ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്രാമയിലൂടെ അരങ്ങിലെത്തിച്ച് ശ്രദ്ധേയയാകുകയാണ് അഭിഭാഷകയായ പാര്‍വതി മേനോന്. സതിയുടെ ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഭാവങ്ങളും തനിമ ചോരാതെയാണ് പാര്‍വതി കുച്ചിപ്പുടിയിലൂടെ അവതരിപ്പിച്ച് കൈയടി നേടുന്നത്. മൂന്നര വയസില്‍ തുടങ്ങിയ നൃത്ത പഠനം കലൂര്‍ മാധവത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെയും അഭിഭാഷക മീര മേനോന്റെയും മകളാണ് അഭിഭാഷകയായ പാര്‍വതി മേനോന്. മൂന്നര വയസിലാണ് പാര്‍വതി നൃത്തം പഠിച്ചു തുടങ്ങിയത്. കലാമണ്ഡലം മോഹനതുളസിയാണ് ആദ്യ ഗുരു. തുടര്‍ന്ന് വിശാഖപട്ടണത്തെ കലാരത്ന എ ബി ബാലകൊണ്ടല റാവു വിന്റെയും പദ്മവിഭൂഷണ് ഡോ. പത്മ സുബ്രഹ്മണ്യന്റെയും ശിക്ഷണത്തില്‍ നൃത്തത്തില്‍ ഉപരിപഠനം നടത്തുകയാണ് ഇപ്പോൾ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ പഠിച്ചെങ്കിലും പാര്‍വതി പിന്നീട് കുച്ചിപ്പുടിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സ്കൂള്‍, കോളജ് പഠനകാലത്ത് പാര്‍വതി മത്സരങ്ങളില്‍…
Read MoreDay: May 29, 2024
ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുന്നത്
തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്.ഹെമറജിക് സ്ട്രോക്കിന്റെ സങ്കീർണതകൾ ഹെമറജിക് സ്ട്രോക്ക് ചില സങ്കീർണതകൾക്ക് കാരണമാകും. 1. ഓർമ, ചിന്താ പ്രശ്നങ്ങൾ2. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ3. ഭക്ഷണം വിഴുങ്ങാനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ4. സ്ഥിരമായ ന്യൂറോളജിക്കൽ വൈകല്യം ബ്രെയിൻ സ്റ്റെം സ്ട്രോക്ക്ബ്രയിൻ സ്റ്റെമ്മിലാണ് ഇത്തരം സ്ട്രോക്ക് സംഭവിക്കുന്നത്. (തലച്ചോറിനെ സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ബ്രെയിൻ സ്റ്റെം). ഇത് ശരീരത്തിന്റെ ഇരുവശങ്ങളെയും ബാധിക്കും. ഇത് സംഭവിക്കുകയാണെങ്കിൽ, സംസാരിക്കാനോ കഴുത്തിന് താഴെ ചലിക്കാനോ കഴിയാത്ത ഒരു “ലോക്ക് ഇൻ” അവസ്ഥയിലേക്ക് വീണുപോവുന്നു. ലക്ഷണങ്ങൾഒരു വ്യക്തിക്ക് ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് തിരിച്ചറിയാൻ പ്രയാസമാണ്. ശരീരത്തിന്റെ ഒരു വശത്ത് ബലഹീനതയുടെ അടയാളങ്ങളില്ലാതെ അവർക്ക് ചില ലക്ഷണങ്ങൾ ഉണ്ടാകാം. ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ലക്ഷണങ്ങൾ 1. തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ2. ഓക്കാനം അല്ലെങ്കിൽ ഛർദി3. വസ്തുക്കൾ രണ്ടായി…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; 75 ദിനം നീണ്ട പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനു നടക്കാനിരിക്കെ പരസ്യപ്രചാരണം നാളെ വൈകിട്ട് അഞ്ചിന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന മാർച്ച് 16 മുതൽ 75 ദിനം നീണ്ട പ്രചാരണത്തിനാണു നാളെ കൊടിയിറങ്ങുന്നത്. 543 അംഗ ലോക്സഭയിലേക്ക് ഏഴുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 57 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇനി ശേഷിക്കുന്നത്. ജൂൺ നാലിനു വോട്ടെണ്ണും. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെയുള്ള 13 സീറ്റുകളിലാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ സീറ്റുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. പശ്ചിമബംഗാളിൽ ഒൻപതിലും ബിഹാറിൽ എട്ട് സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, അഭിഷേക് ബാനർജി, ലാലുപ്രസാദിന്റെ മകൾ മിസാ ഭാരതി എന്നിവർ അവസാനഘട്ടത്തിൽ ജനവിധി തേടുന്നു. വലിയ വിജയം പ്രതീക്ഷിക്കുന്ന എൻഡിഎ തുടർച്ചയായ മൂന്നാംതവണയും സർക്കാർ രൂപീകരണത്തിനുള്ള ആലോചനയിലാണ്. അതിനിടെ…
Read Moreഒമാൻ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി
മസ്കറ്റ്: ഒമാനിൽനിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നു മസ്കറ്റിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണു ജൂൺ ഏഴുവരെ റദ്ദാക്കിയത്. ജൂൺ ഒന്ന് വരെയുള്ള പല സർവീസുകളും നേരത്തെ റദ്ദാക്കിയിരുന്നു. ജൂൺ 2, 4, 6, ദിവസങ്ങളിൽ കോഴിക്കോട് നിന്നു മസ്കറ്റിലേക്ക് സർവീസുണ്ടാകില്ല. ജൂൺ 3, 5, 7 ദിവസങ്ങളിലെ മസ്കറ്റ് -കോഴിക്കോട് സർവീസുകളും റദ്ദാക്കി. ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ കണ്ണൂരിൽനിന്നു മസ്കറ്റിലേക്കും തിരിച്ചും സർവീസുണ്ടാകില്ല. തിരുനന്തപുരത്തുനിന്നു മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകളെയും പുതിയ തീരുമാനം ബാധിക്കും. ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ തിരുവനന്തപുരം- മസ്കറ്റ് സർവീസ് ഉണ്ടാകില്ലെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ബലിപെരുന്നാൾ ആഘോഷത്തിനും കേരളത്തിൽ അധ്യയന വർഷം ആരംഭിക്കുന്നത് കണക്കാക്കിയും യാത്ര പ്ലാൻ ചെയ്തവർക്ക് കനത്ത തിരിച്ചടിയാകും ഇത്.
Read Moreപറന്നുയരുന്നതിനു തൊട്ടുമുമ്പ് വിമാനത്തിൽ തീ;യാത്രക്കാർ സുരക്ഷിതർ
ഷിക്കാഗോ: ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. സിയാറ്റിൽ-ടകോമയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 2091 ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്സിവേയിൽ നിൽക്കുമ്പോഴാണ് ഒരു എഞ്ചിനിൽ തീ പടർന്നത്. 148 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും ഉടൻതന്നെ സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽനിന്ന് പുറത്തിറക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഗാസയിലേക്കു സഹായം; അമേരിക്ക നിർമിച്ച താൽകാലിക പാതകടൽക്ഷോഭത്തിൽ തകർന്നു
ഗാസ: ഗാസയിലേക്ക് സഹായമെത്തിക്കാനായി അമേരിക്ക നിർമിച്ച താൽകാലിക പാത കടൽക്ഷോഭത്തിൽ തകർന്നു. ഗാസയുടെ തീരത്തോട് ചേർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് അമേരിക്ക ഭക്ഷണവും ഇന്ധനവും അടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി താൽകാലിക പ്ലാറ്റ്ഫോം സജ്ജമാക്കിയത്. വേലിയേറ്റത്തിൽ താൽകാലിക പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം തകർന്നതായാണ് യുഎസ് അധികൃതർ വിശദമാക്കുന്നത്. ഇതിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു. യുഎന്നും മനുഷ്യാവകാശ സംഘടനകൾ അടക്കമുള്ളവരും ഗാസയിലേക്ക് ആവശ്യമായ സഹായം എത്തുന്നില്ലെന്നു നിരന്തരമായി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് 548 മീറ്റർ നീളത്തിലധികമുള്ള താൽകാലിക പ്ലാറ്റ്ഫോം അമേരിക്കൻ സൈന്യം ഗാസ തീരത്ത് സജ്ജമാക്കിയത്. തീരവുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് നിലവിൽ തകരാറ് സംഭവിച്ചിട്ടുള്ളത്. ു
Read Moreപടച്ചോനേ ഇങ്ങള് കാത്തോളീ…കെഎസ്ആർടിസി ലേബർ റൂമായപ്പോൾ; ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിക്ക് സുഖ പ്രസവം
തൃശൂർ: കെഎസ്ആർടിസി ബസിനുള്ളിൽ യുവതി പ്രസവിച്ചു. തിരുനാവായ സ്വദേശിനിയായ സെറീന (37) ആണ് ബസിനുള്ളിൽ പ്രസവിച്ചത്. യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിന്റെ ജനനമാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി ബസിനുള്ളിൽ സംഭവിച്ചത്. തൃശൂർ പേരാമംഗലത്ത് വച്ച് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. അങ്കമാലിയിൽ നിന്നും തൊട്ടിൽപാലത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് കുഞ്ഞ് ജനിച്ചത്. തൃശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന അവർക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ബസ് തൃശൂർ അമല മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. യുവതിക്കൊപ്പം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ ബസിൽ നിന്നും പുറത്തെത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാർ ബസിനുള്ളിൽ കയറി പ്രസവം പൂർത്തിയാക്കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreജൂൺ നാലു കഴിയുമ്പോൾ നവീൻ പട്നായിക് ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയായി മാറുമെന്ന് അമിത് ഷാ
ഒഡീഷ: തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലു കഴിയുമ്പോൾ നവീൻ പട്നായിക് ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയായി മാറുമെന്നു കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ഒഡീഷയിലെ ചാന്ദ്ബലിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപി ഒഡീഷയില്‍ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 147 സീറ്റുകളുള്ള ഒഡീഷ നിയമസഭയിൽ ബിജെപി 75ലധികം സീറ്റുകൾ നേടുമെന്നും 21 ലോക്സഭാ സീറ്റുകളിൽ 17 എണ്ണത്തിൽ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Read Moreപെരിഞ്ഞനം ഭക്ഷ്യവിഷബാധ ചികിത്സ തേടിയവരുടെ എണ്ണം 227 ആയി; വെള്ളിയാഴ്ച ഭക്ഷണം കഴിച്ചവർക്കും പ്രശ്നങ്ങളെന്ന് സംശയം
കയ്പ്പമംഗലം: പെരിഞ്ഞനം ഭക്ഷ്യവിഷബാധ സംഭവത്തിൽ ചികിത്സ തേടിയവരുടെ എണ്ണം ഇരുനൂറു കവിഞ്ഞു. ഇതിൽ 49 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ആറുവയസുള്ള കുട്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും 45കാരിയായ വീട്ടമ്മ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ഐസിയുവിലാണ്. ഇന്നലെ രാത്രി വരെയുള്ള കണക്കുപ്രകാരം പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 227 പേർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടി. കഴിഞ്ഞ ദിവസം 185 പേരായിരുന്നു ചികിത്സ തേടിയിരുന്നതെങ്കിൽ ഇന്നലെ രാത്രിയായപ്പോഴേക്കും എണ്ണം ഇരുനൂറു കവിഞ്ഞു. ശനിയാഴ്ച രാത്രി പെരിഞ്ഞനം മൂന്നുപീടികയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കും പാഴ്സലായി വാങ്ങിക്കൊണ്ടുപോയവർക്കുമാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിൽ പാഴ്സലായി വാങ്ങിയ ഭക്ഷണം കഴിച്ച പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായംമരയ്ക്കാർ വീട്ടിൽ ഹസ്ബുവിന്റെ ഭാര്യ നുസൈബ(56) ശാരീരിക അസ്വസ്ഥകളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു. ശനിയാഴ്ച ഭക്ഷണം…
Read Moreതെരുവുനായ ആക്രമണം: എട്ടുവയസുകാരി ഉൾപ്പെടെ രണ്ടു പേർക്കു കടിയേറ്റു
നാദാപുരം: ഉമ്മത്തൂരിലും പാറക്കടവിലും തെരുവ് നായയുടെ പരാക്രമത്തില്‍ എട്ടുവയസുകാരി ഉള്‍പ്പെടെ രണ്ടു പേർക്കു കടിയേറ്റു. ഉമ്മത്തൂർ സ്വദേശിനി ദിഖ്റ (8), ചെക്യാട് വില്ലേജ്ഓഫീസ് പരിസരത്തെ കുന്നുംമഠത്തിൽ ചന്ദ്രി ( 40 ) എന്നിവർക്കാണു കടിയേറ്റത്. ഇന്നലെ വൈകുന്നേരം വീടിന്റെ മുറ്റത്തുനിന്നു സൈക്കിൾ ചവിട്ടി കളിക്കുന്നതിനിടയിലാണ് ബാലികയ്ക്കു കടിയേറ്റത്. ഇതിനുപിന്നാലെയാണ് സമീപവാസിയായ ചന്ദ്രിക്കു കടിയേറ്റത്. ഇരുവരും നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും വിദ്യാർഥികളടക്കമുള്ളവർ നടന്നുപോകുന്നത് ഭീതിയോടെയാണെന്നും നാട്ടുകാർ പറഞ്ഞു. ഇനി സ്കൂള്‍ കൂടി തുറക്കുന്ന അവസ്ഥയില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Read More