സ്ത്രീകള്‍ -പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കള്‍ നിങ്ങളുടെ സ്വത്തല്ല, നിങ്ങളുടെ സംസാര വിഷയങ്ങളുമല്ല, അല്ലെങ്കില്‍ സൗകര്യപ്രദമാകുമ്പോഴെല്ലാം എല്ലാവര്ക്കും അവരുടെ സംഭാഷണങ്ങളില്‍ ഉന്നയിക്കാന്‍ കഴിയുന്ന ഒരു ഉപഭോഗവസ്തുവല്ല. ഒരു വനിതാ അഭിനേതാവിന്റെ പേര് വിലകുറഞ്ഞ തമാശകള്‍ക്കോ, നിസാരമായ അപമാനങ്ങള്‍ക്കോ, സ്വന്തം വാദത്തെ ന്യായീകരിക്കാനോ ഉളള ഉപകരണമല്ല. മറ്റുളളവരെ പരിഹസിക്കാനോ അല്ലെങ്കില്‍ ഒരു കാര്യം തെളിയിക്കാനോ ഒരു സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് ആ പ്രഭാഷകന്റെ മാനസികാവസ്ഥയെയും വളര്‍ന്നുവന്ന രീതിയെയും തുറന്നുകാട്ടുകയേ ഉളളൂ. മതി, ഇവിടെ നിര്‍ത്താം. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയില്‍ നിന്നാണ് ജനിച്ചത്. ഒരു നടിയെക്കുറിച്ച് വെറുതേ അഭിപ്രായം പറയുന്നതിനുമുമ്പ് സ്വയം ഒന്നുചോദിക്കുക-ആ ഉദാഹരണം നിങ്ങളുടെ അമ്മയെക്കുറിച്ചോ, സഹോദരിയെക്കുറിച്ചോ, ഭാര്യയെക്കുറിച്ചോ, മകളെയോ അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരാളെക്കുറിച്ചോ ആണെങ്കില്‍ നിങ്ങൾ ഇതേരീതയില് സംസാരിക്കുമോ? ആളുകള്‍ ഇത്തരം അപമാനകരമായ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അവര്‍ പരാമര്‍ശിക്കുന്ന സ്ത്രീയെ അപമാനിക്കുകയല്ല…
Read MoreCategory: All News
ഗ്യാസ് സിലിണ്ടർ കിട്ടാനില്ല; സ്കൂളുകളിലെ പാചകത്തിനു വിറക് അടുപ്പ് ഉപയോഗിക്കാന്‍ നിർദേശം
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി. ഇതിന് ആവശ്യമായ പണം സര്‍ക്കാര്‍ നല്‍കും. ഓരോ സ്കൂളിലും ആവശ്യമായ ഗ്യാസ് സിലിണ്ടറുകളുടെ എണ്ണവും വിറകിന്റെ അളവും തയറാക്കി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി രൂക്ഷമാണ്.ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളെയും ഹോട്ടലുകളെയും പാചകവാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Read Moreപുഞ്ചക്കൊയ്ത്ത് പ്രതിസന്ധിയിൽ
കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട്ടില്‍ കൊയ്ത്തുകാലം തുടങ്ങി. 8120 ഏക്കര്‍ പാടശേഖരത്തിലാണ് ജില്ലയില്‍ കൃഷിയുള്ളത്. ഇതില്‍ 1408 ഏക്കറില്‍ കൊയ്ത്ത് പൂര്‍ത്തിയായി. 4221 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചുകഴിഞ്ഞു. 30 മില്ലുകാരുടെ നേതൃത്വത്തില്‍ ഒരു കിലോയ്ക്ക് 30 രൂപ 12 പൈസയ്ക്കാണ് സംഭരിക്കുന്നത്. നെല്ലുസംഭരണം പുരോഗമിക്കുമ്പോള്‍ കൊയ്ത്ത് യന്ത്രത്തിനു കര്‍ഷകര്‍ ക്ഷാമം നേരിടുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ കൊയ്ത്തുയന്ത്രങ്ങള്‍ എത്തിയില്ലെങ്കില്‍ ജില്ലയിലെ കൊയ്ത്ത് തീരാന്‍ ഇനിയും സമയമെടുക്കും. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാട്ടിലെ എല്ലാ പാടശേഖരത്തിലും കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ മിനിമം 200 കൊയ്ത്ത് യന്ത്രങ്ങള്‍ ഉണ്ടെങ്കിലേ കൊയ്ത്ത് യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ജില്ലയില്‍നിന്നും അയല്‍ ജില്ലകളില്‍നിന്നുമായി 75 കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് 50 യന്ത്രങ്ങളും എത്തിയിട്ടുണ്ട്. ഇനിയും നൂറോളം യന്ത്രങ്ങള്‍ എത്തേണ്ടതുണ്ട്. തമിഴ്നാട്ടില്‍നിന്ന് ഇത്തവണ യന്ത്രങ്ങള്‍ എത്തുന്നതില്‍ കുറവു…
Read Moreഅക്കൗണ്ടിൽ പണം എത്തിച്ചാൽ സാധനം എവിടെയും എത്തിക്കും; 800 രൂപയുടെ സാധനം വിറ്റിരുന്നത് 3000 രൂപയ്ക്ക്; കായംകുളത്ത് നഴ്സിംഗ് വിദ്യാർഥി എംഡിഎംഎയുമായി പിടിയിൽ
കായംകുളം: ട്രെയിനിൽ വന്നിറങ്ങിയ നഴ്സിംഗ് വിദ്യാർഥി മയക്കുമരുന്നുമായി പിടിയിൽ. നുറനാട് പാലമേൽ പണയിൽ ശബരി വില്ലയിൽ ശബരിനാഥി(19)നെയാണ് 32 ഗ്രാം എംഡിഎംഎയുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയാണ് ശബരിനാഥ്. ഇയാൾ ഇടയക്ക് അവധിക്കെന്നുപറഞ്ഞ് ബംഗളൂരു വിൽനിന്നും നാട്ടിലേക്ക് വരികയും ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ അക്കൗണ്ട് വഴി പണം എത്തിച്ചാൽ പറയുന്ന സ്ഥലത്ത് സാധനം എത്തിച്ചുകൊടുക്കുകയാണ് പതിവ്. ബംഗളൂരുവിൽനിന്ന് 800 രൂപയക്ക് എംഡിഎംഎ വാങ്ങി നാട്ടിൽ 3000 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ കായംകുളം ഇൻസ്പെക്ടർ അരുൺഷാ, എസ്ഐമാരായ സംസൺ, പ്രേംജിത്ത്, സീനിയർ സിപിഒ ശ്യാംകുമാർ, അരുൺ എന്നിവരും നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജാക്സന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ്…
Read Moreഅഭയം തേടി ഇറാൻ: ലങ്കൻ തീരത്ത് യുദ്ധക്കപ്പൽ അടുപ്പിക്കാൻ സഹായം അഭ്യർഥിച്ചു
കൊളംബോ: ശ്രീലങ്കൻ തുറമുഖത്തടുക്കാൻ അനുവാദം തേടി ഇറാൻ യുദ്ധക്കപ്പൽ. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ശ്രീലങ്ക അറിയിച്ചു. കഴിഞ്ഞ ദിവസം ഇറാന്റെ ഐറിസ് ഡേന എന്ന യുദ്ധക്കപ്പൽ യുഎസ് തകർത്തിരുന്നു. ഇതോടെയാണ് രണ്ടാമത്തെ യുദ്ധക്കപ്പൽ ലങ്കൻ തീരത്തേക്ക് അടുപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നത്. കപ്പലിലുള്ള എല്ലാവരെയും രക്ഷിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്ന് മന്ത്രിയും സർക്കാർ വക്താവുമായ നളിന്ത ജയതിസ പറഞ്ഞു. ലങ്കൻ പാർലമെന്റിൽ പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രശ്നം പരിഹരിക്കാൻ തങ്ങൾ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ഇറാന്റെ കപ്പൽ ലങ്കൻ സമുദ്രമേഖലയ്ക്കു പുറത്ത് അനുമതിക്കായി കാത്തുകിടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.കപ്പൽ അടിയന്തരസഹായം അഭ്യർഥിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കപ്പലിൽ നൂറിലധികം നാവികരുണ്ട്. യുഎസ് ആക്രമണത്തിൽ തകർന്ന യുദ്ധക്കപ്പലിലെ 84 നാവികരുടെ മൃതദേഹം കണ്ടെടുത്തതായി ലങ്ക അറിയിച്ചു. കപ്പലിൽനിന്നു രക്ഷപ്പെടുത്തിയ നാവികർ ഗാലെയിലെ കരാപിതിയ ആശുപത്രിയിൽ ചികിത്സയിലാണ്.…
Read Moreഎംഡിഎംഎ ഒളിപ്പിച്ചത് മണിയറയിൽ; ഇരുപത്തിയാറുകാരനായ ഷിബാന്റെ പക്കൽ നിന്ന് പിടിച്ചെടുത്തത് 1.55 ഗ്രാം ലഹരിമരുന്ന്; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്
മലപ്പുറം: എംഡിഎംഎയുമായി നവവരന് പോലീസ് പിടിയിൽ. തവനൂർ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലെ നിലയിലെ മണിയറയിലാണ് ഇയാള്‍ എംഡിഎംഎ. ഒളിപ്പിച്ചിരുന്നത്. തിരൂരിലെ പൊറ്റിലാത്തറയില്‍ വച്ച് കാറില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്പ്പനയ്ക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ ഇയാള്‍ വിവാഹം കഴിച്ച നവവധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് വീട്ടിലെത്തി പോലീസ് എംഡിഎംഎ. കണ്ടെടുത്തു. കാറില്‍ നിന്നും ഭാര്യവീട്ടില്‍നിന്നുമായി മൊത്തം 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷിബാന്‍ സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്.
Read Moreതുണിക്കടയിലെ ട്രയൽ റൂമിലും ഫ്ളാറ്റിലുമെത്തിച്ച് പീഡനം; പതിനഞ്ചുകാരനെ അതിക്രമത്തിന് ഇരയാക്കിയത് അറുപതുകാരൻ; പ്രതി സമാനകേസിൽ മുൻപും പ്രതിയെന്ന് പോലീസ്
കോഴിക്കോട്: എലത്തൂരിൽ 15 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡ് കൊറയ (60) ആണ് പിടിയിലായത്. എലത്തൂർ പോലീസാണ് ജെറാൾഡിനെ പിടികൂടിയത്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം ബന്ധുവിന്റെ വീട്ടിൽ എത്തിയ കുട്ടിയെ പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന പേരിൽ പ്രതി കൂട്ടിക്കൊണ്ട് പോയി. തുടർന്ന് തുണിക്കടയിലെ ട്രയൽ റൂമിലും പിന്നീട് ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പീഡനത്തിന് ഇരയായ കുട്ടി ഈ വിവരം അമ്മയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശ പ്രകാരം പളളുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത് എലത്തൂർ സ്റ്റേഷന്റെ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറുകയായിരുന്നു. കുട്ടിയെ കോഴിക്കോട് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. റിമാൻഡിലായിരുന്ന…
Read Moreസൈനിക ക്യാന്പിൽ നിന്ന് ആനക്കൊമ്പുകൾ കാണാതായ സംഭവം; ഇരുനൂറോളം പേരെ ചോദ്യം ചെയ്തു
പേരൂര്‍ക്കട: സൈനിക ക്യാന്പിൽ നിന്ന് ആനക്കൊമ്പ് കാണാതായതുമായി ബന്ധപ്പെട്ട് ഇരുനൂറോളം പേരെ പൂജപ്പുര പോലീസ് ഇതുവരെ ചോദ്യം ചെയ്തു. എന്നാല്‍ പോലീസിന് ഇനിയും യാതൊരു വ്യക്തതയും കൈവന്നിട്ടില്ല. ഈമാസം 11നാണ് പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകള്‍ കാണാതായത്. മദ്രാസ് റെജിമെന്റിന് കരസേനാ മേധാവിയുടെ കമന്‍ഡേഷന്‍ ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ക്ക് നടത്തിയ ഡിജെ പാര്‍ട്ടിക്കുശേഷമാണ് കൊമ്പുകള്‍ കാണാതായതെന്ന് പോലീസും ഉറപ്പിക്കുന്നുണ്ട്. ഇതുവരെ സ്വകാര്യവ്യഹനങ്ങളെല്ലാം പോലീസ് പരിശോധിച്ചു കഴിഞ്ഞു. എന്നാല്‍ സൈനികരുടെ വാഹനങ്ങള്‍ പരിശോധന നടത്തുന്നതില്‍ പരിമിതിയുണ്ടെന്നും എന്നാല്‍ ആ വഴിക്കുള്ള അന്വേഷണവും നടന്നുവരുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ആനക്കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്തതാണ് അന്വേഷണത്തിനുള്ള പ്രധാന വെല്ലുവിളി. ല ഭ്യമായ വിരലടയാളങ്ങളെല്ലാം പോലീസ് ശേഖരിച്ചുവരുന്നുണ്ട്. അതേസമയം അന്വേഷണവുമായി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍…
Read Moreഇറാൻ ഇസ്രയേൽ ആക്രമണം; വീടിന് പുറത്തിറങ്ങരുത്, യാത്രകൾ ഒഴിവാക്കണം; ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം; ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യമന്ത്രാലയം. അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. എപ്പോഴും കരുതിയിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. നിശ്ചയിക്കപ്പെട്ട ഷെൽട്ടറുകൾക്കരികെ എല്ലാവരും തുടരണം. താമസസ്ഥലത്തുള്ളതോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇസ്രയേലിനുള്ളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും അടിയന്തര ജാഗ്രതാ നിർദേശങ്ങളും കൃത്യമായി നിരീക്ഷിക്കണം. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. ഫോൺ: +972-54-7520711.
Read Moreപണയത്തിനു ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയതായി പരാതി
കൊച്ചി: പണയത്തിന് ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളത്തുള്ള ഹെക്സാര്‍ക്ക് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരായാണ് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവ് പരാതി നല്‍കിയത്. പരാതിയില്‍ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ഇടപ്പള്ളിയിലുള്ള ട്രിനിറ്റി കാസില്‍ ഫ്ളാറ്റ് രണ്ടു വര്‍ഷത്തേക്ക് പണയത്തിന് നല്‍കാമെന്നും എഗ്രിമെന്റ് പ്രകാരം കാലാവധി കഴിയുമ്പോള്‍ നല്കിയ പണത്തിന്റെ 50 ശതമാനവും കമ്പനിയുടെ ഇന്സ്പെക്ഷന് കഴിഞ്ഞ് 30 ശതമാനവും ഫ്ളാറ്റിന്റെ താക്കോല്‍ തിരികെ നല്കുമ്പോള് 20 ശതമാനവും നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് ഹെക്സാര്‍ക്ക് ഇന്‍ഫ്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാരായ പ്രതികള്‍ പണം തട്ടിയെടുക്കുകയായിരുന്നു. 2025 ഫെബ്രുവരി എട്ടു മുതല്‍ 15 വരെയുള്ള കാലയളവില്‍ പല തവണകളായിട്ടാണ് 20 രൂപ തട്ടിയെടുത്തത്. തുടര്‍ന്ന് പരാതിക്കാരന് ഫ്ളാറ്റില്‍ താമസിച്ചുവരവെ ഫ്ളാറ്റിന്റെ യഥാര്‍ഥ…
Read More