ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍; ഗേറ്റിൽ കോർത്തനിലയിൽ അജ്ഞാത മൃതദേഹം

കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗള വനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് പിന്നിലായുള്ള മംഗള വനത്തിന്‍റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. നഗ്നമായ മൃതദേഹം ഗേറ്റിന്‍റെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് കിടക്കുന്നത്. കൊച്ചി ഡിസിപി എസ്. സുദര്‍ശന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്ത് അലഞ്ഞു തിരിഞ്ഞ് നടക്കാറുള്ള തമിഴ്‌നാട് സ്വദേശിയായ യുവാവാണെന്ന് മരിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇയാള്‍ പ്രദേശത്തേക്ക് നടന്നു വരുന്നതിന്‍റെയും വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്. യുവാവ് സ്ഥിരം മദ്യപാനിയാണെന്നാണ് അറിയുന്നത്. ഫോറന്‍സിക് സംഘം പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Read More

മാലമോഷണം നടന്ന് ഒരു വർഷം: ബന്ധുവായ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ

പൂച്ചാക്കൽ: മാല കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഒരാൾ ബന്ധുവും. തൈക്കാട്ടുശേരി പഞ്ചായത്ത് അഞ്ചാം വാർഡ് തോട്ടുകണ്ടത്തിൽ നിഖിൽ (26), അഞ്ചാം വാർഡ് തേക്കാനത്ത് വീട്ടിൽ ജോണി ജോസഫ് (25), നാലാം വാർഡ് കല്ലുങ്കൽ വെളിയിൽ വിഷ്ണു പ്രസാദ് (28) എന്നിവരെയാണ് പൂച്ചാക്കൽ സിഐ പി.എസ്. സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഒരുവർഷം മുൻപ് മണപ്പുറം തോട്ടുകണ്ടത്തിൽ ഉദയകുമാറിന്‍റെ രണ്ടു പവന്‍റെ സ്വർണമാല മോഷണം പോയിരുന്നു. പോലിസിന്‍റെ അന്വേഷണത്തിലാണ് ബന്ധുവായ നിഖിലിലേക്ക് സംശയമെത്തുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാം പ്രതി ജോണി ജോസഫുമായി ചേർന്ന് മോഷണം നടത്തിയതായും മൂന്നാം പ്രതി വിഷ്ണുപ്രസാദ് പൂച്ചാക്കലിലുള്ള ധനകാര്യ സ്ഥാപനത്തിൽ മാല വിൽക്കാൻ ശ്രമിച്ചുവെന്നും തെളിഞ്ഞത്. തെളിവെടുപ്പ് നടത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി. പൂച്ചാക്കൽ സിഐക്കൊപ്പം സിപിഒമാരായ സുബിമോൻ, കിം റിച്ചാർഡ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read More

നടിയെ ആക്രമിച്ച കേസ്; ‘അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണം’; വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന ഹര്‍ജിയുമായി അതിജീവിത വിചാരണക്കോടതിയില്‍. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരേ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്‍ഥവശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണം. ഹര്‍ജി എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും.നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്തിമവാദം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ഏതാണ്ട് ഒരുമാസമാണ് നടപടികള്‍ നീണ്ടുനില്‍ക്കുക. ഇതിനിടെയാണ് പുതിയ നീക്കവുമായി അതിജീവിത രംഗത്തെത്തിയിരിക്കുന്നത്. താന്‍ അതിജീവിതയാണെന്നും തനിക്കുനേരേയാണ് ആക്രമണമുണ്ടായതെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ നേരത്തെ അതിജീവിത കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേസിന്‍റെ ഇതുവരെയുള്ള വിചാരണ നടപടികള്‍…

Read More

മുനമ്പം ഭൂപ്രശ്‌നം; മുസ് ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ അഭിഭാഷകനെതിരേ പോസ്റ്റര്‍

കൊച്ചി: മുനമ്പം വിഷയത്തില്‍ മുസ് ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍. അഡ്വ. മുഹമ്മദ് ഷാക്കെതിരേയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്‍റെ അഭിഭാഷക സംഘടനാ നേതാവാണ് ഇദ്ദേഹം. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് സമുദായത്തേയും പാര്‍ട്ടിയെയും അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. ഐയുഎല്‍എല്‍ സേവ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ക്രിസ്ത്യന്‍ സഭകളെ തെറ്റിധരിപ്പിച്ച അഡ്വ. മുഹമ്മദ് ഷാക്കെതിരേ നടപടിയെടുക്കുകയെന്നും പോസ്റ്ററിലുണ്ട്.മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിന് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാഫഖി സ്റ്റഡി സര്‍ക്കിളിന്‍റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പരാമര്‍ശത്തെ തള്ളി കെ.എം. ഷാജി രംഗത്തെത്തിയതോടെ മുനമ്പം വിഷയത്തില്‍ മുസ്ലിംലീഗില്‍ രണ്ട് പക്ഷം രൂപപ്പെട്ടു. പ്രതിപക്ഷ…

Read More

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ് ഉണ്ട്; ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. നടി ആരോപണത്തില്‍ പറയുന്ന സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ് ഉണ്ടെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ് ബാലചന്ദ്രമേനോനെന്നും കോടതി കൂട്ടിച്ചേർത്തു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു ബാലചന്ദ്രമേനോന്‍റെ വാദം. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നായിരുന്നു നടിയുടെ പരാതി. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസാണ് ബാലചന്ദ്രമേനോനെതിരേ കേസെടുത്തത്. ഈ കേസില്‍ നേരത്തെ ബാലചന്ദ്രമേനോന് നവംബര്‍ 21 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Read More

ആംബുലന്‍സിന് സൈഡ് കൊടുത്തില്ല: റിക്കവറി വാന്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: ആംബുലന്‍സിന് സൈഡ് കൊടുക്കാത്ത സംഭവത്തില്‍ റിക്കവറി വാന്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ കോട്ടയം പനച്ചിക്കാട് സ്വദേശി വി.ആര്‍ ആനന്ദിന്‍റെ ലൈസന്‍സാണ് ആര്‍ടിഒ ടി.എം. ജെര്‍സണ്‍ സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഒമ്പതിന് വൈറ്റിലയില്‍നിന്നും കളമശേരി മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് മുന്നിലായിരുന്നു റിക്കവറി വാന്‍ ഡ്രൈവറുടെ അഭ്യാസപ്രകടനം. വൈറ്റില ചെറിയ പാലത്തിന് സമീപം മുതല്‍ പാലാരിവട്ടം പാലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് ആനന്ദ് ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം എറണാകുളം ആര്‍ടിഒയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ. അസീം, എഎംഐ വി.പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വാഹനം പിടികൂടി ഡ്രൈവറെ ആര്‍ടിഒക്ക് മുന്നിലെത്തിക്കുകയായിരുന്നു. വിവിധ കുറ്റങ്ങള്‍ക്ക് ഉള്‍പ്പെടെ 6,250 രൂപ പിഴ ഈടാക്കി. റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കണമെന്ന് റിക്കവറി വാന്‍…

Read More

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയില്ല; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാര്‍ഡ് തുറന്നതില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ലെന്നു കാണിച്ചാണ് അതിജീവിത രാഷ്‌ട്രപതിക്ക് കത്തയച്ചത്. ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയില്ല. ജുഡീഷറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്താ സാഹചര്യത്തിലാണ് രാഷ്‌ട്രപതിക്ക് കത്ത് നല്‍കുന്നതെന്നും അതിജീവിതയുടെ കത്തില്‍ പറയുന്നു.

Read More

ട്രേഡിംഗ്; ലാഭം വാഗ്ദാനം ചെയ്ത്  ഡോക്ടറുടെ നാലു കോടി തട്ടിയെടുത്തു; സൈബർ പോലീസിൽ പരാതി നൽകി ഡോക്ടർ

കൊച്ചി: ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് യുവ ഡോക്ടറുടെ നാലു കോടി രൂപ തട്ടിയെടുത്തതായി പരാതി. വൈക്കത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ നവംബര്‍ ആറു മുതല്‍ ഡിസംബര്‍ ആറു വരെയുള്ള കാലയളവിലാണ് ഡോക്ടര്‍ക്ക് പണം നഷ്ടമായത്. പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ അടുത്തിടെയാണ് ജോലിയില്‍ പ്രവേശിച്ചത്. വരുമാനത്തില്‍ നിന്ന് കുറച്ചു പണം സമ്പാദ്യത്തിലേക്ക് മാറ്റണമെന്ന ലക്ഷ്യത്തോടെ യുവ ഡോക്ടര്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ അറിയാനായി ഗൂഗിളില്‍ തെരയുകയുണ്ടായി. ഈ സമയം ട്രേഡിംഗുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കണ്ട ലിങ്ക് ക്ലിക്ക് ചെയ്തതോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായി. ഈ ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഓരോ ദിവസവും ട്രേഡിംഗിലൂടെ ലഭിച്ച വന്‍ ലാഭക്കണക്കുകളായിരുന്നു ഷെയര്‍ ചെയ്തിരുന്നത്. തട്ടിപ്പ് സംഘം ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത്…

Read More

ഡിജിറ്റല്‍ അറസ്റ്റിലാക്കി 85കാരന്‍റെ 17 ലക്ഷം തട്ടിയ കേസ്; അന്വേഷണസംഘം മുംബൈയിലേക്ക്

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിലാക്കി 85 കാരന്‍റെ 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി അന്വേഷണ സംഘം ഇന്ന് മുംബൈയിലേക്ക് തിരിക്കും. മുംബൈയിലെ ഒരു ബാങ്കില്‍ നിന്ന് ചെക്ക് വഴി കുറച്ചു പണം പിന്‍വലിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കൊച്ചി സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലെ അന്വേഷണ സംഘം മുംബൈയിലേക്ക് പോകുന്നത്.                                               എറണാകുളം എളംകുളം സ്വദേശിക്കാണ് പണം നഷ്ടമായത്. ജെറ്റ് ഐര്‍വേസ് എംഡിയുമായി ചേര്‍ന്ന് നിങ്ങള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്. ഹൈദരാബാദ് ഹുമയൂണ്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. അക്കൗണ്ടിലെ മുഴുവന്‍ തുകയും ആര്‍ബിഐയ്ക്ക് പരിശോധിക്കുന്നതിനായി…

Read More

“അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ നീക്കം; കുടുംബസംഗമം ജനുവരി ആദ്യവാരം കൊച്ചിയില്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പിരിച്ചുവിട്ട താരസംഘടനയായ “അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ നീക്കം. മൂന്നര മാസങ്ങള്‍ക്ക് ശേഷം അമ്മയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഡ്‌ഹോക് കമ്മിറ്റി. അഡ്‌ഹോക് കമ്മിറ്റി നിയന്ത്രിക്കുന്ന അമ്മയുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം കൊച്ചിയില്‍ നടക്കും. നടന്മാരായ സിദ്ദിഖും ജയസൂര്യയും ഇടവേള ബാബുവും അടക്കം പ്രമുഖര്‍ ലൈംഗിക പീഡനക്കേസുകളില്‍ പ്രതികളായതോടെയാണ് കഴിഞ്ഞ ഓഗസ്റ്റ് 27ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ചത്. എക്‌സിക്യുട്ടീവ് അംഗങ്ങളെ അഡ്‌ഹോക് കമ്മിറ്റിയാക്കിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനം. രണ്ട് മാസത്തിനകം ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ആദ്യ പരിപാടിയായി അമ്മയിലെ അംഗങ്ങളുടെ കുടുംബസംഗമം ജനുവരി നാലിന് കടവന്ത്രയില്‍ നടക്കും.

Read More