കപ്പല്‍ അപകടങ്ങള്‍; കൂടുതല്‍ നടപടികളിലേക്ക് കോസ്റ്റല്‍ പോലീസ്; ക്യാപ്റ്റന്‍റെ മൊഴി രേഖപ്പെടുത്തി

കൊച്ചി: കൊച്ചിയുടെ പുറംകടലിലുണ്ടായ കപ്പല്‍ അപകടങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് കടന്ന് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ്. ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ ചരക്ക് കപ്പലില്‍ നിന്ന് കാണാതായ നാല് ജീവനക്കാരുടെ വിവരങ്ങള്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു.

കാണാതായ നാലു ജീവനക്കാരുടെ ഡിഎന്‍എ, വിരലടയാള വിവരങ്ങള്‍ എന്നിവ നല്‍കാനാണ് കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ അര്‍ത്തുങ്കല്‍ തീരത്തടിഞ്ഞ മൃതദേഹങ്ങളില്‍ ഒന്ന് കാണാതായ ഇന്തോനേഷ്യക്കാരന്റേതാണെന്ന് സംശയിക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കപ്പല്‍ കമ്പനി ഇന്തോനേഷ്യക്കാരന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, കപ്പലില്‍ നിന്നും കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തെരച്ചില്‍ പ്രോട്ടോക്കോള്‍ പ്രകാരം അവസാനിപ്പിച്ചിരുന്നു.

ക്യാപ്റ്റന്‍റെ മൊഴി രേഖപ്പെടുത്തി

കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്‌സി എല്‍സ3 യുടെ ക്യാപ്റ്റന്‍ ഇവാനോവ് അലക്‌സാണ്ടറുടെ മൊഴി കോസ്റ്റല്‍ പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കോവിഡ് ബാധിച്ച് ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഫസ്റ്റ് ഓഫീസര്‍, സെക്കന്‍ഡ് ഓഫീസറടക്കം അഞ്ച് പേരുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താനുള്ളത്.

ഇവരുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവര്‍ക്ക് ഇനി ഇന്ത്യ വിടണമെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരും. കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.

“വാന്‍ഹായ് 503′ കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക്

തീപിടിച്ച “വാന്‍ഹായ് 503′ ചരക്ക് കപ്പലിലെ തീയണച്ച ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേയ്ക്ക് മാറ്റുന്നതിനുള്ള സധ്യതകള്‍ തേടുന്നു. ഇതിനുമുന്നോടിയായി തുറമുഖ അധികൃതരുമായി കപ്പല്‍ കമ്പനി പ്രാഥമിക ചര്‍ച്ച നടത്തി. തുറമുഖ അധികൃതരുടെ അനുമതിയ്ക്കായി നിലവില്‍ കാത്തിരിക്കുകയാണ്.

ഏകദേശം 480 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഹമ്പന്‍ടോട്ട തുറമുഖം. നിലവില്‍ “വാന്‍ഹായ് 503′ ചരക്ക് കപ്പല്‍ കേരള തീരത്ത് നിന്ന് 72 നോട്ടിക്കല്‍ മൈല്‍ അകലെയാണ്. അതിനിടെ കപ്പലില്‍നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. തീയണയ്ക്കാന്‍ പതിമൂന്നംഗ കപ്പലിലുണ്ട്. സക്ഷം കപ്പലിന്‍റെയും വാട്ടര്‍ ലില്ലി ടഗ്ഗിന്‍റെയും സഹായത്തോടെയാണ് തീയണയ്ക്കല്‍ പുരോഗമിക്കുന്നത്. രണ്ടാമത്തെ ടഗ്ഗിനെ കപ്പലുമായി ബന്ധിക്കാനാനുള്ള ശ്രമം ആരംഭിച്ചു.

കപ്പലിലേയ്ക്ക് ടഗ്ഗുകളുടെ സഹായത്തോടെ രണ്ട് ജനറേറ്ററുകള്‍ എത്തിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. നിലവില്‍ കപ്പലിനെ വലിച്ചുകൊണ്ടുപോകുന്നത് “ബോക്ക വിങ്കര്‍’ എന്ന ടഗ്ഗായിരുന്നു. ഈ ദൗത്യം ഓഫ്‌ഷോര്‍ വാരിയര്‍ കപ്പല്‍ ഏറ്റൈടുത്തു.

Related posts

Leave a Comment