കണ്ണൂർ: ബസ് യാത്രക്കാരന്റെ ബാഗ് കീറി പണം കവർന്ന കുപ്രസിദ്ധ പോക്കറ്റിക്കാരൻ അറസ്റ്റിൽ. പെരുന്പടവ് സ്വദേശിയും ഇപ്പോൾ എറണാകുളം പള്ളുരുത്തിയിൽ താമസക്കാരനുമായ ജോയ് എന്ന നിസാറിനെയാണ് എസിപി ടികെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചക്കരക്കൽ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളുരുത്തിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ് ജനുവരി 24ന് കണ്ണൂരിൽ സ്വകാര്യ ബസിൽ വച്ച് പി.പി. പ്രദീപൻ എന്നയാളുടെ ബാഗ് കീറി 61,290 രൂപ കവർന്ന കേസിലാണ് പ്രതി അറസ്റ്റിലായത്. കണ്ണൂർ ജില്ലാ പ്രൈവറ്റ് ബസ് കോ-ഓപറേറ്റീവ് സൊസൈറ്റി കളക്ഷൻ ഏജന്റായ പ്രദീപൻ ബാങ്കിലടയ്ക്കാൻ കൊണ്ടു പോകുകയായിരുന്നു പണമായിരുന്നു കവർന്നത്. കവർച്ചയുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കായി അന്വേഷണം നടത്തി വരുന്നതിനിടെ പള്ളുരുത്തിയിലെ ഒരു കേന്ദ്രത്തിലുണ്ടെന്ന വിവരം…
Read MoreCategory: Kannur
മുഴപ്പിലങ്ങാട് സൂരജ് വധം: വിധി 21 ന്; ആസൂത്രിത കൊലപാതകമെന്ന് പ്രോസിക്യൂഷൻ, രാഷ്ട്രീയപ്രേരിത കേസെന്ന് പ്രതിഭാഗം
തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി 21ന് വിധി പറയും. കേസിന്റെ വിചാരണ നേരത്തെ പൂർത്തിയായിരുന്നു. വിചാരണയുടെ അടിസ്ഥാനത്തിലുള്ള വാദവും പൂർത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും നേരത്തെയും സൂരജിനു നേരെ വധശ്രമം നടന്നിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എന്നാൽ കേസ് തീർത്തും രാഷ്ട്രീയ പേരിതമാണെന്ന് പ്രതിഭാഗം വാദത്തിൽ പറഞ്ഞു. വിചാരണയുടെ അടിസ്ഥാനത്തി പ്രതികളെ കോടതി ചോദ്യം ചെയ്യൽ നേരത്തെപൂർത്തിയായിരുന്നുവെങ്കിലും പ്രതികൾ കുറ്റം നിഷേധിച്ചിരുന്നു. 28 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 51 രേഖകൾ മാർക്ക് ചെയ്തു. ഒൻപത് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കേസിൽ രണ്ട് സാക്ഷികൾ കൂറുമാറി. 44 സാക്ഷികളാണ് ഉണ്ടായിരുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ടി.കെ രജീഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് രജീഷ് ഉൾപ്പെടെ മൂന്ന് പേർ കൂടി പ്രതി സ്ഥാനത്ത് എത്തിയിരുന്നു. പന്ത്രണ്ട് പ്രതികളുള്ള കേസിൽ രണ്ടു…
Read Moreമുഖസൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ മോഡലിന് “പണികിട്ടി’; പയ്യന്നൂരിൽ ഡോക്ടർക്കെതിരേ കേസ്
പയ്യന്നൂര്‍: മുഖസൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിക്ക് ചികിത്സയെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസ്. മലപ്പുറത്തെ മുപ്പത്തേഴുകാരിയുടെ പരാതിയിലാണ് പയ്യന്നൂരിലെ ഡോ. നമ്പ്യാര്‍സ് സ്കിന്‍ ഹെയര്‍ ലേസര്‍ ഈസ്തെറ്റിക്കിലെ ഡോ. വരുണ്‍ നമ്പ്യാര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ സ്കിന്‍ ആൻഡ് ഹെയര്‍ ക്ലിനിക്ക് പ്ലാസ്റ്റിക് സര്ജന് എന്ന പ്രചാരണം ശ്രദ്ധയില്‍പെട്ടതോടെയാണ് പരാതിക്കാരിയായ യുവതി പയ്യന്നൂരിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ നവംബര്‍ 27, ഡിസംബര്‍ 16 എന്നീ തിയതികളില്‍ യുവതി ഫെയ്സ് ലിഫ്റ്റിംഗ് ട്രീറ്റ്മെന്റിന് വിധേയയായതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ചികിത്സാ പിഴവുമൂലം പാര്‍ശ്വഫലങ്ങളുണ്ടായി. യുവതി പിന്നീട് ഡോക്ടറെ സമീപിച്ചിട്ടും പ്രശ്നപരിഹാരത്തിനുള്ള തുടര്‍ ചികിത്സ നല്‍കിയില്ല. ചികിത്സയ്ക്കായി പരാതിക്കാരിയില്‍നിന്നും വാങ്ങിയ 50,000 രൂപ തിരിച്ച് നല്‍കിയതുമില്ല. മുഖത്തുണ്ടായ പാര്‍ശ്വഫലങ്ങള്‍ കാരണം യുവതിക്ക് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നു. ഇതേതുടര്‍ന്നാണ് യുവതി…
Read Moreപിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയ സംഭവം; മെഡിക്കൽ ഷോപ്പ് പൂട്ടി; കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
പഴയങ്ങാടി: എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മറ്റൊരു മരുന്ന നൽകിയ സംഭവത്തിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് മെഡിക്കൽ ഷോപ്പ് പൂട്ടി.പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽ ഷോപ്പ് എന്ന സ്ഥാപനമാണ് അടച്ചിട്ടത്. മരുന്ന് മാറി നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, ബിജെപി സംഘടനകൾ മെഡിക്കൽ ഷോപ്പിലേക്ക് മാർച്ചും ഉപരോധവും നടത്തിയിരുന്നു. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ ആരോഗ്യവകുപ്പും ഡ്രഗ്സ് ആൻഡ് കൺട്രോൾ വിഭാഗവും കടയിൽ പരിശോധന നടത്തി ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് കട പൂട്ടിയത്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചെറുകുന്ന് പൂങ്കാവ് സ്വദേശിയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പനിയെ തുടർന്ന് ഡോക്ടർ എഴുതിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും മറ്റൊരു മരുന്ന് നൽകിയത്.ശക്തിയേറിയ…
Read Moreആറളം ഫാമിൽ വീണ്ടും കാട്ടാനയാക്രമണം; കള്ളുചെത്ത് തൊഴിലാളിക്കു പരിക്ക്
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കള്ളുചെത്ത് തൊഴിലാളിക്കു പരിക്ക്. അമ്പലക്കണ്ടി സ്വദേശി തേക്കിലകാട്ട് ടി.കെ. പ്രസാദിനാണ് (50) കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ബ്ലോക്ക് മൂന്നിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. കള്ളുചെത്താൻ പോയ പ്രസാദിനെ രാത്രി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. വാരിയെല്ലിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുനരധിവാസ മേഖലയിൽ കാട്ടാന വൃദ്ധദമ്പതികളായ വെള്ളി, ലീല എന്നിവരെ ചവിട്ടി കൊന്നത്. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുൻപാണ് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് പരിക്ക് പറ്റിയിരിക്കുന്നത്.
Read Moreഎട്ടു മാസം പ്രായമുള്ള കുഞ്ഞിനു മരുന്നു മാറി നല്കി; പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിനെതിരേ കേസെടുത്തു
പഴയങ്ങാടി: മരുന്നുമാറി നൽകി എട്ടുമാസം പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരേ പോലീസ് കേസെടുത്തു. ഡോക്ടറുടെ കുറിപ്പടിയിൽനിന്ന് വ്യത്യസ്തമായ മറ്റൊരു മരുന്നു നൽകിയ എട്ടു മാസം പ്രായമുള്ള കുട്ടിയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ കുട്ടിയെ ശനിയാഴ്ചയാണ് പനിയെത്തുടർന്ന് പഴയങ്ങാടിയിലെ ഡോക്ടറെ കാണിച്ചത്. ഡോക്ടർ എഴുതിയ മരുന്നിനു പകരം മറ്റൊരു മരുന്ന് പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ നിന്നും നൽകിയതായാണ് അടുത്ത ബന്ധു ഇ.പി. അഷ്റഫ് പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മരുന്ന് കഴിച്ച കുട്ടിക്ക് ക്ഷീണമനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ ഡോക്ടറുടെ അടുത്ത് വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് കൊടുത്ത മരുന്നു മാറിയ വിവരം മനസിലായത്. പഴയങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Read Moreജനവാസ മേഖലയിൽ മുള്ളന്പന്നിയാക്രമണം: വളര്‍ത്തുനായ ചത്തു; മുള്ളുകള്‍ ഏഴിഞ്ചോളം ആഴത്തില്‍ തറച്ചനിലയിൽ
പയ്യന്നൂര്‍: ജനവാസ മേഖലയിലുണ്ടായ മുള്ളന്‍ പന്നിയാക്രമണത്തില് വളര്‍ത്തുനായ ചത്തു. തായിനേരി എന്‍സിസി റോഡിലെ വിജയകുമാര്‍ ഷേണായിയുടെ വീട്ടിലെ ആറുവയസുള്ള വളര്‍ത്തുനായയാണ് ചത്തത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് വളര്‍ത്തുനായയുടെ നേരേ മുള്ളന്‍പന്നിയുടെ ആക്രമണമുണ്ടായത്. ശബ്ദം കേട്ട് വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. കുറച്ചു കഴിഞ്ഞ് നായയെ വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് വീണ്ടും നോക്കിയപ്പോഴാണ് നായയുടെ ജഡം കണ്ടെത്തിയത്. നായയുടെ കഴുത്തിലും ഹൃദയ ഭാഗത്തും മറ്റുമായി മൂന്ന് മുള്ളുകള്‍ ഏഴിഞ്ചോളം ആഴത്തില്‍ തറച്ച് കയറിയ നിലയിലായി ഉണ്ടായിരുന്നു. പയ്യന്നൂര്‍ നഗരത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലുണ്ടായ മുള്ളന്‍ പന്നിയുടെ ആക്രമണം പരിസരവാസികളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
Read More” 100 രൂപയ്ക്ക് 10 സെന്റ് , 10 രൂപയ്ക്ക് നാലുസെന്റ് ഭൂമി ‘; ചീമേനി സ്വദേശിയുടെ അനധികൃത വാട്സാപ് ലോട്ടറി
ചീമേനി: 100 രൂപയ്ക്ക് 10 സെന്റ് ഭൂമി, 10 രൂപയ്ക്ക് നാലുസെന്റ് ഭൂമി… നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം…ചീമേനി സ്വദേശിയുടെ അനധികൃത ലോട്ടറിയിലെ സമ്മാനവിവരങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. പണം നൽകേണ്ടത് ഗൂഗിൾ പേയിലൂടെ. പ്രചാരണം വാട്സാപിൽ. കൊടക്കാട് വില്ലേജിൽ നിടുംമ്പയ്ക്കടുത്താണ് ഭാഗ്യക്കുറിയിൽ നറുക്ക് വീണവർക്ക് കൊടുക്കാനുള്ള ഭൂമി എന്നാണ് വാട്സാപ് പരസ്യം.2025 ഏപ്രിൽ 30ന് ചീമേനിക്കടുത്ത് ചെമ്പ്രക്കാനത്ത് വച്ച് ആദ്യ നറുക്കെടുപ്പെന്നും ബാക്കിയുള്ള അഞ്ചുമാസവും 30 ന് ഇതേ സ്ഥലത്തുവച്ച് നറുക്കെടുപ്പ് നടത്തുമെന്നും പറയുന്നു. നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഇതിൽ ചേരാൻ ആരാണോ ഈ ഭാഗ്യക്കുറി മെസേജ് ഫോർവേഡ് ചെയ്തത് അവർക്ക് യഥാക്രമം 5,000, 1,000 രൂപയും സമ്മാനം കൊടുക്കുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു.ഏറ്റവും കുടുതൽ സ്റ്റാറ്റസ് വയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ മാസവും 14 സെന്റ് വച്ചാണ് നറുക്കെടുപ്പ് എന്നും നറുക്കെടുപ്പിൽ വിജയിക്കുന്നവർ ആറ്…
Read Moreലോഡ്ജിൽ മുറിയെടുത്തു ലഹരി വില്പന: കണ്ണൂരിൽ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ
കണ്ണൂർ: ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പനയ്ക്കെത്തിയ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. താവക്കര ബസ് സ്റ്റാൻഡിനു സമീപത്തെ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺ സുഹൃത്ത് പാപ്പിനിശേരി സ്വദേശിനി അനാമിക സുദീപ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30 തോടെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. നിഹാദിൽ നിന്ന് 4 ഗ്രാം എംഡിഎംഎയും അനാമികയിൽ നിന്ന് 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കണ്ണൂർ കാപിറ്റൽ മാളിന് സമീപം മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ കാപ്പിറ്റൽ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്താനെത്തിയതായിരുന്നു ഇരുവരും. യുവാവും യുവതിയും മയക്കുമരുന്ന് കാരിയർമാരാണെന്ന് സമൂഹ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് ഇരുവരും പോലീസ് നിരീക്ഷണത്തിലായിരുന്നു. മതിയായ രേഖകളില്ലാതെ ലോഡ്ജിൽ മുറിയെടുക്കുന്നുണ്ടെന്നും നിരവധി പേർ താമസിക്കുന്നുണ്ടെന്നുമുള്ള വിവരത്തെ തുടർന്നാണ്…
Read Moreവ്യാജ ബുക്കിംഗിലൂടെ തിയറ്റർ കാലിയാക്കി; സമീപത്തെ മൾട്ടിപ്ലക്സ് ഉടമയ്ക്കെതിരേ കേസ്
കാഞ്ഞങ്ങാട്: പരസ്പരം പാര പണിത് മലയാള സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന കാര്യത്തിൽ തിയറ്റർ ഉടമകളും പിന്നിലല്ലെന്ന് തെളിയിച്ച് വടക്കുനിന്നൊരു സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ തിയറ്ററിൽ ഒരു ഷോയ്ക്കുള്ള മുഴുവൻ ടിക്കറ്റുകളും മുൻകൂട്ടി ഓൺലൈനായി ബുക്കുചെയ്യുകയും അവസാനനിമിഷം എല്ലാം റദ്ദാക്കുകയും ചെയ്ത് തിയറ്റർ കാലിയാക്കി രണ്ടുതവണ സിനിമാ പ്രദർശനം മുടക്കിയതിന് സമീപത്തെ മൾട്ടിപ്ലക്സ് ഉടമയ്ക്കെതിരേ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ദീപ്തി സിനിമാസ് ഉടമ രാജ്കുമാർ നല്കിയ പരാതിയിൽ കാഞ്ഞങ്ങാട്ടെ തന്നെ വിജിഎം മൾട്ടിപ്ലക്സ് ഉടമ പി.കെ. ഹരീഷിനെതിരെയാണ് കേസെടുത്തത്. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ദീപ്തി സിനിമാസിലെ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്തത് ഹരീഷിന്റെ നിയന്ത്രണത്തിലാണെന്ന് കണ്ടെത്തിയത്. ആഴ്ചകൾക്കു മുമ്പായിരുന്നു സംഭവം. രേഖാചിത്രം എന്ന സിനിമയാണ് രണ്ട് തിയറ്ററുകളിലും പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ദീപ്തി സിനിമാസിൽ ഷോ തുടങ്ങുന്നതിന് ഏറെനേരം മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും ഓൺലൈനായി…
Read More