ലഹരിവേട്ടയില്‍ മുന്നില്‍ കഞ്ചാവ്; ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് എറണാകുളത്തുനിന്ന്

കൊച്ചി: സംസ്ഥാനത്തെ ലഹരി- മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാനായി സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ : ദി നാര്‍കോ ഹണ്ടില്‍ ഏറ്റവും കൂടുതല്‍ പിടിച്ചെടുത്തത് കഞ്ചാവ്.പ ദ്ധതി ആരംഭിച്ച ജൂണ്‍ രണ്ടു മുതല്‍ ജൂലൈ ആറു വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളില്‍ നിന്നായി 439.685 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് എറണാകുളം റൂറലില്‍ നിന്നാണ്- 102.772 കിലോ ഗ്രാം. കഞ്ചാവ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ണൂര്‍ റൂറലാണ്. ഇവിടെ നിന്ന് 40.128 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന തൃശൂര്‍ സിറ്റിയില്‍ നിന്ന് 37.561 കിലോ കഞ്ചാവ് പിടികൂടുകയുണ്ടായി. ഇക്കാലയളവില്‍ വിവിധ പോലീസ് ജില്ലകളില്‍ നിന്നായി പിടിച്ചെടുത്തത് 3.877 കിലോ എംഡിഎംഎയാണ്. എംഡിഎംഎ വേട്ടയില്‍ മലപ്പുറമാണ് മുന്നില്‍. ഇവിടെ നിന്ന് 1.121 കിലോ എംഡിഎംഎ പിടിച്ചെടുത്തു. 574…

Read More

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ അപ്പീല്‍ കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുക. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും നടിയുടെ അഭിഭാഷകനും എതിര്‍ക്കും. നടിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ആണ് ഹാജരാകുക. ശിക്ഷാവിധി മരവിപ്പിക്കുന്നതില്‍ വാദം പൂര്‍ത്തിയായാല്‍ ഹൈക്കോടതി ഉടന്‍ തീരുമാനമെടുത്തേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ നേരത്തെ ശിക്ഷാവിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയത്. ശിക്ഷാവിധി മരവിപ്പിച്ച് അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പ്രിന്‍സിപ്പല്‍ കോടതി വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീലുമുണ്ട്. നടന്‍ ദിലീപ് അടക്കം മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്നും ശിക്ഷ ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്‍റെ അപ്പീലിലെ ആവശ്യം. ഈ അപ്പീല്‍ പിന്നീടായിരിക്കും പരിഗണിക്കുക.

Read More

ദളിത് വിദ്യാര്‍ഥികളോട് അവഗണന ; സ്വര്‍ണമെഡല്‍, പ്രോത്സാഹന സമ്മാന വിതരണവും നിലച്ചിട്ട് ആറു വര്‍ഷം

കൊച്ചി: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയ ദളിത് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്വര്‍ണമെഡല്‍, പ്രോത്സാഹന സമ്മാനത്തുക വിതരണം നിലച്ചിട്ട് ആറു വര്‍ഷം. എസ്എസ്എല്‍ലി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന പട്ടികജാതി വികസന വകുപ്പാണ് സ്വര്‍ണമെഡലും പ്രത്സോഹന സമ്മാനത്തുകയും ഏര്‍പ്പെടുത്തിയിരുന്നത്. തുടക്കത്തില്‍ നാലു ഗ്രാം തൂക്കമുള്ള മെഡലുകളാണ് നല്‍കിയിരുന്നത്. പിന്നീടത് മൂന്നു ഗ്രാം ആക്കി ചുരുക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി ഈ പദ്ധതി തന്നെ നിലച്ചിരിക്കുകയാണ്. പട്ടികജാതി വര്‍ഗ വിദ്യാര്‍ഥികളോടുള്ള അവഗണനയാണ് ഇതിനു പിന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് എ ഗ്രേഡ് നേടിയ ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള 10,000 രൂപയുടെ പ്രോത്സാഹന സമ്മാനപദ്ധതിയും മുടങ്ങിയിട്ട് ആറു വര്‍ഷമായി. കലോത്സവങ്ങളില്‍ എ ഗ്രേഡ് നേടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി പതിനായിരം രൂപയുടെ സമ്മാനപദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.…

Read More

അമ്മ അഡ്‌ഹോക് കമ്മിറ്റിയിലുള്ള കോടതി വിധി: കക്ഷി ചേരാന്‍ അന്‍സിബ അപേക്ഷ നല്‍കി

കൊച്ചി: താരസംഘടനയായ “അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടയാന്‍ കാരണമായ ശ്വേതാ മേനോന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അന്‍സിബ ഹസന്‍ അപേക്ഷ നല്‍കി. എറണാകുളം മുന്‍സിഫ് കോടതിയിലാണ് ചൊവ്വാഴ്ച അപേക്ഷ നല്‍കിയത്. കോടതിയുടെ മുന്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് അന്‍സിബ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ ശ്വേതയുടെ ഹര്‍ജി പരിഗണിച്ച എറണാകുളം മുന്‍സിഫ് കോടതി അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടരാനും അനുമതി നല്‍കിയിരുന്നു. ഇതിനിടെ മുന്‍സിഫ് കോടതി ഉത്തരവിന്‍റെ പിന്‍ബലത്തില്‍ രാജിവെച്ച എക്‌സിക്യുട്ടീവ് കമ്മിറ്റി പുനരുജ്ജീവിപ്പിക്കാന്‍ ഒരു വിഭാഗം നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. ശ്വേതാ മേനോന്‍ പ്രസിഡന്‍റായ ഭരണസമിതി ഉടന്‍ യോഗം ചേരുമെന്നാണ് സൂചന. രാജിക്കാര്യം ശ്വേത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിച്ചിരുന്നില്ല. രാജിക്കത്ത് ഔദ്യോഗികമായി നല്‍കിയ നാലുപേര്‍ ഒഴികെയുള്ളവരെ വിളിച്ചുചേര്‍ത്ത്…

Read More

കോറോ ഹെൽത്ത് തൊഴിലാളികളെ പിരിച്ചുവിട്ട നടപടി; സർക്കാർ അടിയന്തരമായി ഇടപെടണം: കെറ്റിയുസിഎം

കോട്ടയം: കോറോ ഹെൽത്ത് തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുന്ന നടപടിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നു കെറ്റിയുസിഎം ജില്ലാ പ്രസിഡണ്ട് പി.കെ. ആനന്ദക്കുട്ടൻ. നരേന്ദ്രമോഡി സർക്കാർ പാസാക്കിയ ലേബർ കോഡുകൾ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വമില്ലന്ന് ഈ കൂട്ടപ്പിരിച്ചുവിടീലിലൂടെ തെളിയിച്ചു. വിദേശത്തും സ്വദേശത്തും ആസ്ഥാനമായ സ്ഥാപനങ്ങളിൽ രാപകലില്ലാതെ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരായ തൊഴിലാളികളുടെ ജീവിതമാണ് പ്രതീക്ഷ ഇല്ലാതാകുന്നത്. തൊഴിൽ സംരക്ഷണം, സാമൂഹിക സുരക്ഷ ഉൾപ്പെടെയുള്ള തൊഴിൽ അവകാശ നിയമങ്ങളാണ് മോഡി സർക്കാർ നാല് കോഡുകളിലൂടെ മുതലാളിമാർക്ക് ഒരു മുന്നറിപ്പുമില്ലാതെ പിരിച്ചുവിടാൻ ധൈര്യം കിട്ടിയത്. കേന്ദ്ര ഗവൺമെന്‍റ് കൊണ്ടുവന്ന നാല് കോഡുകൾക്ക് ഭേദഗതി കൊണ്ടുവരുന്നതിനും തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും സംസ്ഥാന സർക്കാരുകൾക്ക് കഴിയും. ഇതിനായി അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന് പി.കെ. ആനന്ദക്കുട്ടൻ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചു തൊഴിൽ സ്ഥിരതയും ഉറപ്പാക്കി കൃത്യമായ വേതനം ഉറപ്പാക്കുന്നതിന് വേണ്ടി തൊഴിലാളി…

Read More

നിര്‍ബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു; അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കെതിരെ കേസ്

കൊച്ചി: വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്ന നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കെതിരെ പോലീസ് ഉടന്‍ കേസെടുക്കും. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന് കോടതി ഹില്‍ പാലസ് പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ലക്ഷ്മിപ്രിയ നല്‍കിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിബയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് നിയമവിരുദ്ധമായി സ്റ്റേഷനില്‍ തടഞ്ഞു വയ്ക്കുകയും തന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചുവെന്നുമാണ് അന്‍സിബയുടെ ആരോപണം. ഈ വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിക്കുള്‍പ്പെടെ അന്‍സിബ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. എന്നാല്‍ പോലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, നേരത്തേ…

Read More

ഓപ്പറേഷൻ തൂഫാൻ ; ഒരു മാസത്തിനിടെ ഏറ്റവും കൂടുതല്‍ അറസ്റ്റ് കോഴിക്കോട് ജില്ലയിൽ; കുറവ് കണ്ണൂരിൽ

കൊച്ചി : സംസ്ഥാനത്തെ ലഹരി- മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാനായി സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ടില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കോഴിക്കോട് ജില്ലയില്‍. ഇവിടെ കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 833 പേരാണ് അറസ്റ്റിലായത്. പദ്ധതി ആരംഭിച്ച ജൂണ്‍ രണ്ടു മുതല്‍ ജൂലൈ രണ്ടുവരെ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിൽ നിന്നുള്ള കണക്കാണിത്. സീമ മോഹൻലാൽ

Read More

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍: ആശങ്കകള്‍ ബാക്കി; ചര്‍ച്ചയ്ക്കുശേഷം ജോലിയിലേക്കു മടങ്ങാമെന്നു ജീവനക്കാർ

കൊച്ചി: യുഎസ് ആസ്ഥാനമായ മെഡിക്കല്‍ കോഡിംഗ് കമ്പനി കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചു വിടല്‍ താല്‍ക്കാലികമായി മരവിപ്പിച്ചെങ്കിലും ജോലിയില്‍ പ്രവേശിക്കാതെ ജീവനക്കാര്‍. തൊഴില്‍ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം മാത്രമേ ഓഫീസിലേക്ക് മടങ്ങണോ എന്നതില്‍ തീരുമാനം എടുക്കുകയുള്ളു എന്നാണ് ജീവനക്കാരുടെ നിലപാട്. ഇന്നലെ രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് പിരിച്ചുവിട്ട വിവരം ജീവനക്കാര്‍ അറിയുന്നത്. പിരിച്ചുവിടുന്നവരുടെ പേരുകള്‍ ഓഫീസിലെ സ്പീക്കര്‍ വഴി അനൗണ്‍സ് ചെയ്യുകയായിരുന്നു. ഇതാണ് നിങ്ങളുടെ അവസാന ദിവസം, എല്ലാവര്‍ക്കും റിലീവിംഗ് ആണെന്നായിരുന്നു എച്ച്ആര്‍ വിഭാഗത്തില്‍ നിന്നുള്ള സന്ദേശം. തുടര്‍ന്ന് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കി ഉടന്‍ തന്നെ ഓഫീസില്‍ നിന്ന് പുറത്തുപോകാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. സംഭവംവിവാദമായതോടെ ഉമാ തോമസ് എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ തൊഴില്‍മന്ത്രിയെ അറിയിച്ചു.ആറിന് തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടക്കും. ചര്‍ച്ച പൂര്‍ത്തിയാകുന്നതു വരെ നിലവിലെ…

Read More

ഓപ്പറേഷന്‍ തൂഫാന്; സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി എത്തിക്കുന്ന സംഘം പിടിയില്‍

കൊച്ചി: കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി എത്തിച്ചു നല്‍കുന്ന സംഘം പിടിയില്‍. അമല്‍ ജോര്‍ജ്, അഭിജിത്ത് എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക അറസ്റ്റ് നടന്നത്. ചേരാനല്ലൂരില്‍ വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ ലഹരി വില്‍പന നടത്തിയിരുന്നത്. കൊച്ചിയിലെ സിനിമാ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള സമൂഹത്തിലെ വലിയ ആളുകളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ. അമല്‍ ജോര്‍ജിനെ നേരത്തെയും എംഡിഎംഎയുമായി പോലീസ് പിടികൂടിയിട്ടുണ്ട്. 250 ഗ്രാം എംഡിഎംഎയുമായാണ് അമല്‍ നേരത്തെ അറസ്റ്റിലായത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കോണ്‍ടാക്ട് ലിസ്റ്റുകളും പോലീസ് പരിശോധിച്ചു വരികയാണ്. ലഹരിമരുന്നിന്‍റെ ഉറവിടത്തെ കുറിച്ചും ഇടപാടുകാരെ കുറിച്ചും കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. ‍

Read More

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം: ഭര്‍ത്താവിന്‍റെ ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഫര്‍മാന്‍റെ മുന്‍കൂര്‍ ജാമ്യപേക്ഷ മധ്യപ്രദേശ് കോടതി തള്ളിയ സാഹചര്യത്തിലാണ് കേരളത്തില്‍ തുടരുന്ന ഇവര്‍ക്ക് പോലീസ് സംരക്ഷണം തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്നാവശ്യപ്പെട്ട് ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാന്‍ ഫര്‍മാന് ഒരു മാസത്തെ സാവകാശം കേരള ഹൈക്കോടതി നല്‍കിയിരുന്നു. മധ്യപ്രദേശ് പ്രത്യേക കോടതി ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ഫര്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പോക്‌സോ കേസില്‍ പ്രതിയായ ഹര്‍മാന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരുതരത്തിലും സഹകരിച്ചിട്ടില്ലെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസിന്‍റെ മുന്നോട്ടു പോക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പ്രതി സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ…

Read More