കൊച്ചി: ട്രെയിനിലെ ഡിസെബിള്‍ഡ് കോച്ചില്‍ നിന്നും വയോധികന്റെ മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങടി പുറക്കല്‍ വീട്ടില്‍ റസല്‍ ജാസിനെയാണ് (26) എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനു ആസ്പദമായ സംഭവം. കാരക്കല്‍ എക്സ്പ്രസിന്റെ ഡിസ്ഏബില്ഡ് കോച്ചില്‍ യാത്ര ചെയ്തിരുന്ന കൊല്ലം സ്വദേശിയുടെ മൊബൈല്‍ ഫോണും 8,000 രൂപയുമാണ് മോഷണം പോയത്. എറണാകുളത്തു നിന്നും തമിഴ്നാട്ടിലേക്കു ചികിത്സക്ക് പോകാനായി ട്രെയിനിന്റെ ഡിസ് ഏബില്‍ഡ് കോച്ചില്‍ യാത്ര ചെയ്ത സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് സിസിടിവി കള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയില്‍ ആയത്. പ്രതിയില്‍ നിന്നും മോഷണ മുതലുകള്‍ കണ്ടെടുത്തു.
Read MoreCategory: Kochi
യുവതിയോട് അപമര്യാദ; ലോറി ഡ്രൈവര്‍ക്ക് രണ്ടുവർഷം തടവും പിഴയും
കൊച്ചി: യാത്രക്കാരിക്കുനേരേ അശ്ലീല ആംഗ്യങ്ങള്‍ കാട്ടി സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ലോറി ഡ്രൈവർക്ക് രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി വിളയംകോട് വാരിയംവിള വീട്ടില്‍ ജി. പ്രിന്സിനെയാണു എറണാകുളം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2020 സെപ്റ്റംബര്‍ 17ന് രാവിലെ പൈപ്പ്ലൈന് സിഗ്നലില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി യാത്ര ചെയ്തിരുന്ന ബസിന്റെ ദിശയില്‍ വലതുവശത്ത് നിര്‍ത്തിയ ലോറിയുടെ ഡ്രൈവര്‍ അശ്ലീല ചേഷ്ടകള്‍ കാട്ടിയതിനുപുറമെ ബസില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുകയായിരുന്ന പരാതിക്കാരിയെ ലോറിയില്‍ പിന്തുടര്ന്നും ശല്യം ചെയ്തെന്നാണു പരാതി. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലന് ഇ. ബൈജുവിന്റേതാണ് ഉത്തരവ്. അശ്ലീല വാക്കുകള്‍ കൊണ്ടോ അംഗവിക്ഷേപങ്ങള്‍ കൊണ്ടോ സ്ത്രീത്വം അപമാനിക്കല്‍, പൊതുസ്ഥലത്ത് ലൈംഗിക ചേഷ്ട കാട്ടല് എന്നീ കുറ്റങ്ങള്‍ക്കുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് ആക്ടിലെയും വകുപ്പുകള്‍…
Read Moreബംഗളൂരുവില്‍ മതില് തകര്‍ന്ന് അപകടം: മരിച്ചവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഞെട്ടലോടെ രാമമംഗലം
കൊച്ചി: ബംഗളൂരുവിലെ കനത്ത മഴയില്‍ ആശുപത്രിയുടെ മതില് ഇടിഞ്ഞുവീണ് മരിച്ച കുടുംബശ്രീ അംഗങ്ങളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിനോദസഞ്ചാരത്തിനായി എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലന്‍സുകള്‍ ഉച്ചയോടെ എറണാകുളം രാമമംഗലത്ത് എത്തും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം ഇരുവരുടെയും സംസ്കാരം നടക്കും. മൂവാറ്റുപുഴയില്‍ അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റിലെ ജീവനക്കാരാണ് ഇവര്‍. അപകടത്തില്‍ പരിക്കേറ്റ് മൂന്ന് കുടുംബശ്രീ അംഗങ്ങള്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഞെട്ടലോടെ രാമമംഗലം പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രാമമംഗലം ഗ്രാമം കേട്ടത്. കുടുംബാംഗങ്ങളും ബന്ധുക്കളും ഇപ്പോഴും ഈ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ്. ഇന്നലെ രാവിലെ ഒമ്പതിനാണ് നെടുമ്പാശേരിയില്‍ നിന്നും 56 അംഗ സംഘം ബംഗളൂരുവിലേക്ക് വിമാനത്തില്‍ യാത്ര തിരിച്ചത്. എന്നാല്‍, വൈകുന്നേരമെത്തിയ അതിശക്തമായ മഴ ആദ്യ വിമാന…
Read Moreഡിജെ പാര്‍ട്ടി; ഹോട്ടലുകള്‍ക്ക് പോലീസ് നോട്ടീസ്; നിരീക്ഷണത്തിന് പോലീസ്
കൊച്ചി: കൊച്ചിയില്‍ പുലരുവോളം ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ക്ക് പോലീസ് നോട്ടീസ്. നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടും ഇതുപാലിക്കാത്ത സാഹചര്യത്തില്‍ ചില കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ രഹസ്യ പോലീസിന്റെ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കാനാണ് പോലീസിന്റെ നീക്കം. ഡിജെ പാര്‍ട്ടികള്‍ രാത്രി 11ന് തന്നെ അവസാനിപ്പിക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ ബാറുകള്‍ രാത്രി 12ന് അടയ്ക്കണമെന്നും എസിപിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. നഗരത്തില്‍ പുലര്‍ച്ചെ വരെ നീളുന്ന ഡിജെ പാര്‍ട്ടികളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്.ലഹരി മരുന്നിന്റെ ഉപയോഗം തടയുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുമായാണ് സമയപരിധി കടുപ്പിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് നീക്കം. അടുത്തിടെ ലഹരി കേസില്‍ അറസ്റ്റിലായ പ്രതി ഇത്തരം പാര്‍ട്ടികളിലേക്ക് ലഹരി…
Read Moreകേരളത്തില്‍ ഭരണമാറ്റം പ്രവചിച്ച് വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് സര്‍വേ
കൊച്ചി: സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിച്ച് വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് സര്‍വേ ഫലം. കേരളത്തില്‍ 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി നടത്തിയ സര്‍വേ ഫലം പറയുന്നു. എല്‍ഡിഎഫിന് 51 സീറ്റ് പറയുമ്പോള്‍ എന്‍ഡിഎയ്ക്ക് ഒന്നും പ്രവചിക്കുന്നില്ല.വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമ്പോഴും മുന്നണി എന്ന നിലയില്‍ വോട്ട് വിഹിതത്തില്‍ യുഡിഎഫ് വലിയ തോതില്‍ വിയര്‍ക്കുന്നുവെന്നാണ് സര്‍വേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അടുത്ത മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ ആരെന്ന വോട്ടര്‍മാരുടെ ചോദ്യത്തിന് 29.7 ശതമാനം പേരുടെ പിന്തുണയോടെ വി.ഡി. സതീശന് ഒന്നാമതെത്തി. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 26.7 ശതമാനം പേരുടെ പിന്തുണയോടെ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന് 44.9 ശതമാനവും എല്‍ഡിഎഫിന് 41.4 ശതമാനവും എന്‍ഡിഎയ്ക്ക് 13.7 ശതമാനവും വോട്ട് വിഹിതം സംസ്ഥാന തലത്തില്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 43.5…
Read Moreഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടിയ കേസ്: 5 പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം
കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വയോധികയുടെ 1.8 കോടി രൂപ തട്ടിയ കേസില്‍ ഒരു സ്വകാര്യ കമ്പനി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ശനിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.എസ്. സലീഷ്കുമാര്, ബ്ലെസിന്‍ ജേക്കബ് എബ്രഹാം, മുഹമ്മദ് ജുനൈദ് ഹുസൈന്, മുഹമ്മദ് മുഷ്താഖ് എന്നിവരും ജെസിഎസ്എസ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് പ്രതികള്‍. കുറ്റപത്രം സമര്‍പ്പിച്ച പ്രതികളില്‍ മൂന്നുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 2025 നവംബര്‍ 24നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ നോട്ടീസുകള്‍ നല്കി ഭീഷണിപ്പെടുത്തി വയോധികയില്‍ നിന്ന് 1.8 കോടിയിലധികം രൂപ തട്ടിയെന്നാണ് കേസ്. വീഡിയോ കോളുകള്‍ വഴിയാണ് പ്രതികള്‍ ബന്ധപ്പെട്ടിരുന്നത്. പണം സ്വീകരിക്കാന്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചവര്‍, സിംകാര്‍ഡ് എടുത്തുനല്കിയവര് എന്നിവരും പ്രതിപ്പട്ടികയില്പ്പെടുന്നു.അറസ്റ്റിലായവരില്‍ രണ്ട് പേര് തട്ടിയെടുത്ത പണം സ്വീകരിച്ച അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നവരായിരുന്നു. സൈബര്‍ കുറ്റവാളികള്‍ക്കായി…
Read Moreപെരിയാര്‍വാലിയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്; മൂന്നാമത്തെ വിദ്യാര്‍ഥിയും മരിച്ചു
പെരുമ്പാവൂര്‍: പെരിയാര്‍വാലി കനാലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയും മരിച്ചു. കോട്ടയം മണര്‍ക്കാട് സ്വദേശി ഒറ്റപ്ലാക്കല്‍ എമില്‍ സുനില്‍ (21) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ ഇന്നലെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ എമിലിനെ ഇന്നലെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് എമിലിന്റെ മരണം. പെരുമ്പാവൂര്‍ അശമന്നൂര്‍ ചെറുകുന്നം പെരിയാര്‍വാലി മെയിന്‍ കനാലില്‍ അശമന്നൂര്‍ യു.പി സ്കൂളിന് സമീപം ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം. ചെറുകുന്നം പൂമല കെ.എം.പി നഴ്സിംഗ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ നഴ്സിംഗ് സ്കൂളിലെ ബിഎസ്സി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായിരുന്ന കൊല്ലം കാഞ്ഞംവേളി സ്വദേശി അജ്മല്‍ ഭവനത്തില്‍ ഹബീബ് മകന് അജ്മല്‍ ഹബീബ് (22), മലപ്പുറം ചുങ്കത്തറ സ്വദേശി പ്ലാത്താരന് വീട്ടില്‍ പി.എം കോയാക്കുട്ടി മകന് പി.കെ. അജ്സല്‍ (22) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവര്‍ക്കൊപ്പം…
Read Moreകിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ്ടു വിദ്യാർഥിനിയുടെ അരികിലേക്ക് മൂര്‍ഖൻ ഇഴഞ്ഞെത്തി: കടിയേൽക്കാതെ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എറണാകുളം: മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർഥിനി രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൂർഖൻ പാന്പിനെ കണ്ടത്. കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയായ ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞു എത്തുകയായിരുന്നു. പാമ്പിനെ കണ്ട ശ്രീനന്ദന കട്ടിലിന്റെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഇന്നും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ആളുകള്‍ക്ക് പാമ്പുകടിയേറ്റു.
Read Moreറിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക പീഡന പരാതി; കോഴിക്കോട് പോലീസിനു കൈമാറും
കൊച്ചി: നടനും ബിഗ്ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോഴിക്കോട് പോലീസിന് കൈമാറും. സംഭവസ്ഥലം കോഴിക്കോട് ആയതിനാലാണ് കേസ് കോഴിക്കോട് പോലീസിന് കൈമാറുന്നത്.കഴിഞ്ഞ ഏഴ് വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന ബിസിനസുകാരിയായ യുവതിയാണ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ ആരോപണം. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോണ് വെബ്സൈറ്റുകള്‍ക്ക് നല്‍കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതി നല്കാന് മുന്നോട്ടു വന്നതെന്ന് യുവതി പോലീസിന് മൊഴി നല്കി. ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്സ് റിക്കാര്‍ഡും പണം പലപ്പോഴായി നല്കിയ അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം പോലീസിന് കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക തട്ടിപ്പിനും ഭീഷണിപ്പെടുത്തിയതിനുമാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.മുമ്പും ഷിയാസ് കരീമിനെതിരെ പീഡന പരാതി ഉയര്‍ന്നിരുന്നു. വിവാഹ വാഗ്ദാനം നല്കി…
Read Moreസപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ നിര്‍ത്തലാക്കാന്‍ നീക്കം: സ്റ്റോറിന്റെ താക്കോല്‍ അധികൃതര്‍ തിരിച്ചെടുത്തു
കല്ലൂര്‍ക്കാട്: പഞ്ചായത്താഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ നിര്‍ത്തലാക്കാന്‍ അടിയന്തര നീക്കം. ജീവനക്കാരില്‍ നിന്ന് സ്റ്റോറിന്റെ താക്കോല്‍ ഇന്നലെ അധികൃതര്‍ പിടിച്ചെടുത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ സപ്ലെകോ അസിസ്റ്റന്റ് മാനേജരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തി അടച്ചിടല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവച്ചു. അടച്ചു പൂട്ടല്‍ നടപടിക്ക് അധികൃതര്‍ തയാറെടുക്കുന്നുവെന്ന വിവരം ഒരാഴ്ച മുമ്പാണ് അറിഞ്ഞത്. ഇതറിഞ്ഞ് കല്ലൂര്‍ക്കാട് സ്വദേശിനി അടിയന്തര പ്രാധാന്യത്തോടെ ഹൈക്കോടതിയില്‍ ഇതിനെതിരേ റിട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റീസ് പി.കൃഷ്ണകുമാര്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.റിട്ട് പരാതിയിന്മേല് അന്തിമ തീരുമാനമാകും വരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി, എംഡി, മെഡിസിന് വിഭാഗം മാനേജര്‍, സപ്ലൈകോ മൂവാറ്റുപുഴ ഡിപ്പോ മാനേജര്‍ എന്നിവര്‍ക്ക് ഇതേ ഉത്തരവിന്റെ പകര്‍പ്പു ലഭ്യമാക്കിയിട്ടുമുണ്ട്. ഹൈക്കോടതിയുടെ ഈ…
Read More