കൊച്ചി: ഓണ്‍ലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ വിവേകത്തോടെ നിരസിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ജോലി ഓഫറുമായി ബന്ധപ്പെട്ട് രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം ആവശ്യപ്പെടുകയാണ് പതിവ്. ത്ട്ടിപ്പ് സംഘങ്ങള്‍ എടിഎം നമ്പര്‍, പിന്, ഒടിപി തുടങ്ങിയവ ചോദിക്കുമ്പോള്‍ തന്നെ തട്ടിപ്പാണെന്ന് മനസിലാക്കണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. വ്യാജ പാര്‍ട്ട് ടൈം ജോലി ഓഫര്‍ തട്ടിപ്പില്പ്പെടുന്നവര്ക്ക് സമയനഷ്ടവും ധനനഷ്ടവുമാകും ഫലം. 1930 ല്‍ വിളിക്കാം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Read MoreCategory: Kochi
മകനെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി: എഎസ്ഐക്കെതിരേ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: മകനെ വ്യാജ ലഹരി കേസില്‍ കുടുക്കിയെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐക്കെതിരേയാണ് സിപിഎം കളമശേരി പള്ളിതാഴം ബ്രാഞ്ച് സെക്രട്ടറി നാസറാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവ ദിവസത്തെ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫെബ്രുവരി 10ന് രാത്രിയാണ് നാസറിന്റെ മകന് ഓടിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. അടുത്ത ദിവസം വണ്ടിയുടെ ആര്‍സി ഓണറായ നാസറിനോട് മകനെയും കൂട്ടി സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. വണ്ടി അപകടത്തില്‍പെട്ട കേസിന് വിളിച്ച് വരുത്തിയ നാസറിനെ കാണിച്ചത് മകനെതിരേ എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ എഫ്ഐആര്‍ ആയിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. സ്റ്റേഷന് ജാമ്യം ലഭിച്ചെങ്കിലും തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മകനെതിരേ എഎസ്ഐ വ്യാജ എഫ്ഐആര്‍ ഇട്ടെന്നാണ് നാസറിന്റെ പരാതി. നാല ഗ്രാം കഞ്ചാവ്…
Read Moreയുവതിയുടെ ആത്മഹത്യ ഭര്തൃപീഡനത്തെത്തുടര്ന്നെന്ന് ആരോപണം; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എറണാകുളം ഇരുമ്പനത്ത് 26കാരി ആത്മഹത്യ ചെയ്തത് ഭര്തൃപീഡനത്തെത്തുടര്ന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പില്‍ സത്യന്റെ മകള്‍ എം.എസ്. സംഗീത (26) യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭ ര്തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഭര്‍ത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടില്‍ അഭിലാഷ് യുവതിയെ പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദിച്ചിരുന്നുവെന്നാണ് പരാതി. ജോലിസ്ഥലത്ത് എത്തി ഭര്‍ത്താവ് ബഹളമുണ്ടാക്കുമായിരുന്നുവെന്നും മരിച്ചതിന്റെ തലേ ദിവസവം വീട്ടില്‍ വച്ച് മര്‍ദിച്ചതായും പരാതി പരാതിയില്‍ പറയുന്നു. ഈ മാസം 26നായിരുന്നു യുവതിയുടെ മരണം. പരാതിയെ തുടര്‍ന്ന് മൃതദേഹം തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് ഇരുമ്പനം ശ്മശാനത്തില്‍ സംസ്കരിച്ചത്. അഞ്ച്…
Read Moreമദ്യലഹരിയിൽ ഗ്രേഡ് എസ്ഐയുടെ മൂക്കിടിച്ച് തകര്‍ത്തു; നേപ്പാള്‍ സ്വദേശികൾ അറസ്റ്റില്‍
കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ മദ്യ ലഹരിയില്‍ പോലീസിനുനേരേ നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദനം. എസ്ഐയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. വനിത എഎസ്ഐ ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നേപ്പാള്‍ സ്വദേശികളായ യുവതിയും യുവാവും അറസ്റ്റില്‍. ഗീത ലിംബു, ഇവരുടെ ആണ് സുഹൃത്ത് സുമന് എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 1.45 ന് അയ്യമ്പുഴ കുറ്റിപ്പാറ പള്ളിക്കു സമീപത്തായിരുന്നു സംഭവം. സ്കൂട്ടറില്‍ സംശയാസ്പദമായ രീതിയില്‍ യുവാവിനെയും യുവതിയെയും കണ്ട് പട്രോളിംഗിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയും ഡ്രൈവറും അടങ്ങുന്ന സംഘം അടുത്തെത്തിയപ്പോള്‍ ഇവര്‍ വാഹനത്തില്‍ കടന്നു കളയുകയായിരുന്നു. പിന്തുടര്ന്ന് പോലീസ് സംഘം ഇവരെ വഴി അവസാനിക്കുന്നിടത്തുവച്ച് പിടികൂടി. ഇതിനിടയിലാണ് പോലീസിനെ ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു.
Read Moreഅയ്യപ്പ വേഷമണിഞ്ഞ് അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ചു
കൊച്ചി: രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ച് പോലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകും. ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പോലീസ് അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്ക്വച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന് പരാതിയില്‍ പറഞ്ഞിരുന്നത്. ശബരിമലയിലെ അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിന് എറണാകുളം സ്വദേശിനിയായ രഹന ഫാത്തിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Read Moreസംഗീത പരിപാടിയുടെ പേരില്‍ 38 ലക്ഷം തട്ടി; സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരേ വഞ്ചനക്കേസ്; മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്ത് പോലീസ്
കൊച്ചി: സംഗീത പരിപാടിയുടെ പേരില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ സംവിധായകന് ഷാന്‍ റഹ്മാൻ, ഭാര്യ സൈറ എന്നിവർക്കേതിരേ വഞ്ചനക്കേസ് എടുത്ത് പോലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് അറോറ ഇവന്റ് മാനേജ്മെന്റ് കമ്പനി പ്രൊഡക്ഷന്‍ മാനേജറും കോട്ടയം സ്വദേശിയുമായ നിജു രാജ് നല്കിയ പരാതിയിലാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കേസ് എടുത്തത്. ഷാന്‍ റഹ്മാന്റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്‍ഡ് ജനുവരി 23ന് കൊച്ചിയില്‍ നടത്തിയ ‘ഉയിരേ 2025’ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തര്‍ക്കവും വഞ്ചനാ കേസും. ഉയികേ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു . പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര, പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ…
Read Moreതാക്കോല്‍ സ്ഥാനങ്ങളില്‍ പ്രാതിനിധ്യമില്ല; കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ദളിത് നേതാക്കള്‍
കൊച്ചി: താക്കോല്‍ സ്ഥാനങ്ങളില്‍ പ്രാതിനിധ്യം അനുവദിക്കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ദളിത് നേതാക്കള്‍. മാര്‍ച്ച് 23ന് തിരുവനന്തപുരത്ത് ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് നടക്കാനിരിക്കെയാണ് ദളിത് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പിസിസി പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ പ്രധാന താക്കോല്‍ സ്ഥാനങ്ങളില്‍ എസ്സി/എസ്ടി സമൂഹത്തിന്റെ പ്രാതിനിധ്യം ഇല്ലാത്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്. 14 ഡിസിസി പ്രസിഡന്റുമാരിലും 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ദളിത് സമുദായത്തില്‍പ്പെട്ട ആരുമില്ല. ജില്ലാതല യുഡിഎഫ് കമ്മിറ്റിയുടെ ചെയര്മാന്/കണ്‍വീനര്‍ സ്ഥാനത്ത് ഈ സമുദായത്തില്‍ നിന്ന് ആരും ഇല്ലെന്ന് എസ്സി/എസ്ടി സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നു. കേരള സംസ്ഥാനത്തുടനീളമുള്ള 72ലധികം എസ്സി/എസ്ടി സമുദായ സംഘടനകളുടെ പൊതു വേദിയാണ് എസ്സി/എസ്ടി സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി. 60 ലക്ഷത്തിലധികം ജനസംഖ്യയുള്ള എസ്സി/എസ്ടി സമൂഹത്തിന് കേരള സംസ്ഥാനം രൂപീകരിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും കെപിസിസിയില്‍…
Read Moreവേനല്‍ച്ചൂട് കനക്കുന്ന സാഹചര്യം ; കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ അഭിഭാഷകര്‍ക്ക് ഇളവ്
കൊച്ചി: വേനല്‍ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ് ഇളവ്. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ കറുത്ത ഗൗണും കോട്ടും ധരിച്ച് ഹാജരാകണമെന്ന് നിര്ബന്ധിക്കില്ല. ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും ഉപയോഗിച്ചാല്‍ മതിയാകും. ഇവര്‍ക്ക് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ ഇളവുണ്ട്. ഹൈക്കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കുന്നതില്‍ മാത്രമാണ് ഇളവ്. മേയ് 31 വരെയാണ് ഇളവ് ബാധകം. നേരത്തെ വസ്ത്രധാരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം.
Read Moreഭിന്നശേഷി നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ്; എന്‍എസ്എസ് മാനേജ്മെന്റ് സ്കൂളുകള്‍ക്കു മാത്രം ബാധകമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം
കൊച്ചി: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി അധ്യാപക പോസ്റ്റ് നീക്കി വച്ചാല്‍ ആ സ്കൂളിലെ മറ്റ് അധ്യാപക തസ്തികകള്‍ സ്ഥിരപ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവ് എന്‍എസ്എസ് മാനേജ്മെന്റ് സ്കൂളുകള്‍ക്ക് മാത്രം ബാധകമാക്കി ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തം. സുപ്രീം കോടതി വിധി പറഞ്ഞ കേസ് എന്‍എസ്എസ് മാനേജ്മെന്റ് നല്‍കിയതാണ് എന്നതാണ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയതിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. ഈ വിധി സമാനപ്രശ്നങ്ങള്‍ നേരിടുന്ന മറ്റു സ്കൂളുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതിയുടെ ആ ഉത്തരവിലുണ്ടായിട്ടും സര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത് ദുരൂഹമാണെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നു. ഭിന്നശേഷിയുടെ പേര് പറഞ്ഞ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി എയ്ഡഡ് അധ്യാപക നിയമനം അനിശ്ചിതത്വത്തിലായിരുന്നു. തടസമായി കോടതി വിധി ഉണ്ടെന്ന ന്യായമായിരുന്നു സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഈ അനിശ്ചിതാവസ്ഥ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് മനസിലാക്കിയാണ് സുപ്രീം കോടതി…
Read Moreകടയ്ക്കല്‍ ക്ഷേത്രോത്സവത്തിനിടയില്‍ വിപ്ലവ ഗാനം പാടിയ സംഭവം; ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: കടയ്ക്കല്‍ ദേവി ക്ഷേത്രോത്സവത്തിനിടയില്‍ വിപ്ലവ ഗാനം പാടിയ സംഭവത്തിലെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് ഹര്ജിക്കാരന്. ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടുവെന്നും കടയ്ക്കല്‍ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന് അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയില്‍ രക്തസാക്ഷി പുഷ്പനെ കുറിച്ചുള്ള ഗാനം ആലപിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്റെ ചിഹ്നവും ഉണ്ടായിരുന്നു. അതേസമയം കാണികളുടെ ആവശ്യപ്രകാരമാണ് താന്‍ ഈ ഗാനം ആലപിച്ചതെന്നായിരുന്നു അലോഷിയയുടെ വിശദീകരണം.
Read More