഗ് ഏരിയയിലും ആശുപത്രി വളപ്പുകളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ‘ഓപ്പറേഷന്‍’ നടത്തുന്നത്.

ഇത്തരത്തില്‍ മോഷ്ടിക്കുന്ന പെട്രോള്‍ ഉപയോഗിച്ചാണ് ഇവര്‍ പലിയടത്തും എത്തുന്നത്. ഇവര്‍ക്ക് പിന്നില്‍ ലഹരി മാഫിയക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പിടിയിലായവരില്‍ പലര്‍ക്കും നിരവധി മോഷണവുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയാണ്. എഎസ്‌ഐ ശിവദാസന്‍, ജയ്‌സണ്‍ ചാര്‍ലി എന്നിവരും എസ്‌ഐക്കൊപ്പമുണ്ടായിരുന്നു.



Related posts

Leave a Comment