കരുവഞ്ചാൽ: നോമ്പുകാല ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അനാഥരും ആലംബ രഹിതരുമായവർക്ക് കൈത്താങ്ങേകി വൈഎംസിഎ കണ്ണൂർ സബ് റീജണൽ. വിവിധ യൂണിറ്റുകൾ മുഖേന സമാഹരിച്ച രണ്ടര ടണ്ണിലേറെ ഭക്ഷ്യവസ്തുക്കൾ ജില്ലയിലെ വിവിധ അനാഥാലയങ്ങൾക്കും നാൽപതിലധികം നിർധന കുടുംബങ്ങൾക്കും വിതരണം ചെയ്തു. വെമ്പുവ തെരേസാ ഭവൻ, പൂപ്പറമ്പ് മരിയ ഭവൻ, ചെമ്പേരി കരുണാലയം, ചാണോക്കുണ്ട് കാരുണ്യഭവൻ, ആശാൻകവല തിരുരക്താശ്രമം, വിളമന പ്രൊവിഡൻസ് ഹോം, പുളിങ്ങോം സ്നേഹഗിരി, തലവിൽ ഗുഡ് സമരിറ്റൻ, ചെമ്പന്തൊട്ടി ഗുരുകുലം, ചെങ്ങളായി സമരിറ്റൻ എന്നിവയാണ് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കൈമാറിയ അഗതി സംരക്ഷണ കേന്ദ്രങ്ങൾ. വൈഎംസിഎ കണ്ണൂർ സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ ഷാജി ജോസഫ്, വൈഎംസിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.എം. തോമസ്, പി.എ. ബേബി, വൈഎംസിഎ കരുവഞ്ചാൽ യൂണിറ്റ് പ്രസിഡന്റ് പോൾ ജോർജ്, വൈഎംസിഎ പയ്യാവൂർ യൂണിറ്റ്…
Read MoreCategory: Kannur
പ്രകൃതി വിരുദ്ധ പീഡനം: അധ്യാപകന് 36 വർഷം കഠിന തടവും രണ്ടു ലക്ഷം പിഴയും
തലശേരി: പത്തു വയസുകാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളിലായി 36 വർഷം കഠിനതടവും 2,05,000 രൂപ പിഴയും. മദ്രസ അധ്യാപകനും കൂത്തുപറന്പിലെ ഒരു എൽപി സ്കൂളിലെ അധ്യാപകനുമായ കോട്ടയം മൗവ്വേരിയിലെ സി. മുനീറിനെയാണ് (46) തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം അധിക കഠിന തടവ് അനുഭവിക്കണം.2014 മുതൽ 2016 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി മദ്രസ വിദ്യാർഥിയായ പത്തു വയസുകാരൻ പീഡനത്തിന് ഇരയായത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കതിരൂർ പോലീസ് ക്രൈം 199 199/17 നമ്പറായി രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പോക്സോ ആക്ട് പ്രകാരം 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ…
Read Moreആന പ്രതിരോധ മതിൽ തകർത്തു; കേളകത്ത് കാട്ടാനകൾ ജനവാസ മേഖലയിൽ
കേളകം: 15 വർഷത്തിനിടയിൽ ആദ്യമായി ആനപ്രതിരോധ മതിൽ തകർത്ത് ജനവാസമേഖലയിൽ എത്തിയ കാട്ടാനകൾ കൃഷി നശിപ്പിച്ചു.കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് നരിക്കടവിലാണ് ആനപ്രതിരോധ മതിൽ തകർത്തത്. മതിലിനിടയിലെ കരിങ്കൽ ഭിത്തിയാണ് കാട്ടാന തകർത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂട്ടമായി എത്തിയ കാട്ടാനകൾ മതിലിന്റെ കരിങ്കൽ ഭിത്തികൾ തുടർച്ചയായി ഇടിച്ച് തകർക്കുകയായിരുന്നു. തകർന്നുവീണ കരിങ്കൽ ചവിട്ടി മതിലിനു മുകളിലൂടെ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.നരിക്കടവ് സ്വദേശി തുരുത്തി കാട്ടിൽ ജോർജിന്റെ വാഴ, തെങ്ങ് തുടങ്ങിയ വിളകളാണ് നശിപ്പിക്കപ്പെട്ടത്. കേളകം പഞ്ചായത്തിലെ വളയംചാൽ മുതൽ കരിയം കാപ്പു വരെയുള്ള പതിനൊന്നര കിലോമീറ്ററാണ് ആനപ്രതിരോധ മതിൽ നിർമിച്ചത്. 2015 ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് മതിൽ നിർമാണം ആരംഭിച്ചത്.മതിൽ നിർമ്മാണം പൂർത്തിയായതിനു ശേഷം ആദ്യമായാണ് മതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ എത്തുന്നത്. മൂന്നുതവണ മതിൽ കടന്ന ജനവാസ മേഖലയിൽ എത്തിയെങ്കിലും ഇതെല്ലാം മതിലിന്റെ…
Read Moreധർമടത്തെ സിപിഎം അധാർമികതയുടെ കേന്ദ്രമാക്കി മാറ്റിയെന്ന് മേയർ വി.വി. രാജേഷ്
കൂത്തുപറമ്പ്: ധർമടം പ്രദേശത്തെ അധാർമികതയുടെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. സിപിഎമ്മിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വിഭാഗീയ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. രഞ്ജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പടുവിലായിയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.പി.ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. എൻഡിഎ ധർമ്മടം നിയോജകമണ്ഡലം സ്ഥാനാർഥി കെ.രഞ്ജിത്ത്, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി വിജയൻ വട്ടിപ്രം, വിപിൻ ഐവർകുളം, ആർ. ഷംജിത്ത്, അജയകുമാർ മീനോത്ത്, പി.അജയൻ, സജേഷ് പടുവിലായി, സജേഷ് എന്നിവർ പ്രസംഗിച്ചു. പടുവിലായി ഷാജിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.
Read Moreആലക്കോട് ടൗണിലേക്ക് കൊറിയർ വഴി എംഡിഎംഎ; രണ്ടു യുവാക്കൾ അറസ്റ്റിൽ
ആലക്കോട്: കൊറിയർ വഴി എംഡിഎംഎ എത്തിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് സ്വദേശി എം.കെ. അദ്വൈത് (21), വെള്ളാട് സ്വദേശി അഖിൽ ജ്യോതിഷ് എന്നിവരാണ് പിടിയിലായത്. ബംഗളൂരിൽ നിന്നും ആലക്കോടേക്ക് കൊറിയർ വഴി എംഡിഎംഎ എത്തിക്കുകയായിരുന്നു. 12.510 ഗ്രാം എംഡിഎംഎയാണ് കൊറിയർ വഴി എത്തിച്ചത്. യുവാക്കളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊറിയർ വിതരണ കേന്ദ്രങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മലയോരത്തേക്ക് വിതരണം ചെയ്യുന്ന എംഡിഎംഎയാണ് കൊറിയർ വഴി എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ആലക്കോട് എസ്ഐ പ്രവീൺ, എഎസ്ഐമാരായ മുനീർ, ഹരിപ്രസാദ്, എസ്സിപിഒമാരായ അഷറഫ്, ജാബിർ, റൂറൽ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം ഉൾപ്പടെയുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read Moreകണ്ണൂരിൽ വീട് കുത്തിത്തുറന്ന് 62 പവൻ കവര്‍ന്നു, സിസിടിവിയിൽ തെളിഞ്ഞത് മുഖം മൂടി ധരിച്ചെത്തിയ കള്ളൻ; പ്രതിക്കായി തെരച്ചിൽ
പെരിങ്ങോം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ നഷ്ടമായത് 62 പവന്റെ സ്വര്‍ണാഭരണങ്ങള്‍. എരമം-കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ കെ.കെ. നഫീസയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയിലാണ് 62 പവന്റെ ആഭരണങ്ങള്‍ നഷ്ടമായത്. അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലെ പെരുന്നാളാഘോഷത്തിനായി വീട് പൂട്ടിപ്പോയ നഫീസയും നാലുമക്കളും ഇന്നലെ രാവിലെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ അടുക്കളയിലെ കിണറ്റില്‍നിന്നു വെള്ളമെടുക്കുന്നതിനുള്ള കിളിവാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയതെന്നാണു നിഗമനം. കിടപ്പുമുറിയിലെ അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. 62 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ നഷ്ടമായെന്ന നഫീസയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ ഡിവൈഎസ്പി പി.എല്‍. ഷൈജു, സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ…
Read Moreകൂത്തുപറമ്പ് മണ്ഡലത്തിലെ ഇടതുമുന്നണിയുടെ വികസന മുരടിപ്പിന് അറുതിവരുത്തുമെന്ന് ഷാഫി പറമ്പിൽ എംപി
പാനൂർ: കഴിഞ്ഞ ഒരു പതിറ്റാണ്ട് സംസ്ഥാനത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് മന്ത്രിയും എംഎൽഎയുമൊക്കെ ഉണ്ടായിട്ടും എടുത്തുകാണിക്കാൻ പറ്റുന്ന ഒരു വികസന പ്രവർത്തനവും നടത്താത്ത ഇടതുമുന്നണിയുടെ വികസന വിരുദ്ധതയ്ക്ക് അറുതി വരുത്താനുള്ള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും കൂത്തുപറമ്പിൽ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തായിരിക്കുമെന്നും ഷാഫി പറമ്പിൽ എംപി. യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ പി.പി.എ. സലാം അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. അബ്ദുറഹ് മാൻ കല്ലായി, സ്ഥാനാർഥി ജയന്തിരാജ്, യുഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർഥി കെ.പി. സാജു, വി.എ. നാരായണൻ, സഞ്ജീവ് മാറോളി, സി.കെ. സുബൈർ, വി. സുരേന്ദ്രൻ മാസ്റ്റർ, മഹമൂദ് കടവത്തൂർ, അൻസാരി തില്ലങ്കേരി, ടി.പി. മുസ്തഫ, പി.പി.എ. ഹമീദ്, കെ.പി. മൂസ ഹാജി,…
Read Moreചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീടിന് ബോംബെറിഞ്ഞ കേസ്: രണ്ടുപേർ അറസ്റ്റിൽ
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ സീനിയർ സിവിൽ പോലീസ് ഓഫീസറുടെ വീടിനു നേരേ ബോംബെറിഞ്ഞ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോളയാട് മെട്ടയിലെ കെ. രാഹുൽ (31), കാക്കയങ്ങാട് പാലപ്പുഴയിലെ പി. ജിതിൻ (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയായിരുന്നു ഇരുവരും അറസ്റ്റിലായത്. കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീടിനു നേരെ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 12.40 ഓടെയാണ് ബോംബേറ് നടന്നത്. ഉഗ്ര വലിപ്പമുള്ള ബോംബ് വീടിന്റെ വരാന്തയിലേക്ക് എറിയുകയായിരുന്നു. സംഭവ സമയം അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. അറസ്റ്റിലായവർ ആർഎസ്എസ് പ്രവർത്തകരാണെന്നും ഡ്യൂട്ടി വൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. കൂത്തുപറമ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോം, കണ്ണവം സിഐ സുമിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള…
Read Moreഡാൻസാഫിന് ലഭിച്ച രഹസ്യവിവരം; വളപട്ടണത്തെ മയക്കുമരുന്ന് വേട്ടയിൽ ആറംഗസംഘം അറസ്റ്റിൽ
കണ്ണൂർ: വളപട്ടണത്ത് മയക്കുമരുന്ന് വേട്ട. വില്പനയ്ക്കായി എത്തിച്ച 29.66 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറംഗസംഘത്തെ വളപട്ടണം പോലീസും ഡാൻസാഫ് ടീമും പിടികൂടി. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെ ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു വളപട്ടണം പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് റെയ്ഡ് നടത്തിയത്. വളപട്ടണം ടോൾബൂത്തിനടുത്തുള്ള കെട്ടിടത്തിലെ റൂമിൽ നിന്നാണ് ആറംഗസംഘം പിടിയിലായത്. കണ്ണാടിപ്പറന്പ് സ്വദേശികളായ കെ. മുബഷീർ (20), കെ.എം. ഷനാദ് (19), പള്ളിപ്പറന്പിലെ എം.കെ. മുഹമ്മദ് (40), കാഞ്ഞങ്ങാട് സ്വദേശി കെ. അബ്ദുൾ നാസർ (33), ചേലേരിയിലെ സി.പി. മുഹമ്മദ് (45), മൂളിയാർ സ്വദേശി മുഹമ്മദ് ഷമീർ (28) എന്നിവരാണ് പിടിയിലായത്. വളപട്ടണം എസ്ഐ വി.ആർ. അരുൺ, ഗ്രേഡ് എസ്ഐ മഹേഷ്കുമാർ, സിപിഒമാരായ നവീൻ, ശരത്, ഡാൻസാഫ് സ്ക്വാഡ്…
Read Moreകാറിൽ മദ്യം കടത്തുന്നുവെന്ന രഹസ്യ സന്ദേശം’; സിനിമാ സ്റ്റൈലിലെ അറസ്റ്റിൽ പിടിച്ചെടുത്തത് 1200 ലിറ്റർ സ്പിരിറ്റ്
നീലേശ്വരം: ഇന്നോവ കാറില്‍ കടത്തിയ 1200 ലിറ്റര്‍ സ്പിരിറ്റുമായി രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ എടക്കഴിയൂര്‍ പുനയൂര്‍ സൗത്തിലെ എ.എച്ച്.അന്സിഫ് (40), മഞ്ചേശ്വരം കുഞ്ചത്തൂരിലെ എ.ആര്.ഗിരീഷ് (39) എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 34 കാനുകളിലായി സൂക്ഷിച്ച 1200 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനു സമീപം കോട്ടപ്പുറം റോഡ് ജംഗ്ഷനിലാണ് സ്പിരിറ്റ് വേട്ട നടന്നത്. എസ്ഐ ജിഷ്ണു, എസ്സിപിഒ ബിജു, ഡ്രൈവര്‍ സുമേഷ് എന്നിവര്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാത്രികാല പെട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് ജില്ലാ പോലീസ് മേധാവി ബി.വി.വിജയഭാരത് റെഡ്ഡിയുടെ നിര്‍ദേശം പോലീസിനു ലഭിച്ചത്. ഇതനുസരിച്ച് പോലീസ് സംഘം കോട്ടപ്പുറം റോഡ് ജംഗ്ഷനിലേക്ക് കുതിച്ചെത്തി. അമിതവേഗത്തിലെത്തിയ ഇന്നോവ കാറിനെ പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി. കാര്‍ പരിശോധിച്ചപ്പോള്‍ പിന്നിലെ സീറ്റുകള്‍ ഇളക്കിമാറ്റിയനിലയിരുന്നു. 35 ലിറ്ററിന്റെ…
Read More