അമേരിക്ക കണ്ടതില്‍ വച്ചേറ്റവും നീളമുള്ള പെരുമ്പാനെ പിടികൂടി ! സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമെന്ന് പാമ്പ് പിടിച്ച വിദ്യാര്‍ഥി

ഫ്ലോറിഡ: അമേരിക്കയിൽ ഇതുവരെ കണ്ടിട്ടുള്ളതിനേക്കാൾ ഏറ്റവും നീളമുള്ള പാന്പിനെ പിടികൂടിയെന്ന വാർത്ത പുറത്തുവന്നിരിക്കുന്നു.

19 അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിനെയാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ ജെയ്‍ക്ക് വലേരി പിടികൂടിയത്.

ഇതിനു മുൻപ് പിടിക്കപ്പെട്ട ഏറ്റവും വലിയ ബർമീസ് പാമ്പിന് 18 അടി ഒമ്പത് ഇഞ്ച് ആയിരുന്നു നീളം. 2020 ഒക്ടോബറിലായിരുന്നു ഇത്.

ഇൻസ്റ്റാഗ്രാമിൽ വലേരി പങ്കുവച്ച പാന്പിനെ പിടിക്കുന്ന വീഡിയോയിലെ രംഗങ്ങൾ ഭയമുളവാക്കുന്നതാണ്.

പെരുമ്പാമ്പിനെ വാലിൽ പിടിച്ച് റോഡിലേക്ക് വലിച്ചിടുമ്പോൾ അത് അവനുനേരെ കുതിക്കുന്നത് കാണാം.

കുറച്ചുനേരങ്ങൾക്കുശേഷം മറ്റ് ചിലരും പാമ്പിനെ പിടികൂടാൻ വലേരിയെ സഹായിക്കാനെത്തി. ഇത്തരത്തിൽ ഒരു പാമ്പിനെ പിടികൂടും എന്ന് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല എന്നു വലേരി പറഞ്ഞു.

Related posts

Leave a Comment