ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: സത്യനാരായണ മൂര്‍ത്തിഹൈദരാബാദില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത് 300 വില്ലകള്‍

കൊച്ചി : ഓണ്‍ലൈന്‍ ട്രേഡിംഗ് എന്ന പേരില്‍ എറണാകുളം സ്വദേശിയില്‍നിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഹൈദരാബാദ് സ്വദേശി അല്ലംരാജു സത്യനാരായണ മൂര്‍ത്തി ഹൈദരാബാദില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത് 300 വില്ലകളെന്ന് മൊഴി. മൂന്ന് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട ഇയാള്‍ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശനിയാഴ്ച വരെ ഇയാളെ കസ്റ്റഡിയില്‍ വിട്ടത്. സത്യനാരായണ മൂര്‍ത്തിയുടെ സാമ്പത്തിക വിവരങ്ങളും ഫോണ്‍ വിളി വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ഇയാളുടെ കൂട്ടാളി ടൈസണ്‍ രാജു നിലവില്‍ റിമാന്‍ഡിലാണ്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. സത്യനാരായണ മൂര്‍ത്തിയുമായി അടുപ്പമുള്ള തെലങ്കാന സ്വദേശി അരുണ്‍ റെഡ്ഡിയെക്കുറിച്ച് അന്വേഷകസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മറ്റൊരു ജാര്‍ഖണ്ഡ് സ്വദേശിക്കും കേസില്‍…

Read More

നേപ്പാള്‍ സ്വദേശിയുടെ മരണം; ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കാത്ത് പോലീസ്

കൊച്ചി: കച്ചേരിപ്പടി സെന്റ് വിന്‍സെന്റ് റോഡിലെ കടയുടെ പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നേപ്പാള്‍ സ്വദേശിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം കാത്ത് പോലീസ്. ഈ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ പൂര്‍ണ വിവരം ലഭ്യമാവുകയുള്ളൂവെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശി രാമകൃഷ്ണ പുലവി(48)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ പരിക്കുകളോ വിഷപദാര്‍ഥങ്ങള്‍ ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളോ ഇല്ലെന്നു പോലീസ് പറഞ്ഞു. 2017ലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ആദ്യം ചെന്നൈയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാളുടെ ബന്ധുക്കളെ വിവരമറിയിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചൊവ്വ രാവിലെ 10ഓടെ നാട്ടുകാരാണ് ഇയാളുടെ മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിച്ചത്. പ്രദേശത്തെ ബാറുകളിലടക്കം ചെറിയ ജോലികള്‍ ചെയ്താണ് രാമകൃഷ്ണ പുലവി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Read More

ജാതിപ്പേര് വിളിച്ച് അപമാനിച്ചു: പട്ടികജാതി യുവാവിനും സുഹൃത്തിനും മര്‍ദനം: രണ്ടുപേര്‍ക്കെതിരേ കേസെടുത്തു

ചെറായി: അച്ഛനും മകനും ചേര്‍ന്ന് പട്ടികജാതിക്കാരനായ യുവാവിനെയും സുഹൃത്തിനെയും ജാതിപ്പേര് വിളിച്ച് മര്‍ദിച്ചതായി പരാതി. പള്ളിപ്പുറം ജനത ഭഗവതി പറമ്പില്‍ സുബിന്‍ രാജ് (29), സുഹൃത്ത് അരുണ്‍ (25) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ സുബിന്‍ രാജിന്‍റെ പുറത്ത് കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയുണ്ട്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പള്ളിപ്പുറം ഡിസ്‌പെന്‍സറിക്ക് പടിഞ്ഞാറ് നില്‍ക്കുകയായിരുന്ന ഇവരോട് പ്രതികള്‍ ഒരാളെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല എന്ന് പറഞ്ഞതിലെ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് സുബിന്‍ പോലീസ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പള്ളിപ്പുറം സ്വദേശികളായ കുട്ടന്‍, മകന്‍ കണ്ണന്‍ എന്നിവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് മുനമ്പം പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

അവയവദാനക്കച്ചവടത്തിന് കൂട്ടുപിടിച്ചത് ചാരിറ്റിയെ; മുഖ്യപ്രതി നജീബിന്‍റെ വിദേശ ബന്ധങ്ങളും അന്വേഷിക്കുന്നു

കൊച്ചി: മെഡിക്കല്‍ ടൂറിസത്തിന്‍റെ മറവില്‍ അവയവക്കച്ചവടം നടത്തിയതായി കണ്ടെത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് തട്ടിപ്പിന് കൂട്ടുപിടിച്ചത് അവയവദാനത്തിനുള്ള ചാരിറ്റി എന്ന പേരില്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും അവയവദാന ബോധവത്കരണത്തിന്‍റെയും മറവിലാണ് കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്‍റെ വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കൊച്ചി എടത്തലയിലെ ചെറിയ മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റ് വഴി വൃക്കയും കരളും ആവശ്യമുള്ള രോഗികളെ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ദാതാക്കളെയും പ്രതികള്‍ ഒരേസമയം വലയിലാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുഹമ്മദ് നജീബിന്‍റെ വിദേശയാത്രകളും വിദേശ ബന്ധവും പോലീസ് പരിശോധിക്കുകയാണ്. നജീബ് ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിന്‍റെ വിവരങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം ശസ്ത്രക്രിയകളും നടത്തിയിരിക്കുന്നത് കേരളത്തിലാണെന്ന് പോലീസില്‍ നിന്നുള്ള വിവരം. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തും മുഹമ്മദ് നജീബ് സ്ഥലം വാങ്ങിയതായും കണ്ടെത്തി. ഏഴു…

Read More

അവയവദാനക്കച്ചവടത്തിന് കൂട്ടുപിടിച്ചത് ചാരിറ്റിയെ: മുഖ്യപ്രതി നജീബിന്‍റെ വിദേശ ബന്ധങ്ങളും അന്വേഷിക്കുന്നു

കൊച്ചി: മെഡിക്കല്‍ ടൂറിസത്തിന്‍റെ മറവില്‍ അവയവക്കച്ചവടം നടത്തിയതായി കണ്ടെത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് തട്ടിപ്പിന് കൂട്ടുപിടിച്ചത് അവയവദാനത്തിനുള്ള ചാരിറ്റി എന്ന പേരില്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും അവയവദാന ബോധവത്കരണത്തിന്‍റെയും മറവിലാണ് കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്‍റെ വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കൊച്ചി എടത്തലയിലെ ചെറിയ മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റ് വഴി വൃക്കയും കരളും ആവശ്യമുള്ള രോഗികളെ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ദാതാക്കളെയും പ്രതികള്‍ ഒരേസമയം വലയിലാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുഹമ്മദ് നജീബിന്‍റെ വിദേശയാത്രകളും വിദേശ ബന്ധവും പോലീസ് പരിശോധിക്കുകയാണ്. നജീബ് ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിന്‍റെ വിവരങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം ശസ്ത്രക്രിയകളും നടത്തിയിരിക്കുന്നത് കേരളത്തിലാണെന്ന് പോലീസില്‍ നിന്നുള്ള വിവരം. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തും മുഹമ്മദ് നജീബ് സ്ഥലം വാങ്ങിയതായും കണ്ടെത്തി. ഏഴു…

Read More

ഫോർട്ടുകൊച്ചി തീരത്ത് മാലിന്യക്കൂമ്പാരം; ഭീതിപരത്തി തെരുവ് നായ്ക്കളും ഇഴജന്തുക്കളും

ഫോർട്ടുകൊച്ചി: ഫോര്‍ട്ട്കൊച്ചി കടല്‍ത്തീരം വീണ്ടും മാലിന്യ തീരമായി മാറി. കായലില്‍ നിന്നൊഴുകിയെത്തുന്ന പായലുകള്‍ക്ക് പുറമേ മാലിന്യങ്ങളും കുമിഞ്ഞ് കൂടിയതോടെ കടപ്പുറത്തേക്ക് കാലെടുത്ത് വെക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിനോദത്തിനായി എത്തുന്നവര്‍. സൗത്ത് കടപ്പുറത്തെ നടപ്പാത ഉള്‍പ്പെടെ തകര്‍ന്ന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തീരത്തേക്ക് ഇറങ്ങുന്നതിന് താല്‍ക്കാലിക പാതയുണ്ടാക്കിയിട്ടുണ്ടെങ്കിലും തീരം മോശമായ അവസ്ഥയിലാണ്. മിഡില്‍ ബീച്ചിന്‍റെയും നോര്‍ത്ത് ബീച്ചിന്‍റേയും അവസ്ഥ ഇത് തന്നെയാണ്.ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടേയും ഡിറ്റിപിസിയുടേയും സ്ത്രീ തൊഴിലാളികള്‍ ഇവിടെ ശുചീകരണ ജോലികള്‍ ചെയ്യുന്നുണ്ട്. പക്ഷെ മാലിന്യങ്ങള്‍ മാത്രം മാറുന്നില്ലയെന്നതാണ് വസ്തുത. ഇതിന് പുറമേ തെരുവ് നായ്ക്കളുടേയും ഇഴ ജന്തുക്കളുടേയും ശല്യം കടപ്പുറത്ത് രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഒരു തെരുവ് കച്ചവടക്കാരന് പാമ്പ് കടിയേറ്റിയിരുന്നു.

Read More

ഇറക്കുമതി തീരുവ വർധന 150 ശതമാനം: സ്വര്‍ണ വില ഒറ്റയടിക്ക് 10,200 രൂപ കൂടി

കൊച്ചി: സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇരട്ടിയായി കൂട്ടിയതിന് പിന്നാലെ സ്വര്‍ണ വിലയില്‍ കൂറ്റന്‍ വര്‍ധനവ്. ഗ്രാമിന് 1,275 രൂപയും പവന് 10,200 രൂപയുമാണ് വര്‍ധിച്ചത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിച്ചത് അപൂര്‍വമാണ്. ഇതോടെ 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 15,390 രൂപയും പവന് 1,23,120 രൂപയുമെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ ഗ്രാമിന് 14,115 രൂപയും പവന് 1,12,920 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് 1040 രൂപ വര്‍ധിച്ച് ഗ്രാമിന് 12640 രൂപയും പവന് 1,01,120 രൂപയുമായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9485 രൂപയും പവ് 78760 രൂപയുമായി. 815 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമായി തിരുവ ആറില്‍ നിന്നു 15 ശതമാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇന്നലെ അര്‍ദ്ധരാത്രി…

Read More

21 കിലോ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസ്; അന്വേഷണം ആരംഭിച്ചു

കൊച്ചി: നഗരത്തില്‍ 21കിലോ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസില്‍ എക്‌സൈസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് എറണാകുളം പൊന്നുരുന്നി കൊല്ലത്ത് പറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മധുര സ്വദേശി സെല്‍വകുമാറിനെയാണ്(35)എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വൈറ്റില പൊന്നുരുന്നി ഭാഗത്ത് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ ഡി.എസ്.അരുണിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സെല്‍വകുമാറില്‍ നിന്ന് വില്പനയ്‌ക്കെത്തിച്ച രണ്ടുകിലോ കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍നിന്ന് 19കിലോ കഞ്ചാവ് കണ്ടെത്തി. ആകെ 21കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്പന നടത്തുന്നത് ഇയാളാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

Read More

രുദ്രാക്ഷമാലയിലെ സ്വര്‍ണം പൊതിഞ്ഞ 73 മുത്തുകള്‍ കാണാതായി

വൈപ്പിന്‍: അഴീക്കല്‍ മല്ലികാര്‍ജുനക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണം പൊതിഞ്ഞ രുദ്രാക്ഷ മാലയില്‍ നിന്ന് 73 രുദ്രാക്ഷങ്ങള്‍ കാണാതായതായി പരാതി. മൊത്തം 108 രുദ്രാക്ഷങ്ങളാണ് മാലയില്‍ ഉണ്ടായിരുന്നത്. 2025 ജനുവരി ഒന്നിനും 2026 മാര്‍ച്ച് 22നും ഇടയിലുള്ള ദിവസമാണ് ഇത് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് ക്ഷേത്രം ഭരണസമിതി മുന്‍ മാനേജര്‍ ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കാണാതായ രുദ്രാക്ഷത്തിന് 400 മില്ലിഗ്രാം തൂക്കം വരും. ഇതിന് മൂന്നരലക്ഷം രൂപയോളം വിലമതിക്കുമെന്നും പരാതിയില്‍ പറയുന്നു. ഞാറക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കെ.സിയുടെ ഫ്ളെക്സ് കീറി വി.ഡി അനുകൂലികള്‍; കോതമംഗലത്തു പ്രകടനം

കൊച്ചി: കോതമംഗലത്ത് വി.ഡി. സതീശന്‍ അനുകൂല പ്രകടനത്തിനിടെ കെ.സി. വേണുഗോപാലിന്‍റെ ഫ്ളെക്സ് നശിപ്പിച്ചു. 200 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം പിഒ ജംഗ്ഷനില്‍ എത്തിയപ്പോഴാണ് കെസിക്കായി വച്ച ഫ്ളെക്സ് നശിപ്പിച്ചത്. ഇന്നു രാവിലെ പത്തോടെയാണ് വി.ഡി. സതീശന് അനുകൂലമായി പ്രകടനം നടന്നത്. പിഒ ജംഗ്ഷനില്‍ വിഡിയുടെ കെസിയുടെയും ഫ്ളെക്സ് അടുത്തടുത്തായാണ് വച്ചിരുന്നത്. ചില പ്രവര്‍ത്തകര്‍ കെസിയുടെ ഫ്ളെക്‌സ് വലിച്ചു കീറി നശിപ്പിക്കുകയായിരുന്നു. വലിച്ചു കീറിയ ഫ്ളെക്സിന്‍റെ പകുതി ഭാഗം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കളമശേരിയിലും ഒരു സംഘം കെസിയുടെ ബാനര്‍ കീറിയിരുന്നു. ബ്ലേഡ് കൊണ്ട് മുഖം കീറിയ നിലയിലായിരുന്നുഫ്ളെക്‌സ്. എന്നാല്‍, ഇതിനു പിന്നില്‍ ആരെന്നു വ്യക്തമായിട്ടില്ല. യുഡിഎഫിന്‍റെ ചരിത്ര വിജയത്തിന്‍റെ ശോഭ കെടുത്തുന്ന പ്രകടനങ്ങള്‍ പാടില്ലെന്ന് ഇന്നലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതിനിടെ, പലേടത്തും ന്നു നേതാക്കളുടെയും ഫ്ളെക്‌സുകളും ബാനറുകളും…

Read More