അവതാരകന്‍റെ തെറ്റായ പരാമർശം; മാനനഷ്ടക്കേസിൽ ട്രംപിന് 127 കോടി നഷ്ടപരിഹാരം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. മാർച്ച് പത്തിന് പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ ട്രംപ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസ് അവതാരകന്‍ ജോർജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ചു പറഞ്ഞതിനെതിരേയായിരുന്നു പരാതി. ഒത്തുതീർപ്പിന്‍റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ ഒരുമില്ല്യൺ ഡോളറും എബിസി ന്യൂസ് നൽകും. മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996ലെ കേ‌‌‌സിനെ മുന്‍നിര്‍ത്തിയത് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗക്കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.

Read More

ആരും കുതിര കയറേണ്ട…

  ആരും കുതിര കയറേണ്ട… തൊടുപുഴ കെഎസ്ആർടിസി ജംഗ്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന കുതിരയെ കയറ്റിപ്പോകുന്ന വാഹനം. 

Read More

മകള്‍ നേരിട്ടത് ക്രൂരപീഡനം: ആംബുലൻസിൽവച്ചും ക്രൂരമായി മർദിച്ചു; രാഹുൽ എഴുതി നൽകിയ കാര്യങ്ങളാണ് യൂട്യൂബ് വീഡിയോയിൽ പറഞ്ഞതെന്ന് യുവതിയുടെ പിതാവ്

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും തുടര്‍ നടപടികളില്‍ പോലീസ് നിയമോപദേശം തേടുമെന്നും യുവതിയുടെ പിതാവ് അറിയിച്ചു. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സിൽ സ്ട്രച്ചറിൽ കിടക്കുമ്പോള്‍ പോലും മകളെ അവൻ മര്‍ദിച്ചു. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും രാഹുൽ തയാറായില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്‍പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള്‍ നൽകി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവര്‍ക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്ന് പിതാവ് കൂട്ടിച്ചേർത്തു. അതേസമയം കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ നിയമോപദേശം തേടാനാണ് പോലീസ് നീക്കം. ആദ്യ കേസിലെ, യുവതിയുടെ മൊഴിമാറ്റം കണക്കിലെടുത്താണ് തീരുമാനം.

Read More

അൻവറിന്‍റെ സ്വപ്നങ്ങൾ ചേലക്കരയിൽ ആവിയായി: നാലക്കം തികയ്ക്കാൻ പാടുപെട്ട് സുധീർ

തൃശൂർ: ഇടതുമുന്നണിയോടു കൊന്പുകോർത്ത് ചേലക്കരയിൽ എൻ.കെ. സുധീറിനെ ഡിഎംകെയുടെ സ്ഥാനാർഥിയായി നിർത്തിയപ്പോൾ യുഡിഎഫ്, എൽഡിഎഫ് വോട്ടുകൾ കുറേ പിടിക്കുമെന്ന് പി.വി.അൻവർസ്വപ്നം കണ്ടിരുന്നു. എന്നാൽ അൻവറിന്‍റെ സ്വപ്നങ്ങൾ ചേലക്കരയിൽ ആവിയായി പോകുന്ന കാഴ്ചയ്ക്കാണ് വോട്ടെണ്ണൽ ദിനത്തിൽ കണ്ടത്. നാലാം സ്ഥാനത്തു നിന്ന് കരകയറാൻ സുധീറിന് സാധിച്ചതേയില്ല. നാലക്കം തികയ്ക്കാനും സുധീർ പാടുപെട്ടു. ചേലക്കരയിൽ യുഡിഎഫിന്‍റെ സ്ഥാനാർഥിയായി സുധീർ വരുമെന്ന് ആദ്യം പറഞ്ഞുകേട്ടിരുന്നെങ്കിലും രമ്യയെ തന്നെ കോണ്‍ഗ്രസ് കളത്തിലിറക്കിയതോടെ സുധീർ ഇടഞ്ഞു. ഇടതുപക്ഷവുമായി ഇടഞ്ഞെത്തിയ അൻവറിനൊപ്പം സുധീർ ചേർന്നതോടെ ചേലക്കരയിൽ സുധീർ സ്ഥാനാർഥിയായി. പാലക്കാട്ടെ സ്ഥാനാർഥിയെ അൻവർ പിൻവലിച്ചതോടെ അൻവർ സ്ഥാനാർഥി സുധീർ കേരളമാകെ ശ്രദ്ധാകേന്ദ്രമായി. സുധീറിന്‍റെ ദയനീയ പരാജയം അൻവറിന്‍റെ കൂടി ദയനീയ പരാജയമായിരിക്കുകയാണ്.

Read More

‘അച്ഛന്‍റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവാണ് വലിക്കുന്നത്,: അങ്ങനെ അവസാന ആഗ്രഹവും നിറവേറ്റി മകൾ; വീഡിയോ വൈറൽ

യൂട്യൂബർ റോസന്ന പാൻസിനോ മരിച്ചുപോയ പിതാവിന് ആദരവ് അർപ്പിക്കുന്ന വീഡിയോ ആണ് കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. 39കാരിയായ ഈ യുവതി വളരെ വ്യത്യസ്തമായ രീതിയിലാണ് തന്‍റെ പിതാവിന് ആദരവ് അർപ്പിക്കുന്നത്. ‘സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്’ എന്ന് പേരിട്ട എപ്പിസോഡിലാണ് അവർ ഈ വ്യത്യസ്തമായ വീഡിയോ പങ്കുവച്ചത്. അച്ഛന്‍റെ ചിതാഭസ്മം ഇട്ടിരുന്ന പാത്രത്തിൽ വളർത്തിയ കഞ്ചാവ് വലിച്ചുകൊണ്ടാണ് പിതാവിനെ സ്മരിച്ചത്. അഞ്ച് വർഷം മുൻപാണ് യുവതിയുടെ അച്ഛൻ മരണപ്പെട്ടത്. അദ്ദേഹം മരിക്കുന്നതിനു മുൻപ് തന്നോട് ഇങ്ങനെ ഒരു ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരുന്നു. അതിനാലാണ് അച്ഛന്‍റെ ചിതാഭസ്മത്തിൽ കഞ്ചാവ് വളർത്തിയതെന്നും റോസന്ന പറഞ്ഞു. ‘പാപ്പാ പിസ്സ’ എന്നാണ് അവൾ തന്‍റെ അച്ഛനെ വിളിച്ചിരുന്നത്. ആറ് വർഷത്തോളം ലുക്കീമിയ ബാധിതനായിരുന്നു അദ്ദേഹം. അച്ഛൻ അടിപൊളി ആയിരുന്നു, കുറച്ചൊരു വിപ്ലവകാരിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ആഗ്രഹം പറഞ്ഞതുമെന്ന് റോസന്ന…

Read More

ശബരിമല പാതയിൽ അപകടം ഒളിപ്പിച്ച് അട്ടിവളവ്; കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും അപകടമേഖല

കണമല: ഏതു നിമിഷവും ദുരന്തം സംഭവിക്കാവുന്ന ഇടങ്ങളായി അട്ടിവളവും കരിങ്കല്ലുംമൂഴിയും കണമലയും എരുത്വാപ്പുഴയും. എരുമേലിയിൽനിന്ന് പന്പയിലേക്കുള്ള റോഡിലെ കൊടുംവളവുകളും അശാസ്ത്രീയ നിർമിതിയും അപകടസാധ്യത വർധിപ്പിക്കുന്നു.ശബരിമല സീസൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുന്പോഴാണ് സീബ്രാലൈനുകൾ വരയ്ക്കുന്നത്. ഇവയാവട്ടെ വേണ്ടത്ര നിലവാരമില്ലാതെയും. രാവും പകലും പോലീസും ഗതാഗത വകുപ്പും എരുമേലിമുതൽ പന്പവരെ കൊടും വളവുകളിലും പാതയോരങ്ങളിലും ചിട്ടയായ നിർദേശങ്ങളുമായി നിലകൊള്ളുന്നതുകൊണ്ടാണ് യാത്ര ഇത്രയെങ്കിലും സുരക്ഷിതമാകുന്നത്. കണമല – നിലയ്ക്കൽ വനപാതയിൽ കൊടും വളവുകൾ നിരവധിയാണ്. ഇതോടകം പത്തിലേറെ വലിയ അപകടങ്ങളിലായി അന്പതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അപകടക്കെണിയായ അട്ടിവളവ് നിവർക്കാനോ വീതി കൂട്ടാനോ ശാസ്ത്രീയമായി പുനർനിർമിക്കാനോ യാതൊരു നടപടിയുമായിട്ടില്ല. കഴിഞ്ഞദിവസവും അയൽ സംസ്ഥാനത്തുനിന്നുള്ള തീർഥാടകരുടെ മിനി ബസ് അട്ടിവളവിൽ മറിഞ്ഞു. റോഡിന്‍റെ അശാസ്ത്രീയ നിർമിതിയാണ് തുടർച്ചയായ അപകടങ്ങൾക്കു കാരണമെന്ന് നാറ്റ്പാക്ക് ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കണമല കവലയിലേക്കുള്ള കുത്തിറക്കത്തിൽ വാഹനങ്ങൾക്കെടുക്കാവുന്ന പരമാവധി വേഗമോ ജാഗ്രതാ…

Read More

കുപ്പിയിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്കയുടെ കഥ സത്യമാണ് മക്കളേ: വീഡിയോ കാണാം

ദാഹിച്ച് വലഞ്ഞ് കിണറ്റിൻ കരയിലെത്തിയ കാക്കയുടെ കഥ നമുക്ക് എല്ലാവർക്കും പരിചിതമാണ്. കിണറിന്‍റെ കരയിലെത്തിയ കാക്ക വെള്ളം കുടിക്കാൻ തൊട്ടിയിൽ നോക്കിയപ്പോൾ അൽപം പോലും വെള്ളം അതിനുള്ളിലില്ല. ഉടൻതന്നെ കൊച്ചു കല്ലുകൾ കൊത്തി തൊട്ടിയിലേക്ക് ഇട്ടു. അപ്പോൾ വെള്ളം പൊങ്ങി വന്നു. കാക്ക അത് കുടിച്ച് ദാഹമകറ്റി പറന്നു പോയി എന്ന കഥ അറിയാത്തവർ ചുരുക്കമാണ്. എന്നാൽ ഇത് വെറുമൊരു കെട്ടുകഥയല്ല അതെന്ന് തെളിയിക്കുന്ന സന്ദർഭമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കാക്ക ഒരു കുപ്പിക്കരികിലായി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കുപ്പിയിൽ നിന്നും കാക്ക വെള്ളം കുടിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ കാക്കയ്ക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ല. ഉടൻതന്നെ കാക്ക പരിസരം വീക്ഷിച്ച് കുപ്പിയിലേക്ക് കല്ലെടുത്ത് ഇടുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ, വെള്ളം പൊങ്ങി വരുമ്പോൾ അത് കുടിക്കാൻ ശ്രമിക്കുന്നു. ആദ്യത്തെ തവണ സാധിക്കുന്നില്ല. പിന്നെയും കല്ലുകൾ കൊത്തിയെടുത്ത് കുപ്പിയിലിട്ടു.…

Read More

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്:10 വിക്കറ്റും സ്വന്തമാക്കി കാംബോജ്

‌ലഹ്‌ലി (ഹരിയാന): ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കുന്ന ആറാമത് ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിൽ ഹരിയാനയുടെ അൻഷുൽ കാംബോജ്. കേരളത്തിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ഒന്നാം ഇന്നിംഗ്സിലാണ് കാംബോജ് 10 വിക്കറ്റും സ്വന്തമാക്കിയത്. സുഭാഷ് ഗുപ്തെ (1954), പ്രേമൻസു ചാറ്റർജി (1956), പ്രദീപ് സുന്ദരം (1985), അനിൽ കുംബ്ലെ (1999), ദേബാസിസ് മൊഹന്തി (2001) എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബൗളർമാർ. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സിൽ 30.1 ഓവറിൽ 49 റണ്‍സ് മാത്രം വഴങ്ങിയാണ് ഇരുപത്തിമൂന്നുകാരനായ കാംബോജ് 10 വിക്കറ്റ് സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരമാണ് കാംബോജ്. കേരള ആധിപത്യം അൻഷുൽ കാംബോജിന്‍റെ ഒറ്റയാൾ ബൗളിംഗിനു മുന്നിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ 291 റണ്‍സ് നേടി. മൂന്നാംദിനം അവസാനിക്കുന്പോൾ ഹരിയാന…

Read More

നെതന്യാഹുവിന്‍റെ വെളിപ്പെടുത്തൽ: ഹിസ്ബുള്ള കലിപ്പിൽ; ഇസ്രയേലിൽ റോക്കറ്റ് വർഷം, വൻനാശം; ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 37 മരണം

ടെൽ അവീവ്: ലെബനനിൽ നടന്ന പേജർ സ്ഫോടന പരന്പര തന്‍റെ അനുമതിയോടെയായിരുന്നെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. റോക്കറ്റുകളിൽ ചിലതിനെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞെങ്കിലും നിരവധി റോക്കറ്റുകൾ കാർമിയൽ മേഖലയിൽ പതിച്ചു. ഹിസ്ബുള്ളയുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനമായ പേജറുകളും വോക്കി-ടോക്കികളും ലെബനനിലുടനീളം പൊട്ടിത്തെറിച്ച് 40ഓളം പേ‍ർ കൊല്ലപ്പെടുകയും 3,000ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള ഒരു കഫേയിൽ ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ്…

Read More

മുത്തശ്ശിക്ക് സർപ്രൈസ് കൊടുത്ത് കൊച്ചുമകൻ: വൈറലായി വീഡിയോ

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പല തരത്തിലുള്ള വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീണ്ടുമിതാ ആനന്ദാശ്രു പൊഴിക്കുന്ന വീഡിയോ ആണ് സൈബറിടങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. ഗുഡ് ന്യൂസ് മൂവ്മെന്‍റ് എന്ന ഇൻസ്റ്റ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുത്തശ്ശിക്ക് സർപ്രൈസ് കൊടുക്കുന്ന കൊച്ചുമകന്‍റെ വികാര നിർഭരമായ നിമിഷങ്ങളാണ് വൈറലാകുന്നത്. ഒരു കഫേയിൽ മുത്തശ്ശി ഇരിക്കുന്നു. അന്നേ ദിവസം അവരുടെ ഭർത്താവിന്‍റെ ജൻമദിനമായിരുന്നു. ഭർത്താവുമായി മിക്കപ്പോഴും വരാറുള്ള കഫേയിലാണ് മുത്തശ്ശി ഇരിക്കുന്നത്. എന്നാൽ അവരുടെ ഭർത്താവ് നേരത്തേ മരിച്ചു പോയിരുന്നു. അദ്ദേഹത്തെ മിസ് ചെയ്ത് അവിടെ ഇരിക്കുന്ന വേളയിലാണ് കൊച്ചു മകന്‍റെ എൻട്രി. 11 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് തന്‍റെ മുത്തശ്ശിയെ കാണാനായി കൊച്ചുമകൻ അവിടെയെത്തിയത്. മുത്തശ്ശി കൊച്ചുമകനെ കണ്ട് അമ്പരക്കുന്നു. പിന്നീട് അവർ അവനെ ആശ്ലേഷിക്കുന്നതും പരസ്പരം സ്നേഹം പങ്കിടുന്നതും വീഡിയോയിൽ കാണാം. ഒരു ബൊക്കെയുമായിട്ടാണ്…

Read More