വാങ്ങാന്‍ താല്‍പ്യമുണ്ടോ? എയർ ഇന്ത്യ പൂർണമായും വിൽക്കും, പുതിയൊരു ഉടമയെ കണ്ടെത്തണം; വ്യോമയാന മന്ത്രി പറയുന്നത് ഇങ്ങനെയൊക്കെ…

ന്യൂഡൽഹി: എയർ ഇന്ത്യയെ പൂർണമായും വിൽക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. എയർ ഇന്ത്യ പുതിയൊരു ഉടമയെ കണ്ടെത്ത ണമെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇയർ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിച്ചു. ‌ഓഹരിവിറ്റഴിക്കൽ അല്ലെങ്കിൽ വിറ്റഴിക്കാതിരിക്കൽ എന്നിവയിൽ ഒന്ന് തെ രഞ്ഞെടുക്കുകയായിരുന്നില്ല.

മറിച്ച് ഓഹരി വിറ്റഴിക്കണമോ അടച്ചുപൂട്ടണോ എന്നതിലായിരുന്നു തെരഞ്ഞെടുപ്പ്. എയർ ഇന്ത്യക്ക് 60,000 കോടിയുടെ കട മുണ്ട്.

സ്ലേറ്റ് വൃത്തിയാക്കിയ ശേഷം വരയ്ക്കേണ്ടതുണ്ട്. ഇത് പുതിയ വീട് തീർച്ചയായും കണ്ടെത്തണം- മന്ത്രി പറഞ്ഞു.

സ്വകാര്യ കമ്പനിക്കു വിൽക്കുന്നതിനുള്ള നടപടികൾ 64 ദിവസം കൊണ്ടു പൂർത്തീകരിച്ച് ഈ വർഷാവസാവനത്തോടെ പുതിയ ഉടമയ്ക്ക് കൈമാറും.

എയർ ഇന്ത്യ വാങ്ങാൻ താത്പര്യമുള്ള ധന ബിഡ്ഡുകൾ 64 ദിവസത്തിനകം പൂർത്തിയാക്കും. പല ബിഡ്ഡർമാരെയും ഷോർട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്- മന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നുണ്ടെങ്കിലും ഇപ്പോഴുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കില്ലെന്നു അദ്ദേഹം പറഞ്ഞു.

മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരും നിയന്ത്രണങ്ങളുമായി സഹകരിക്കാത്തവരുമായ യാത്രക്കാരെ ബ്ലാക് ലിസ്റ്റ് ചെയ്യുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.

Related posts

Leave a Comment