ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്‍റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയും; മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം പുനരാവിഷ്കരിച്ച് പോലീസ്

തിരുവനന്തപുരം: ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്‍റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്ന് പോലീസ് കണ്ടെത്തൽ.

മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ച് പോലീസ്. ഡ്രൈവർ ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് അന്വേഷണം.

രാത്രി പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു.

 

Related posts

Leave a Comment